കൊള്ളലാഭം പ്രതീക്ഷിച്ചു, പകരം കിട്ടിയത് കോടികളുടെ ബാധ്യത; മലബാറിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശം പകർന്ന് നാഗ്ജി പുനർജനിച്ചപ്പോൾ കിട്ടിയത് താളപ്പിഴകളുടെ പാഠങ്ങൾ; ആവേശം വന്നതും ചോർന്നതും റൊണാൾഡീഞ്ഞ്യോ വഴി
കെ സി റിയാസ്
കോഴിക്കോട്: നെഹ്റു കപ്പ്, ഫെഡറേഷൻ കപ്പ്, നാഗ്ജി ട്രോഫി, സിസേഴ്സ് കപ്പ്, ഒ എൻ ജി സി, തുടങ്ങി എമ്പാടും ഫുട്ബോൾ ടൂർണ്ണമെന്റുകൾക്കു വേദിയാകുകയും ഗ്യാലറികളിൽ നിന്ന് ഗ്യാലറികളിലേക്ക് ആരവം നിറയ്ക്കുകകയും ചെയ്ത കോഴിക്കോട്ടുകാർക്ക് ഒരു ടൂർണ്ണമെന്റ് എങ്ങനെ നടത്തണമെന്നും എങ്ങനെ നടത്തരുതെന്നുമുള്ള ഒരുപാട് പാഠങ്ങൾ, അതിലേറെ ബാധ്യകൾ, അതിനെക്കാൾ പതിന്മടങ്ങ് ആവേശവും പകർന്നാണ് നിറഞ്ഞുകവിഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി നാഗ്ജി ഇന്റർനാഷണൽ ക്ലബ്ബ് ഫുട്ബാളിന് തിരശ്ശീല വീണത്.
ഫുട്ബാളിന്റെ ഹൃദയഭൂമിയായ ബ്രസീലിൽ നിന്നും അർജന്റീനയിൽ നിന്നുമുള്ള ടീമുകൾ, ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ചുറുചുറുക്കുമായി വാട്ട്ഫോർഡ് എഫ് സി, യൂറോപ്യൻ ഫുട്ബാളിന്റെ ശക്തിസ്രോതസ്സുമായി ജർമ്മനിയുടെ ടി വി എസ് മ്യൂണിക്ക് അടക്കമുള്ള എട്ടു വിദേശ ടീമുകളെ പങ്കെടുപ്പിക്കാൻ സാധിച്ചതും നീണ്ട 21 വർഷങ്ങൾക്കു ശേഷം നാഗ്ജിയിലൂടെ മറ്റൊരു ഫുട്ബോൾ വസന്തത്തിന് വിത്തുപാകാനുമായത് എന്തുകൊണ്ടും അഭിനന്ദനമർഹിക്കുന്നു. ഗുജറാത്തിൽ നിന്നും കച്ചവടത്തിനായി കോഴിക്കോട്ടെത്തിയ സേട്ട് നാഗ്ജി കുടുംബത്തിന്റെ അത്യുത്സാഹത്തിൽ തുടക്കമിട്ട നാഗ്ജി ഫുട്ബോൾ ടൂർണ്ണമെന്റ് ലാഭങ്ങളുടെ കണക്കെടുപ്പ് തുടങ്ങിയതോടെയാണ് നാഗ്ജി കുടുംബം സ്വമേധയാ പ്രസ്തുത ലാഭം കോഴിക്കോട് കോർപ്പറേഷനെയും കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷനെയും ഏൽപ്പിച്ച് ടൂർണ്ണമെന്റ് കൂടുതൽ ജനകീയമാക്കിയത്. എന്നാൽ ഇത്തവണ കോടികളുടെ ബാധ്യതകൾ വരുത്തിയാണ് നാഗ്ജി കോഴിക്കോടിന്റെ മനസ്സിൽ ചെറിയൊരു നോവ് പകർന്നത്.
ചാമ്പ്യൻഷിപ്പിലൂടെ ലക്ഷങ്ങൾ വാരിക്കൂട്ടാമെന്നു ധരിച്ച ഇവന്റ് മാനേജ്മെന്റ് കളിപ്പാവകൾ മത്സരം തുടങ്ങേണ്ട അവസാന മണിക്കൂറുകളിൽ രംഗത്തുനിന്ന് പിന്മാറിയ പശ്ചാത്തലത്തിലാണ് കോഴിക്കോടിന്റെ എന്നല്ല, ലോക കായിക ഭൂപ്പടത്തിൽ ഇന്ത്യക്കു തന്നെയും നാണക്കേടാവാതിരിക്കാൻ ടൂർണ്ണമെന്റ് എന്തുവില കൊടുത്തും നടത്തണമെന്ന് കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ദൃഢപ്രതിജ്ഞയെടുത്തത്. സംഘാടകരുടെ ചില ധാരണപ്പിശകുകളും ഇന്റർനാഷണൽ ക്ലബ്ബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടത്തിയുള്ള പരിചയക്കുറവുമെല്ലാം ഈ ബാധ്യതകൾ വർധിപ്പിച്ചു എന്നതും വസ്തുതയാണ്.
നാഗ്ജി ചരിത്രത്തിലേക്കു കയറുന്നത് ഇങ്ങനെ
ഒരുപക്ഷേ, ഇന്ത്യയിൽ തന്നെ ഇതാദ്യമാണ് വിദേശ ക്ലബ്ബുകളെ മാത്രം പങ്കെടുപ്പിച്ചുള്ള ഒരു രാജ്യാന്തര ക്ലബ്ബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ്. നെഹ്റു കപ്പിലും നായനാർ കപ്പിലുമെല്ലാം വിദേശ ടീമുകൾ കോഴിക്കോട്ട് വന്ന് പന്തു തട്ടി ട്രോഫിയുമായി പോയെങ്കിലും ഒരു ഹോം ടീം പങ്കെടുക്കാത്ത ആദ്യ ചാമ്പ്യൻഷിപ്പും ഇതാവും. ഒരു രാജ്യാന്തര ഫുട്ബോൾ മേളയിൽ ഒരു ഗോൾ പോലും വഴങ്ങാതെ കിരീടം ചൂടാൻ ഭാഗ്യമുണ്ടായ ഉക്രൈന്റെ എഫ് സി ഡിനിപ്രോയും ചരിത്ര താളുകളിൽ ഇടംപിടിച്ചതിനും നാഗ്ജി സാക്ഷി.
വിദേശ ടീമുകൾ ഒരുവിധം മികച്ച കളി പുറത്തെടുത്തെങ്കിലും പേരിനെങ്കിലും ഒരു ഇന്ത്യൻ-കേരള ടീമുകൾ ഇല്ലാതെ പോയതും ഗ്യാലറികളെ നിരാശരാക്കി. ഏറ്റവും ചുരുങ്ങിയത് ഏഷ്യൻ രാജ്യങ്ങളിൽ നിന്നെങ്കിലും ഒന്നോ രണ്ടോ ടീമുണ്ടായിരുന്നാലും പിടിച്ചുനിൽക്കാമായിരുന്നു. ഒപ്പം ടിക്കറ്റ് നിരക്കിനനുസരിച്ചുള്ള കളി ചില ദിവസങ്ങളിലെങ്കിലും അകന്നുനിന്നതും പരീക്ഷാ സീസണും പരിസര ജില്ലകളിലെ ജനകീയ സെവൻസ് മേളകളുമെല്ലാം ഗ്യാലറികളെ ബാധിച്ചു.
ആവേശം വന്നതും ചോർന്നതും റൊണാൾഡീഞ്ഞ്യോ വഴി
സത്യത്തിൽ രണ്ടു പതിറ്റാണ്ട് മുമ്പ് നിലച്ചുപോയ നാഗ്ജിയുടെ പുനർജനയിലേക്ക് ആവേശത്തിന്റെ വിത്തു പാകാനാണ് ബ്രസീലിയൻ ഇതിഹാസ താരം റൊണാൾഡീഞ്ഞ്യോയെ കൊണ്ടുവന്നതെങ്കിലും അദ്ദേഹത്തിന്റെ വരവോടെ സംഘാടനം ആകപ്പാടെ അലങ്കോലമാവുകയായിരുന്നു. ലോക ഫുട്ബാളിലെ ഒരു മികച്ച താരത്തെ കെട്ടിയിറക്കിയെങ്കിലും അത് ഏതുവിധം ഉപയോഗപ്പെടുത്തണമെന്ന ഗൃഹപാഠം സംഘാടകർക്കുണ്ടായില്ല. ഏറ്റവും ചുരുങ്ങിയത് കുറച്ച് ടിക്കറ്റുകൾ വിൽക്കാനോ അതല്ലെങ്കിൽ താരസാന്നിധ്യം ഉദ്ഘാടന ദിവസത്തിലെങ്കിലും ഷെഡ്യൂൾ ചെയ്യാനോ സാധിച്ചിരുന്നെങ്കിൽ അത്രയെങ്കിലും ആശ്വാസമാകുമായിരുന്നു. അതുണ്ടായില്ല. ആവേശം വിതയ്ക്കാൻ റൊണാൾഡീഞ്ഞ്യോയെ കൊണ്ടുവന്ന സമയം മുതൽ അതിന്റെ ഒടുക്കം വരെയും താളപ്പിഴകളായിരുന്നുവെന്നതും മറ്റൊരു സത്യം. റൊണാൾഡീഞ്ഞ്യോയല്ല, അദ്ദേഹത്തിന്റെ കൂടെയുള്ളവരായിരുന്നു പ്രശ്നക്കാരെന്നു പറയുമ്പോഴും അത് തിരിച്ചറിയാനും ഏറെ വൈകി. താരത്തെ മുന്നിൽ നിർത്തി കോടികൾ വരുമാനം ഉണ്ടാക്കുന്നതിനു പകരം കോടികളുടെ ബാധ്യതകളാണ് അതുവഴി ക്ഷണിച്ചുവരുത്തിയത്.
കോഴിക്കോട്ടെ ഹോട്ടലുകൾ പിഴിച്ചിൽ കേന്ദ്രങ്ങളോ?
അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പ് നടത്തിപ്പിലെ പരിചയക്കുറവിനാലും മറ്റും പ്രതീക്ഷിച്ചതിലും ഇരട്ടിതുകയാണ് ചെലവായത്. 10-15 കോടിയോളം ചെലവായ ടൂർണമെന്റിൽ ഏഴര കോടി രൂപയെങ്കിലും ടിക്കറ്റ് വില്പനയിനയിലൂടെ ലഭിക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിച്ചത്. പക്ഷേ, അത് 75 ലക്ഷം പോലും എത്തിയില്ല. സ്പോൺസർമാർ പിൻവാങ്ങിയതോടെ ആ തുക കൂടി കാണികളിൽ നിന്ന് ടിക്കറ്റ് ഇനത്തിൽ ഈടാക്കി ബാധ്യതകൾ കുറക്കാമെന്നായി അടുത്ത ഗവേഷണം. അതിനായി ഇത്തവണ സൗജന്യ ടീക്കറ്റ് ഇല്ലെന്നു വരെ പ്രചാരണം നടത്തി. പക്ഷേ, അതൊന്നും ക്ലച്ച് പിടിച്ചില്ല.
ഇന്ത്യയിൽ നിന്നുള്ള ടീമിന്റെ അഭാവം, താരതമ്യേന ഉയർന്ന ടിക്കറ്റ് നിരക്ക്, റൊണാൾഡീഞ്ഞ്യോയെ അസമയത്തുകൊണ്ടുവന്നത് വഴി സംഭവിച്ച സാമ്പത്തിക ബാധ്യത, സ്പോൺസർമാരുടെ പിന്മാറ്റം എന്നിവയും, ആഭ്യന്തര സെവൻസ് ടൂർണമെന്റുകളുടെ സീസണും, പരീക്ഷാ കാലത്തോടനുബന്ധിച്ച് ടൂർണമെന്റ് സംഘടിപ്പിച്ചതും സാമ്പത്തിക ബാധ്യത വർധിപ്പിച്ചു. 1,20000 ഡോളർ വരെ മുടക്കിയാണ് അർജന്റീനയുടെ അണ്ടർ 23 ടീമുൾപ്പെടെയുള്ളവരെ കോഴിക്കോട്ടെത്തിച്ചത്. അപ്പോഴും ഇന്ത്യയിൽ നിന്ന് ഒരു ടീമിനെ പോലും പങ്കെടുപ്പിക്കാൻ ചില ഫുട്ബോൾ ഏമാന്മാർ കനിഞ്ഞില്ല. അതിനിടെ ലോകത്ത് ഒരിടത്തും ഈടാക്കാത്ത ചാർജ്ജാണ് കോഴിക്കോട്ടെ ചില ഫൈവ് സ്റ്റാർ ഹോട്ടലുകൾ വിദേശ ടീമുകളെ താമസിപ്പിച്ചവരിൽ നിന്നും ഈടാക്കിയത്. ഇക്കാര്യത്തിലും സംഘാടകപ്പിശകുകൾ തന്നെ ഒന്നാം പ്രതി.
വാണിജ്യവത്കരണത്തിലും തളരാതെ സംഘാടകർ
കിക്കോഫിന് മണിക്കൂറുകൾ മാത്രം ബാക്കി. വിദേശ ടീമുകളെല്ലാം ഒന്നൊന്നായി എത്തുമ്പോഴും ഒരു ഭാഗത്ത് സ്പോൺസർമാർ പിൻവാങ്ങുന്നു. നേരത്തെ വാക്കു നൽകിയവരും സംഘാടക പ്രമുഖരുമെല്ലാം ഫോൺ പോലും എടുക്കാതെ നിസ്സഹായരാകുന്നു. എന്തിനേറെ വിദേശത്തു നിന്നെത്തിയ ടീമിന് ഭക്ഷണം നൽകാൻ പോലും തയ്യാറാകാത്തവിധം ഹോട്ടൽ മാനേജുമെന്റ് ഇടപെടലുണ്ടാകുന്നു. കളിക്കമ്പക്കാരുടെ സമ്മർദ്ദത്താൽ അവസാനനിമിഷം തട്ടിപ്പടച്ച കേരള ടീമിനെ ഗ്രൗണ്ടിലിറക്കണോ അതോ വിദേശത്തു നിന്നെത്തിയ എട്ടു ടീമുകളിൽ ഒന്നിനെ മടക്കണോ...
സംഘാടകർക്കു മുമ്പിൽ ഒരായിരം പ്രതിസന്ധികൾ കൂനിന്മേൽ കുരുപോലെ നിൽക്കുമ്പോഴാണ് എന്തു പ്രതിസന്ധിയുണ്ടായാലും വേണ്ടിയില്ല, തീരുമാനത്തിൽ നിന്നും പിറകോട്ടില്ലെന്ന ഉറച്ച തീരുമാനവവുമായി ഡോ. സിദ്ദീഖ് അഹമ്മദിന്റെയും പി ഹരിദാസിന്റെയും എ പ്രദീപ്കുമാർ എം എൽ എയുടെയും നേതൃത്വത്തിലുള്ള സംഘാടകസമിതി പരസ്പരം പഴി പറഞ്ഞ് മണപ്പിക്കാതെ അതിഗംഭീരമായി നാഗ്ജിയെ വിജയിപ്പിച്ചെടുത്തത്. എമ്പാടും പോരായ്മകൾക്കിടയിലും അതെല്ലാം മറന്ന് കോഴിക്കോട്ടെ മാദ്ധ്യമങ്ങളും കളിക്കമ്പക്കാരും കൈമെയ് മറന്നു കൂടെ നിന്നു. അപ്പോഴും ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷനും കേരള ഫുട്ബോൾ അസോസിയേഷനുമൊക്കെ നാഗ്ജി നടക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്നാണ് വിവരം.
ഐ ലീഗിലെ മത്സരങ്ങൾ പുനക്രമീകരിച്ചിരുന്നെങ്കിൽ ഏതാനും ഇന്ത്യൻ ക്ലബ്ബുകൾക്കു നാഗ്ജിയിൽ പങ്കെടുക്കാൻ സാധിക്കുമായിരുന്നു. ഒരു വർഷം മുഴുവൻ ഐ ലീഗ് മത്സരങ്ങൾ നടത്തി രാജ്യത്തെ അഭ്യന്തര-രാജ്യാന്തര ഫുട്ബാളിനെ നശിപ്പിക്കുന്ന ഐ ലീഗ് സംവിധാനം ഇനിയെങ്കിലും പരിഷ്കരിച്ച് കുറ്റമറ്റതാക്കേണ്ടതുണ്ട്. ഐ ലീഗിലോ രണ്ടാം ഡിവിഷൻ ലീഗിലോ കേരളത്തിന്റെ ഒരു സാന്നിധ്യം പോലുമില്ലാത്ത സാഹചര്യത്തിൽ കേരള ഫുട്ബോൾ ഫെഡറേഷൻ ഇക്കാര്യത്തിൽ കൂടുതൽ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. എങ്കിലെ ദേശീയ നിലവാരത്തിലേക്ക് കേരള ക്ലബ്ബുകൾക്ക് ഉയർന്നുവരാനാകൂ.
അന്താരാഷ്ട്രമത്സരം ഏറ്റെടുത്ത് നടത്തുന്നതിലെ പരിചയക്കുറവും, ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ പോരായ്മയും കൊണ്ട് സംഭവിച്ച പാകപ്പിഴകൾ ടൂർണമെന്റിന്റെ സ്പോൺസർഷിപ്പിനും അതുവഴി കോടികളുടെ സാമ്പത്തിക ബാധ്യതയ്ക്കും വഴിയൊരുക്കിയെങ്കിലും മേള വൻ വിജയമാണെന്നതിൽ സംശയമില്ല. ബ്രസീലിയൻ ടീമായ അത്ലറ്റിക്കോ പരാനെയ്ൻസും ഉക്രൈനിന്റെ എഫ് സി ഡിനിപ്രോയും തമ്മിലുള്ള കലാശപ്പോരാട്ടത്തിന് സാക്ഷിയാകാൻ സ്റ്റേഡിയത്തിലേക്ക് ഒഴുകിയ അരലക്ഷത്തോളം കാണികൾ തന്നെയാണ് അതിനേറ്റവും വലിയ തെളിവ്. കോഴിക്കോടിന്റെ കളിപ്പെരുമയെയും ആതിഥ്യമര്യാദയെയും വാനോളം വാഴ്ത്തിയ വിദേശ താരങ്ങളും അവരുടെ കോച്ചുമാരുമെല്ലാം സംഘാടനത്തിന് നൂറിൽ നൂറു മാർക്കു നൽകിയാണ് കോഴിക്കോട് വിട്ടത്.
സാമ്പത്തിക പരാധീനതകളുണ്ടെങ്കിലും നാഗ്ജി ഫുട്ബോൾ അടുത്ത വർഷവും വർധിത വീര്യത്തോടെ പോരായ്മകളെല്ലാം പരിഹരിച്ച് കൂടുതൽ ആവേശപൂർവ്വം സംഘടിപ്പിക്കാനുള്ള ആലോചനയിലാണ് സംഘാടകർ. കാൽപ്പന്തു കളിയെ ഹൃദയതാളമാക്കിയ മലബാറിലേക്കു മെസ്സിയെ കൊണ്ടുവരാൻ പോലും ഇവർ ആലോചിച്ചു തുടങ്ങി.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്