അണ്ണാജീക്ക് വീഴ്ച പറ്റി; ഹസാരെയുടെ ഗ്രാമമല്ല ഇന്ത്യ; തങ്ങൾ സിപിഐ(എം) വിരുദ്ധരല്ല: എഎപി കൺവീനർ മനോജ് പത്മനാഭൻ മറുനാടൻ മലയാളിയോട്
ആം ആദ്മി പാർട്ടി സിപിഐ(എം) വിരുദ്ധ പ്രസ്ഥാനമല്ലെന്ന് മനോജ് പത്മനാഭൻ. വ്യവസ്ഥിതിക്കാണ് തങ്ങൾ എതിര്. സ്വന്തമായി തീരുമാനങ്ങളെടുക്കുന്നതിൽ നിന്ന് അണ്ണാ ഹസാരെയെ കൂടെയുള്ളവർ പിന്തിരിപ്പിക്കുന്നു. വലിയ വീഴ്ചയാണ് ഹസാരെയ്ക്കുണ്ടായത്, മനോജ് പത്മനാഭൻ തുടരുന്നു. ആം ആദ്മി പാർട്ടിയുടെ സംസ്ഥാന കൺവീനറാണ്, ഊർജ്ജസ്വലനായ ഈ 45കാരൻ.
കോഴിക്കോട് ആർഇസിയിൽ നിന്നും ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സിൽ എഞ്ചിനീയറിങ് ബിരുദം നേടിയശേഷം കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫിനാൻസിൽ എംബിഎ. ഇപ്പോൾ കൊച്ചിയിലെ സ്‌പെക്ട്രം സോഫ്റ്റ്‌ടെക് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ. സിവിൽ സൊസൈറ്റി മൂവ്‌മെന്റുകളുടെ രാഷ്ട്രീയപ്രവേശനത്തിന്റെ കാലത്ത് അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം സ്വപ്നം കണ്ട് ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷനിലൂടെ കടന്നുവന്ന് ആം ആദ്മി പാർട്ടിയുടെ ചൂലേന്തിയ യുവാവ്, മനോജ് പത്മനാഭനുമായി മറുനാടൻ മലയാളി റിപ്പോർട്ടർ ശ്രീജിത് ശ്രീകുമാർ സംസാരിക്കുന്നു. ഒപ്പം, മാദ്ധ്യമ നിരീക്ഷകൻ കിരൺ തോമസ് തോമ്പിലും.
- എങ്ങിനെയാണ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്? അതിന് വേണ്ടി പ്രത്യേകിച്ചെന്തെങ്കിലും കാരണമുണ്ടോ?
ഇന്ത്യാ എഗൈൻസ്റ്റ് കറപ്ഷൻ എന്ന അണ്ണാ ഹസാരെയുടെ മൂവ്‌മെന്റിന്റെ ഭാഗമായിട്ടാണ് ഞാൻ സോഷ്യൽ ആക്ടിവിസം തുടങ്ങുന്നത്. അതിന് മുമ്പ് ഒരു രാഷ്ട്രീയവും ഉണ്ടായിരുന്നില്ല. ജോലിയുടെ ഭാഗമായി പല ഡിപ്പാർട്ട്‌മെന്റ്‌സുമായി ഇടപെടുമ്പോൾ അവിടെയെല്ലാം നടക്കുന്ന അഴിമതി ഞാൻ കാണാറുണ്ട്. ഇത് തുറന്ന് കാട്ടുന്നതിനുള്ള ഒരു വേദിക്കായി കാത്തിരിക്കുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം.
അങ്ങിനെയിരിക്കുമ്പോഴാണ് അഴിമതി വിരുദ്ധ ഇന്ത്യ എന്ന പേരിൽ... സ്വാഭാവികമായും ഞാനും എന്നെപ്പോലെ ചിലരും അതിന്റെ ഭാഗമായി സമരം ചെയ്തു. കേരളത്തിലെ അണ്ണാജിയുടെ ആദ്യ അനുയായികളായിരുന്നു ഞങ്ങൾ. ഞാനും മനോജ് മേനോൻ, രതീഷ് തുടങ്ങി കുറച്ച് പേരും മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. എങ്കിലും ഹസാരെ അവിടെ നിരാഹാരമിരിക്കുമ്പോൾ ഇവിടെ ഞങ്ങളും ചെറിയ പരിപാടികൾ സംഘടിപ്പിച്ചു. പരമാവധി പബ്ലിസിറ്റി നൽകി. അവസാനം ഇങ്ങനെ ഒരു മൂവ്‌മെന്റിനേക്കാൾ നല്ലത് എന്തുകൊണ്ടും രാഷ്ട്രീയത്തിലിറങ്ങി രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തിരുത്തുകയാണ് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ അരവിന്ദ് കെജ്രിവാൾ ആം ആദ്മി പാർട്ടി ആരംഭിച്ചപ്പോൾ ഞങ്ങൾ ഒപ്പം നിൽക്കുകയാണുണ്ടായത്.
- പക്ഷേ, അവിടെയായിരുന്നു ആ മൂവ്‌മെന്റിൽ നിന്ന് ഒരു ഭിന്നസ്വരം ആദ്യമായി കേട്ടത്. എന്തുകൊണ്ടാണ് അണ്ണാ ഹസാരെ നിങ്ങളോടൊപ്പം എഎപിയുടെ ഭാഗമാകാതിരുന്നത്?
അണ്ണാജി ചില വിശ്വാസങ്ങളുള്ള മനുഷ്യനാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എല്ലാം തെറ്റാണ്. അദ്ദേഹത്തിന്റെ ഗ്രാമത്തിൽ ഒരു രാഷ്ട്രീയത്തിന്റെയും പിൻബലമില്ലാതെ അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങൾ നേടിയെടുക്കാനായി. അതുകൊണ്ടാണ് അണ്ണാജി രാഷ്ട്രീയത്തെ വെറുത്തതെന്ന് ഞാൻ കരുതുന്നു.
എന്നാൽ അദ്ദേഹത്തിന്റെ ഗ്രാമം അല്ലല്ലോ ഇന്ത്യ. ഇവിടെ രാഷ്ട്രീയത്തെ തിരുത്തണമെങ്കിൽ ഇതൊന്നും പോര എന്ന തിരിച്ചറിവിലാണ് അരവിന്ദ് ജി രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നൽകുന്നത്. ഞാനിപ്പോൾ കരുതുന്നു, ആം ആദ്മി പാർട്ടിയെ തിരുത്താനും ആരെങ്കിലും ഒക്കെ വേണ്ടെ? അതിന് വേണ്ടിയുള്ള ഒരു ശക്തിയായി പുറമേ അണ്ണാജി നിൽക്കുകയാണ് നല്ലതെന്ന്.
- അണ്ണാഹസാരെ മുമ്പ് പറഞ്ഞ പലകാര്യങ്ങളിൽ നിന്നും വളരെയധികം പിന്നോട്ട് പോകുന്ന അവസ്ഥയുണ്ടാകുന്നു. ജനലോക്പാൽ വിട്ട് രാഹുൽഗാന്ധിയുടെ ലോക്പാലിനെ പിന്തുണയ്ക്കുന്ന അവസ്ഥയുണ്ടാകുന്നു. എന്താണിതിനെല്ലാം കാരണമായി താങ്കൾ കാണുന്നത്?
അതിൽ ഞങ്ങൾക്കും വിഷമമുണ്ട്. ഇന്ത്യാ എഗൈൻസ്റ്റ് കറപ്ഷൻ മൂവ്‌മെന്റിന്റെ ഭാഗമായി വരുമ്പോൾ ഞാൻ മനസ്സിലാക്കിയത് അണ്ണാജിയെ ഒരു നല്ല മുഖമായാണ്. അതിൽ ഇപ്പോഴും മാറ്റമൊന്നും ഉണ്ടായിട്ടില്ല. പക്ഷേ, ഇപ്പോൾ അദ്ദേഹത്തിനൊപ്പം ഉള്ളവർ അണ്ണാജിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു എന്നു വേണം കരുതാൻ. അല്ലാതെ ഒരിക്കലും ഇത്തരത്തിലുള്ള ഒരു ലോക്പാൽ ബില്ലിനെ അണ്ണാജി സപ്പോർട്ട് ചെയ്യില്ല. നിങ്ങൾ ഒരു കാര്യം ശ്രദ്ധിക്കണം. അണ്ണാജിയുടെ മാതൃഭാഷ മറാഠിയാണ്. അദ്ദേഹത്തിന് ഹിന്ദിയിലെ ചില വാക്കുകൾ മനസ്സിലാക്കാൻ പോലും ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത്തരത്തിൽ ഒരാളെ മിസ്‌ഗൈഡ് ചെയ്തു എന്നുതന്നെ ഉറച്ച് വിശ്വസിക്കേണ്ടി വരും.
- അണ്ണാഹസാരെയുടെ മൂവ്‌മെന്റ് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഏകാധിപതികളുടെ ഒരു കൂട്ടായ്മയായാണ് വിശേഷിക്കപ്പെട്ടത്. ഈ പുതിയ സാഹചര്യത്തിൽ അത് ശരിയാണെന്ന് കരുതിക്കൂടെ?
അഴിമതിക്കെതിരെ ഇന്ത്യ എന്ന ആ പ്രസ്ഥാനത്തെ തള്ളിപറയാൻ ഞാൻ ഒരിക്കലും തയ്യാറല്ല. ജനാധിപത്യം എന്ന വാക്കിൽ തന്നെ 'ജനം' ആണല്ലോ ആദ്യം. വോട്ട് ചെയ്താൽ ജനങ്ങളുടെ ചുമതല കഴിഞ്ഞെന്ന് കരുതി നാടിനെ ഭരിച്ച് മുടിച്ചിരുന്ന ഭരണകൂടത്തിനെതിരായ ജനത്തിന്റെ പോരാട്ടമായിരുന്നു അത്. ശരിയായിരുന്നു എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.
- അണ്ണാജിയുടെ സമരത്തെ ആരാണ് മിസ് ലീഡ് ചെയ്തത്?
അതിനുത്തരം ഇപ്പോൾ അദ്ദേഹത്തോടൊപ്പമുള്ളവർ എന്നേ എനിക്ക് പറയാനാകൂ. അല്ലെങ്കിൽ അണ്ണാജി തന്നെ തള്ളിക്കളഞ്ഞ 'ലോക്പാൽ' ഇപ്പോൾ അദ്ദേഹം അംഗീകരിക്കില്ലല്ലോ?
ഭരണകൂടത്തിന്റെ ചാരന്മാർ അണ്ണാഹസാരെയുടെ സമരത്തിലും നുഴഞ്ഞ് കയറി എന്നു വേണ്ടെ കരുതാൻ? അല്ലെങ്കിൽ സർക്കാരിന് മുൻപിൽ കീഴടങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച നാടകം എന്തായിരിക്കും?
നമ്മുടെ കയ്യിൽ ഇപ്പോൾ അതിന്റെ തെളിവുകൾ ഒന്നുമില്ല. പക്ഷെ ഇപ്പോഴത്തെ സംഭവങ്ങൾ വീക്ഷിക്കുകയാണെങ്കിൽ അങ്ങിനെ കരുതുന്നതിൽ തെറ്റൊന്നും ഇല്ലെന്ന് തന്നെയാണ് ഞാൻ ഉറച്ച് വിശ്വസിക്കുന്നത്. അണ്ണാജിയുടെ ഭാഷയിലുള്ള ദൗർബല്യം ചിലപ്പോൾ ഇവിടെ മുതലെടുക്കപ്പെട്ടിട്ടുണ്ടാകും.
- അണ്ണാ ഹസാരെയും അരവിന്ദ് കെജ്രിവാളും ആശയ വിനിമയം നടത്താൻ പറ്റാത്ത വിധം അകന്നുപോയോ?
അത് അരവിന്ദ് ജി തന്നെ പറഞ്ഞിട്ടുണ്ട്. പലസമയത്തും അണ്ണാജിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ അടുത്തേക്ക് ഫോൺ എത്തുന്നില്ല എന്ന്. അരവിന്ദ് കെജ്രിവാളെണെന്നറിഞ്ഞാൽ ഇപ്പോൾ അണ്ണാജിക്കൊപ്പം ഉള്ളവർ ഫോൺ അദ്ദേഹത്തിന് കൊടുക്കുന്നില്ല എന്നതാണ് സത്യം.
- അണ്ണാജിയുടെ മൂവ്‌മെന്റ് ആരാണ് ഹൈജാക്ക് ചെയ്തത്?
ഹൈജാക്ക് ചെയ്തു എന്നുള്ളതല്ല അവർക്ക് ഒരുപാട് വീഴ്ച സംഭവിച്ചു എന്നു വേണം കരുതാൻ. എഎപി നിലവിൽ വന്നതിന് ശേഷം മൂവ്‌മെന്റ് എഗൈൻസ്റ്റ് കറപ്ഷൻ എന്ന പേരിൽ അണ്ണാജി ഭാരത പര്യടനം നടത്തി അത് അവസാനിപ്പിക്കേണ്ടി വന്നു. ഇതെല്ലാം തെളിയിക്കുന്നത് ആ വീഴ്ചയാണ്. ഹൈജാക്ക് ചെയ്‌തോ എന്ന് ചോദിച്ചാൽ എനിക്ക് മറുപടിയില്ല.
- നരേന്ദ്രമോദി പ്രധാനമന്ത്രിയാകണമെന്ന് പരസ്യമായി പ്രഖ്യാപിച്ച കിരൺ ബേഡി ആ സംഘത്തിൽ തുടരുകയാണ്. എന്തു കൊണ്ടാണവരെ തള്ളിപ്പറയാൻ അണ്ണാഹസാരെ തയ്യാറാകാത്തത്?
അതാണെനിക്ക് ഇപ്പോഴും മനസിലാകാത്തത്. അണ്ണാജിയുമായി ഒന്ന് സംസാരിക്കാൻ അരവിന്ദ്ജിക്കോ പ്രശാന്ത്ഭൂഷനോ സാധിച്ചിരുന്നെങ്കിൽ ഒരു പക്ഷെ കാര്യങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്താമായിരുന്നു. അണ്ണാജിയെ സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് ആരോ പിന്തിരിപ്പിക്കുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്. പലപ്പോഴും ഒപ്പമുള്ളവർ തെറ്റിദ്ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾക്കെതിരെപ്പോലും അദ്ദേഹം പ്രസ്താവന നടത്തിയില്ലേ. അണ്ണാജി എല്ലാം മനസ്സിലാക്കുമെന്നു തന്നെയാണ് ഞങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നത്.
- ഇനി കേരളത്തിലെ സാഹചര്യത്തിലേക്ക് വരാം. ഡൽഹിയിൽ പാർട്ടി ഉയർത്തിയത് വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെയും കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ടും വലിയ സമരങ്ങളാണ്. അതുപോലെ കേരളത്തിൽ ആം ആദ്മി ഉയർത്തിക്കൊണ്ട് വരാനുദ്ദേശിക്കുന്ന പ്രക്ഷോഭങ്ങൾ എന്തൊക്കെയായിരിക്കും?
ഇപ്പോൾ, ചെറിയ ചെറിയ മൂവ്‌മെന്റിന്റെ ഭാഗമായി ആം ആദ്മി പാർട്ടിയും ഉണ്ട്. ആറന്മുള വിമാനത്താവളത്തിനെതിരായ സമരം, കാതികുടം സമരം അങ്ങിനെ ചിലത്. നിങ്ങൾ നോക്കൂ, പത്തനംതിട്ടയിലുള്ള എഎപിയുടെ ടീം ആ സമരത്തിന്റെ ഒഴിവാക്കാനാകാത്ത ഭാഗമാണ്. എഎപിയിലെ ശ്രീരംഗൻ സാർ ഇടപെട്ടാണ് ഇപ്പോൾ സ്റ്റേ വന്നത്. അദ്ദേഹത്തിന്റെ കയ്യിലായിരുന്നു, അതുമായി ബന്ധപ്പെട്ട വിശദമായ രേഖകൾ ഉണ്ടായിരുന്നത്. അദ്ദേഹത്തെ ആ സമരത്തിൽ നിന്നും അകറ്റി നിർത്തിയിരിക്കുകയായിരുന്നു. എഎപിയാണ് വീണ്ടും ശ്രീരംഗൻ സാറിനെ ആ മൂവ്‌മെന്റിന്റെ ഭാഗമാക്കിയത്. ഇപ്പോൾ ലഭിച്ചിരിക്കുന്ന സ്റ്റേ ആം ആദ്മി പാർട്ടിയുടെ കൂടി ശ്രമത്തിന്റെ ഭാഗമായിട്ട് ലഭിച്ചതാണ്.
- ആറന്മുളയായാലും കാതികൂടം ആയാലും നിങ്ങൾ എന്തൊക്കെ പറഞ്ഞാലും അതിന് പലപ്പോഴും പ്രാദേശികമായ പിന്തുണയാണ് ലഭിക്കുക. മൊത്തം സംസ്ഥാനത്തെ ബാധിക്കുന്ന പ്രശ്‌നങ്ങൾ എന്തെങ്കിലും എഎപി ഉയർത്തിക്കാണിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?
എല്ലാവരും സമീപിക്കുന്ന സർക്കാർ ഓഫീസുകൾ ഇന്ന് അഴിമതിയുടെ കൂത്തരങ്ങായി മാറിക്കൊണ്ടിരിക്കുകയാണ്. സേവന അവകാശ നിയമം ഒക്കെയുണ്ടെങ്കിലും അഴിമതിക്ക് ഒരു കുറവുമില്ല. അതിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി എന്തുവേണമെന്ന് ചിന്തിച്ചപ്പോൾ വിവരാവകാശ നിയമത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാം എന്ന തീരുമാനത്തിലാണ് ഞങ്ങൾ എത്തിയത്. ആ ക്യാംപെയ്‌ന് തുടക്കം കുറിക്കും.
ഉമ്മൻ ചാണ്ടി കൊട്ടിഘോഷിച്ച് നടപ്പാക്കിയ സേവന അവകാശ നിയമം എവിടെയെത്തിയെന്ന് നോക്കണം. പല സർക്കാർ ഓഫീസുകളിലും അതിപ്പോഴും ബാധകമല്ല. ഇതിനെല്ലാം ഒരു മാറ്റമുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
പിന്നെ രണ്ടാമത്തേത്. ജനാധിപത്യത്തിന്റെ അഭിപ്രായ സ്വരൂപണം നടക്കുന്ന ഗ്രാമസഭകൾ ശക്തിപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനം. അത് കിലയുമായി ബന്ധപ്പെട്ട് നടത്തുന്ന കാംപെയ്ൻ ആണ്. ജനങ്ങൾ സ്വന്തം കടമകളെക്കുറിച്ച് ബോധവാന്മാരായാൽ മാത്രമേ അവകാശങ്ങൾ നേടിയെടുക്കാൻ കഴിയൂ എന്നാണ് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നത്.
- ആം ആദ്മി പാർട്ടിയെ ഒരു സിപിഐ(എം) വിരുദ്ധ പ്രസ്ഥാനമായി മുദ്ര കുത്താനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. സിപിഐ(എം) വിട്ടുവന്നവർ രൂപീകരിച്ച ആർഎംപിയുടെ ഒരു പ്രസ്താവന കഴിഞ്ഞ ദിവസം ചർച്ചയായതാണ്. നിങ്ങൾ എത്ര നിഷേധിച്ചാലും ഇത്തരത്തിലുള്ള ചർച്ചകൾ ഉയർന്ന് വരുന്നതിന്റെ കാരണം എന്താണ്?
ഡിസംബർ എട്ടുവരെ എഎപി പച്ചപിടിക്കില്ലെന്ന് പറഞ്ഞവരാണ് ഇന്നിപ്പോൾ എഎപിയുമായി സഖ്യത്തിന് തയ്യാറായി വരുന്നത്. അത് കാണുമ്പോൾ ആളുകൾക്ക് കാര്യം മനസ്സിലാകും. ആം ആദ്മി പാർട്ടിയിൽ ഇപ്പോൾ മുഖ്യധാരാ രാഷ്ട്രീയത്തിൽ മുൻപരിചയമുള്ളവർ ആരുമില്ല. ചിലപ്പോൾ അതുതന്നെയായിരിക്കാം ഞങ്ങളുടെ ശക്തിയും. എന്തായാലും ഞങ്ങൾ ഒരുകാര്യം ഉറപ്പ് തരുന്നു. ആം ആദ്മി പാർട്ടി കേരളത്തിൽ ഒരു സഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും ഇതുവരെ നടത്തിയിട്ടില്ല. ആം ആദ്മി പാർട്ടിയിൽ ആർക്കു വേണമെങ്കിലും അംഗത്വമെടുക്കാം. പരിശോധിച്ച് മാത്രമേ അംഗത്വം വിതരണം ചെയ്യുകയുള്ളൂ.
- പ്രശാന്ത് ഭൂഷൺ കേരളത്തിൽ വന്ന് നടത്തിയ പ്രസ്താവനയാണ് ഈ ചർച്ചകൾക്കെല്ലാം കാരണം. അതിനെ എങ്ങനെ നോക്കിക്കാണുന്നു?
പ്രശാന്ത് ഭൂഷൺ വിഎസിനെ കണ്ടത് മുതലാണ് ഇത്തരത്തിലുള്ള ചർച്ചകൾ ഉയർന്ന് വരുന്നത്. അതിനുള്ള മറുപടി അദ്ദേഹം അന്ന് തന്നെ വ്യക്തമാക്കിയതാണ്. അതൊരു രാഷ്ട്രീയ സന്ദർശനമായിരുന്നില്ല. തികച്ചും വ്യക്തിപരമാണ്. ഒരിക്കലും ഞങ്ങൾ കേരളത്തിൽ ഒരു അലയൻസിന് തയ്യാറല്ലെന്ന് പ്രശാന്ത് ഭൂഷൻ അന്നത്തെ പ്രസ് കോൺഫറൻസിൽ പറഞ്ഞിരുന്നു. ആം ആദ്മി പാർട്ടിയുടെ ലക്ഷ്യവും പരിപാടിയും നയവുമായി യോജിക്കാൻ കഴിയുന്ന ഏതൊരാൾക്കും ആം ആദ്മി പാർട്ടിയിൽ ചേരാം. അവരുടെ മുൻ പാർട്ടിയിൽ നിന്ന് രാജിവയ്ക്കണമെന്ന് മാത്രം.
ഞങ്ങളെ ദയവ് ചെയ്ത് ഒരു സിപിഐ(എം) വിരുദ്ധ പ്രസ്ഥാനമായി മുദ്ര കുത്തരുത്. നിലവിലെ രാഷ്ട്രീയ പാർട്ടികൾക്കെതിരെയാണ് ഞങ്ങളുടെ മൂവ്‌മെന്റ്. യുഡിഎഫ്ആയാലും ശരി, എൽഡിഎഫ് ആയാലും ശരി. ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയെ ലക്ഷ്യം വച്ചല്ല ഞങ്ങളുടെ പ്രവർത്തനം. നിലവിലെ വ്യവസ്ഥിതിയോടാണ് ആം ആദ്മി പാർട്ടിയുടെ പോരാട്ടം. വ്യവസ്ഥിതിയിൽ എവിടെ തെറ്റ് കാണുന്നുവോ അവിടെ ഞങ്ങൾ എതിർപ്പുമായുണ്ടാകും. അത് ചിലപ്പോൽ ഇടതിനെതിരാകാം, ചിലപ്പോൾ വലതിനെതിരാകാം. ഇവിടുത്തെ സിസ്റ്റം മാറണം. അതാണ് ഞങ്ങളുടെയും ആവശ്യം.
തങ്ങളുടെ പാർട്ടിയുടെ പല നയങ്ങളുമാണ് ആം ആദ്മി പാർട്ടി പിന്തുടരുന്നതെന്ന പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയോട് ഞാൻ യോജിക്കുന്നു. സിപിഐ(എം) ആദ്യകാലത്ത് പറഞ്ഞിരുന്ന കാര്യങ്ങൾ എല്ലാം ജനകീയമായുള്ളത് തന്നെയായിരുന്നു. അതുകൊണ്ട് തന്നെയാണ് സിപിഎമ്മിനിവിടെ ഇത്രയ്ക്ക് വേര് പിടിക്കാൻ കഴിഞ്ഞതും. പക്ഷേ, അതിൽ നിന്നും അവർ വ്യതിചലിച്ചെന്നതും സത്യമാണ്.
- പെട്ടെന്ന് നേതാക്കന്മാരാകാം എന്ന മോഹം വച്ച് പാർട്ടിയിലേക്ക് വരുന്നവരുണ്ട്. അവരോടെന്താണു പറയാനുള്ളത്?
അർഹതയുള്ളവരെ അംഗീകരിക്കാൻ ആം ആദ്മി പാർട്ടിക്ക് ഒരു മടിയുമില്ല. മെമ്പർഷിപ്പ് എടുത്തതിനുശേഷം പ്രവർത്തനം വിലയിരുത്തും. അതിന്റെ അടിസ്ഥാനത്തിലാണ് പിന്നെ അവരെ ആക്ടീവ് മെമ്പർമാരാക്കുന്നത്. നേതൃനിരയിലേക്ക് വരണമെങ്കിലും ഇത്രയധികം കടമ്പകൾ കടക്കണം. ആക്ടീവ് മെമ്പർ ആകണമെങ്കിൽ ആദ്യം സാദാ അംഗങ്ങമായി പ്രവർത്തിക്കണം. അതിന് ശേഷം രണ്ട് ആക്ടീവ് മെമ്പർമാർ ശുപാർശ ചെയ്താൽ മാത്രമേ സ്ഥിരാംഗത്വം ലഭിക്കൂ. യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമേ നേതൃനിരയിലേക്കുയർന്ന് വരാനാകൂ എന്ന് സാരം.
- അവസാനമായി എത്ര സീറ്റുകളിൽ കേരളത്തിൽ നിന്ന് പാർലമെന്റിലേക്ക് മത്സരിക്കാനാണ് തീരുമാനം?
അതിനെ കുറിച്ചൊന്നും ഇപ്പോൾ ആലോചിച്ചിട്ടില്ല. ഫെബ്രുവരി പകുതിയോടെ മാത്രമേ തിരഞ്ഞെടുപ്പ് തല ചർച്ചകളിലേക്ക് കടക്കുകയുള്ളു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുപാട് മുന്നൊരുക്കങ്ങൾ വേണം. ബൂത്ത് തല വാളണ്ടിയർമാർ ആവശ്യമാണ്. അതിനെല്ലാം വേണ്ടിയുള്ള പ്രവർത്തനത്തിലാണ് ഞങ്ങളിപ്പോൾ!. താലൂക്ക് കമ്മിറ്റികൾ ആയി കഴിഞ്ഞു. ഇനി ബൂത്ത് കമ്മറ്റികൾ രൂപീകരിക്കണം. ഞങ്ങൾ തുടങ്ങിയിട്ടല്ലേ ഉള്ളു?
അപ്പോഴേയ്ക്കും എഎപിയുടെ കേരളത്തിലെ വക്താവ് രതീഷ് എത്തി. ഒരു വാർത്താ സമ്മേളനത്തിന് പോകണമെന്ന് പറഞ്ഞു. മനോജ് പത്മനാഭൻ എഴുന്നേറ്റു. ഞാനും കിരണും നന്ദി പറഞ്ഞ് ഓഫീസിന് പുറത്തേക്ക്...
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍