റിക്രൂട്ട്മെന്റ് മാഫിയയെ ഇല്ലാതാക്കി; തടവിലായ മലയാളി നഴ്സുമാരെ രക്ഷപെടുത്തി നാട്ടിലെത്തിച്ചു; പ്രവാസികൾ ട്വീറ്റ് ചെയ്താലും നടപടി; വിദേശകാര്യ വകുപ്പുകൊണ്ട് സാധാരണക്കാർക്ക് എന്ത് പ്രയോജനം എന്ന് തെളിയിച്ച് സുഷമ സ്വരാജ് കൈയടി നേടുന്നത് ഇങ്ങനെ
ആവണി ഗോപാൽ
ന്യൂഡൽഹി: ലളിത് മോദി വിവാദത്തിൽ പ്രതിസ്ഥാനത്തായിരുന്നു സുഷമ സ്വരാജ്. വിദേശകാര്യമന്ത്രി രാജിവച്ചാലേ ലോക്സഭ നടക്കൂവെന്ന് പോലും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സുഷമ സ്വരാജിനെ കൈവിട്ടില്ല. മോദി വിരുദ്ധ ക്യാമ്പിന് നേതൃത്വം നൽകുന്ന ബിജെപിയിലെ പഴയ പടക്കുതിരയായ എൽകെ അദ്വാനിയുടെ വിശ്വസ്തയെ മന്ത്രിസഭയിൽ നിന്ന് തന്നെ പുറത്താക്കാനുള്ള സുവർണ്ണാവസരമായിരുന്നു അത്. എന്നാൽ മന്ത്രിസഭയിലെ ഏറ്റവും പ്രഗൽഭയെ കൈവിടാൻ മോദിക്ക് താൽപ്പര്യമില്ലായിരുന്നു. ലോക്സഭയിലേക്ക് മോദി തരംഗത്തിൽ ബിജെപി അധികാരത്തിലെത്തുമ്പോൽ സുഷമയുടെ റോളിനെ കുറിച്ച് പോലും സംശയം ഉയർന്നു. എന്നാൽ വിദേശകാര്യം ചോദിച്ച് വാങ്ങി മന്ത്രിസഭയുടെ ഭാഗമാവുകയായിരുന്നു സുഷമ.
വിദേശകാര്യവും പ്രവാസികാര്യവുമായിരുന്നു ഇങ്ങനെ ചോദിച്ച് വാങ്ങിയത്. അതുകൊണ്ട് തന്നെ പ്രതിഭ തെളിയിച്ചേ മതിയാകൂ. ലളിത് മോദി വിവാദങ്ങളെല്ലാം ഇന്ന് പ്രതിപക്ഷം പോലും മറക്കുന്നു. ഇന്നലെ ലോക്സഭയിൽ കണ്ടത് ഭരണപക്ഷവും പ്രതിപക്ഷവും മത്സരിച്ച് സുഷമയെ അഭിനന്ദിക്കുന്നതാണ്. വിദേശ കാര്യത്തിൽ രാജ്യത്തിന് പുതിയ ദിശാബോധം നൽകിയ മന്ത്രിയായി സുഷമ മാറുന്നു. പ്രധാനമന്ത്രിയുടെ ഓരോ വിദേശ സന്ദർശനവും വിജയമായത് സുഷമയുടെ പിഴയ്ക്കാത്ത നീക്കങ്ങൾ കൊണ്ട് കൂടിയാണ്.
രണ്ട് പക്ഷത്ത് നിന്നിട്ടും ഭരണകാര്യത്തിൽ അത് പ്രകടിപ്പിച്ചില്ല. മോദിക്ക് എല്ലാ പിന്തുണയും നൽകി. അത് ആവോളം തിരിച്ചു നൽകിയതോടെ സുഷമ താരവുമായി. വിദേശ സന്ദർശനങ്ങളിലൂടെ നയതന്ത്രതലത്തിൽ മോദി മികവ് കാട്ടി. സുഷമയാകട്ടെ ഈ മേഖലയിലേക്ക് കടന്നില്ല. മോദിയുമായി ഏറ്റുമുട്ടലിനും പോയില്ല. മറിച്ച് വിദേശകാര്യ വകുപ്പിന്റെ അനന്ത സാധ്യതകൾ രാജ്യത്തെ സാധാരണക്കാർക്കായി വിനിയോഗിച്ചു. ഇതിനുള്ള അംഗീകാരമാണ് അഭിനന്ദനമായി ഇപ്പോഴെത്തുന്നത്.
തന്റെ മുന്നിൽ വരുന്ന ഓരോ വിഷയത്തേയും മാനുഷികമായി പരിഗണിക്കുകയായിരുന്നു സുഷമ. കുറവുകളും കുറ്റങ്ങളും ഏറെയുണ്ടെങ്കിലും റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് നേഴ്സുമാരെ രക്ഷിക്കാനുള്ള നടപടികളെ ഏവരും കൈയടിച്ചു. സംസ്ഥാന സർക്കാരുകൾ മാഫിയകളുമായി കൂട്ടുകൂടുന്നതു കൊണ്ടാണ് ഈ തീരുമാനം അട്ടിമറിക്കപ്പെടുന്നതെന്ന് ഏവർക്കും അറിയാം. ഇങ്ങനെ പ്രവാസി ക്ഷേമത്തിന് സുഷമയെടുത്ത തീരുമാനങ്ങൾ ഒരു വലിയ സമൂഹത്തിന് താങ്ങും തണലുമായി. വിദേശത്ത് ദുരിതമനുഭവിക്കുന്ന ഇന്ത്യാക്കാർക്ക് എപ്പോഴും സമീപിക്കാവുന്ന മന്ത്രി തന്നെയാണ് സുഷമ. സമ്മർദ്ദത്തിലൂടേയും നയതന്ത്രത്തിലൂടേയും ഐസിസ് തടവിലായ 41 മലയാളികളായ നേഴ്സുമാർക്ക് ജീവൻ തിരിച്ച് നൽകിയത് സുഷമയുടെ കൂടെ മികവാണ്. ഏറ്റവും ഒടുവിൽ യമനിൽ ഭീകരാക്രമണം നടന്ന വയോധികമന്ദിരത്തിൽ അകപ്പെട്ടുപോയ മലയാളി കന്യാസ്ത്രീ സിസ്റ്റർ സാലിയെ രക്ഷപ്പെട്ടതും സുഷമയുടെ ഇടപെടൽ മൂലമാണ്.
ചൊവ്വാഴ്ച പുലർച്ചെ ട്വിറ്ററിലൂടെയാണ് സുഷമ ഇക്കാര്യം അറിയിച്ചത്. സിസ്റ്റർ സാലിയെ യമനിൽ നിന്ന് കുടിയൊഴിപ്പിച്ചുവെന്നാണ് സുഷമ ട്വീറ്റ് ചെയ്തത്. എയ്ദനിലെ വയോധികമന്ദിരത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ ശുശ്രൂഷകരായിരുന്ന മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിലെ നാലു കന്യാസ്ത്രീകൾ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തെ തുടർന്ന് കാണാതായ സിസ്റ്റർ സാലിയെ കുറിച്ച് പിന്നീട് വിവരമുണ്ടായിരുന്നില്ല. ഇതോടെ വിഷയം വിദേശകാര്യമന്ത്രാലയത്തിലെത്തി. കൃത്യമായ ഇടപെടലുണ്ടായി. അങ്ങനെ സിസ്റ്റർ സാലിയെ സുരക്ഷിതയായി നാട്ടിലെത്തിക്കാനുള്ള അവസരം ഒരുങ്ങി. ആക്രമണത്തെ തുടർന്ന് കാണാതായ മലയാളിയായി വൈദികൻ ഫാ.ടോമിനെ കുറിച്ച് ഇതുവരെ വിവരങ്ങൾ ലഭ്യമായിട്ടില്ല. അദ്ദേഹത്തെ കണ്ടെത്താൻ സാധ്യമായ എല്ലാ പരിശ്രമങ്ങളും നടത്തുമെന്നും സുഷമ സ്വരാജ് അറിയിച്ചിട്ടുണ്ട്.
ജോലി ചെയ്ത സ്ഥാപനത്തിലെ അധികൃതരുടെ മനുഷ്യത്വ വിരുദ്ധ നിലപാട് മൂലം മകളുടെ വിവാഹം മാറ്റിവക്കേണ്ടി വന്ന കോട്ടയം പാമ്പാടി വെള്ളൂർ സ്വദേശി സി.എം.അജിത്കുമാർ നാട്ടിലത്തെിയതും മറ്റൊരു ഉദാഹരണം. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലാണ് അജിത്തിന് തുണായയത്. സുഷമയുടെ ട്വിറ്റർ എക്കൗണ്ടിൽ അഭിലാഷ് ജി.നായർ എന്നയാൾ ഏതാനും ആഴ്ചകളായി ഈ വിഷയം ഉന്നയിക്കുന്നുണ്ടായിരുന്നു. തുടർന്നാണ് മന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെട്ടത്. അജിത്കുമാർ തൊഴിൽചെയ്ത സ്ഥാപനം വിസ കാൻസൽ ചെയ്യാനുള്ള നടപടി സ്വീകരിക്കാത്തതുമൂലം യാത്രമുടങ്ങിയതിനാൽ ഇദ്ദേഹത്തിന്റെ മകളുടെ വിവാഹം രണ്ടുതവണയാണ് മാറ്റേണ്ടി വന്നത്. സുഷമയുടെ ഇടപടലോടെ തടസ്സമെല്ലാം അതിവേഗം മാറി. സാധാരണക്കാരായവർക്ക് വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് ലഭിക്കാത്ത നീതി കിട്ടിതുടങ്ങിയതിന്റെ വ്യക്തമായ സൂചനയായി ഇത്.
കൈരളി പീപ്പിൾ ടിവിയുടെ ഇടപെടലിലൂടെ ഇന്ത്യൻ എംബസിയുടെ സഹായം എത്തിയപ്പോൾ പത്തനംതിട്ട സ്വദേശി ഭവാനിക്ക് മോചിതയായതിലും സുഷമ സ്വരാജിന്റെ ഇടപെടൽ ഉണ്ടായിരുന്നു. പത്തനംതിട്ട സ്വദേശിനിയായ ഭവാനി ജോലി ആവശ്യാർത്ഥം സൗദിയിലെത്തിയതുമുതൽ അറബിയുടെ പീഡനമേറ്റ് കഴിയുകയായിരുന്നു. കൈരളി പീപ്പിൾ വാർത്തയെ തുടർന്ന് സന്നദ്ധ പ്രവർത്തകരും എംബസിയും ഇടപെട്ടാണ് മോചനത്തിന് വഴിയൊരുക്കിയത്. കൈരളി വാർത്ത ശ്രദ്ധയിൽപ്പെട്ട ഡൽഹിയിലെ മലയാളി മാദ്ധ്യമപ്രവർത്തകർ ഭവാനിയുടെ മോചനത്തിനായി മന്ത്രി സുഷമ സ്വരാജിനെ ബന്ധപ്പെട്ടുകയായിരുന്നു. ഇതോടെ സുഷമ എംബസിയെ ബന്ധപ്പെടുകയും ഭവാനിയുടെ മോചനം സാധ്യമാക്കുകയുമായിരുന്നു. വിദേശത്തേക്കു ജോലിക്കു പോകുന്നവർ ഒരിക്കലും സ്വകാര്യ ഏജൻസികളെ ആശ്രയിക്കരുതെന്നും സർക്കാർ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി മാത്രമേ വിദേശത്തു പോകാവു എന്നും സുഷമ സ്വരാജ് ഓർമിപ്പിക്കുന്നു.
ഇറ്റലിയിൽ ഗാർഹിക പീഡനം അനുഭവിക്കുന്ന ഇന്ത്യക്കാരിക്ക് സഹായം വാഗ്ദാനംചെയ്തും സുഷമ സ്വരാജ് തന്നെയാണ്. സഹോദരി വിദേശത്ത് ഗാർഹിക പീഡനം അനുഭവിക്കുകയാണെന്ന് ട്വിറ്ററിലൂടെ സഹോദരൻ പരാതിപ്പെട്ടതിന് മറുപടിയായാണ് ഉടൻ നടപടി സ്വീകരിക്കുമെന്ന് സുഷമ വാക്കുനൽകിയത്. ഗുർമുഖ് സിങ് എന്ന യുവാവാണ് തന്റെ സഹോദരി സുഖ്വീന്ദർ കൗർ ഇറ്റലിയിൽ ഗാർഹിക പീഡനം നേരിടുന്നതായി സുഷമയ്ക്ക് ട്വീറ്റ് ചെയ്തത്. ഇന്ത്യൻ വക്താവ് സുഖ്വീന്ദർ കൗറുമായി സംസാരിച്ചതായും സഹോദരിയുടെ പ്രശ്നത്തിൽ ഇറ്റലിയിലെ ഇന്ത്യൻ എംബസി ഇടപെടുമെന്നും സുഷമ യുവാവിന് വാക്കുനൽകുകയായിരുന്നു. ഇതും ഫലം കണ്ടു. യുദ്ധം മൂർച്ഛിക്കുന്നതിനിടെയിൽ യെമനിൽ നിന്ന് ഇന്ത്യാക്കാരെ കുടിയൊഴിപ്പിച്ചതും പ്രശംസനീയം. ഇതിനെല്ലാം ഉപരി വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്നവർക്കായി ബാഗേജ് നിയമങ്ങളിൽ വരുത്തിയ ഇളവ്. മാലപോലും കഴുത്തിലിട്ടുകൊണ്ട് വരാൻ കഴിയാത്ത സാഹചര്യമാണ് സുഷമയുടെ ഇടപെടലിലൂടെ ഒഴിവായത്.
ന്യായമായത് പറഞ്ഞാൽ അത് മനസ്സിലാക്കി നടപ്പിൽ വരുത്തുന്ന മന്ത്രിയാണ് സുഷമ. മോദി മന്ത്രിസഭയിലെ ഏറ്റവും സീനിയർ. ഡൽഹിയുടെ മുൻ മുഖ്യമന്ത്രിയെ ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലേക്ക് ഉയർത്തിക്കാട്ടണമെന്ന് ആഗ്രഹിച്ചവരും ഉണ്ടായി. എന്നാൽ മോദി തരംഗത്തിന്റെ കരുത്ത് മനസ്സിലാക്കി സംഘപരിവാർ സുഷമയെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഈ അവഗണനയൊന്നും മന്ത്രിപദവിയിലെ പ്രവർത്തനത്തിന് സുഷമയെ തടസ്സപ്പെടുത്തുന്നില്ല. അതു തന്നെയാണ് പ്രവാസിക്ഷേമത്തിലൂന്നിയ വിദേശ കാര്യ നയതന്ത്രത്തിലേക്ക് സുഷമയെ നയിച്ചത്. പ്രവാസികാര്യമന്ത്രാലയം ഇല്ലായ്മ ചെയ്ത് അതിനെ വിദേശ കാര്യമന്ത്രാലയത്തിന് കീഴിലാക്കി. കേരളം അടക്കം ചില ആശങ്കകൾ പ്രകടിപ്പിച്ചു. എന്നാൽ രണ്ടും ഒന്നു തന്നെ എന്ന മറുപടിയുമായി സുഷമ ആവശ്യങ്ങളെ തള്ളി. ഇതിനൊപ്പം മന്ത്രിയെന്ന നിലയിലെ ഏകോപനത്തിന് രണ്ടും ഒരുമിക്കുന്നതാണ് നല്ലതെന്ന് സുഷമ തെളിയിക്കുകയും ചെയ്തു.
ഇത് തന്നെയാണ് ഇന്നലെ ലോക്സഭയിൽ നാടകീയ സംഭവങ്ങൾക്കിടയാക്കിയത്. പ്രതിപക്ഷത്തെ അപ്രതീക്ഷിത പ്രശംസ മോദിയെ പോലും ഞെട്ടിച്ചു. ആംആദ്മി പാർട്ടിയുടെ ഭഗവത് മാനാണ് ആദ്യം വിദേശകാര്യ മന്ത്രിയോട് നന്ദി അറിയിച്ചത്. വാക്കുകൾ ഇങ്ങനെ 'ഞാൻ മന്ത്രി സുഷമ സ്വരാജിന് നന്ദി അറിയിക്കുന്നു. വിദേശത്തുള്ള പ്രവാസികളെ സംരക്ഷിക്കുന്നതിന് വളരെ മികച്ച പ്രവർത്തനമാണ് അവർ കാഴ്ചവെയ്ക്കുന്നത്'. തന്റെ മണ്ഡലത്തിലെ 13 പേർ സൗദി അറേബ്യയിൽ അടിമപ്പണി എടുക്കേണ്ടി വന്നതോടെ ഇവരെ തിരിച്ചെത്തിക്കാൻ വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം തേടിയെന്നും വളരെ പെട്ടെന്ന് സുഷമ സ്വരാജ് പ്രശ്നത്തിൽ ഇടപെട്ട് 13 പേരെയും സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള മാർഗം ഉണ്ടാക്കിയെന്നും എംപി പറഞ്ഞു.
ഇങ്ങനെ രാഷ്ട്രീയം മറന്നായിരുന്നു പ്രശംസകൾ. മറ്റൊരു ആംആദ്മി പാർലമെന്റേറിയൻ ധർമ്മവീർ ഗാന്ധിയും സുഷമ സ്വരാജിനെ പ്രകീർത്തിച്ചു. 'എനിക്ക് ഒരു ചോദ്യവും ചോദിക്കാനില്ല. ഞാൻ എഴുന്നേറ്റത് വിദേശകാര്യ മന്ത്രിയോട് നന്ദി പറയാനാണ്. ആവശ്യമുള്ള സന്ദർഭങ്ങളിലെല്ലാം പഞ്ചാബിലെ ജനങ്ങൾക്ക് അവരുടെ സഹായം കിട്ടിയിട്ടുണ്ട്.' ബിജ് ജനാദാതൾ നേതാവ് ബൈജയന്ത് പാണ്ഡെയും മന്ത്രിയെ പ്രശംസിച്ചു. ഈ അവസരത്തിലാണ് അത്ഭുതത്തോടെ ലോക്സഭ സ്പീക്കർ സുമിത്ര മഹാജന്റെ ഉച്ചത്തിലുള്ള ചോദ്യം 'ചോദ്യങ്ങളൊന്നുമില്ല, നന്ദി മാത്രമേ ഉള്ളോ!' തൊഴുകൈകളോടെ പ്രോൽസാഹനത്തിന് എല്ലാവരോടും വിദേശകാര്യ മന്ത്രി നന്ദിയും പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്