കോടതി വിധിയിൽ വിപണയിലെത്തിയിട്ടും നിറപറയിൽ സർവ്വത്ര മായം; കറിപൗഡറിൽ തൂക്കം കൂട്ടുന്നതിനായി 20 മുതൽ 70 ശതമാനം വരെ കള്ളക്കളി; മലബാറിൽ മാത്രം രജിസ്റ്റർ ചെയ്തത് 35 കേസുകൾ; ആകെ കിട്ടിയത് 150 പരാതികൾ
എംപി റാഫി
കോഴിക്കോട്: ഹൈക്കോടതി സ്റ്റേയുടെ മറവിൽ മായം കലർത്തിയ നിറപറ കറിപൗഡറുകൾ വീണ്ടും സംസ്ഥാന വ്യാപകമായി തകൃതിയായി വിറ്റൊഴിക്കുന്നു. വിഷവും മായവും കലർത്തി തോന്നിയപോലെ വിൽക്കാം എന്ന ഭാവമാണ് കമ്പനി അധികൃതർ വച്ചുപുലർത്തുന്നത്. തൂക്കം കൂട്ടുന്നതിനായി 20 മുതൽ 70 ശതമാനം വരെ മായം ചേർത്ത് കമ്പനി കൊള്ള ലാഭം കൊയ്യുകയാണ്. നിറപറ കറിപൗഡറുകളുടെ വിപണനം തടഞ്ഞുകൊണ്ട് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ടി വി അനുപമയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് നിറപറ കമ്പനി നേരത്തെ സ്റ്റേ വാങ്ങുകയായിരുന്നു. എന്നാൽ കമ്മീഷണറുടെ ഉത്തരവിനെ കോടതി സ്റ്റേയിലൂടെ മറികടന്ന നിറപറ വീണ്ടും മായം കലർത്തിയ കറിപൗഡറുകൾ വിറ്റൊഴിക്കൽ തുടരുകയാണ്. ഭക്ഷ്യയോഗ്യമല്ലാത്ത നിറപറ കറിപൗഡറുകൾക്കെതിരെ ഉപഭോക്താക്കൾ നൽകിയ പരാതിപ്രളയമായിരുന്നു മറുനാടൻ മലയാളിയുടെ അന്വേഷണത്തിൽ കാണാൻ സാധിച്ചത്.
മായംകലർത്തിയതും പുഴുവരിക്കുന്നതുമായ ഭക്ഷ്യയോഗ്യമല്ലാത്ത കറിപൗഡറുകൾ വിൽപന നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിറപറക്കെതിരെ മാത്രം 78 കേസുകളാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ നിലനിൽക്കുന്നത്. നേരത്തെ നിറപറയുടെ കറിപൗഡറിൽ അന്നജം മായമായി ചേർക്കുന്നത് കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിറപറയുടെ മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപൊടി എന്നിവയുടെ നിർമ്മാണവും വിപണനവും തടഞ്ഞ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ ടിവി അനുപമ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഉത്തരവിനെതിരെ സ്റ്റേ വാങ്ങി വിപണിയിൽ സജീവമായ നിറപറ ജനങ്ങളെ വീണ്ടും മായം തീറ്റിക്കുന്നതായാണ് ഈ പരാതികളിൽ നിന്നും വ്യക്തമാകുന്നത്.
സ്റ്റേറ്റ് ഫൂഡ് ആൻഡ് സേഫ്റ്റി ഡിപ്പാർട്ടുമെന്ററിനു കീഴിലെ വിവിധ റീജണൽ ഓഫീസുകളിലായി അസിസ്റ്റന്റു കമ്മീഷണർമാർക്കു ലഭിച്ച പരാതികൾ മാത്രം 150 നു മുകളിൽ വരും. ഈ പരാതികളെല്ലാം നിറപറ കറിപൗഡർ കമ്പനിക്കെതിരെയാണ്. ഇതിൽ 78 പരാതികളിൽ കേസെടുത്ത് നടപടി തുടർന്നുകൊണ്ടിരിക്കുകയാണ്. മറ്റു പരാതികളിൽ പരിശോധന തുടരുകയുമാണ്. ഏറ്റവും കൂടുതൽ മായം കലർത്തിയ കറിപൗഡറുകൾ വിറ്റൊഴിക്കുന്നത് കോഴിക്കോട് റീജണലിനു കീഴിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മലബാർ ജില്ലകളിൽ നിന്നും നിറപറ കറിപൗഡറിനെതിരെ കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർക്ക് ലഭിച്ച പരാതിയിൽ 35 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രജിസ്റ്റർ ചെയ്ത കേസുകളെല്ലാം സമാന സ്വഭാവം പുലർത്തുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു.
നിറപറയുടെ മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി, ചിക്കൻ മസാല, ചിക്കൻ ചില്ലി മസാല, കുരുമുളക് പൊടി എന്നിവയിലാണ് മായം ചേർത്ത് വിൽപ്പന നടത്തുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇത്തരം കറിപൗഡറുകൾ നിർമ്മിക്കുന്നതിനും വിപണനം നടത്തുന്നതിനും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരം ചില മാനദണ്ഡങ്ങളുണ്ട്. ഈ മാനദണ്ഡങ്ങളെല്ലാം മറികടന്നാണ് തൂക്കം കൂട്ടുന്നതിനായി വ്യാപകമായി മായം കലർത്തുന്നത്. 20 ശതമാനം മുതൽ 70 ശതമാനം വരെ സ്റ്റാർച്ച് ആഡ് ചെയ്തിരിക്കുന്നതായി ഏറ്റവും ഒടുവിൽ കണ്ടെത്തിയിരിക്കുന്നു. ഇതിൽ അരിപ്പൊടി, ഗോതമ്പ് പൊടി, പിണ്ണാക്ക്, മറ്റു വിലകുറഞ്ഞ പൊടികളും അതിന്റെ അവശിഷ്ടങ്ങളും വരെയാണ് മസാലപ്പൊടികളിൽ ചേർക്കുന്നത്. ചില രാസ പദാർത്ഥങ്ങളും ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
കറിപൗഡറുകളിലും മസാലപ്പൊടികളിലും കൂടുതലായി മിക്സ് ചെയ്തിരിക്കുന്നത് അരിപ്പൊടിയാണ്. 100 ഗ്രാം കുരുമുളക് പൊടിയുടെ പാക്കറ്റിന് 85-90 രൂപയാണ് വില.എന്നാൽ ഈ കുരുമുളക് പാക്കറ്റിൽ 30 ശതമാനവും അരിപ്പൊടി ചേർത്തതായാണ് കണ്ടെത്തൽ. കറിപൗഡറുകളിൽ ചേർക്കുന്നതിനായി വൻതോതിൽ റേഷനരികൾ ശേഖരിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ഓരോ മസാലപ്പൊടിയിലൂടെയും ജനങ്ങളെ ചൂഷണം ചെയ്ത് കോടികളാണ് നിറപറ കമ്പനി ലാഭമുണ്ടാക്കുന്നത്. എന്നാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വീണ്ടും ഇവർ വിപണി കീഴടക്കുകയാണ്. പരസ്യത്തിനായി മുൻനിര സിനിമാ താരങ്ങളും മുഖ്യധാരാ മാദ്ധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളും ജനങ്ങളുടെ തെറ്റിദ്ധാരണക്ക് ഇടയാക്കുന്നു. നിറപറക്കു പുറമെ പ്രോമിസ് ഉൾപ്പടെ വേറെയും കറിപൗഡർ കമ്പനികൾക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. എന്നാൽ അത് വിരലിലെണ്ണാവുന്ന പരാതികളാണെങ്കിൽ നിരവധി ശൃംഘലകളുള്ള നിറപറക്കെതിരെയാണ് പരാത് വ്യാപകമായുള്ളത്.
നിലവിൽ എല്ലാ ജില്ലകളിലും നിറപറക്കെതിരെ കേസുകളുണ്ട്. നേരത്തെ കർഷന നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് മുന്നോട്ട് പോയത് ഏറെ എതിർപ്പുകൾക്കും സമ്മർദങ്ങൾക്കും വഴിവച്ചിരുന്നു. എന്നാൽ നിയമനടപടിയുമായി തുടർന്ന് പോകാനാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. നിറപറക്കെതിരെ വർഷങ്ങൾക്കു മുമ്പേ പരാതികൾ ലഭിച്ചിരുന്നു. എന്നാൽ കമ്പനി അധികൃതരുടെ സ്വാധീനവും സമ്മർദവും നടപടി കടലാസിൽ ഒതുങ്ങുകയായിരുന്നു. എന്നാൽ നിരന്തരമായ പരാതിയെ തുടർന്ന് ഭക്ഷസുരക്ഷാ വിഭാഗം കഴിഞ്ഞ മൂന്ന് വർഷമായി നിറപറ കമ്പനിയെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് വാണിംങ് നോട്ടീസ് നൽകിയെങ്കിലും ഇതിന് യാതൊരു വിലയിൽ കമ്പനി കൽപിച്ചിരുന്നില്ല. പിന്നീട് നിരോധനം നടപ്പാക്കുകയായിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ നിന്നും സ്റ്റേവാങ്ങിച്ച് വിപണനം തുടർന്നെങ്കിലും ഇതിനെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു.
തുടർന്ന് ഹൈക്കോടതി വീണ്ടും സാമ്പിൾ പിശോധ നടത്താൻ ഉത്തരവിട്ടു. പിന്നീട് നടത്തിയ സാമ്പിളുകളിലും മായം കണ്ടെത്തിയിട്ടുണ്ട് . ഈ പരിശോധനാ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കാനിരിക്കുകയാണിപ്പോൾ. ഇതിന്റെ നടപടിക്രമങ്ങൾ നടന്നു വരുന്നതിനിടെയാണ് മലപ്പുറം തിരൂരിൽ ഉപഭോക്താവിന്റെ പരാതി നിറപറക്കെതിരെ ലഭിച്ചത്. നിറപറ ചിക്കൻ ചില്ലി മസാലയിൽ ജീവനുള്ള പുഴുക്കളെയും പ്രാണികളെയും കണ്ടെത്തിയതിനെ തുടർന്നായിരുന്നു പരാതി. മറുനാടൻ മലയാളി വാർത്തയെ തുടർന്ന് വിഷയം ശ്രദ്ധയിൽപ്പെട്ട ഭക്ഷ്യ സുരക്ഷാ വിഭാഗം നേരിട്ടെത്തി ഉപഭോക്താവിൽ നിന്നും തെളിവുകൾ സ്വീകരിച്ചു.
പിടിച്ചെടുത്ത ചിക്കൻ മസാല പരിശോധനക്കായി കോഴിക്കോട് മാലാപറമ്പിലെ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം പുഴുക്കളെ കണ്ടെത്തിയ പാക്കറ്റിന്റെ അതേ ബാച്ച് നമ്പറിലുള്ള മറ്റു പാക്കറ്റുകൾ പിടിച്ചെടുക്കാൻ മെസേജ് അലർട്ട് കൈമാറിയിട്ടുണ്ടെങ്കിലും ഇത് കമ്പനി ഇടപെട്ട് വിപണിയിൽ നിന്നും പൂഴ്ത്തിവച്ചിരിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍