വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാർട്ടിയാണ് കേരളാ കോൺഗ്രസ് എന്ന മാണി സിദ്ധാന്തം വീണ്ടും ശരിയായി; യുഡിഎഫിലെ ഒറ്റ സീറ്റ് കുറയാതെ എൽഡിഎഫിൽ നാല് സീറ്റ് ഉറപ്പിച്ച് കേരളാ കോൺഗ്രസ് പിളർപ്പ്; ഇക്കുറി 30 സീറ്റിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികൾ
ബി രഘുരാജ്
തിരുവനന്തപുരം: വീണ്ടും കേരളാ കോൺഗ്രസ് പിളരുന്നു. കേരളാ കോൺഗ്രസ് മാണിയിലെ പി ജെ ജോസഫ് വിഭാഗത്തിലെ ഒരു വിഭാഗം പാർട്ടി വിടുകയാണ്. ഫ്രാൻസിസ് ജോർജും കൂട്ടരും ഇടതുപക്ഷത്ത് എത്തുമ്പോൾ ശരിയാകുന്നത് കെഎം മാണിയുടെ പ്രസിദ്ധമായ സിദ്ധാന്തമാണ്. പിളരും തോറും വളരുന്ന ലോകത്തെ ഏക പാർട്ടിയാണ് കേരളാ കോൺഗ്രസ്. കെ എം മാണിയുടെ നാക്കിൽ വീണ ഈ വാക്ക് ഇത്തവണത്തെ പിളർപ്പിലും അക്ഷരാർത്ഥത്തിൽ ശരിയാകും. കൂടുതൽ കേരളാ കോൺഗ്രസുകാരെ നിയമസഭയിൽ എത്തിക്കാൻ ഈ പിളർപ്പും വഴിവച്ചേക്കും.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് മാണിയും ജേക്കബും പിള്ളയും പിന്നെ പി സി തോമസുമായിരുന്നു വിവിധ കേരളാ കോൺഗ്രസ് വിഭാഗങ്ങൾ. അഞ്ച് കൊല്ലം കഴിയുമ്പോൾ അത് പിളർന്ന് പിളർന്ന് പലരൂപത്തിൽ പത്ത് പേരുകളിൽ സജീവമാണ്. മാണിയുടെ കേരളാ കോൺഗ്രസ്, ടി എം ജേക്കബ് വിഭാഗം, പിള്ള ഗ്രൂപ്പ്, പി സി ജോർജിന്റെ സെക്യുലർ, ഫ്രാൻസ് ജോർജ്, സ്‌കറിയാ തോമസ്, പി സി തോമസ്, ടി എസ് ജോൺ എന്നിവയാണ് അവ. ഇതിൽ പി സി തോമസ് ബിജെപി മുന്നണിയിലാണ്. ടി എസ് ജോണും എൻഡിഎ പക്ഷത്ത് എത്തുമെന്നാണ് സൂചന. അതായത് അഞ്ച് വർഷം കൊണ്ട് പിളർപ്പിലൂട ഇരട്ടി കേരളാ കോൺഗ്രസുകൾ ഉണ്ടായി. ഇതിന്റെ വളർച്ച നിയമസഭാ സ്ഥാനാർത്ഥിത്വത്തിലും ഉണ്ടാകും.
2011ൽ 11 നിയമസഭാ അംഗങ്ങളാണ് കേരളാ കോൺഗ്രസുകാരായി ജയിച്ചു കയറിയത്. മാണിയുടെ ബാനറിൽ പി സി ജോർജ് ഉൾപ്പെടെ 9 പേർ. പിന്നെ കെ ബി ഗണേശ് കുമാറും ടി എം ജേക്കബും. ജേക്കബിന്റെ മരണത്തെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ അനൂപ് ജേക്കബ് ജയിച്ചതോടെ അംഗ സഖ്യ 11 ആയി തുടർന്നു. മാണിയുമായി തെറ്റി പി സി ജോർജ് രാജിവച്ചപ്പോൾ അത് പത്തായി മാറി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കൂടുതൽ കേരളാ കോൺഗ്രസുകാർ ജയിക്കുമെന്നാണ് വിലയിരുത്തൽ. തദ്ദേശത്തിൽ മാണിയുടെ കോട്ടകളിൽ വിള്ളലുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മാണിക്ക് കുറഞ്ഞത് എട്ടു പേരെയെങ്കിലും വിജയിപ്പിക്കാൻ കഴിയും. ഇതിനൊപ്പം ഇടതുപക്ഷത്തെ കേരളാ കോൺഗ്രസ് വിജയവും കൂടാനാണ് സാധ്യത. ഇതോടെ പിളരും തോറും വളരുമെന്ന സിദ്ധാന്തവും ശരിയാകുകയാണ്.
കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് മാണി വിഭാഗം 15 സീറ്റിൽ മത്സരിച്ചു. പി ജെ ജോസഫ് വിഭാഗവും പി സി ജോർജും ഉൾപ്പെടെയാണ് ഇത്. വലത് മുന്നണിയിൽ കേരളാ കോൺഗ്രസ് ജേക്കബ് മൂന്നിടത്ത് മൽസരിച്ചു. ബാലകൃഷ്ണ പിള്ളാ വിഭാഗത്തിന് രണ്ടും. അങ്ങനെ വലതു പക്ഷത്ത് ഇരുപത് കേരളാ കോൺഗ്രസുകാർ. ഇടതു പക്ഷത്തുണ്ടായിരുന്നത് പി സി തോമസിന്റെ ലയന വിരുദ്ധ വിഭാഗവും. ഇവർക്ക് മൂന്ന് സീറ്റാണ് ഇടതുപക്ഷം നൽകിയത്. വി സുരേന്ദ്രൻപിള്ളയും സ്‌കറിയാ തോമസും സ്റ്റീഫൻ ജോർജും. മൂന്നു പേരും തോറ്റു. എന്തായാലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിന് ഉണ്ടായിരുന്നത് 23 കേരളാ കോൺഗ്രസുകാർ മാത്രം.
ഇവിടെയാണ് പിളർപ്പുകളിലൂടെ വളരുന്ന മാണിയുടെ തിയറി വീണ്ടും ചർച്ചയാകുന്നത്. ഇത്തവണ മാണി വിഭാഗത്തിലെ ജോസഫ് ഗ്രൂപ്പ് പിളരുന്നു. അവർ ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ഇടതുപക്ഷത്ത് എത്തുമ്പോൾ മൂന്ന് സീറ്റ് ഇടതുപക്ഷം നൽകും. എന്നു പറഞ്ഞ് യുഡിഎഫിൽ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് വലിയ കുഴപ്പം ഉണ്ടാവുകയുമില്ല. പി സി ജോർജ് പോയതിനാൽ പൂഞ്ഞാർ കോൺഗ്രസ് ഏറ്റെടുത്താലും കേരളാ കോൺഗ്രസിന് കുറഞ്ഞത് 14 സീറ്റ് കിട്ടും. പി സി ജോർജും മത്സരിക്കുമെന്ന് ഉറപ്പാണ്. അത് ഏത് മുന്നണിയിലാണെന്ന് മാത്രമേ അറിയാനുള്ളൂ. ഇതിനൊപ്പമാണ് ഫ്രാൻസിസ് ജോർജിനും ആന്റണി രാജുവിനും കെസി ജോസഫിനുമുള്ള ഇടതുപക്ഷത്തെ മൂന്ന് സീറ്റുകൾ. കെസി ജോസഫ് കുട്ടനാട്ട് വിട്ടാലും അവിടെ കേരളാ കോൺഗ്രസ് മാണിയുടെ സ്ഥാനാർത്ഥി തന്നെ എത്തുമെന്നാണ് സൂചന.
അതായത് കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലുണ്ടായിരുന്ന 18 നേതാക്കൾ കുറഞ്ഞത് ഇത്തവണ നിയമസഭയിലേക്ക് പോരിനെത്തും. ഇടുക്കിയിൽ പി സി ജോസഫിനും സീറ്റ് നൽകിയാൽ എണ്ണം 19 ആകുന്നു. ഇടതുപക്ഷത്ത് കഴിഞ്ഞ തവണ നിലയുറപ്പിച്ച വി സുരേന്ദ്രൻപിള്ളയ്ക്കും സ്‌കറിയാ തോമസിനും സീറ്റ് ഉറപ്പാണ്. ഇതോടെ മത്സരിക്കുന്ന കേരളാ കോൺഗ്രസുകാരുടെ എണ്ണം ഇരുപത്തിയൊന്നാകും. കെ ബി ഗണേശ് കുമാർ ഇടതു മുന്നണിയിലും അനൂപ് ജേക്കബ്, ജോണി നെല്ലൂർ എന്നിവർ യുഡിഎഫിലും സ്ഥാനാർത്ഥികളാകുമെന്നതും ഉറപ്പ്. അതായത് കേരളാ കോൺഗ്രസ് മത്സരാർത്ഥികൾ ഇരുപതിമൂന്നാകുമെന്ന് വ്യക്തം.
ആർ ബാലകൃഷ്ണ പിള്ളയ്ക്ക് സീറ്റ് കൊടുക്കുന്നത് ഇടതുപക്ഷം പരിഗണിക്കുന്നുണ്ട്. ഏതായാലും രണ്ട് സീറ്റുകളാണ് ഇടതുപക്ഷത്ത് നിന്ന് കേരളാ കോൺഗ്രസ് പിള്ള വിഭാഗം പ്രതീക്ഷിക്കുന്നത്. ഇത് അംഗീകരിക്കപ്പെട്ടാൽ നിയമസഭാ പോരിനിറങ്ങുന്ന കേരളാ കോൺഗ്രസുകാരുടെ എണ്ണം ഇരുപത്തി നാലാകും. കേരളാ കോൺഗ്രസ് ജേക്കബും വിലപേശലിലാണ്. ടി എം ജേക്കബിന്റെ ഭാര്യ ഡെയ്‌സി ജേക്കബിനെ മത്സരിപ്പിക്കാനും അവർക്ക് ആഗ്രഹമുണ്ട്. നാല് സീറ്റുകളാണ് അവർ യുഡിഎഫിനോട് ആവശ്യപ്പെടുന്നത്. മൂന്ന് സീറ്റ് കഴിഞ്ഞതവണ നൽകിയത് അനുവദിക്കാനാണ് സാധ്യത. അങ്ങനെ എങ്കിൽ പോലും കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ എണ്ണം ഇരുപത്തിയഞ്ചാകും.
ഇതിനൊപ്പമാണ് ബിജെപി ചേരിയിലെ കേരളാ കോൺഗ്രസുകാരുടെ സാന്നിധ്യം. പാലായിൽ പി സി തോമസ് ബിജെപി മുന്നണിയുടെ ഭാഗമായി മത്സരിക്കുമെന്നാണ് സൂചന. എൻഡിഎ മുന്നണിയിൽ പി സി തോമസിന്റെ മൂന്ന് സ്ഥാനാർത്ഥികളെങ്കിലും ഉണ്ടാകും. പി സി ജോർജ്ജുമായി തെറ്റി നിൽക്കുന്ന ടി എസ് ജോണും ബിജെപിയുമായി സംസാരിക്കുന്നുണ്ട്. അങ്ങനെ വന്നാൽ എൻഡിഎ പക്ഷത്ത് രണ്ട് ടി എസ് ജോൺ ്സ്ഥാനാർത്ഥികളും ഉണ്ടാകും. അതായത് ബിജെപി 5 കേരളാ കോൺഗ്രസുകാരെയെങ്കിലും മത്സരിപ്പിക്കും. അങ്ങനെ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികൾ എല്ലാ മുന്നണിയിലും കൂടെ 30 കഴിയും. പൂഞ്ഞാറിലും മറ്റും ഇടതുപക്ഷത്തിന്റെ സ്വതന്ത്രനായി ജോർജ് ജെ മാത്യുവിനെ പോലുള്ളവരും എത്താൻ സാധ്യതയുണ്ട്. ഏതായാലും നിയമസഭയിലേക്ക് പോരിനിറങ്ങുന്ന കേരളാ കോൺഗ്രസുകാരുടെ എണ്ണം മുപ്പതിൽ കുറയില്ല.
1964ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ടുപോന്ന കേരളത്തിലെ ഒരു വിഭാഗം നേതാക്കാൾ രൂപം കൊടുത്ത രാഷ്ട്രീയ കക്ഷിയാണ് കേരളാ കോൺഗ്രസ്. അന്ന് കോൺഗ്രസ് വിട്ടുപോന്നവരുടെ നേതാവായിരുന്ന കെ എം ജോർജിന്റെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് രൂപമെടുത്തു. കോൺഗ്രസ് നേതാവായിരുന്ന പി ടി ചാക്കോയുടെ ആഭ്യന്തര മന്ത്രി പദത്തിൽനിന്നുള്ള രാജിയും അപ്രതീക്ഷിത മരണവുമായിരുന്നു ഈ പാർട്ടിയുടെ രൂപീകരണത്തിലേക്ക് കാര്യങ്ങളെത്തിയത്. അതിന് ശേഷം പല നേതാക്കളുടേയും വ്യക്തിതാൽപ്പര്യങ്ങൾ കേരളാ കോൺഗ്രസിനെ പിളർത്തി. മാണിയും ജോസഫും പിള്ളയും ജേക്കബും എൺപതുകളിൽ കേരളാ കോൺഗ്രസുകാരുടെ നേതാക്കളായി. അതിനിടെയാണ് പിളരും തോറും വളരുന്ന സിദ്ധാന്തം കെഎം മാണി മുന്നോട്ട് വയ്ക്കുന്നത്.
കേരളാ കോൺഗ്രസിന്റെ സ്ഥാപക നേതാവിന്റെ മകൻ കൂടിയായ ഫ്രാൻസിസ് ജോർജും പിളർപ്പിന് നേതൃത്വം നൽകുന്നുവെന്നതാണ് 1016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പത്തെ കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രത്യേകത. ഫ്രാൻസിസ് ജോർജ് പുതിയ പാർട്ടിയുണ്ടാക്കുമോ അതോ ഇടതുപക്ഷത്തെ സ്‌കറിയാ തോമസുമായി സഹകരിച്ച് മുന്നോട്ട് പോകുമോ എന്നതാണ് ഉയരുന്ന ഏക ചോദ്യം. ഏതായാലും കേരളാ കോൺഗ്രസ് രാഷ്ട്രീയത്തെ ഈ പിളർപ്പും തളർത്തില്ല. പിളരും തോറും വളരുകയാണ് ഈ പാർട്ടി.
കോൺഗ്രസുകാരനായിരുന്ന പി ടി ചാക്കോ എന്ന ആഭ്യന്തരമന്ത്രിയുടെ രാജിയിലാണു കേരള കോൺഗ്രസിന്റെ പിറവിക്കു നിദാനമായത്. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്നുണ്ടായ വിവാദങ്ങളാണ് അക്കാലത്ത് വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയത്. സ്ത്രീ വിവാദങ്ങളെ തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ച അദ്ദേഹം അഭിഭാഷകവൃത്തിക്കൊപ്പം രാഷ്ട്രീയ പ്രവർത്തനവും തുടരുകയായിരുന്നു. 1964 ജൂൺ മാസത്തിൽ കെപിസിസി. പ്രസിഡന്റ് സ്ഥാനത്തേക്ക് ചാക്കോ മത്സരിച്ചെങ്കിലും കെ.സി.എബ്രഹാമിനോട് തോറ്റു. പി ടി ചാക്കോയുടെ രാജിയിൽ തുടങ്ങിയ കോൺഗ്രസിലെ ഭിന്നതയാണു ആ പാർട്ടിയിലെ പിളർപ്പിലേക്ക് എത്തിച്ചത്. ചാക്കോയുടെ മരണത്തോടെ പ്രശ്‌നം രൂക്ഷമായി. 1964 ഓഗസ്റ്റ് ഒന്നിനാണു ചാക്കോ അന്തരിച്ചത്. തുടർന്നാണു കേരള കോൺഗ്രസിനു രൂപം നൽകിയത്.
സഭയിൽ ചാക്കോയെ അനുകൂലിച്ചിരുന്ന എംഎൽഎ.മാരിൽ 15 പേർ കെ.എം. ജോർജിന്റെ നേതൃത്വത്തിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ തീരുമാനിച്ചു. ഇവരുടെ ഉപനേതാവ് ആർ ബാലകൃഷ്ണപിള്ളയായിരുന്നു. ഇതാണ് പിന്നീട് കേരളാ കോൺഗ്രസ് ആയി മാറിയത്. ശങ്കർ മന്ത്രിസഭയ്ക്ക് എതിരെ വന്ന അവിശ്വാസ പ്രമേയത്തെ കെ.എം. ജോർജിന്റെ നേതൃത്വത്തിലുള്ള വിഭാഗം പിന്തുണക്കുകയും ചെയ്തു. 1964ൽ കേരള കോൺഗ്രസിന്റെ രൂപീകരണത്തിനുശേഷം 1965ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 25 സീറ്റുമായി തങ്ങളുടെ ശക്തിതെളിയിക്കാൻ കേരള കോൺഗ്രസിനു കഴിഞ്ഞിരുന്നു. 1979ൽ കേരള കോൺഗ്രസ് പിളർന്നതോടെ കെ എം മാണിയുടെയും പി ജെ ജോസഫിന്റെയും ആർ ബാലകൃഷ്ണപിള്ളയുടെയും നേതൃത്വത്തിൽ കേരള കോൺഗ്രസ് വിവിധ വിഭാഗങ്ങൾ രൂപപ്പെടുകയായിരുന്നു.
കോൺഗ്രസിലുണ്ടായ ഭിന്നത കേരള കോൺഗ്രസിന്റെ പിറവിക്കു കാരണമായപ്പോൾ തുടർന്നുണ്ടായ പിളർപ്പുകൾക്കൊക്കെ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കാരണക്കാരനായത് കെ എം മാണിതന്നെയായിരുന്നു. 1964ൽ രൂപീകൃതമായ കേരള കോൺഗ്രസ് പിളർന്നു കേരള കോൺഗ്രസ് എം രൂപപ്പെടുന്നത് 1979ലാണ്. കെ എം മാണിതന്നെയാണ് ഇതിന്റെ നേതാവും ചെയർമാനും. കേരള കോൺഗ്രസ് പിളർന്നപ്പോഴാണ് പി ജെ ജോസഫും ആർ ബാലകൃഷ്ണപിള്ളയും സ്വന്തം അനുയായികുകളുമായി പാർട്ടിയുണ്ടാക്കിയത്. മാണി കേരള കോൺഗ്രസ് എം ഉണ്ടാക്കിയപ്പോൾ കേരള കോൺഗ്രസ് എന്ന പേരിൽ തുടർന്നത് പി ജെ ജോസഫ് ഗ്രൂപ്പാണ്. തിരിച്ചറിയുന്നതിനായി കേരള കോൺഗ്രസ് ജോസഫ് എന്ന വിളിപ്പേരും സ്വീകരിച്ചു. അതിനൊപ്പം തന്നെയാണ് മാതൃകക്ഷിയിൽ നിന്നടർന്നു കേരള കോൺഗ്രസ് ബി എന്ന പേരിൽ ആർ ബാലകൃഷ്ണപിള്ളയും സ്വന്തം കക്ഷിയുണ്ടാക്കിയത്.
കെ എം. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എമ്മിൽ പിന്നീടൊരു പൊട്ടിത്തെറിയുണ്ടാകുന്നത് 1993ലാണ്. മാണിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് 1993ൽ ടി എം ജേക്കബ്, ജോണി നെല്ലൂർ, മാത്യൂ സ്റ്റീഫൻ, പി.എം. മാത്യു എന്നിവർ വിഭജിച്ച് പുതിയ കക്ഷിയുണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു. പി.എം. മാത്യൂ, മാത്യൂ സ്റ്റീഫൻ എന്നിവർ പിന്നീട് മാതൃസംഘടനയിലേയ്ക്ക് മടങ്ങി. 1993 ഡിസംബർ 12ന് കക്ഷി രൂപീകരിച്ചതുമുതൽ കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം യു.ഡി.എഫിന്റെ ഭാഗമായിരുന്നുവെങ്കിലും 2005ൽ ഉമ്മൻ ചാണ്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കെ. കരുണാകരന്റെ ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് (കരുണാകരൻ) എന്ന കക്ഷിയിൽ ലയിക്കാനുള്ള തീരുമാനമെടുത്തു. 2006ലെ തിരഞ്ഞെടുപ്പിൽ ഡി.ഐ.സി.(കെ) ഐക്യജനാധിപത്യ മുന്നണിയുമായി സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിൽ മത്സരിച്ചു.
2006 സെപ്റ്റംബറിൽ പാർട്ടി പ്രസിഡന്റായ കെ. മുരളീധരനുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ടി.എം. ജേക്കബും ഇദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ഡി.ഐ.സി.യിൽ നിന്ന് വിഘടിച്ച് കേരള കോൺഗ്രസ് (ജേക്കബ്) കക്ഷി പുനരുജ്ജീവിപ്പിച്ചു. ഇവർ ചെറിയ ഇടവേളയ്ക്കുശേഷം യു.ഡി.എഫിലേയ്ക്ക് തിരികെപ്പോകുകയും ചെയ്തു. അതിനിടെ, കേരള കോൺഗ്രസ് (ജോസഫ്) കക്ഷി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായാണു തുടർന്നിരുന്നുവെങ്കിലും 2010ൽ മുന്നണി വിട്ട് കേരള കോൺഗ്രസ് എമ്മുമായി ലയിച്ചു. അതോടെ ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമാവുകയും ചെയ്തു. നേരത്തേ പി.സി. തോമസിന്റെ ഇന്ത്യൻ ഫെഡറൽ ഡെമോക്രാറ്റിക് പാർട്ടി ജോസഫ് ഗ്രൂപ്പിൽ ലയിച്ചിരുന്നു.
എന്നാൽ, മാണി വിഭാഗവുമായി ലയിക്കാനുള്ള തീരുമാനം പി.ജെ. ജോസഫ് എടുത്തതോടെ പി.സി. തോമസ് വിഭാഗം പാർട്ടിയിൽ നിന്ന് പിരിഞ്ഞുപോയി. ജോസഫ് വിഭാഗം കേരള കോൺഗ്രസ് (എം) എന്ന കക്ഷിയിൽ ലയിച്ചതോടെ തോമസിന്റെ വിഭാഗം കേരള കോൺഗ്രസ് ലയന വിരുദ്ധ ഗ്രൂപ്പായി മാറി. 2007ൽ കേരള കോൺഗ്രസുകളൊന്നാകെ ലയിക്കാനുള്ള ആലോചന നടന്നിരുന്നു. അതിനായി കെ.എം. മാണി ചെയർമാനായും ആർ ബാലകൃഷ്ണപിള്ള കൺവീനറായും 12 അംഗ കമ്മിറ്റി രൂപീകരിച്ചു. നാലു കേരളാ കോൺഗ്രസുകളിൽ നിന്നായി മൂന്നു അംഗങ്ങളാണ് കമ്മറ്റിയിൽ ഉണ്ടായിരുന്നത്. ഈ ഐക്യവേദിയിൽ അന്ന് ഇടതു മുന്നണിക്കൊപ്പം ഉണ്ടായിരുന്ന ജോസഫ് ഗ്രൂപ്പ് പങ്കെടുത്തിരുന്നില്ല. എന്നാൽ പിന്നീട് ഐക്യവേദിക്ക് നേതൃത്വം കൊടുത്ത ബാലകൃഷ്ണപിള്ള ഐക്യത്തിന് പുറത്തായി. ഐക്യവേദിയിലില്ലായിരുന്ന ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പിനൊപ്പം ചേർന്നു.
പിന്നീട് ജേക്കബ് ഗ്രൂപ്പും ഒറ്റയ്ക്കു നിൽക്കാൻ തീരുമാനമെടുത്തു. ഇതിനു ശേഷമാണ് സെക്കുലർ കേരളാ കോൺഗ്രസായിരുന്ന പി.സി. ജോർജ് പാർട്ടി പിരിച്ചുവിട്ടു മാണി നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിൽ ലയിച്ചത്. ഈ ലയനം കഴിഞ്ഞാണ് വിഭിന്ന ചേരികളിലായിരുന്ന മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും 2010 മെയ് 27നാണ് ലയിച്ചത്. ഇടതുമുന്നണിയുടെ ഭാഗമായിരുന്ന ജോസഫ് വിഭാഗം, ലയനത്തോടെ യു.ഡി.എഫിലെത്തുകയും ചെയ്തു. ഈ ലയനമാണു കേരളാ കോൺഗ്രസുകളുടെ ഏറ്റവും വലിയ ലയനമായി വിലയിരുത്തപ്പെടുന്നത്. വിവാദങ്ങൾക്കിടെ പി സി ജോർജും വിട്ടുപോയി. ഇപ്പോഴിതാ ഫ്രാൻസിസ് ജോർജും കൂട്ടരും മാണിയേും പിജെ ജോസഫിനേയും വിട്ട് പുതിയ പാർട്ടിയാകുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍