കോതമംഗലം കൊടുത്തുള്ള അവസാന ഒത്തുതീർപ്പ് പൊളിച്ചത് ആന്റണി രാജുവും കെസി ജോസഫും; മൂവാറ്റുപുഴയിലോ ഇടുക്കിയിലോ മാറ്റുരച്ച് മന്ത്രിയാവാൻ ഫ്രാൻസിസ് ജോർജ്; തല്ലിക്കെടുത്തുന്നത് പി സി ജോർജിന്റെ അവസാന പ്രതീക്ഷ; പിളർപ്പിന്റെ ഗുണം മാണിക്കും ഫ്രാൻസിസ് ജോർജിനും മാത്രം
ഷാജൻ സ്കറിയ
തിരുവനന്തപുരം: ഏതാനും മാസങ്ങളായി പുകഞ്ഞ കേരള കോൺഗ്രസിലെ പ്രതിസന്ധി പിളർപ്പിലേയ്ക്ക് വഴി തെളിക്കുമ്പോൾ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കുന്നത് കെ എം മാണിക്ക് തന്നെ. മാണിയുടെ നേതാക്കളിൽ ഒരാൾ പോലും ഈ പിളർപ്പിനൊപ്പം പുറത്ത് പോയിട്ടില്ല എന്നത് മാത്രമല്ല ജോസഫിലെ ഏറ്റവും ശക്തരായ നേതാക്കൾ പുറത്ത് പോകുക കൂടി ചെയതതോടെ മകനിലേയ്ക്ക് അധികാരം കൈമാറാനുള്ള മാണിയുടെ നീക്കത്തിന് ശക്തി കൂടും. തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയുടെ ചുമതല മകനിലേയ്ക്ക് കൈമാറാനുള്ള അവസരം നോക്കിയിരിക്കുന്ന മാണിക്ക് ഏറ്റവും അനുകൂലമായ അവസരമാണ് ഇപ്പോൾ തെളിഞ്ഞ് വരുന്നത്. അതിനെ ചോദ്യം ചെയ്യാൻ ഇടയുള്ള ഏറ്റവും പ്രധാന നേതാവായിരുന്ന പി സി ജോർജിന് പിന്നാലെ ഫ്രാൻസിസ് ജോർജും ആന്റണി രാജുവും കൂടി പോകുന്നതോടെ പാർട്ടിയും എം എൽ എമാരും മാണിയുടെ കൈയിൽ കൂടുതൽ ശക്തമാകുകയാണ്.
ഗ്രൂപ്പ് നീക്കങ്ങൾ നടത്താനോ പാർട്ടി നടത്താനോ ഒന്നും താല്പര്യമില്ലാത്ത പി ജെ ജോസഫ് ഏകപക്ഷീയമായി തന്നെ തന്റെ വിഭാഗത്തെ മാണിക്ക് നൽകിയിട്ട് സമാധാനത്തോടെ ജീവിക്കുക ആയിരുന്നു. ജോസഫ് ദുർബലനായതോടെയാണ് ജോസഫ് വിഭാഗത്തിലെ നേതാക്കൾ അസ്വസ്ഥരായത്. ജോസഫ് വിഭാഗത്തിന്റെ മറ്റ് രണ്ട് എംഎൽഎമാരും യുഡിഎഫ് സംവിധാനം തന്നെ സുരക്ഷിതമെന്ന് കരുതി ജോസഫിനൊപ്പം ഉറച്ച് നിന്നതോടെ ആശ്രിതർക്ക് പാർട്ടി വിടുകയല്ലാതെ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. പാർട്ടി ചെയർമാൻ എന്ന പദവി പി ജി ജോസഫിനും മന്ത്രി പദവികളിൽ ഒന്ന് ജോസ് കെ മാണിക്കും കൈമാറാൻ ആണ് മാണി ശ്രമിക്കുന്നത്. അങ്ങനെ വന്നാൽ ജോസഫിന് പകരം ആ വിഭാഗത്തിലെ തന്നെ മോൻസ് ജോസഫിനെ രണ്ടാം മന്ത്രിയാക്കാം. ലീഡർ എന്ന നിലയിൽ മാണിയുടെ ഗ്രിപ്പ് കുറയുന്നുമില്ല. ഇത്തരം ഒരു ശ്രമത്തിലേയ്ക്കാണ് കാര്യങ്ങൾ ഇപ്പോൾ നീങ്ങുന്നത്.
യുഡിഎഫ് വിടാൻ ഒട്ടും താല്പര്യം ഇല്ലാതിരുന്ന പി ജെ ജോസഫിനെ എങ്ങനെയും പുറത്തിറക്കാനുള്ള ശ്രമം ആണ് കഴിഞ്ഞ ദിവസങ്ങളിൽ വിമതർ നടത്തിയത്. അതിന് വേണ്ടി അവർ താല്പര്യപ്രകാരം വാർത്തകളും ഉണ്ടാക്കി. എന്നാൽ യുഡിഎഫ് വിട്ടൊരു കളിക്ക് ജോസഫ് ഇല്ല എന്ന് ആദ്യം മുതലെ വ്യക്തമായിരുന്നു. എങ്കിലും മുതിർന്ന നേതാക്കളായ ആന്റണി രാജുവും ഫ്രാൻസിസ് ജോർജിനും സീറ്റ് നൽകേണ്ടത് മര്യാദ ആണ് എന്ന ചിന്ത പലരും പങ്ക് വച്ചു. ഇതേ തുടർന്നാണ് അവസാന വട്ട ശ്രമങ്ങൾക്ക് മാണിയും ജോസഫും മുതിർന്നിരിക്കുന്നത്. രണ്ട് സീറ്റ് കൂടി കോൺഗ്രസിനോട് ചോദിച്ച് വാങ്ങാൻ ആയിരുന്നു ആദ്യ ശ്രമം. എന്നാൽ ഒരു സീറ്റ് തിരിച്ചെടുക്കാൻ ഇരിക്കുന്ന കോൺഗ്രസ് അതിന് വഴങ്ങിയേയില്ല. അത്തരം ഒരു സാഹചര്യത്തിൽ വിമതർ പുറത്ത് പോകും എന്ന് ഏതാണ്ട് ഉറപ്പാവുകയായിരുന്നു. അവസാന വട്ട ശ്രമം എന്ന നിലയിൽ ജോസഫും മാണിയും ഉമ്മൻ ചാണ്ടിയുമായി ഒരു ചർച്ച നടത്തുകയുണ്ടായി.
കോൺഗ്രസ് എറ്റെടുക്കാൻ ഇരുന്ന ഒരു സീറ്റ് എടുക്കുകയില്ല എന്നായിരുന്നു ആ ചർച്ചയിൽ ലഭിച്ച ഏക ഉറപ്പ്. തുടർന്ന് ജോസഫിന്റെ നാല് സീറ്റിൽ ഒന്ന് ഫ്രാൻസിസ് ജോർജിനും മാണിയുടെ സീറ്റുകളിൽ ഒന്ന് ആന്റണി രാജുവിനും വിട്ടുകൊടുക്കാൻ ധാരണയിൽ എത്തുകയായിരന്നു. കോതമംഗലത്ത് നിന്നും ടി യു കുരവിള മാറി നിൽക്കണം എന്ന ധാരണയാണ് അങ്ങനെ രൂപപ്പെട്ടത്. ജോസഫിന്റെ അഭ്യർത്ഥന മാനിച്ച് കുരുവിള അതിന് തയ്യാറായി. പകരം ഫ്രാൻസിസ് ജോർജിനെ കോതമംഗലത്ത് നിർത്താം എന്ന ധാരണ വിമത പക്ഷത്തിന് പ്രതീക്ഷ പകർന്നു. പൂഞ്ഞാർ കോൺഗ്രസിന് വിട്ട് കൊടുത്തുകൊണ്ട് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്ന് ഒരു സീറ്റ് കോൺഗ്രസിൽ നിന്ന് വാങ്ങി ആന്റണി രാജുവിന് നൽകാം എന്നായിരുന്നു രണ്ടാമത്തെ ശ്രമം. മാണിയുടെ പൂഞ്ഞാർ വിട്ടു കൊടുത്തുകൊണ്ട് ഒരു സീറ്റ് ആന്റണി രാജുവിന് കിട്ടുന്നതോടെ ഇരുകൂട്ടർക്കും സ്വീകാര്യമായ ഒത്തുതീർപ്പ് ഉണ്ടാകുമെന്നായിരുന്നു ഇന്നലെ രാത്രി വരെ ധാരണ.
ഫ്രാൻസിസ് ജോർജ് ഉറച്ച സീറ്റ് നേടി തങ്ങളെ കൈവിട്ടു എന്ന ആരോപണവുമായി കുട്ടനാടുകാരനായ ഡോ. കെ സി ജോസഫും ഇടുക്കിക്കാരനായ പി സി ജോസഫും രംഗത്ത് വന്നതോടെയാണ് ഒത്തുതീർപ്പ് വ്യവസ്ഥ പൊളിഞ്ഞത്. കുട്ടനാട് ജയിക്കുമെന്ന് ഉറപ്പില്ലാത്ത ഡോ. കെ സി ജോസഫിനെ മാറ്റി പകരം സ്ഥാനാർത്ഥിയെ വയ്ക്കാൻ ആലോചന നടക്കുന്നതിനാൽ വിമതർക്കൊപ്പം ഇടത് പക്ഷത്ത് പോയി ചങ്ങനാശ്ശേരിയിൽ മത്സരിക്കാൻ ആണ് ജോസഫിന്റെ ആഗ്രഹം. കുട്ടനാടിനേക്കാൾ സുരക്ഷിതമാണ് ചങ്ങനാശ്ശേരി എന്നാണ് ഡോ. കെ സി ജോസഫിന്റെ നിഗമനം. ഈ ഒത്തുതീർപ്പ് ഫോർമുലയിൽ ഇടുക്കി സീറ്റ് മോഹിച്ച പി സി ജോസഫ് തഴയപ്പെട്ടതോടെ ഇരുവരും ആന്റണി രാജുവിനെ കൂടി കൈയിൽ എടുക്കുകയായിരുന്നു.
ആന്റണി രാജുവിന് വിജയിക്കുമെന്ന് ഉറപ്പുള്ള സീറ്റ് കിട്ടുകയില്ല എന്ന വാദവും കൂടി ഉയർന്നതോടെ ആന്റണി രാജുവും പി സി ജോസഫും ഡോ. കെ സി ജോസഫും ഫ്രാൻസിസ് ജോർജിന് എതിരായി. ഇടത് പക്ഷത്തേയ്ക്ക് പോയാൽ നാലുപേർക്കും ജയസാധ്യത ഉണ്ട് എന്നതാണ് ഇവരെ ഇങ്ങനെ ചിന്തിപ്പിക്കാൻ ഇടയാക്കിയത്. ഈ സമ്മർദ്ദത്തെ തുടർന്നാണ് ഇന്നലെ രാത്രിയിൽ ഉണ്ടായ ഒത്തുതീർപ്പ് വ്യവസ്ഥ പൊളിഞ്ഞത്. ഇതനുസരിച്ച് ഇടതുപക്ഷത്തേയ്ക്ക് പോകുന്ന ആന്റണി രാജുവിന് തിരുവനന്തപുരം തന്നെ ലഭിക്കാൻ സാധ്യത ഉണ്ട്. തിരുവനന്തപുരത്തെ ഇടത് സ്ഥാനാർത്ഥിയായിരുന്ന സുരേന്ദ്രപിള്ളയെ മ്റ്റൊരു മണ്ഡലത്തിലേക്ക് മാറ്റി മത്സരിക്കാൻ ആണ് ആന്റണി രാജുവിന്റെ ആഗ്രഹം.
എൽഡിഎഫിൽ ഉള്ള സ്കറിയ തോമസ് വിഭാഗവുമായി ചേർന്ന് പ്രവർത്തിക്കണം എന്നാണ് ഫ്രാൻസിസ് ജോർജിന് ഇടത് മുന്നണി നിർദ്ദേശം നൽകിയിരിക്കുന്നത്. എവിടെ നിന്നാലും ജയിക്കാൻ സാധ്യതയില്ലാത്ത നേതാവാണ് സ്കറിയ തോമസ്. ഭരണം ഉള്ള ഒരു പാർട്ടിയുടെ ചെയർമാനായാൽ തന്നെ സ്കറിയ തോമസ് സന്തുഷ്ടനാണ്. ഫ്രാൻസിസ് ജോർജിനെ മന്ത്രി സ്ഥാനത്തേയ്ക്ക് ഉയർത്തിക്കാട്ടാൻ ആണ് തീരുമാനം. ജനതാദൾ പിളർന്ന് പ്രധാന നേതാക്കൾ പോയിട്ടും ഇടത് പക്ഷത്ത് നിന്ന മൂന്ന് നേതാക്കൾ വിജയിച്ച് എംഎൽഎമാരായതാണ് ഇതിന് കാരണമായി കരുതുന്നത്. ഇടത് പക്ഷത്തേയ്ക്ക് വന്നാൽ മൂന്ന് വിമത നേതാക്കൾക്കും സീറ്റ് ഉറപ്പാണ്, പി സി ജോസഫിന്റെ കാര്യത്തിൽ മാത്രമാണ് അനിശ്ചിതത്വം ഉള്ളത്.
അഞ്ച് സീറ്റ് ലഭിച്ചാൽ ആന്റണി രാജുവിന് തിരുവനന്തപുരം, ഫ്രാൻസിസ് ജോർജിന് മൂവാറ്റുപുഴ, ഡോ. കെ സി ജോസഫിന് ചങ്ങനാശ്ശേരി, പി സി ജോസഫിന് ഇടുക്കി എന്നീ നാല് സീറ്റുകളും വീതിച്ചു നൽകാനാണ് ആലോചന. സുരേന്ദ്രൻ പിള്ളയ്ക്ക് തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ഏതെങ്കിലും ഒരു സീറ്റ് കണ്ടെത്താനുമാണ് ആലോചന. എന്നാൽ അഞ്ച് സീറ്റുകൾ നൽകുന്നത് കടന്ന കൈയാണ് എന്ന അഭിപ്രായം ഇടത് മുന്നണിയിൽ ഉണ്ട്. അതിനുള്ള വലിപ്പം ഈ പാർട്ടിക്ക് ഇല്ല എന്നാണ് അവർ കരുതുന്നത്. നാല് സീറ്റ് ആണ് നൽകുന്നതെങ്കിൽ പി സി ജോസഫ് പുറത്താകും. ഫ്രാൻസിസ് ജോർജിന് മൂവാറ്റുപുഴയോ ഇടുക്കിയോ ഇഷ്ടമുള്ളടത്ത് മത്സരിക്കാം, ഇതാണ് ഇപ്പോഴത്തെ സാധ്യത.
ഇടുക്കിയിൽ മാണിയുടെ റോഷി അഗസ്റ്റിനെതിരെയോ മൂവാറ്റുപുഴയിൽ ജോസഫ് വാഴയ്ക്കനെതിരെയോ മത്സരിച്ചാലും ഫ്രാൻസിസ് ജോർജിന് ജയിക്കാം എന്നതാണ് സാഹചര്യം. കേരള കോൺഗ്രസിലെ മാന്യനായ നേതാവായാണ് ഫ്രാൻസിസ് ജോർജ് അറിയപ്പെടുന്നത്, സ്ഥാപക നേതാവായ കെ എം ജോർജിന്റെ മകൻ മൂവാറ്റുപുഴക്കാരനുമാണ്. രണ്ട് തവണ ഇടുക്കി എംപിയായിരുന്ന ഫ്രാൻസിസിന് ഇടുക്കിയുമായി ആത്മബന്ധവും ഉണ്ട്. അതുകൊണ്ട് തന്നെ ഇതിൽ ഏത് സീറ്റ് വേണമെങ്കിലും നൽകാൻ ഇടത് മുന്നണി ഒരുക്കമാണ്. മൂന്ന് എംഎൽഎമാരെയെങ്കിലും ജയിപ്പിച്ചാൽ ഫ്രാൻസിസ് ജോർജിന് മന്ത്രയാകാൻ സാധ്യത ഉണ്ട്.
ഇടത് മുന്നണിയിലെ മറ്റൊരു പാർട്ടിയും പാലം വലിക്കില്ല എന്ന പ്രതിക്ഷയിലാണ് ഈ നീക്കങ്ങൾ എല്ലാം. എന്നാൽ സിപിഐയുടെ കാനം രാജേന്ദ്രൻ കടുത്ത എതിർപ്പിലാണ് എന്ന് കരുതുന്നു. പരാജയ ഭീതിയുള്ളതുകൊണ്ടാണ് ഇടത് മുന്നണി വഴിയെ പോകുന്നവരെയെല്ലാം ഏറ്റെടുക്കുന്നതെന്നും യുഡിഎഫ് ഘടക കക്ഷികളുചെ പിന്നാലെ നടക്കുനനതെന്നും ആരോപണം വരുമെന്നുമാണ് കാനം ഭയപ്പെടുന്നത്. ഇതുകൊണ്ട് തന്നെ കടുത്ത എതിർപ്പാണ് കാനം എടുത്തിരിക്കുന്നത്. ഇക്കാര്യത്തിൽ നിലപാടും നിർണായകമാണ്. എന്നാൽ ഫ്രാൻസിസ് ജോർജിനെ പോലെ ഒരു നേതാവിനെ കൂടെ കൂട്ടുന്നതിൽ വിഎസിന് എതിർപ്പില്ലെന്നാണ് സൂചന. ഈ തിരിച്ചറിവ് തന്നെയാണ് ഫ്രാൻസിസ് ജോർജുമായുള്ള ചർച്ചകൾക്ക് സിപിഐ(എം) നേതൃത്വത്തിന് കരുത്തായതും.
ഈ സംഭവ വികാസങ്ങൽ ഏറ്റവും കൂടുതൽ കുഴപ്പത്തിലാക്കിയിരിക്കുന്നത് മുൻ ചീഫ് വിപ്പ് കൂടിയായിരുന്ന പി സി ജോർജിനെയാണ്. ഇടുതുമുന്നണി സ്ഥാനാർത്ഥിയായി പൂഞ്ഞാറിൽ മത്സരിക്കും എന്നാണ് ജോർജ് ഇപ്പോഴും അണികളെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിൽ സിപിഐ(എം) നേതാക്കൾക്കിടയിൽ ഇക്കാര്യത്തിൽ കടുത്ത എതിർപ്പ് തുടരുകയാണ്. ജോർജ് സ്ഥാനാർത്ഥിയാവില്ല എന്ന് കോട്ടയത്തെ നേതാക്കൾ തറപ്പിച്ച് പറയുന്നുണ്ടെങ്കിലും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നൽകിയിരിക്കുന്ന വാക്ക് വിശ്വസിച്ചാണ് ജോർജ് അണിയറ നീക്കങ്ങൾ നടത്തുന്നത്. എന്നാൽ ഫ്രാൻസിസ് ജോർജും കൂട്ടരും ഇടതുമണ്ഡലത്തിലേയ്ക്ക് വന്നാൽ ജോർജിന്റെ സാധ്യത പൂർണമായും അടയും.
ജോർജിന്റെ നേതൃത്വം അംഗീകരിക്കാൻ ഫ്രാൻസിസ് ജോർനോടൊപ്പം നിൽക്കുന്നവർക്ക് സാധിക്കില്ല എന്നതാണ് കാരണം. പുതുതായി വരുന്നവരെ നേതാവായി സ്വീകരിക്കുവാൻ ജോർജും ഒരുക്കമല്ല. അങ്ങനെ വരുമ്പോൾ ഇടതുമുന്നണി സ്വപനം ജോർജിന് ഉപേക്ഷിക്കേണ്ടി വരും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്