കോടതിയിൽ ഹാജരാക്കിയ കന്നയ്യ കുമാറിന് അഭിഭാഷകരുടെ മർദ്ദനത്തിൽ ഗുരുതര പരിക്ക്; ജെഎൻയു യൂണിയൻ പ്രസിഡന്റിന്റെ റിമാൻഡ് കാലാവധി കോടതി നീട്ടി; ജാമ്യം നൽകുന്നതിനെ എതിർത്ത് ഡൽഹി പൊലീസ്; പട്യാലഹൗസ് കോടതിയിൽ എന്താണ് നടക്കുന്നതെന്ന് ചോദിച്ച് സുപ്രീം കോടതിയും; അന്വേഷണത്തിന് അഞ്ചംഗ സമിതി
ന്യൂഡൽഹി: ദേശവിരുദ്ധ പ്രവർത്തനം ആരോപിച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ജവഹർലാൽ നെഹ്റു (ജെഎൻയു) സർവകലാശാല യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിന്റെ റിമാൻഡ് കാലാവധി കോടതി നീട്ടി. മാർച്ച് രണ്ടു വരെ വിദ്യാർത്ഥിനേതാവിനെ പൊലീസ് കസ്റ്റഡിയിൽ വിടാനാണു ഡൽഹി പട്യാല ഹൗസ് കോടതി ഉത്തരവിട്ടത്. കനയ്യ കുമാറിനു ജാമ്യം നൽകുന്നതിനെ ഡൽഹി പൊലീസ് എതിർത്തു. കനയ്യ കുമാർ രാജ്യദ്രോഹക്കുറ്റം ചെയ്തതിനു തെളിവുകൾ ലഭിച്ചുവെന്നു പൊലീസ് അഭിഭാഷകൻ കോടതിയെ അറിയിച്ചു. യാതൊരു തരത്തിലുള്ള രാജ്യദ്രോഹ പ്രവർത്തികൾക്കും ആഹ്വാനം നൽകിയിട്ടില്ലെന്നും പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാമെന്നും കനയ്യയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, വാദം തള്ളിയ കോടതി റിമാൻഡ് മാർച്ച് രണ്ടു വരെ നീട്ടി ഉത്തരവിടുകയായിരുന്നു.
തനിക്ക് കോടതിയിലേക്ക് വരുന്ന വഴി അഭിഭാഷകരുടെ മർദ്ദനം ഏറ്റുവെന്ന് കനയ്യ ജഡ്ജിയോട് പറഞ്ഞെങ്കിലും അതിനെക്കുറിച്ച് വിധിപ്രസ്താവത്തിൽ കോടതി ഒന്നും പറഞ്ഞില്ല. അതിനിടെ കനയ്യ കുമാറിന് മർദനത്തിൽ ഗുരുതര പരിക്കേറ്റതായാണ് റിപ്പോർട്ട് ഡൽഹി പട്യാല ഹൗസ് കോടതിയിൽ അഭിഭാഷകരുടെ ആക്രമണത്തിലാണ് കനയ്യക്ക് പരിക്കേറ്റത്. ആന്തരികമായ പരിക്കുകളാണ് കനയ്യക്ക് ഏറ്റിരിക്കുന്നത്. അഭിഭാഷകർ കനയ്യയെ നിലത്തിട്ടു ചവിട്ടുകയും അടിക്കുകയും ചെയ്തിരുന്നു. കോടതി വളപ്പിൽ ഡോക്ടർമാരുടെ അഞ്ചംഗ സംഘമെത്തിയാണ് കനയ്യയെ പരിശോധിച്ചത്.
ദേശവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് അറസ്റ്റിലായ കനയ്യ കുമാറിനെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സംഘർഷം അരങ്ങേറിയത്. രണ്ടു ദിവസം മുൻപ് കോടതി പരിസരത്ത് വിദ്യാർത്ഥികളെയും മാദ്ധ്യമപ്രവർത്തകരെയും മർദ്ദിച്ച 50 ഓളം അഭിഭാഷകർ തന്നെയാണ് ഇന്നും ആക്രമണം നടത്തിയത്. മാദ്ധ്യമപ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞ അഭിഭാഷക സംഘം പൊലീസ് സുരക്ഷയിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന കനയ്യ കുമാറിനെയും മർദ്ദിച്ചു. ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ടർ താരിഖ് അൻവറിനെ അക്രമികൾ വളഞ്ഞുവച്ച് മർദ്ദിച്ചു. കഴിഞ്ഞ ദിവസത്തെ സംഘർഷത്തെ തുടർന്ന് 400 ഓളം പൊലീസുകാർ കോടതി പരിസരത്ത് സുരക്ഷയൊരുക്കാൻ എത്തിയിരുന്നു. എന്നാൽ പൊലീസിനെ കാഴ്ചക്കാരാക്കി 50 ഓളം അഭിഭാഷകർ വീണ്ടും അഴിഞ്ഞാട്ടം നടത്തുകയായിരുന്നു.
വിവാദങ്ങൾ കൊടുമ്പിരികൊണ്ടിരിക്കെ പട്യാല കോടതിയിൽ വീണ്ടും അഭിഭാഷക ആക്രമണം. ദേശീയ പതാകയും പിടിച്ചു വന്ദേമാതരം വിളിയുമായെത്തിയ സംഘമാണ് ഇന്നു കോടതിവളപ്പിൽ അതിക്രമം നടത്തിയത്. ഇതേ തുടർന്നാണ് കനയ്യയ്ക്ക് മർദ്ദനമേറ്റത്. ജെ.എൻ.യു വിദ്യാർത്ഥി നേതാവ് കനയ്യ കുമാറിനെ ഹാജരാക്കാനിരിക്കേയാണു പട്യാല കോടതി പരിസരത്ത് രണ്ടാം ദിവസവും അഭിഭാഷകരുടെ ആക്രമണമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന മാദ്ധ്യമപ്രവർത്തകരെയും അഭിഭാഷകർ മർദ്ദിച്ചു. തുടർന്ന് കനയ്യ കുമാറിനെ എത്തിച്ചപ്പോഴും അതിക്രമമുണ്ടായി. കനയ്യ കുമാറിനെ അഭിഭാഷകരുടെ കൂട്ടത്തിൽ നിന്നൊരാൾ മർദിച്ചു. നിലത്തിട്ടു ചവിട്ടുകയും ചെയ്തു. ഇതു മൂലമാണ് ഗുരുതര പരിക്കുണ്ടായത്. മാദ്ധ്യമപ്രവർത്തകർക്കുനേരെ കല്ലേറുമുണ്ടായി.
അഭിഭാഷകരുടെയും മാദ്ധ്യമപ്രവർത്തകരുടെയും എണ്ണം കോടതി പരിസരത്ത് പരിമിതപ്പെടുത്തി സുപ്രീം കോടതി നിർദ്ദേശം നൽകിയതിനു പിന്നാലെയാണ് സംഘർഷം അരങ്ങേറിയത്. തുടർന്ന് പട്യാല കോടതിയിൽ എന്താണു നടക്കുന്നതെന്നു സുപ്രീം കോടതി ചോദിച്ചു. പത്തുമിനിറ്റകം ഇക്കാര്യത്തിൽ റിപ്പോർട്ടു നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ അന്വേഷണസമിതിയെ സുപ്രീം കോടതി നിയമിച്ചു. കപിൽ സിബൽ, രാജീവ് ധവാൻ എന്നിവർ ഉൾപ്പെടുന്നതാണു സമിതി. ദേശീയ പതാകയും പിടിച്ച് വന്ദേമാതരം വിളിയുമായാണ് ഒരു വലിയ വിഭാഗം അഭിഭാഷകർ കോടതിയിൽ എത്തിയത്. ഇവരെ നേരിടാൻ മറ്റൊരു വിഭാഗവും സ്ഥലത്തെത്തി. ഇരുവിഭാഗവും ചേരിതിരിഞ്ഞ് കനയ്യ കുമാറിനെ അനുകൂലിച്ചും എതിർത്തും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കോടതി മുറിക്കുള്ളിൽ വിക്രം ചൗഹാൻ എന്ന അഭിഭാഷകന്റെ നേതൃത്വത്തിലായിരുന്നു മുദ്രാവാക്യം വിളി. ഇന്നലെ ആക്രമണം നടത്തിയ സംഘം തന്നെയാണ് ഇന്നും സംഘർഷത്തിനെത്തിയത്.
വിക്രം സിങ് ചൗഹാനെന്ന അഭിഭാഷകന്റെ ബിജെപി ബന്ധത്തെക്കുറിച്ചു കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആദ്യ ദിവസം പട്യാല കോടതിയിൽ കനയ്യ കുമാറിനെ ഹാജരാക്കുന്നതിനിടെ ജെഎൻയു വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും മാദ്ധ്യമപ്രവർത്തകരെയും മർദിച്ചത് ഈ അഭിഭാഷകന്റെ നേതൃത്വത്തിലാണ്. എൽ കെ അദ്വാനി, രാജ്നാഥ് സിങ് തുടങ്ങിയ നേതാക്കൾക്കൊപ്പം അഭിഭാഷകനായ വിക്രം സിങ് നിൽക്കുന്ന ചിത്രങ്ങളാണു പുറത്തുവന്നത്. വർഗീയ പരാമർശങ്ങളിലുടെ ക്രുപ്രസിദ്ധി നേടിയ കൈലാഷ് വിജയ്, ബിജെപി വക്താവ് സംബി പത്ര ഉൾപ്പടെ മറ്റ് പ്രമുഖ നേതാക്കൾക്കൊപ്പം വിക്രം സിങ് നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.പട്യാലയിൽ രാജ്യദ്രോഹികളെ മർദിച്ചത് താനാണെന്ന് വിക്രം സിങ് ചൗഹാൻ ചാനലുകളോടു പ്രതികരിച്ചിരുന്നു. മാദ്ധ്യമ പ്രവർത്തകരെ അടക്കം ഇയാൾ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രതികരണം.
#WATCH Kanhaiya reaching Patiala House Court (Delhi) #JNURowhttps://t.co/l14gSiyPTS
— ANI (@ANI_news) February 17, 2016
കഴിഞ്ഞ ദിവസമുണ്ടായ സമാനമായ ആക്രമണത്തെ സുപ്രീം കോടതി അപലപിച്ചിരുന്നു. സുപ്രീം കോടതിയുടെ അ'ിപ്രായത്തെ ഒട്ടും മാനിക്കാത്ത തരത്തിലാണ് അഭിഭാഷകർ പട്യാല ഹൗസ് കോടതി വളപ്പിൽ മാദ്ധ്യമ പ്രവർത്തകർക്കെതിരെ ഇന്നും ഗുണ്ടകളെ പോലെ പെരുമാറിയത്. കഴിഞ്ഞ ദിവസം അക്രമം നടത്തിയ അതേ അഭിഭാഷക സംഘമാണ് കോടതിക്ക് മുന്നിൽ അക്രമം നടത്തുന്നത്. അക്രമം നടത്തുന്ന അഭിഭാഷകരെ കസ്റ്റടിയിലെടുക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. പൊലീസിനെ നോക്കുകുത്തിയാക്കിയാണ് അഭിഭാഷകർ അക്രമം അഴിച്ചുവിട്ടത്. കനയ്യ കുമാറിനെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കുന്നതിന്റെ പശ്ചാത്തലത്തിൽ കോടതിയിൽ കന്നത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലും അഭിഭാഷകർക്ക് കോടതി വളപ്പിൽ ആക്രമം അഴിച്ചുവിടാൻ സാധിച്ചുവെന്നത് ഗുരുതര സുരക്ഷാ വീഴ്ച്ചയായും കണക്കാക്കപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസം കനയ്യ കുമാറിനെ പട്യാല കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വരുന്നതിന് മുമ്പായാണ് ബിജെപി അഭിഭാഷകർ അക്രമാസക്തരായതും മാദ്ധ്യമപ്രവർത്തകരെയും വിദ്യാർത്ഥികളെയും മർദ്ദിച്ചത്. ഇതിനെതിരെ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയിൽ വന്ദേമാതരം വിളിയുണ്ടായത്. വിദ്യാർത്ഥി നേതാവ് കനയ്യ കുമാറിന് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണിനെതിരെ ബിജെപി പ്രവർത്തകനായ അഭിഭാഷകൻ മുദ്രാവാക്യം വിളിച്ചു. തുടർന്ന് വന്ദേമാതരം വിളിച്ച് ശേഷം ഇയാൾ കോടതിയിൽ നിന്ന് ഇറങ്ങി ഓടി. ഭീകരർക്ക് വേണ്ടി ഹാജരാകുന്നുവെന്ന് ഉറക്കെ വിളിച്ച് പറഞ്ഞാണ് അഭിഭാഷകൻ മുദ്രാവാക്യം വിളിച്ചത്. കഴിഞ്ഞ ദിവസം മാദ്ധ്യമപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും ബിജെപി അഭിഭാഷകരിൽനിന്ന് കോടതി മുറിയിൽ മർദനമേറ്റത് ചൂണ്ടിക്കാട്ടി ജെഎൻയു പൂർവ്വ വിദ്യാർത്ഥിയായ എൻ ഡി ജയപ്രകാശാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍