പിപി മുകുന്ദനെ സ്ഥാനാർത്ഥിയാക്കി ബിജെപിക്ക് പണികൊടുക്കാൻ എൻഎസ്എസ്; വട്ടിയൂർക്കാവിലോ നേമത്തോ മുകുന്ദനെ കോൺഗ്രസ് പിന്തുണയോടെ മത്സരിപ്പിക്കാൻ അണിയറ നീക്കം; സമ്മർദ്ദം മറുനാടനോട് തുറന്നു പറഞ്ഞ് മുൻ ആർഎസ്എസ് പ്രചാരകനും
അരുൺ ജയകുമാർ
തിരുവനന്തപുരം: ബിജെപിയെ പരസ്യമായി വെല്ലുവിളിച്ച് പിപി മുകുന്ദൻ. പാർട്ടി നേതൃത്വം തന്നോട് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് മത്സരിക്കാൻ ഒരുങ്ങുകയാണ് പിപി മുകുന്ദൻ. ബിജെപി ഏറെ സാധ്യത കാണുന്ന വട്ടിയൂർകാവിലോ നേമത്തോ പിപി മുകുന്ദൻ മത്സരിക്കുമെന്നാണ് സൂചന. മത്സരിക്കാൻ സമ്മർദ്ദമുണ്ടെന്ന് പിപി മുകുന്ദനും അറിയിച്ചു. നേമത്ത് രാജഗോപാലിനെതിരെ മുകുന്ദൻ മത്സരിച്ചാൽ കോൺഗ്രസ് പിന്തുണയ്ക്കുമെന്നാണ് സൂചന.
എൻഎസ്എസുമായി ഏറെ അടുപ്പമുള്ള നേതാവാണ് മുകുന്ദൻ. ഇത്തവണത്തെ മന്നം ദിനാചരണത്തിൽ മുകുന്ദനെ ക്ഷണിച്ച് അടുപ്പം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അറിയിക്കുകയും ചെയ്തു. മുകുന്ദനെ തിരിച്ചെടുക്കണമെന്ന് ബിജെപി നേതൃത്വത്തോടും ആവശ്യപ്പെട്ടു. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല. ഈ സാഹചര്യത്തിൽ മുകുന്ദനെ സ്ഥാനാർത്ഥിയാക്കുന്നതിന് പിന്നിൽ എൻഎസ്എസ് നേതൃത്വത്തിനും പങ്കുണ്ടെന്നാണ് സൂചന. മത്സരിച്ചാൽ മുകുന്ദനെ പിന്തുണയ്ക്കണമെന്ന് കോൺഗ്രസിനോട് എൻഎസ്എസ് ആവശ്യപ്പെട്ടതായാണ് സൂചന. ഈ നിർദ്ദേശത്തെ തള്ളിക്കളയാൻ കോൺഗ്രസും തയ്യാറല്ല.
സുരേഷ് ഗോപിയുടെ എൻഎസ്എസ് ആസ്ഥാനത്തെ വരവിനെ ചൊല്ലിയുണ്ടായ തർക്കം ബിജെപിയേയും എൻഎസ്എസിനേയും തമ്മിൽ അകറ്റിയരുന്നു. വെള്ളാപ്പള്ളി നടേശനുമായി കൂടിയതും എതിർപ്പ് ശക്തമാകാൻ കാരണമായി. ഈ സാഹചര്യത്തിൽ ബിജെപി നിയമസഭയിൽ അക്കൗണ്ട് തുറക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് എൻഎസ്എസ് നീക്കം. ഇതിന്റെ ഭാഗമായാണ് പിപി മുകുന്ദനെ സ്ഥാനാർത്ഥിയാക്കാനുള്ള ചരട് വലികൾ എൻഎസ്എസ് നടത്തുന്നത്. മത്സരിക്കാനുള്ള സമർദ്ദം തനിക്ക് മേലുണ്ടെന്നും എന്നാൽ തീരുമാനം എടുത്തിട്ടില്ലെന്നും പിപി മുകുന്ദൻ മറുനാടനോട് പ്രതികരിച്ചു. മത്സരത്തിൽ നിന്ന് മാറി നിൽക്കാനാവാത്ത അത്ര സമ്മർദ്ദമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
നേമത്തോ വട്ടിയൂർക്കാവിലോ മത്സരിക്കണമെന്നാണ് തനിക്കോപ്പം നിൽക്കുന്ന പ്രവർത്തകർ ആവശ്യപ്പെടുന്നതെന്നും മുകുന്ദൻ പറഞ്ഞു, നിഷ്ക്രിയരായിനിൽക്കുന്ന പ്രവർത്തകരെ സജീവമാക്കുന്നതിൽ ബിജെപി കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പറഞ്ഞ അദ്ദേഹം പാർട്ടി വിജയസാധ്യത കൽപ്പിക്കുന്ന മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ താൻ മത്സരിക്കാനുദ്ദേശിക്കുന്നത് സദ്ഉദ്ദേശത്തോടെ മാത്രമാണെന്നായിരുന്നു മറുപടി. സാമുധായിക പിന്തുണയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല, നല്ല രീതയിലുള്ള ശ്രദ്ധയാണ് സംഘടനാ പ്രവർത്തനത്തിനാധാരമെന്നും ഇതിന് നേതൃത്വം പ്രത്യേക ശ്രദ്ധ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിൽ നിന്നും അകന്ന് നിൽക്കുന്ന പ്രവർത്തകരെ തിരിച്ചുകൊണ്ടുവരുന്നതിനും ദീർഘവീക്ഷണത്തോടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനും സംഘടനാപ്രവർത്തനത്തിനും പാർട്ടി മുൻകൈയെടുത്ത് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാർട്ടിയിലേക്ക് തിരിച്ചെത്തിയ മുതിർന്ന നേതാവായ രാമൻപിള്ളയെ ഒരു രീതിയിലും പരിഗണിക്കുന്നില്ലെന്നും ഇത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, അമിതമായ ആത്മവിശ്വാസം ആർക്കും നല്ലതല്ലെന്നും ഒത്തൊരുമയാടെ എല്ലാവരേയും സഹകരിപ്പിച്ച് പ്രവർത്തനം സംഘടിപ്പിക്കാനായാൽ ബിജെപി അക്കൗണ്ട് തുറക്കില്ല എന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വി എസ്ഡിപി, ശിവസേന തുടങ്ങിയ സംഘടനകളെ ഒപ്പം നിർത്താൻ ബിജെപി ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന പിപി മുകുന്ദൻ ആർഎസ്എസുമായുള്ള ഭിന്നതകളെ തുടർന്നാണ് പാർട്ടിയുമായി അകന്നത്. എന്നാൽ അടുത്ത കാലത്തായി ബിജെപിയുമായി അടുക്കാൻ മുകുന്ദൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ബിജെപിയുടെ മുൻ പ്രസിഡന്റ് വി മുരളീധരൻ മുകുന്ദന് അനുകൂലമായ നിലപാട് എടുത്തിരുന്നില്ല. അധ്യക്ഷനായി കുമ്മനം എത്തിയതോടെ സാഹചര്യത്തിന് ചെറിയ മാറ്റമുണ്ടായി. എന്നാൽ തീരുമാനം ഒന്നുമായില്ല. ആർഎസ്എസിനെ ഒരു മുതിർന്ന നേതാവിന് മുകുന്ദനുമായുള്ള വ്യക്തിവിരോധമാണ് ഇതിന് കാരണം. നിർണ്ണായക യോഗങ്ങളിൽ ഈ നേതാവ് പങ്കെടുക്കുകയും മുകുന്ദന്റെ കാര്യത്തിൽ തീരുമാനം വൈകിപ്പിക്കുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് മത്സരിക്കാൻ മുകുന്ദൻ തയ്യാറെടുക്കുന്നത്.
മാസങ്ങൾക്ക് മുമ്പ് തന്നെ തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് മുകുന്ദനോട് സുഹൃത്തുക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിജെപി നിലപാട് വരട്ടേ എന്നായിരുന്നു മറുപടി. ഇത്രയും കാലമായിട്ടും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. സഹകരണം പ്രസ്താവനകളിൽ മാത്രം ഒതുങ്ങുന്നതിലാണ് അതൃപ്തി. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും മുകുന്ദന് അടുത്ത ബന്ധമുണ്ട്. ഈ സ്വാധീനവും നേമത്തോ വട്ടിയൂർ്ക്കാവിലോ സ്വതന്ത്രനാകാൻ മുകുന്ദനെ പ്രേരിപ്പിക്കുന്നുണ്ട്. കോൺഗ്രസിന്റെ പിന്തുണയോടെ മത്സരിക്കാനാണ് താൽപ്പര്യം. വട്ടിയൂർക്കാവിൽ അതിനുള്ള സാഹചര്യമില്ല. കെ കരുണാകരനുമായി വ്യക്തിബന്ധം മുകുന്ദനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കരുണാകരന്റെ മകനായ മുരളീധരനെതിരെ മത്സരിക്കാനും താൽപ്പര്യമില്ല.
എന്നാൽ നേമത്ത് കോൺഗ്രസിന് വ്യക്തമായ സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ നേമത്ത് മുകുന്ദൻ മത്സരിച്ചാൽ കോൺഗ്രസിന് പിന്തുണ നൽകാനാകും. എന്നാൽ ഒരുകാലത്ത് കടുത്ത വർഗ്ഗീയവാദിയായി കോൺഗ്രസ് ചിത്രീകരിച്ച മുകുന്ദനെ എങ്ങനെ പിന്തുണയ്ക്കുമെന്ന ചോദ്യവും അവശേഷിക്കുന്നു. ബിജെപിയെ പരസ്യമായി തള്ളിപ്പറഞ്ഞാൽ മുകുന്ദനെ സ്ഥാനാർത്ഥിയായി പിന്തുണയ്ക്കുന്നതിൽ തെറ്റില്ലെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. അതിനിടെ എൻഎസ്എസ് പിന്തുണയുമായെത്തുന്ന മുകുന്ദന് വേണ്ടി സീറ്റ് ഒഴിയാൻ മുരളീധരനും തയ്യാറാണ്.
വട്ടിയൂർക്കാവിലെ വാഴോട്ട്കോണത്ത് നടന്ന കോർപ്പറേഷൻ വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഈ വെല്ലുവിളയ്ക്കിടെയാണ് മുകുന്ദന്റെ സ്ഥാനാർത്ഥിയാകുമെന്ന വെല്ലുവിളിയെത്തുന്നത്. ഇതും ബിജെപിക്ക് കടുത്ത പ്രതിസന്ധിയുണ്ടാക്കും. മുകുന്ദൻ മത്സരിച്ചാൽ കേരളത്തിലുടനീളം ബിജെപിയുടെ സാധ്യതകളെ അത് ബാധിക്കുമെന്നാണ് കോൺഗ്രിസന്റെ വിലയിരുത്തൽ. അതുകൊണ്ട് കൂടിയാണ് മുകുന്ദന്റെ സ്ഥാനാർത്ഥിത്വത്തെ കോൺഗ്രസ് പിന്തുണയ്ക്കുന്നതും. ഹൈക്കമാണ്ടിന്റെ അനുമതിയോടെയാകും മുകുന്ദന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കുന്ന കാര്യത്തിൽ കോൺഗ്രസ് അന്തിമതീരുമാനം എടുക്കുക.
അതിനിടെ പി പി മുകുന്ദൻ നേമത്തോ വട്ടിയൂർക്കാവിലോ മത്സരിച്ചേക്കുമെന്ന വാർത്തയോട് പ്രതികരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇങ്ങെനയൊരു വാർത്ത തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അതെകുറിച്ചറിയാതെ പ്രതികരിക്കാനാകില്ലെന്നും ഈ വിഷയത്തിൽ തന്റെ നിലപാടുകൾ നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍