1964ൽ പാർട്ടി പിളർന്നപ്പോൾ സിപിഐ വനിതാ വിഭാഗം സെക്രട്ടറിയായി പാർട്ടി പ്രവർത്തനം തുടങ്ങി; കെപിഎസി ലളിതയെ വെറും സിനിമാക്കാരി ആക്കുന്നവർ അറിയാൻ
ആലപ്പുഴ: കെപിഎസി ലളിതയെ വടക്കാഞ്ചേരിയിൽ സ്ഥാനാർത്ഥിയാക്കാൻ സിപിഐ(എം) തീരുമാനിച്ചു എന്നറിഞ്ഞപ്പോൾ നെറ്റിചുളിച്ചവർ നിരവധിയുണ്ട്. വെറുമൊരു സിനിമാ നടിയായ ഇവർക്ക് എത്രത്തോളും രാഷ്ട്രീയ ബോധ്യമുണ്ടെന്നായിരുന്നു പലരും ചോദിച്ചത്. എന്നാൽ, കെപിഎസി ലളിതയുടെ ജീവിതം പരിശോധിക്കുമ്പോൾ അറിയുന്നത് അവർ വെറുമൊരു രാഷ്ട്രീയക്കാരി മാത്രമല്ലെന്ന് വ്യക്തമാകും. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് ഏറെ സഹായകമായ കെപിഎസിയിലൂടെയാണ് ലളിത സിനിമയിലെ പടവുകൾ ചവിട്ടിക്കയറിയതും വിജയം കൈവരിച്ചതും. അവിഭഗക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാലം മുതലുള്ള ബന്ധമാണ് അവർക്ക് ഇടതു പക്ഷവുമായി. സിപിഐയുടെ വനിതാ വാഭാഗം നേതാവായി പ്രവർത്തിച്ചിരുന്നു കെപിഎസി ലളിത. പാർട്ടി പിളർന്നപ്പോൾ എന്തുകൊണ്ടാണെന്ന് മറ്റു പലരെയും പോലെ ലളിതയും ചിന്തിച്ചിരുന്നു. അക്കാലത്ത് നാടകവേദിയിായിരുന്നു അവർ സജീവമായി നിന്നത്.
1964ൽ അശ്വമേധം, ശരശയ്യ എന്നീ നാടകങ്ങളുമായി കെപിഎസിയുടെ ഉത്തരേന്ത്യൻ പര്യടനത്തിനിടയിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ രണ്ടായി പിളർന്ന വിവരം കെ.പി.എ.സി ലളിത അറിഞ്ഞത്. അന്ന് നേതാക്കൾ കൂടുതലായി ഉണ്ടായിരുന്നത് സിപിഐയുടെ പക്ഷത്തായിരുന്നും. നാടകവണ്ടിയിൽ വച്ച് പാർട്ടി പിളർന്നതിനെ കുറിച്ചുള്ള വാർത്തകളോട് കെപിഎസി പ്രതികരിച്ചത് ഇങ്ങനെയാണ്:
'എനിക്കതിന്റെ കാരണങ്ങളൊന്നും വ്യക്തമായി മനസിലായില്ല. വണ്ടിയിൽ കുശുകുശുപ്പ് കേൾക്കുന്നുണ്ട്. ഇരുപത്തിനാലുപേർ സഞ്ചരിക്കുന്ന നാടകവണ്ടിയിൽ യാത്രക്കാർ രണ്ടു തട്ടിലാകുന്നു. സുലോചന, കെ.പി.ഉമ്മർ, കെ.എസ്.ജോർജ് എന്നിവർ ഒരുഭാഗത്ത്. മറ്റുള്ളവർ മറുഭാഗത്തും. രണ്ടിലും പെടാതെ പകച്ചുനിൽക്കുന്ന ഞങ്ങൾ കുറേപ്പേർ. ബാംഗ്ളൂരിൽ എത്തിയശേഷം ഭാസിച്ചേട്ടൻ ഞങ്ങളെ വിളിച്ചു കാര്യങ്ങൾ വശദീകരിച്ചു'.
കെ.പി.എ.സിയുടെ യാത്രകൾക്കിടയിലാണ് ഒരുപാട് രാഷ്ട്രീയ നേതാക്കളെ കാണാൻ സാധിച്ചതും ഇടപെഴകാൻ സാധിച്ചതെന്നും ലളിത ഓർക്കുന്നു. പിളർപ്പിനുശേഷം സിപിഐ മഹിളാ സംഘത്തിന്റെ നാല് സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരിൽ ഒരാളായിരുന്നു അവർ. അക്കാലത്ത് നാടകസമിതിയിൽ മിന്നിത്തിളങ്ങിയ വ്യക്തിത്വമായിരുന്നു അവരുടേത്. പിന്നീട് നാടകത്തിൽ നിന്ന് സിനിമയിലെത്തിയ ലളിത്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
കായംകുളം വിജയ സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫർ ആയിരുന്ന രാമപുരം കടയ്ക്കൽ തറയിൽ അനന്തൻ നായരുടെ മകൾ മഹേശ്വരിഅമ്മ കെ.പി.എ.സി ലളിതയായി മാറിയതിന് പിന്നിൽ കലയോടുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു. ദാരിദ്ര്യവും ദുരിതവും നിറഞ്ഞതായിരുന്നും അവരുടെ ബാല്യം. ഒട്ടേറെ എതിർപ്പുകൾ താണ്ടിയാണ് മലയാളത്തിന്റെ അഭിമാനമായി അവർ വളർന്നത്. രാമപുരം ഹൈസ്കൂളിൽ രണ്ടാം ക്ളാസിൽ പഠിക്കുമ്പോൾ സ്കൂൾ വാർഷികത്തിന് 'പൊന്നരിവാൾ അമ്പിളിയിൽ കല്ലെറിയുന്നോളെ' എന്ന പാട്ടിന് ചുവടുവച്ച് സമ്മാനം നേടിയ മഹേശ്വരിഅമ്മയ്ക്ക് പിന്നീട് എല്ലാം കെ.പി.എ.സിയായിരുന്നു.
1964 സെപ്റ്റംബർ 4നാണ് ലളിത കെപിഎസിയിൽ ചേരുന്നത്. അന്ന് മുതൽ പേരിൽ ചേർത്ത ഈ നാലക്ഷരം അവരുടെ ജീവിതം മാറ്റിമറിക്കുന്നതായി മാറി. എട്ടുവർഷം കെ.പി.എ.സിയിൽ നടിയായിരുന്നു ലളിത. പിന്നീട് തോപ്പിൽ ഭാസിയുടെ കൈപിടിച്ചാണ് സിനിമാരംഗത്ത് എത്തിയത്. ഒന്നുമറിയാതെ സിനിമാ മോഹങ്ങളുമായി മദിരാശിയിൽ എത്തുന്ന യുവതികൾ വഴിതെറ്റിപ്പോകാറുണ്ട്. എന്നാൽ തനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടാകാതിരുന്നത് കെ.പി.എ.സി എന്ന ഉരുക്ക് കവചമായിരുന്നു എന്നും അവർ പറയുന്നു.
നിങ്ങളെന്ന് കമ്മ്യൂണിസ്റ്റാക്കി, മൂലധനം എന്നീ നാടകങ്ങൾ അക്കാലത്ത് ഏറെ പ്രശസ്തമായിരുന്നു. എന്നാൽ ഈ നാടകങ്ങളിൽ വേഷമിടാൻ ലളിതയ്ക്ക് അന്ന് സാധിച്ചില്ല. മുടിയനായ പുത്രൻ, സർവേക്കല്ല്, അശ്വമേധം, പുതിയ ആകാശം പുതിയ ഭൂമി, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം, യുദ്ധകാണ്ഡം, ഇന്നലെ ഇന്ന് നാളെ, ജീവിതം അവസാനിക്കുന്നില്ല, മാനസപുത്രി തുടങ്ങിയ നാടകങ്ങളിലെല്ലാം പ്രധാന വേഷങ്ങളാണ് ലളിത അവതരിപ്പിച്ചത്.
അക്കാലത്ത് നാടകങ്ങൾ ഇടതുപക്ഷ ആശയങ്ങളുടെ ശക്തമായ പ്രചരണവഴിയായിരുന്നു. ഇങ്ങനെയുള്ള ഇടതു ബന്ധം തന്നെയാണ് ലളിതയ്ക്ക് വടക്കാഞ്ചേരിയിൽ സ്ഥാനാർത്ഥിത്വം നൽകാൻ സിപിഎമ്മിനെ പ്രേരിപ്പിച്ച ഘടകവും. ചാലക്കുടിയിൽ ഇന്നസെന്റിനെ നിർത്തി വിജയിപ്പിച്ച ആത്മവിശ്വാസം തന്നെയാണ് സിപിഐ(എം) കെപിഎസി ലളിതയിലേക്കെത്തിച്ചത്. വടക്കാഞ്ചേരിയിൽ സിഎൻ ബാലകൃഷ്ണനാണ് കോൺഗ്രസിൽ നിന്നുള്ള സിറ്റിങ് എംഎൽഎ. സഹകരണ മന്ത്രിയായ ബാലകൃഷ്ണനെതിരെ തൃശൂരിലെ കോൺഗ്രസിൽ ചേരിതിരിവ് ശക്തമാണ്.
ഇത് മുതലെടുക്കാനാണ് കെപിഎസി ലളിതയെ സിപിഐ(എം) അവതരിപ്പിക്കുന്നത്. ഇന്നസെന്റിന്റെ ഈ നിർദ്ദേശം സിപിഐ(എം) സംസ്ഥാന നേതൃത്വം അംഗീകരിക്കുകയായിരുന്നു. കെപിഎസി ലളിത നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ(എം) സ്വതന്ത്ര സ്ഥാനാർത്ഥിയാകും. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ നിന്നായിരിക്കും ലളിത ജനവിധി തേടുക. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ എൻ.ആർ ബാലനെ 6685 വോട്ടിനാണ് സിഎൻ ബാലകൃഷ്ണൻ തോൽപ്പിച്ചത്. കെപിഎസി ലളിതയിലൂടെ ഈ അന്തരം മറികടക്കാമെന്നാണ് സിപിഐ(എം) പ്രതീക്ഷ.
ചാലക്കുടിയിൽ പിസി ചാക്കോ മത്സരിച്ചതു കൊണ്ടാണ് ഇന്നസെന്റിന് അനുകൂലമായ വികാരം കോൺഗ്രസിനുള്ളിലും എത്തിയത്. സിഎൻ ബാലകൃഷ്ണനെത്തിയാൽ അതേ തരംഗം വടക്കാഞ്ചേരിയിലും ഉണ്ടാകും. എന്നാൽ സിഎൻ ബാലകൃഷ്ണൻ മത്സരിക്കാതിരിക്കാനും സാധ്യതയുണ്ട്. മത്സരത്തിൽ നിന്ന് മാറി നിൽക്കാമെന്ന് ബാലകൃഷ്ണൻ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഏതായാലും വടക്കഞ്ചേരി സിപിഐ(എം) പക്ഷത്ത് എത്തിക്കാൻ കെപിഎസി ലളിതയ്ക്ക ്കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. കെപിഎസി ലളിതയെ കൊണ്ട് മത്സരത്തിന് സമ്മതിപ്പിച്ചതും ഇന്നസെന്റ് തന്നെയാണ്.
പാർട്ടിയോടുള്ള സ്നേഹം കൊണ്ടാണ് മൽസരിക്കാൻ നിൽക്കുന്നത്. കൂടാതെ സ്ത്രീകൾ കൂടുതലായി ഈ രംഗത്ത് വരണം എന്നാണ് ആഗ്രഹിക്കുന്നത്. പാർട്ടി പറഞ്ഞിരിക്കുന്നത് മൽസരിക്കണമെന്നാണ്. പാർട്ടി പറയുന്നത് അനുസരിക്കുമെന്നും കെപിഎസി ലളിത പറഞ്ഞു. സ്ത്രീകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. നിലവിൽ അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കും. ജയവും തോൽവിയും നേരത്തെ നിശ്ചയിക്കാൻ സാധിക്കില്ല. അഭിനയത്തോടൊപ്പം രാഷ്ട്രീയവും മുന്നോട്ട് കൊണ്ടു പോകാനാണ് ആഗ്രഹമെന്നും കെപിഎസി ലളിത വ്യക്തമാക്കിയിട്ടുണ്ട്.
Stories you may Like
- പന്ന്യനും അരുൺകുമാറും സുനിലും ആനിരാജയും സിപിഐ സ്ഥാനാർത്ഥികൾ
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- സിപിഎമ്മിനെ പോലുള്ള ഭീകര സംഘടനയെ കേരളം അധികകാലം വാഴിക്കില്ലെന്ന് സിപിഐ
- വനഭൂമി പട്ടയങ്ങൾക്ക് പുതിയ അപേക്ഷകൾ സ്വീകരിക്കും: മന്ത്രി കെ രാജൻ
- താൻ എവിടെയും മത്സരിക്കാനും തയ്യാർ; സസ്പെൻസുകൾക്ക് വിരാമമിട്ട് കെ മുരളീധരന്റെ പ്രതികരണം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍