ഇത് ഇരുട്ടിൽ നിന്നുള്ള കൊഞ്ഞനം കുത്തൽ; അവാർഡ് കൊടുക്കാനായി പൊക്കവും തടിയും സൗന്ദര്യവുമുള്ള ഒരുപാട് പേരുണ്ട്; നായകനായാലേ മികച്ച നടനാകാവൂ എന്ന സമീപനം തെറ്റ്; ടിവി ചാനലുകളുടെ നിലവാരം പോലും ഇന്നലത്തെ പ്രഖ്യാപനത്തിനില്ല; വേദന മറയ്ക്കാതെ മറുനാടനോട് ഇന്ദ്രൻസ് പറഞ്ഞത്
അരുൺ ജയകുമാർ
തിരുവനന്തപുരം: ഓരോ സംസ്ഥാന ചലച്ചിത്ര അവാർഡിലും എന്തെങ്കിലുമൊക്കെ പോരായ്മ ഉണ്ടാകാറ് പതിവാണ്. അതിലെല്ലാം സിനിമാക്കാർ ചേരി തിരിഞ്ഞ് അഭിപ്രായങ്ങളുമായി എത്തും. പക്ഷേ ഇത്തവണ കടുത്ത അനീതി ദൃശ്യമായിട്ടും ആർക്കും ഒന്നും പറയാനില്ല. അതാണ് അവസ്ഥ. കോമഡിക്കാർക്ക് അർഹതയുള്ളതുകൊടുത്തില്ലെങ്കിലും ആരും ചോദിക്കില്ലെന്ന അവസ്ഥ. ഇതു തന്നെയാണ് ഇത്തവണ ഉണ്ടായത്. എന്തുകൊണ്ട് മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രൻസ് എന്ന നടന് നൽകിയില്ലെന്നതിന് ഉത്തരമില്ല. ജയസൂര്യയും ഇന്ദ്രൻസും ഒന്നിനൊന്നിന് മെച്ചമായിരുന്നു. അതുകൊണ്ട് തന്നെ സമവായവുമായി ദുൽഖർ സൽമാൻ മികച്ച നടനായി. ജയസൂര്യയ്ക്ക് പ്രത്യേക പരാമർശവും അവിടേയും ഇന്ദ്രൻസ് തഴയപ്പെട്ടു.
അവാർഡ് നിർണ്ണയത്തിന്റെ ഒടുവിലത്തെ റൗണ്ടിൽ എത്തിയത് ജയസൂര്യയും ഇന്ദ്രൻസുമായിരുന്നു. കുമ്പസാരം, ലുക്കാചൂപ്പി, സു സു സുധി വാത്മീകം എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ജയസൂര്യയെ അവസാന റൗണ്ടിൽ എത്തിച്ചത്. മൺട്രോ തുരുത്ത്, അമീബ എന്നീ ചിത്രങ്ങളിലെ അത്ഭുതപ്പെടുത്തുന്ന അഭിനയ മികവുമായി ഇന്ദ്രൻസും ഒപ്പം മത്സരിച്ചു. പക്ഷേ അവാർഡ് സമിതിയിൽ ഒരാൾ മാത്രമാണ് ഇന്ദ്രൻസിനെ പിന്തുണച്ചത്. നഷ്ടമായതിന്റെ വില ഇന്ദ്രൻസിന് നന്നായി അറിയാം. കരിയറിൽ വല്ലപ്പോഴും മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധ്യതയുള്ള വേഷങ്ങൾ പോലും മലയാള സിനിമ ഇന്ദ്രൻസിനെ പോലുള്ള പ്രതിഭകൾക്ക് നൽകൂ. അതിൽ തകർത്ത് അഭിനിയിച്ചാലും ആരും മൈൻഡ് ചെയ്യില്ല. ഈ സാഹചര്യം ഉൾക്കൊണ്ടു കൊണ്ടാണ് ഇന്ദ്രൻസ് മറുനാടൻ മലയാളിയോട് മനസ്സ് തുറന്നത്. തനിക്ക് പ്രത്യേക പരമാർശം പോലും കിട്ടാത്തതിനെ കുറിച്ചുള്ള അമർഷം ആ വാക്കുകളിൽ നിഴലിക്കുന്നു.
ഇരുട്ടിൽ നിന്ന് കൊഞ്ഞനം കുത്തുന്ന സമീപനമാണ് ഞാനടക്കമുള്ള പലരോടും-അവാർഡ് നിഷേധിച്ചതിനെ ഒറ്റവാക്കിൽ ഇന്ദ്രൻസ് വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. പൊക്കവും തടിയും സൗന്ദര്യവുമുള്ള ഒരുപാട് പേർക്ക് അവാർഡ് കൊടുക്കേണ്ടതുണ്ട്. അതുകൊണ്ടാകും തന്നെ പരിഗണിക്കാത്തത്. നായകനായാലെ മികച്ച നടനാവുക എന്ന സങ്കൽപ്പം തെറ്റ്. ജൂറി പാനിലിലുള്ളത് റിട്ടയേർഡ് സിനിമാ പ്രവർത്തകരാണ്. ്സംസ്ഥാന അവാർഡ് എന്നത് ഇപ്പോൾ വെറും പ്രഹസനവും ആഘോഷവും മാത്രമാണെന്ന് ഇന്ദ്രൻസ് പറയുന്നു. മികച്ച നടനുള്ള പുരസ്കാരം കിട്ടിയ ദുൽക്കറിന്റെ മികവിനേയും കുറച്ചു കാണുന്നില്ല. യുവാക്കളിലെ ഏറ്റവും മികച്ച നടനാണ് ദുൽക്കറെന്നും ഇന്ദ്രൻസ് കൂട്ടിചേർക്കുന്നു. സ്റ്റേറ്റ് അവാർഡുകൾ ടിവി ചാനലുകളിലെ പുരസ്കാര നിർണ്ണയത്തിന്റെ നിലവാരം പോലും പുലർത്തുന്നില്ലെന്നും ഇന്ദ്രൻസ് കുറ്റപ്പെടുത്തുന്നു.
വലിയ ചർച്ചകളാണ് സിനിമ അവാർഡ് നിർണ്ണയ ജൂറിയിൽ നൽകുക. മികച്ച നടനുള്ള അവർഡ് രണ്ടു പേർക്കുമായി അവാർഡ് പങ്കുവയ്ക്കുക അല്ലെങ്കിൽ ജയസൂര്യയ്ക്ക് മികച്ച നടനുള്ള അവാർഡും ഇന്ദ്രൻസിന് പ്രത്യേക ജൂറി അവാർഡും നൽകുക എന്നീ നിർദ്ദേശങ്ങളാണ് ആദ്യം ജൂറിയിൽ ഉയർന്നത്. ഇതെല്ലാം ജൂറി തന്നെ അട്ടിമറിച്ചു. ജയസൂര്യയ്ക്ക് പ്രത്യേക ജൂറി പുരസ്കാരം നൽകാൻ തീരുമാനം എടുത്തപ്പോൾ ഒരു അംഗം ഇന്ദ്രൻസിനുവേണ്ടി ശക്തമായി വാദിച്ചു. 'ഇന്ദ്രൻസിന്റെ അഭിനയം അൽഭുതപ്പെടുത്തുന്നതായിരുന്നു. എന്നാൽ ഞാൻ മാത്രം പറഞ്ഞാൽ അവാർഡ് കിട്ടില്ലല്ലോ' എന്നാണ് ജൂറിയിലെ ഒരു അംഗം പറഞ്ഞത്. സ്വഭാവ നടനുള്ള പുരസ്കാരം ഇന്ദ്രൻസിന് നൽകണമെന്ന് മൂന്ന് അംഗങ്ങൾ വാദിച്ചു. എന്നാൽ പ്രേംപ്രകാശിന് അവാർഡ് നൽകിയേ തീരൂ ചില അംഗങ്ങൾ വാശിപിടിച്ചു. അങ്ങനെ അതും ഇന്ദ്രൻസിന് നഷ്ടമായി. ഇതിനോട് പ്രതികരിക്കാൻ സിനിമാ മേഖലയിലെ പ്രമുഖർ പോലും തയ്യാറല്ല.
എൻഡോസൾഫാൻ ദുരിതരുടെ കഥ പറയുന്ന അമീബയിൽ അതിശക്തമായ കഥാപാത്രത്തേയാണ് ഇന്ദ്രൻസ് അവതരിപ്പിച്ചത്. എൻജിനീയറിങ് കഴിഞ്ഞ് ഗ്രാമത്തിൽ തിരിച്ചെത്തുന്ന നിമിഷ(ആത്മിയ)യിലൂടെയാണ് കഥ പറയുന്നത്. രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയുമുള്ള നാരായണന്റെ (ഇന്ദ്രൻസ്) രണ്ടാമത്തെ മകൾ. രണ്ടു കൈകളുമില്ലാത്ത ആൺകുട്ടിയാണ് നാരായണനുള്ളത്. മൂത്തമകളായ മനീഷയെ(അനുമോൾ) പെണ്ണുകാണാൻ വരുന്നവരിൽനിന്നു മകനെ ഒളിപ്പിച്ചുവയ്ക്കേണ്ടിവരുന്ന കുടുംബമാണ് നാരായണന്റേത്. കുടുംബത്തിലെ അങ്ങേ തലയ്ക്കൽ ഒരു രോഗിയുണ്ടെന്ന കാരണത്താലോ ഒരു വഴിതെറ്റിപ്പോയവനുണ്ടെന്ന കാരണത്താലോ ബന്ധങ്ങൾ മുടങ്ങിപ്പോവുന്ന നിരവധി കുടുംബങ്ങളുടെ വേദനകളാണ് നാരായണൻ അടയാളപ്പെടുത്തുന്നത്. ഇതാണ് ജൂറി കാണാതെ പോയതും.
നൂറ്റിഅമ്പതോളം സിനിമകളിൽ അഭിനയിച്ച് മലയാള സിനിമാപ്രേക്ഷകരെ ആവോളം ചിരിപ്പിച്ച നടനാണ് ഇന്ദ്രൻസ്. വെറുമൊരു ഹാസ്യനടനപ്പുറം മലയാളിയുടെ മനസ്സിൽ പതിഞ്ഞ പേര്. വസ്ത്രാലങ്കരാകനായി സിനിമയിലെത്തിയ ഇന്ദ്രൻസ് തന്റെ രൂപത്തിലെ പ്രത്യേകതകളുമായി വെള്ളിത്തിരയിലെത്തി. ആ രൂപത്തേയും ഭാവത്തേയും മലയാളി ഉൾക്കൊള്ളുകയും ചെയ്തു. അങ്ങനെ തിരിക്കുള്ള ഹാസ്യനടനായി ഇന്ദ്രൻസ് മാറി. ഇടയ്ക്ക് ചില ഗൗരവമുള്ള കഥാപാത്രങ്ങളുമായി മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച നടൻ. ആരോടും പരിഭവമൊന്നുമില്ല. പക്ഷേ തന്റെ മുന്നിൽ കാണുന്നതും കേൾക്കുന്നതുമെല്ലാം നന്മ മാത്രമാണെന്ന അഭിപ്രായം ഈ നടനില്ല. അതു തന്നെയാണ് സിനിമാ അവാർഡിലും സംഭവിച്ചത്.
എല്ലാപേരെയും ചിരിപ്പിക്കാൻ മാത്രമുള്ള കോമാളികളായി മാത്രമാണ് നമ്മളെയൊക്കെ എല്ലാവരും കാണുന്നത്. തമിഴിലൊക്കെ നോക്കിയാൽ വടിവേലുവിന്റെയും വിവേകിന്റെയും ഒക്കെ കൂടെ അഭിനയിക്കുന്നത് അവിടത്തെ മുൻനിര നായികമാരാണ്. മലയാളത്തിൽ മാത്രമാണ് ഈ ദുരവസ്ഥ. എന്റെ കൂടെയൊക്കെ അഭിനയിച്ചാൽ പിന്നീടുള്ള സിനിമകളിൽ നായകനടന്മാരാരും നായികയായി കൂടെ അഭിനയിപ്പിക്കില്ലെന്ന ഭയം കൊണ്ടാവാം അവർ എന്നെപ്പോലുള്ളവരുടെ കൂടെ അഭിനയിക്കാത്തത്. താരരാജാക്കന്മാർ ഭരിക്കുന്ന സിനിമാലോകത്ത് അങ്ങനെയല്ലേ സംഭവിക്കൂ. ശുദ്ധ അസംബന്ധം, വിവരമില്ലായ്മ. ഒരു നടന്റെ കലാപ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തുക, അതിലൂടെ ആ നടനെ ഒറ്റപ്പെടുത്തുക അതൊന്നും ശരിയായ കാര്യങ്ങളല്ലെന്ന് തുറന്നു പറഞ്ഞ നടനാണ് ഇന്ദ്രൻസ്. ഇതിലുള്ള ചിലരുടെ പ്രതികാരം ആവും ഇത്തവണത്തെ അവാർഡ് നിർണ്ണയത്തിൽ പ്രതിഫലിച്ചതെന്ന വാദവും സജീവമാണ്.
Stories you may Like
- അന്ന് കുടക്കമ്പിയെന്ന് വിളിച്ച് മലയാള സിനിമ പരിഹസിച്ച നടൻ
- വിജയ ബാബു വിവാദം ഇന്ദ്രൻസിനെ പരിഗണിക്കാൻ ദേശീയ ജൂറിക്ക് തടസ്സമായില്ല
- പത്താം ക്ലാസിൽ വീണ്ടും ഇന്ദ്രൻസ്; ഇനിയുള്ള പത്ത് മാസം നിർണ്ണായകം!
- ഹോം മികച്ച മലയാള സിനിമ; ഇന്ദ്രൻസിന് അഭിനയത്തിനുള്ള പ്രത്യേക പരാമർശം
- ഇന്ദ്രൻസ് വീണ്ടും സ്കൂളിലേക്ക്; പത്താം ക്ലാസ് തുല്യതാ ക്ലാസിൽ വിദ്യാർത്ഥിയായി
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍