മാടമ്പിത്തരവും ജന്മിമനോഭാവവും പറഞ്ഞ് വോട്ട് പിടിച്ചിട്ടും അനങ്ങാത്ത കൽപ്പറ്റ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ശ്രേയംസ് കുമാറിനെ ശിക്ഷിക്കുമോ? നിർണ്ണായക സമയത്ത് മുസ്ലിം വോട്ടിൽ വിള്ളൽ വീഴുമെന്ന് ഭയന്ന് യുഡിഎഫ് വൃത്തങ്ങൾ; തെറിവിളികളിൽ വശം കെട്ട് വീരേന്ദ്രകുമാറും മകനും മാതൃഭൂമി ജീവനക്കാരും
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: പ്രവാചകനെ മോശമാക്കുന്ന ഫെയ്സ് ബുക്ക് പോസ്റ്റ് അച്ചടിച്ച് വന്നത് പിശക് മൂലമാണെന്ന് തന്നെയാണ് മാതൃഭൂമിയുടെ വിലയിരുത്തൽ. ബോധപൂർവ്വമായ ഇടപെടലൊന്നും അതിലുണ്ടായുമില്ല. എന്നാൽ അതിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ മാതൃഭൂമി മാനേജ്മന്റിനെ പല വിധത്തിൽ ചിന്തിക്കുകയാണ്. യുഡിഎഫിനൊപ്പം നിൽക്കുന്ന ജെഡിയുവിനെ നയിക്കുന്നത് മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടറായ എംപി വീരേന്ദ്ര കുമാറാണ്. അദ്ദേഹത്തിന്റെ മകൻ പാർട്ടിയുടെ എംഎൽഎയും. വയനാട്ടിലെ കൽപ്പറ്റയിൽ നിന്ന് ശ്രേയംസ്കുമാർ തുടർച്ചയായി രണ്ട് തവണ വിജയിച്ചു. ഇത്തവണയെ മത്സരിത്തിനിറങ്ങുന്നുമുണ്ട്. അതുകൊണ്ട് തന്നെ മാതൃഭൂമി നഗരത്തിൽ വന്ന പിശക് ശ്രേയംസ് കുമാറിന്റെ സാധ്യകളെ ബാധിക്കുമെന്ന ഭയം വീരേന്ദ്ര കുമാറിനുണ്ട്.
വയനാട് ജില്ലയിലെ കൽപ്പറ്റ നഗരസഭയും , മുട്ടിൽ, മേപ്പാടി, വൈത്തിരി , കണിയാമ്പറ്റ,കോട്ടത്തറ, വേങ്ങപ്പള്ളി, തരിയോട്, പടിഞ്ഞാറത്തറ , പൊഴുതന,മൂപ്പൈനാട് എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് കൽപറ്റ നിയമസഭാമണ്ഡലം. ഇവിടെയെല്ലാം നിർണ്ണായക സ്വാധീനം മുസ്ലിം മതവിഭാഗത്തിനുണ്ട്. പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും പോലുള്ള സംഘടനകളും സജീവം. ഇവരെല്ലാം ശ്രേയംസിനെ പിന്തുണയ്ക്കുന്നവരായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇടതു മുന്നണിയുടെ ഭാഗമായി കോൺഗ്രസുകാരനെ തോൽപ്പിക്കാൻ ശ്രേയംസിന് തുണയായതും. അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിനായി മത്സരിക്കുമ്പോഴും ശ്രേയംസിന് വിജയം നേടാനായി. എന്നാൽ കൽപ്പറ്റയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി കരുത്ത് തെളിയിച്ചിട്ടുണ്ട്. യുഡിഎഫ് വോട്ട് ബാങ്കിൽ വിള്ളലുകൾ കാണുകയും ചെയ്തു.
ഈ സാഹചര്യത്തിൽ മുസ്ലിംവോട്ടുകളിലാണ് ശ്രേയംസ് പ്രധാനമായും കണ്ണ് വച്ചിരുന്നത്. ഇവരുടെ പിന്തുണയിൽ കൽപ്പറ്റയിൽ ഹാട്രിക്കാണ് ലക്ഷ്യമിടുന്നത്. ഇതിനിടെയാണ് വില്ലനായി നഗരത്തിലെ പ്രവാചകനെ മോശമാക്കുന്ന വാചകങ്ങളെത്തുന്നത്. ഇതോടെ മാതൃഭൂമിയ്ക്കെതിരെ ഇസ്ലാം വികാരം ഉയർന്നു. പലയിടത്തും മാതൃഭൂമി പത്രം കത്തിച്ചു. പത്രകെട്ടുകൾ തടഞ്ഞു. ഓഫീസുകളിലേക്ക് പ്രകടനങ്ങളെത്തി. മാതൃഭൂമി ഖേദ പ്രകടനം നടത്തിയെങ്കിലും സംഘടനകൾ പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ല. ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് വീരേന്ദ്ര കുമാറിന്റേയും ശ്രേയംസിന്റേയും നിലപാട്. കൽപ്പറ്റയിലും ശ്രേയംസ് കുമാറിനെ പ്രതിക്കൂട്ടിൽ നിർത്താൻ മുസ്ലിം സംഘടനകൾ ശ്രമിക്കും. ഇത് വോട്ടർമാരെ സ്വാധീനിച്ചാൽ ശ്രേയംസിന് നിയമസഭയിലേക്ക് ഹാട്രിക് പൂർത്തിയാക്കുക പ്രയാസകരമാകും.
മാതൃഭൂമിയുടെ വിവാദത്തിൽ ഘടകകക്ഷി ഉൾപ്പെട്ടത് യുഡിഎഫ് നേതൃത്വത്തേയും വെട്ടിലാക്കി. മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ എം കെ മുനീറു പോലും വിമർശനവുമായി ഫെയ്സ് ബുക്കിൽ പ്രത്യക്ഷപ്പെട്ടു. ഈ വിഷയത്തിൽ ഒരു പിന്തുണയും കോൺഗ്രസോ മുസ്ലിം ലീഗോ വീരേന്ദ്ര കുമാറിന് നൽകുകയില്ല. ഇതിനൊപ്പം സംഭവം വിവാദമാക്കി കൽപ്പറ്റയിലെ ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാക്കാൻ ഇടതുപക്ഷവും സജീവാണ്. സിപിഐ(എം) വയനാട് ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രനെ തന്നെ കൽപ്പറ്റയിൽ മത്സരിപ്പിക്കാനാണ് നീക്കം. ഇതിനൊപ്പം മാതൃഭൂമിയിലെ പ്രവാചകൻ വിവാദം കൂടിയാകുമ്പോൾ കാര്യങ്ങൾ ശ്രേയംസിന് തീർത്തും പ്രതികൂലമാകും.
ഒന്നര ലക്ഷത്തോളം വോട്ടർമാരാണ് കൽപ്പറ്റയിലുള്ളത്. ഇതിൽ 25 ശതമാനത്തിലധികം മുസ്ലിം വോട്ടർമാരാണ്. ബിജെപിയുടെ സ്വാധീനം കൂടിയതിനാൽ ഭൂരിപക്ഷ വോട്ടുകളിൽ വലിയ പ്രതീക്ഷ വേണ്ട. ഇത് പോരാത്തതിന് ഉറച്ച ഇടതുപക്ഷ വോട്ടുകളും ഉണ്ട്. അതുകൊണ്ട് തന്നെ ശശീന്ദ്രനെ പോലുള്ള സ്ഥാനാർത്ഥി എത്തിയാൽ രാഷ്ട്രീയ മത്സരത്തിന്റെ വ്യാപ്തിയും കൂടും. ജെഎൻയു വിഷയത്തിലെടുത്ത നിലപാടുമായി മുസ്ലിം സമുദായത്തിലേക്ക് ഇടതുപക്ഷം നുഴഞ്ഞു കയറ്റം നടത്തിയിട്ടുണ്ട്. ഇതിനൊപ്പം പ്രവാചക വിവാദം കൂടിയാകുമ്പോൾ ശ്രേയംസ് കുമാറിന്റെ നില പരുങ്ങലിലാകും.
ഈ രാഷ്ട്രീയ സാഹചര്യത്തിൽ കരുതലോടെ ഈ വിഷയത്തെ നേരിടാനാണ് തീരുമാനം. സംഭവം വിവാദമായ ശേഷം മാതൃഭൂമിയുടെ എല്ലാ ഓഫീസുകളിലും ഭീഷണി സന്ദേശങ്ങളെത്തുന്നു. ജീവനക്കാരെ ഫോണിൽ വിളിച്ച് തെറിയഭിഷേകവും ഉണ്ട്. ജെഎൻയു വിവാദത്തിൽ സമാന ഭീഷണികളുണ്ടായപ്പോൾ വളരെ ആർജ്ജവത്തോടെ ഏഷ്യാനെറ്റ് പ്രതികരിച്ചിരുന്നു. എന്നാൽ മാതൃഭൂമി സംയമനത്തോടെ മാത്രമേ ഇതിനെ കാണൂ. തെറി വിളിക്കുന്നവരോട് പരമാവധി സ്നേഹത്തോടെ പെരുമാറാനാണ് നിർദ്ദേശം. അബദ്ധത്തിൽ പറ്റിയതാണെങ്കിലും തെറ്റിന്റെ ഗൗരവം ഉൾക്കൊണ്ട് പ്രതികരിക്കാനാണ് ജീവനക്കാർക്ക് നൽകുന്ന നിർദ്ദേശം. മാതൃഭൂമിയിലെ അറിയപ്പെടുന്ന ജീവനക്കാരിൽ പലരും പലരും ഫോണിലുടെ തെറി വിളി കേട്ട് മടുത്തു കഴിഞ്ഞു. എന്നാൽ മാനേജ്മെന്റെ നിർദ്ദേശമുള്ളതിനാൽ എല്ലാവരും സമചിത്തതയോടെയാണ് പെരുമാറുന്നത്.
മുസ്ലിം വ്യക്തിനിയമത്തിൽ സ്ത്രീകൾക്ക് വിവേചനമെന്ന ജസ്റ്റീസ് കമാൽ പാഷയുടെ അഭിപ്രായത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മാതൃഭൂമി സോഷ്യൽ മീഡിയയിൽ അഭിപ്രായം പറഞ്ഞതുമായി ബന്ധപ്പെട്ട ചില പോസ്റ്റുകൾ പ്രസിദ്ധീകരിച്ചതാണ് വിവാദങ്ങൾക്ക് കാരണം. കമാൽ പാഷയുടെ പരാമർശവുമായി ബന്ധപ്പെട്ട ആരോ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് അതേപടി എടുത്തുകൊടുത്തതാണ് മാതൃഭൂമിക്കെതിരെ വിമർശനമുണ്ടാകാൻ കാരണം. 'ദൈവ വിളികിട്ടിയ നേതാവ് പത്തിൽ കൂടുതൽ കെട്ടി' എന്ന തുടങ്ങുന്ന ലേഖനമുള്ളത്. മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി സോഷ്യൽ മീഡിയകളിൽ മാതൃഭൂമിക്കെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. പത്രത്തിന്റെ കോഴിക്കോട് എഡീഷൻ നഗരത്തിലാണ് ഇത് പ്രസിദ്ധീകരിച്ചത്. കമാൽ പാഷ പറഞ്ഞ കാര്യങ്ങളുടെ സംക്ഷിപ്തവും അതുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ പ്രതികരണങ്ങളുമാണ് പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആരാണ് എഴുതിയതെന്നോ എവിടെ നിന്നാണ് കിട്ടിയതെന്നോ ഉൾപ്പെടെയുള്ള യാതൊരു വിവരങ്ങളും ഇതിൽ ചേർത്തിരുന്നില്ല.
സംഭവത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം രൂക്ഷമായ പ്രതിഷേധമാണ് ഉയർന്നത്. മാതൃഭൂമി പത്ര ഓഫീസിലേക്ക് വിളിച്ച് സംസാരിച്ച് അതിന്റെ ഓഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് ചിലർ പ്രതിഷേധിച്ചത്. തങ്ങൾക്ക് തെറ്റുപറ്റിയതാണെന്നും അബന്ധം തിരുത്തുമെന്നും മാതൃഭൂമി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മാതൃഭൂമി ചാനൽ വഴിയും സംഭവത്തിൽ നിർവ്യാജം ഖേദിക്കുന്നതായി പത്രം അധികൃതർ അറിയിച്ചു. മാതൃഭൂമിയുടെ ഖേദപ്രകടനം ഇങ്ങനെയാണ്:'മാതൃഭൂമി നഗരം പേജിലെ ആപ്സ്ടോക് എന്ന പംക്തിയിൽ സോഷ്യൽ മീഡിയയിൽ നിന്നുമെടുത്ത് പ്രസിദ്ധീകരിച്ച പരാമർശങ്ങൾ വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ട്. അതിൽ മാതൃഭൂമി നിർവ്യാജം ഖേദിക്കുന്നു'. എന്നാൽ, ക്ഷമ പറഞ്ഞിട്ടും പ്രതിഷേധം ശമിച്ച മട്ടില്ല. ഇന്ന് മുതൽ പത്രം ബഹിഷ്ക്കരിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടും ഉടൻ ബഹിഷ്ക്കരിക്കണെന്നും പറഞ്ഞു പ്രചരണം ശക്തമാണ്.
മാതൃഭൂമിയുടെ ഫെയ്സ് ബുക്ക് പേജിലും തെറി അഭിഷേകമാണ്. കൂട്ടത്തോടെ ആളുകൾ ഈ ഫെയ്സ് ബുക്ക് പേജ് ഡിസ് ലൈക്ക് ചെയ്തും പ്രതിഷേധം അറിയിച്ചു. ഇതെല്ലാം പ്ത്രത്തിന്റെ സർക്കുലേഷനെ ബാധിക്കുമോ എന്ന ഭയവും മാതൃഭൂമിക്കുണ്ട്. ഇതിനൊപ്പമാണ് കൽപ്പറ്റയിൽ ശ്രേയംസിനെ തോൽപ്പിക്കുമെന്ന രാഷ്ട്രീയ ഭീഷണിയും. തെറ്റു പറ്റിയ ജീവനക്കാരനെതിരെ നടപടിയെടുത്താലും പരസ്യപ്പെടുത്താനാവാത്ത സാഹചര്യവുമുണ്ട്. ന്യൂമാൻ കോളേജ് അദ്ധ്യാപകൻ ജോസഫിന്റെ കൈവെട്ടു പോലുള്ള സംഭവങ്ങൾ ഉണ്ടാകുമോ എന്നതാണ് ഭയം. അതുകൊണ്ട് തന്നെ ഏറെ കരുതലോടെ നീങ്ങാനാണ് മാതൃഭൂമി മാനേജ്മെന്റിന്റെ തീരുമാനം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്