കൊട്ടാരക്കര ചോദിച്ച് തുടങ്ങി; ആറന്മുളയോ ഇരവിപുരമോ എങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചു; കോന്നിയായാലും മത്സരിക്കാമെന്ന് അറിയിച്ചു; ഒടുവിൽ ഒരിടവും ഇല്ലെന്നായപ്പോൾ താൻ സീറ്റ് ചോദിച്ചില്ലെന്ന് പറഞ്ഞ് നല്ല പിള്ള ചമഞ്ഞ് പിള്ള
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: വി എസ് അച്യൂതാനന്ദൻ കടുത്ത നിലപാട് എടുത്തതോടെ ആർ ബാലകൃഷ്ണപിള്ളയുടെ തെരഞ്ഞെടുപ്പ് മോഹവും പൊലിഞ്ഞു. അഴിമതിക്കേസിൽ ശിക്ഷക്കപ്പെട്ട പിള്ളയെ സ്ഥാനാർത്ഥിയാക്കിയാൽ താൻ മത്സരിക്കാനില്ലെന്ന് വി എസ് നിലപാട് എടുത്തിരുന്നു. സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഈ നിലപാട് എടുത്തതോടെ ബാലകൃഷ്ണ പിള്ളയ്ക്ക് സീറ്റ് നൽകാനാകില്ലെന്ന നിലപാടിലേക്ക് പിണറായി വിജയനും വന്നു. ഇക്കാര്യം സിപിഐ(എം) നേതൃത്വം പിള്ളയെ അറിയിക്കുകയും ചെയ്തു. എന്നാൽ പഴയ ശൗര്യമൊന്നും കാട്ടാതെ സിപിഐ(എം) നിലപാട് അംഗീകരിക്കുന്ന രാഷ്ട്രീയ ബുദ്ധിയാണ് പിള്ള കാണിച്ചത്. ഉടക്കിയാൽ പത്തനാപുരത്ത് മകൻ ഗണേശിന് പോലും സീറ്റ് കിട്ടാത്ത സ്ഥിതി വരുമെന്ന് പിള്ള തിരിച്ചറിഞ്ഞതാണ് ഇതിന് കാരണം.
നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര സീറ്റിന്റെ കാര്യത്തിൽ പിടിവാശിയില്ലെന്ന് കേരളാ കോൺഗ്രസ്(ബി) ചെയർമാൻ ആർ.ബാലകൃഷ്ണ പിള്ള പറഞ്ഞു. കൊട്ടാരക്കര നൽകണമെന്ന് ഇടതു മുന്നണിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ ആരു മത്സരിക്കണം എന്നത് എൽ.ഡി.എഫ് തീരുമാനിക്കും. താൻ മത്സരിക്കാനില്ല. നേരത്തെ ഗണേശിനു വേണ്ടി സീറ്റ് ചോദിച്ചിരുന്നു. ഇപ്പോൾ ചോദിക്കുന്നത് ശരിയല്ലെന്ന് തോന്നി. പഞ്ചായത്ത് മെമ്പർ പോലും ആവുമെന്ന് കരുതിയല്ല താൻ രാഷ്ട്രീയത്തിൽ വന്നത്. എന്നിട്ട് എല്ലാം ആയി. ഇനി വല്ല പുസ്തകമോ മറ്റോ എഴുതിയോ വായിച്ചോ ഇരിക്കാനാണ് ആഗ്രഹമെന്നും പിള്ള പറഞ്ഞു. യു.ഡി.എഫ് സർക്കാർ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അടുത്ത നിയമസഭയിലും പിള്ള ഉണ്ടാകില്ലെന്ന് ഉറപ്പായി.
കൊട്ടാരക്കരയിൽ അവകാശവാദം ഉന്നയിക്കാൻ തന്നെയാണ് ഇടതു ചേരിയിലെത്തിയ പിള്ള ആദ്യം പരിപാടി ഇട്ടത്. എന്നാൽ പിണറായി വിജയൻ ഇത് നടക്കില്ലെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് സമയത്തേ അറിയിച്ചു. ഇതോടെ പത്തനാപുരം അടക്കമുള്ള രണ്ട് സീറ്റെന്നായി ആവശ്യം. സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകൾ ചോദിച്ചതുമില്ല. ആർഎസ്പി മുന്നണി വിട്ടതോടെ ഒഴിഞ്ഞ ഇരവിപുരമാണ് ലക്ഷ്യമിട്ടത്. ഷിബു ബേബി ജോണിനെതിരെ ചവറയിൽ മത്സരിക്കാമെന്നും പറഞ്ഞു. ഇതോടെ ഔദ്യോഗിക പക്ഷം ചിന്ത തുടങ്ങി. ആറന്മുളയിലെ നായർ വോട്ടുകൾ അനുകൂലമാക്കാൻ അവിടെ വേണമെങ്കിലും മത്സരിക്കാമെന്നും അറിയിച്ചു. ഈ മൂന്ന് സീറ്റിലും പിള്ള നല്ല സ്ഥാനാർത്ഥിയാണെന്ന് സിപിഐ(എം) വിലയിരുത്തുകയും ചെയ്തു. അടുർ പ്രകാശിനെതിരെ കോന്നിയിൽ മത്സരിക്കാനും തയ്യാറായി.
ഇതിനിടെയാണ് വിഎസിന്റെ ഇടപെടൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനായി വി എസ് മുന്നോട്ട് വച്ച ഉപാധികളിൽ ഒന്ന് പിള്ളയ്ക്ക് സീറ്റ് നൽകരുതെന്നതായിരുന്നു. പിസി ജോർജിനും വി എസ് എതിരായിരുന്നു. എന്നാൽ തന്നെ അധിക്ഷേപിച്ചിട്ടുണ്ടെങ്കിലും ഗണേശിനെ വി എസ് അനുകൂലിച്ചു. ബാലകൃഷ്ണ പിള്ളയുടെ പാർട്ടിക്ക് എത്ര സീറ്റ് വേണമെങ്കിലും കൊടുക്കാം. എന്നാൽ പിള്ള മത്സരിക്കരുതെന്നതായിരുന്നു വിഎസിന്റെ ആവശ്യം. യെച്ചൂരി ഇക്കാര്യം സംസ്ഥാന നേതാക്കളേയും അറിയിച്ചു. അഴിമതിയ്ക്കെതിരായ മുദ്രാവാക്യം ഉയർത്തി ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിൽ നിർത്തുന്നതിനാൽ വിഎസിന്റെ നിലപാട് ന്യായമാണെന്നായിരുന്നു യെച്ചൂരിയുടെ പക്ഷം. അത് കോടിയേരിയും പിണറായിയും അംഗീകരിച്ചു. ഇത് മനസ്സിലായതോടെയാണ് പിള്ള സ്വയം വിശദീകരണവുമായെത്തിയത്.
കൊട്ടാരക്കരയിൽ നിന്ന് 1960, 1965,1977,1980,1982,1987,1991, 1996, 2001 എന്നീ വർഷങ്ങളിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് ബാലകൃഷ്ണപിള്ള. യുഡിഎഫിനൊപ്പം നിന്ന പിള്ളയെ അയിഷാ പോറ്റിയെ ഇറക്കിയാണ് 2006ൽ സിപിഐ(എം) തോൽപ്പിച്ചത്. 2011ൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട പിള്ള മത്സരിച്ചില്ല. പകരം നിർത്തിയ സ്ഥാനാർത്ഥിയെ തോറ്റു. അതിന് ശേഷം യുഡിഎഫുമായുണ്ടായ അഭിപ്രായ ഭിന്നതകളെ തുടർന്ന് പിള്ള ഇടതു ചേരിയിലെത്തി. തദ്ദേശത്തിൽ സഹകരിച്ചു. പത്തനാപുരത്ത് ഗണേശിന് സീറ്റ് നൽകാമെന്ന ഉറപ്പിൽ സിപിഎമ്മുമായി സഹകരിച്ചു. അപ്പോഴും പിള്ളയുടെ മനസ്സിൽ സ്വന്തം മത്സരത്തിനുള്ള സീറ്റായിരുന്നു. അത് നടക്കാതെ പോയ നിരാശയുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മറ്റൊരു വഴിയുമില്ലെന്ന് പിള്ളയ്ക്ക് അറിയാം.
ഇടതുപക്ഷം അധികാരത്തിലെത്തിയാൽ തനിക്ക് എന്തെങ്കിലും പദവി പിള്ള മനസ്സിൽ കാണുന്നുണ്ട്. ഉമ്മൻ ചാണ്ടി സർക്കാർ ക്യാബിനറ്റ് പദവിയോടെ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം പിള്ളയ്ക്ക് നൽകി. ഇതിന് സമാനമായ പദവി മുന്നിൽ കണ്ടാണ് പിള്ള നിശബ്ദനാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യവും സമർത്ഥമായി വിനിയോഗിക്കാമെന്നാണ് കണക്ക് കൂട്ടൽ. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ നിന്നുള്ള തന്റെ മാറി നിൽക്കലിനെ രാഷ്ട്രീയ വിരമിക്കലായി കണക്കാക്കേണ്ടെന്ന് അണികളോട് ബാലകൃഷ്ണ പിള്ള വിശദീകരിച്ചിട്ടുണ്ട്.
Stories you may Like
- ശേഷിച്ച ഒരാൾ ലീഗുകാരനും: കേരളാ കോൺഗ്രസിന് അതൃപ്തി
- പിണറായിയെ കൂടുതൽ അടുപ്പിക്കാൻ കേരളാ കോൺഗ്രസ്
- സിനിമാ മന്ത്രി 'വിശ്വാസം' തകർക്കുമോ? മന്മോഹൻ ബംഗ്ലാവ് വീണ്ടും ചർച്ചകളിൽ
- കേരളത്തിലെ ആദ്യ ലോക്സഭാ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോസ് കെ മാണി
- സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് പി.കെ.ആർ.പിള്ള ഓർമ്മയാകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍