നെയ്മറെ കാത്ത് കേരളം: വേണമെങ്കിൽ അങ്ങോട്ട് പോകാനും റെഡി; മുഖ്യമന്ത്രിയുടെ മറ്റൊരു പബ്ലിസിറ്റി സ്റ്റണ്ടെന്ന് വിമർശകർ: ആർക്കറിയാം എന്താണ് ശരിയെന്ന്?
തിരുവനന്തപുരം: നെയ്മറിനു ഞവരക്കിഴി വയ്ക്കാഞ്ഞിട്ട് ഉറക്കമില്ലെന്ന് തോന്നുന്നു, സർക്കാരിന്. വീണിടത്തുകിടന്ന് ഉരുളുന്നതും പോര, ചെളിയും വാരി മേലാകെ പൂശുകയാണ്. അല്ലെങ്കിൽ പിന്നെ തിരിച്ചടിച്ച ഒരു പബ്ലിസിറ്റി സ്റ്റണ്ടിനു പിന്നാലെ വീണ്ടും ഇങ്ങനെ പാടുകിടക്കുമോ?
ലോകകപ്പ് മത്സരത്തിനിടെ നട്ടെല്ലിന് പരിക്കേറ്റ ബ്രസീൽ ഫുട്ബോൾ താരം നെയ്മറെ ചികിത്സിക്കാൻ സംസ്ഥാനത്തെ ഏഴ് വിദഗ്ദ്ധ ആയുർവേദ ഡോക്ടർമാരുടെ പാനലിന് രൂപം നൽകി എന്നാണ് പുതിയ വിശേഷം. തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ. അശോകിന്റെ നേതൃത്വത്തിലാണ് പാനൽ.
നെയ്മറെ കാത്ത് കേരളം: വേണമെങ്കിൽ അങ്ങോട്ട് പോകാനും റെഡി; മുഖ്യമന്ത്രിയുടെ മറ്റൊരു പബ്ലിസിറ്റി സ്റ്റണ്ടെന്ന് വിമർശകർ: ആർക്കറിയാം എന്താണ് ശരിയെന്ന്?
കൊളംബിയയുമായുള്ള ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ നട്ടെല്ലിന്റെ കശേരുക്കൾക്ക് പരിക്കേറ്റ ബ്രസീലിയൻ സ്ട്രൈക്കർ നെയ്മർ ഡ സിൽവ സാന്റോസ് ജൂണിയറിന്റെ പരിക്ക് വേഗം ഭേദമാക്കാൻ ആയുർവേദ ചികിത്സയ്ക്ക് സാധ്യതയുണ്ടോ എന്നാരാഞ്ഞ് ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസിലേക്ക് കത്തെഴുതി എന്നായിരുന്നു മനോരമ ന്യൂസ് ലേഖിക ബ്രേക്ക് ചെയ്ത വാർത്ത. വിവിധ ചാനലുകളും പത്രങ്ങളും വാർത്ത ഏറ്റെടുത്തെങ്കിലും പിറ്റേദിവസം ദേശാഭിമാനിയാണ് അപഹാസ്യമായ വാർത്തയുടെ ഉറവിടം വെളിപ്പെടുത്തി, ആവേശക്കമ്മിറ്റിക്കാരെ ഇളിഭ്യരാക്കിയത്.
ഇപ്പോൾ ബ്രസീലിലുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഒരു പഴയ ഫുട്ബോൾ കോച്ചിന്റെ തലയിൽ വിരിഞ്ഞ ബുദ്ധിയായിരുന്നു, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ചോർത്തിക്കിട്ടിയ വാർത്തയായി ചാനലുകൾ ആഘോഷിച്ചത്. നെയ്മറിന് നട്ടെല്ലിനേറ്റ പരിക്ക് ആയുർവേദ ചികിത്സയിലൂടെ മാറ്റാൻ കഴിയുമോയെന്ന് ഈ കോച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ഇളങ്കോവനോട് ഇമെയ്ൽ ചെയ്തു ചോദിക്കുന്നത്, ആരും ഏൽപ്പിച്ചിട്ടായിരുന്നില്ല. ഉണ്ടിരുന്ന നായർക്ക് ഉൾവിളി തോന്നി എന്നു പറയുമ്പോലെ, ഒരു ഏർപ്പാട്. ഓർത്തോപീഡിക് സർജൻ കൂടിയായ ഡോ. ഇളങ്കോവൻ കയ്യോടെ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിനെ ഇക്കാര്യം അറിയിച്ചു. മന്ത്രിയും മുഖ്യമന്ത്രിയും കൂടിയാലോചിച്ച് നെയ്മറിന് ആയുർവേദ ചികിത്സ നൽകാമെന്നു ബ്രസീൽ ഫുട്ബോൾ ഫെഡറേഷനെ അറിയിക്കാൻ കലിക്കറ്റ് സർവ്വകലാശാലയുടെ പഴയ കോച്ചിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇന്ത്യയുടെ തെക്കേയറ്റത്ത് കേരളമെന്നൊരു ദേശമുണ്ടെന്നും ഇവിടെ കുറേ ബ്രസീൽ ആരാധകരുണ്ടെന്നും കേരളത്തിലെ ആയുർവേദം പേരുകേട്ടതാണെന്നും അറിയാവുന്ന ഏതെങ്കിലും ബ്രസീലുകാർ ഉണ്ടാവുമോ? ഇനി അങ്ങനെ ആർക്കാനും തോന്നിയാൽ തന്നെ, അന്താരാഷ്ട്ര സ്പോൺസർമാരുടെയും സ്പോർട്സ് മെഡിസിൻ സ്പെഷ്യലിസ്റ്റുകളുടെയും കണ്ണുവെട്ടിച്ച് ഏതെങ്കിലും നാടൻ ചികിത്സയ്ക്ക് തയ്യാറായി അവരുടെ പ്രധാന താരം ഇവിടെയെത്തുമോ? ഇതൊന്നും ആലോചിക്കാതെയായിരുന്നു, വാർത്ത. എന്നാൽ ബ്രസീൽ ഫുട്ബോൾ ഫെഡറേഷന്റെ പ്രതികരണത്തിനു പോലും കാത്തുനിൽക്കാതെ ഈ കത്തിടപാട് ആഘോഷമാക്കിയ മാദ്ധ്യമങ്ങളുടെ വീഴ്ച കേരള സർക്കാർ അവസരമാക്കി മാറ്റി. ആയുർവേദ വിദ്യാഭ്യാസ ഡയറക്റ്റർ ഡോ. കെ ശിവദാസൻ, ആയുർവേദ ഡയറക്റ്റർ ഡോ. അനിത ജേക്കബ്, ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡോ. പി കെ. അശോകൻ എന്നിവരുമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കൂടിയാലോചന നടത്തി, സംഭവങ്ങൾക്ക് ഔദ്യോഗിക പരിവേഷവും നൽകി.
ഇപ്പോഴിതാ, ഒട്ടും കൂസാതെ നെയ്മറിനെ ചികിത്സിക്കാൻ ഡോക്ടർമാരുടെ പാനലിനെ തന്നെ തയ്യാറാക്കി നിർത്തിയിരിക്കയാണ്, ആയുർവേദ ഡോക്ടർമാർ. കിട്ടിയ അവസരം മാർക്കറ്റിങ്ങിന് എങ്ങനെ മുതലാക്കണമെന്ന് അവർക്കാരെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടോ? മുതലക്കുഞ്ഞിനെ ആരെങ്കിലും നീന്തൽ പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ! നെയ്മർക്ക് വിദഗ്ദ്ധ ചികിത്സ നൽകാനുള്ള പരിപൂർണ സംവിധാനം ആയുർവേദ കോളേജിലുണ്ടെന്നാണ് ആയുർവേദ മെഡിക്കൽ സംഘം സർക്കാരിന് നൽകിയ റിപ്പോർട്ട്. നടപടികൾ വിലയിരുത്താൻ സർക്കാർ തലത്തിൽ അഡൈ്വസറി കമ്മിറ്റി രൂപീകരിക്കണമെന്നും മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നൽകിയ റിപ്പോർട്ടിൽ പറയുന്നു. നെയ്മറുടെ പരിക്കിന്റെ സ്കെച്ച് ഉൾപ്പെടെ സമ്പൂർണ റിപ്പോർട്ടാണ് സമർപ്പിച്ചത്. നട്ടെല്ലിന്റെ പരിക്ക് ഭേദമാക്കാൻ കിടത്തി ചികിത്സിക്കണം. ആയുർവേദ കോളേജിലെ സുരക്ഷ പോരെങ്കിൽ മാസ്കോട്ട് ഹോട്ടലിലോ, സർക്കാർ അതിഥി മന്ദിരത്തിലോ താമസിപ്പിച്ച് ചികിത്സിക്കാം. രോഗിയെ നേരിൽ കണ്ടാലേ ചികിത്സാവിധി നിർണയിക്കാനാവൂ. ചികിത്സാ കാലാവധി ഇപ്പോൾ തീർച്ചപ്പെടുത്താനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
നെയ്മർ ഇതൊക്കെ അറിഞ്ഞിട്ടുതന്നെയുണ്ടാവില്ല എന്നതു വേറെ കാര്യം. എങ്കിലെന്താണ്? നെയ്മറുടെ ചെലവിൽ ആളുകളിക്കാൻ കുറേപേർക്ക് ഒരു കാരണമായില്ലേ?
എന്നാൽ, ഇതിനോട് ഇതുവരെ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ പ്രതികരിച്ചിട്ടില്ല. എന്നാൽ, അതിനുപോലും കാത്തുനിൽക്കാതെ 'ഇറാഖിലെ നേഴ്സുമാരെ കൊണ്ടുവന്ന മാതൃകയിൽ' പ്രചാരണതന്ത്രം പയറ്റുകയായിരുന്നു. ആയുർവേദ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ ശിവദാസൻ, ആയുർവേദ ഡയറക്ടർ ഡോ. അനിത ജേക്കബ്, ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. പി കെ അശോകൻ എന്നിവരുമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സെക്രട്ടറിയും സംസാരിച്ചിരുന്നു.
ഇപ്പോൾ നടത്തുന്ന അലോപ്പതി ചികിത്സയ്ക്കുശേഷം ആയുർവേദചികിത്സയെക്കുറിച്ച് ആലോചിക്കുന്നതാണ് നല്ലതെന്ന് ഡയറക്ടർമാർ അറിയിച്ചു. അങ്ങനെയെങ്കിൽ ബ്രസീലിലേക്ക് ഒരു ആയുർവേദടീമിനെ അയച്ചാലോ എന്ന് ചോദിച്ചു. അത് ആലോചിക്കാവുന്നതാണെന്ന് ഡയറക്ടർമാർ പറഞ്ഞു. ഇതിനെയാണ് നെയ്മർ കേരളത്തിലേക്ക് വരുന്നുവെന്നും ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുവെന്നും തട്ടിവിട്ടത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍