യൂറോപ്പിലും അമേരിക്കയിലും കാണുന്ന കാഴ്ച്ചകൾ ഒടുവിൽ കേരളത്തിലും എത്തി; ആരെയും കൊതിപ്പിക്കുന്ന സുന്ദരിയായി കന്യാകുമാരി റോഡ്; വികസന നായകന്റെ ഇമേജ് കാക്കാൻ ഉമ്മൻ ചാണ്ടിക്ക് ഇതിൽ കൂടുതൽ എന്തുവേണം?
അരുൺ ജയകുമാർ
തിരുവനന്തപുരം: കരമന - കളിയിക്കവിള ദേശീയപാത പദ്ധതിയിലെ ആദ്യഘട്ടമായ 5.5 കിലോമീറ്റർ പ്രാവച്ചമ്പലം-കരമന നാലുവരി പാത ഇന്നു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തിന്റെ നിർമ്മാണം പൂർത്തിയായതോടെ വൻ ഗതാഗതക്കുരുക്കിൽ നിന്നാണ് നഗരം മോക്ഷം നേടുന്നത്.
ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല ഉത്സവസമയത്ത് മുൻ വർഷങ്ങളെ അപേക്ഷിച്ച് വൻ കുറവാണ് ഗതാഗതക്കുരുക്കിന്റെ കാര്യത്തിൽ ഉണ്ടായതെന്നത് ഇതിന് തെളിവാണ്. നേരത്തേ ഈ ദൂരം പിന്നിടുവാൻ ഒരു മണിക്കൂറോളം വേണ്ടിയിരുന്നെങ്കിൽ ഇപ്പോൾ വേണ്ടത് മിനിട്ടുകൾ മാത്രം. 75 കോടി രൂപ കണക്കാക്കിയിരുന്ന പദ്ധതിച്ചെലവ് ഇപ്പോൾ 100 കോടി കവിഞ്ഞു എന്നാണ് നിർമ്മാണച്ചുമതല വഹിച്ച കമ്പനിവൃത്തങ്ങൾ പറയുന്നത്. ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് ഉപറോഡുകളുടേയും മറ്റും അറ്റകുറ്റ പണികൾ നടത്തിയതുമാണ് ചെലവ് വർദ്ധിക്കാൻ കാരണം.
ഇന്ത്യൻ റോഡ് കോൺഗ്രസ് അനുശാസിക്കുന്ന നിലവാരത്തിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. 80 കിലോമീറ്റർ വേഗതയിൽ വാഹനമോടിക്കത്തക്ക രീതിയിൽ നിർമ്മിച്ചിരിക്കുന്ന റോഡിൽ 100 - 120 കിലോമീറ്റർ വേഗതയിൽ പോലും അപകടമില്ലാതെ വാഹനമോടിക്കാനാവും. റോഡിനു നടുവിലായി 5 മീറ്റർ വീതിയിലാണ് ഡിവൈഡറുകൾ സ്ഥാപിച്ചിരിക്കുന്നത്. നിർദ്ദിഷ്ട തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി കടന്നുപോകുന്ന വഴിയായതിനാൽ ഭാവിയിൽ ഈ മേഖലയിൽ മെട്രോ പണി നടക്കുമ്പോൾ പോലും ഗതാഗതക്കുരുക്കുണ്ടാകാതിരിക്കാൻ ഈ ഡിവൈഡറുകൾ സഹായകമാകും. 2014 നവംബറിൽ ആരംഭിച്ച നിർമ്മാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാകുമായിരുന്നുവെന്നും എന്നാൽ കേരള വാട്ടർ അഥോറിറ്റിപോലുള്ള ചില വകുപ്പുകളുടെ നിസഹകരണമാണ് പദ്ധതി വൈകാൻ കാരണമെന്നും കമ്പനി കുറ്റപ്പെടുത്തി. കെഎസ്ഇബി പോസ്റ്റും വൈദ്യുതി ലൈൻ അറ്റകുറ്റപ്പണി നടത്തുന്നതിലും ആദ്യഘട്ടത്തിൽ മെല്ലെപ്പോക്ക് നയം സ്വീകരിച്ചിരുന്നുവെങ്കിലും പിന്നീട് പൂർണ്ണമായി സഹകരിച്ചുവെന്നും മുന്നണി ഭേദമില്ലാതെ രാഷ്ട്രീയ പാർട്ടികൾ സഹകരിച്ചുവെന്നും കമ്പനി പറഞ്ഞു.
നേമം ജംഗ്ഷനിൽ സ്ക്കൂളിനു മുന്നിലായി അന്തർദേശീയ നിലവാരത്തിൽ വിദ്യാർത്ഥികൾക്കായി ഒരു സബ്വേയും പണി കഴിപ്പിച്ചിട്ടുണ്ട്. ഈ സബ്വേയ്ക്ക് അബ്ദുൾ കലാമിന്റെ പേരു നൽകണമെന്ന് സ്ക്കൂൾ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി റോഡിനോട് ചേർന്ന് വരുന്ന സ്ക്കൂൾ കെട്ടിടത്തിന്റെ ഭിത്തിയിൽ കലാമിന്റെ കൂറ്റൻ ചിത്രവും വരച്ചിട്ടുണ്ട്. എന്തായാലും വർഷങ്ങളായുള്ള തങ്ങളുടെ ആവശ്യം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് തലസ്ഥാന നഗരവാസികൾ. ഒപ്പം തന്നെ പദ്ധതിയുടെ പൂർണ്ണരൂപം യാഥാർത്ഥ്യമാകുന്നതോടെ വികസനത്തിന്റെ പുത്തൻ പാതയായി മാറുമെന്നും നഗരവാസികൾ പ്രതീക്ഷിക്കുന്നു.
കൊച്ചിയിൽ നിന്നു തിരുവനന്തപുരത്തേക്ക് അഞ്ചര മണിക്കൂർ കാറോടിച്ചു വരുന്ന ഒരാൾ തിരുവനന്തപുരത്തു നിന്നും വെറും 32 കിലോമീറ്റർ അകലേ കളിയിക്കാവിള വരെ എത്താൻ രണ്ടര മണിക്കൂർ വരെ റോഡിൽ കുരുങ്ങിക്കിടക്കുന്ന ഒരു കാലത്തിൽ നിന്നാണ് ഇപ്പോൾ ഈ മാറ്റം. അത്യാസന്ന നിലയിൽ ആംബുലൻസുകളിൽ മെഡിക്കൽ കേളേജിലേക്ക് വരുന്ന രോഗികൾ പോലും കുരുക്കിൽ പെട്ട് ജീവൻ വെടിഞ്ഞ കാലത്തിനു വിട നൽകിയാണു കരമന കളിയിക്കാവിള പാത യാഥാർഥ്യമാവുന്നത്.
വർഷങ്ങളായി സ്വപ്ന പാത യാഥാർഥ്യമാകുവാൻ ശക്തമായി നില കൊണ്ട് അതിനു വേണ്ടി പ്രയത്നിക്കുകയും നീണ്ട ഒൻപത് വർഷം തളരാതെ അതുമായി ബന്ധപ്പെട്ട ഫയലുകൾപിന്നാലെ പാഞ്ഞു നടന്ന് ഒടുവിൽ നാടിന് ഉപകാരപ്രദമാവുന്ന രീതിയിൽ പാത പൂർത്തീകരിക്കുന്നതിനു സഹായിക്കുക കൂടി ചെയ്തത് നാട്ടുകാരുടെ കൂട്ടായ്മയാണ്. ഗാന്ധിയൻ പി ഗോപിനാഥൻ നായർ അധ്യക്ഷനായ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണു പദ്ധതി വിജയം നേടിയെടുത്തത്.
2007ൽ നേമത്തെയും നെയ്യാറ്റിൻകരയിലേയും റസിഡൻസ് അസോസിയേഷനുകളായ ഫ്രാൻസു ഫ്രാനും മുൻകൈ എടുത്താണു റോഡ് വീതി കൂട്ടലിനായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. പാപ്പനംകോട് മുതൽ പാറശ്ശാല വരെ 6 മേഖലകളായി തിരിച്ചായിരുന്നു കൗൺസിലിന്റെ പ്രവർത്തനം. ഒരിക്കലും നടക്കാത്ത സ്വപ്നം എന്നായിരുന്നു അധികൃതരും രാഷ്ട്രീയക്കാരുമൊക്കെ പറഞ്ഞത്. തുടർന്നു പാറശ്ശാലയിൽ നിന്ന് തിരുവനന്തപുരം വരെ 15 ആംബുലൻസുകൾ ഓടിച്ച് ആക്ഷൻ കൗൺസിൽ നടത്തിയ വേറിട്ട സമരവും ശ്രദ്ധേയമായി. ഇതിന്റെ പേരിൽ 2 വർഷം ഭാരവാഹികൾക്ക് കോടതി കയറിയിറങ്ങേണ്ടി വന്നു. 2009ൽ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ സമരം സർക്കാരിന്റെ കണ്ണു തുറപ്പിച്ചു. 45 മീറ്റർ ഏറ്റെടുക്കണമെന്നായിരുന്നു ആവശ്യമെങ്കിലും 30 മീറ്റർ ആയി ചുരുക്കിയാൽ കാര്യം നടക്കുമെന്നായി സർക്കാർ.
പരിസഥിതിവാദികളും വികസന വിരോധികളും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും ടോൾ നൽകണമെന്ന കാര്യവുമൊക്കെ പറഞ്ഞ് പലരും എതിർത്തെങ്കിലും പാത 30 മീറ്ററായി നിജപ്പെടുത്തി 2011 നവംബറിൽ കാലാവധി പൂർത്തിയാക്കാനിരിക്കേ വി എസ് അച്യുതാനന്ദൻ പാതയ്ക്ക് തറക്കലിടുകയും ചെയ്തു.
ഒടുവിൽ പ്രതിസന്ധികൾ തരണം ചെയ്ത് നിർമ്മാണം പൂർത്തിയാക്കി ജില്ലയിലെ ഏറ്റവും മികച്ച റോഡുകളിലൊന്നായി കരമന പ്രാവച്ചമ്പലം പാത മാറി. സ്ഥലമേറ്റെടുക്കലിലും നിർമ്മാണം മുന്നോട്ട് കൊണ്ട് പോവുന്നതിലും മുഖ്യമന്ത്രിയും കലക്ടർ ബിജു പ്രഭാകറും കാണിച്ച ഉത്സാഹം പദ്ധതിയെ യാഥാർഥ്യത്തിലേക്ക് എത്തിക്കുകയായിരുന്നു. രണ്ടാംഘട്ടമായ പ്രാവച്ചമ്പലം മുതൽ വഴിമുക്ക് വരെയും വഴിമുക്ക് മുതൽ കളിയിക്കാവിള വരെയുമുള്ള പാതയാണു തുറക്കുന്നത്.
Stories you may Like
- പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിശേഷങ്ങൾ
- ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധിയെ നിശ്ചയിച്ചത് ആരാണ്? അൻവറിനെ പിന്തുണച്ച് മുഖ്യമന്ത്രി
- പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കും
- പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് എതിരെ ഹർജി
- ഇങ്ങനേയും കേരളത്തിൽ ഒരു നിയമസഭാ അംഗം!
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍