ഷോ കാണിക്കാനല്ല, ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചതിനാൽ ജീവത്യാഗത്തിന് ഒരുങ്ങിയാണ് പോയത്; വിൽപത്രവും തയ്യാറാക്കിയിരുന്നു; മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും കോമാളിയാക്കിയതിൽ വിഷമം: കോലഞ്ചേരി പള്ളിത്തർക്കത്തിനിടെ ബാരിക്കേഡിൽ കഴുത്തു കുരുക്കിയ വൈദികൻ മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു..
കൊച്ചി: കോലഞ്ചേരി വലിയ പള്ളിയുടെ അവകാശത്തെ ചൊല്ലിയുള്ള തർക്കം വർഷങ്ങളായി നിലനിൽക്കുന്നതാണ്. ഇതിന്റെ പേരിൽ സംഘർഷങ്ങളും പതിവായിരുന്നു. ഇടയ്ക്കിടെ ഇവിടെ നിന്നും സംഘർഷ വാർത്തകൾ പുറത്തുവരാറുണ്ട്. എന്നാൽ, രണ്ട് ദിവസം മുമ്പ് സോഷ്യൽ മീഡിയയിലും ചാനലുകളുടെ പരിഹാസ പരിപാടികളിലും വാർത്തയായത് ഒരു വൈദികന്റെ ആത്മഹത്യാ ശ്രമത്തിന്റെ വീഡിയോ ആയിരുന്നു. പൊലീസ് ബാരിക്കേഡിലെ കമ്പിയിൽ കഴുത്തുകുരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച വൈദികനെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിക്കാതിരുന്നതോടെ ഒപ്പമുണ്ടായിരുന്ന വിശ്വാസികൾ തന്നെ ആക്സോ ബ്ലേഡ് ഉപയോഗിച്ച് കമ്പി മുറിച്ചു മാറ്റി രക്ഷപെടുത്തുകയായിരുന്നു. ഇങ്ങനെ വൈദികന്റെ ആത്മഹത്യാ ശ്രമത്തെ സോഷ്യൽ മീഡിയ ഏറെ പരിഹസിക്കുകയും ചെയ്തു. യാക്കോബായ സഭയിലെ വൈദികൻ ഫാ. എൽദോ കക്കാടനാണ് ഈ വിവാദത്തിലെ നായകൻ.
കോലഞ്ചേരി പള്ളിയിൽ പ്രാർത്ഥിക്കാൻ എത്തിയപ്പോൾ കടത്തിവിടാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു വൈദികൻ ആത്മഹത്യ ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് പൊലീസ് ബാരിക്കേഡിൽ തല കുരുക്കിയത്. ഇങ്ങനെ ചെയ്യാൻ വൈദികനെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു? അദ്ദേഹം സ്വയം കോമാളി ആകുകയായിരുന്നോ? ഇതേക്കുറിച്ച് വൈദികനിൽ നിന്നും തന്നെ അറിയാനാണ് മറുനാടൻ മലയാളി ശ്രമിച്ചത്. എന്നാൽ, പെട്ടൊന്നൊരു വികാരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നില്ല ഫാ. എൽദോ കൊക്കാടന്റെ ആത്മഹത്യാശ്രമം എന്നാണ് അദ്ദേഹം തന്നെ പറയുന്നത്. ജീവത്യാഗം ചെയ്യാൻ ശ്രമിച്ചത് ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചതാണെന്ന് വിൽപ്പത്രവും എഴുതിവച്ചായിരുന്നു അച്ചന്റെ ആത്മഹത്യാ ശ്രമം. കോലഞ്ചേരി പള്ളിക്ക് മുമ്പിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ചു തന്റെ നിലപാടുകളെ പറ്റിയും കടമറ്റം പള്ളി വികാരി കൂടിയായ അച്ചൻ മറുനാടനോട് പങ്കുവച്ചത് ഇങ്ങനെയാണ്:
തന്റെയും സഭയുടെയും ആരാധന നടത്താനുള്ള സ്വാതന്ത്ര്യം നിഷേധിച്ചതിനാലാണ് സ്വയം വിൽപത്രം എഴുതിവച്ച് ജീവത്യാഗം ചെയ്യാൻ ശ്രമിച്ചതെന്നാണ് അച്ചൻ പറയുന്നത്. പക്ഷെ ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയും, മാദ്ധ്യമങ്ങളും തന്നെ ഒരു കോമാളിയി ചിത്രീകരിച്ചതിൽ തനിക്കു വിഷമമുണ്ട്. താൻ ജനിച്ചു വളർന്ന നാട്ടിൽ തന്റെ സ്വന്തമെന്നു കരുതുന്ന പൂർവികന്മാരെ അടക്കിയ ആരാധനാലയമാണ് കോലഞ്ചേരി വലിയ പള്ളി. ചെറുപ്പം മുതൽ ആരാധനാ നടത്തുന്നതിനാൽ വളരെ വൈകാരികമായ ബന്ധം പള്ളിയോടു ഉണ്ടായിരുന്നു. അതിന്നാലാണ് പ്രാർത്ഥനക്കും മറ്റുമായി പള്ളിയിലേക്ക് എത്തിയത്. പക്ഷെ അതിനു പൊലീസ് അടക്കമുള്ളവർ അനുമതി നിഷേധിച്ചപ്പോഴാണ് താൻ ജീവത്യാഗം ചെയ്യാൻ ഒരുങ്ങിയതെന്നും ഫാദർ എൽദോസ് കക്കാടൻ പറഞ്ഞു.
കോടതി വിധി അനുസരിച്ച് ആരാധനാ നടത്താൻ തടസമില്ല എന്നാണ് ഞാൻ മനസിലാക്കിയത്. അതുകൊണ്ടാണ് പ്രശ്നം നിലനിൽക്കുന്ന വലിയ പള്ളിയിൽ ആരാധന നടത്താനും, ഒപ്പം തന്റെ പൂർവികരുടെ കബറിടങ്ങളിൽ തിരി കത്തിച്ച് പ്രാർത്ഥിക്കാനും പോയത്. പക്ഷെ തന്നെയൊരു പ്രശ്നക്കാരനാക്കി മാറ്റി തടഞ്ഞു നിർത്തുകയായിരുന്നു. അവിടെ നടന്നത് രണ്ടു വിഭാഗക്കാരുടെയും ആരാധനയെ തടയാൻ പാടില്ലെന്ന ഹൈക്കോടതി വിധിയുടെ നിഷേധമാണ്. സോഷ്യൽമീഡിയയിൽ തന്റെവീഡിയോ വന്നതിൽ തനിക്ക് സങ്കടമുണ്ട്. ഒന്നര ലക്ഷം പേരെങ്കിലും താൻ ജീവത്യാഗം ചെയ്യാൻ ഒരുങ്ങുന്ന വിഡീയോ കോമഡി ആയാണ് കണ്ടത്. അതിൽ എനിക്ക് ആതീവ വിഷമമുണ്ട്. ഒരു ഷോ കാണിക്കാന്നല്ല മരിക്കാൻ വേണ്ടി തന്നെയാണ് താൻ പോയത്. അതുകൊണ്ടാണ് വിൽപത്രം വരെ എഴുതി തയ്യാറാക്കിയത്. ആത്മഹത്യ പാപമായാതു കൊണ്ടാണ് ജീവത്യാഗം ചെയ്യാൻ ഒരുങ്ങിയത് എന്നും എൽദോ അച്ചൻ പറഞ്ഞു.
എത്ര മാത്രം തരം താഴാം. ഇതെന്ത് ജാതി .
Posted by OCYM Kolenchery Unit on Saturday, February 13, 2016
തന്റെ സ്വന്തം അമ്മയ്ക്ക് പോലും തന്റെ പിതാവിന്റെ കബറിൽ പോയി പ്രാർത്ഥന നടത്താൻ ഇപ്പോൾ കഴിയുന്നില്ല. അച്ഛന്റെ അമ്മയുടെ ഓർമ്മ ദിനമായിരുന്നു സംഭവം നടന്നതിന്റെ പിറ്റേ ദിവസം. അന്നും താൻ അവിടെ പോയിരുന്നു. പക്ഷെ വീണ്ടും സെമിത്തേരിയിൽ പോകാൻ ശ്രമം നടത്തിയപ്പോൾ പൊലീസ് വീണ്ടും തടഞ്ഞു. ഇനിയും പള്ളിയിൽ ആരാധനാ നടത്താനും, കബറിടങ്ങളിൽ പോകാനുമുള്ള സഭാവിശ്വാസികളുടെ അനുമതിക്കായി പോരാട്ടം തുടരുമെന്നും ഫാദർ പറഞ്ഞു.
താൻ ഒരു കറതീർത്ത കോൺഗ്രസ് അനുഭാവിയാണ്. എന്നിട്ടും ഉമ്മൻ ചാണ്ടി അടക്കമുള്ള ഉന്നതർ ഇതിൽ ഓർത്തഡോക്സ് സഭക്ക് വേണ്ടിയാണ് പ്രവർത്തിച്ചത് എന്നാണ് സഭയുടെയും താൻ കരുതുന്നത്. കേരളത്തിൽ യാക്കോബായ സഭക്ക് ശക്തമായി വേരോട്ടമുള്ള കോതമംഗലം, മൂവാറ്റുപുഴ, കോലഞ്ചേരി, പിറവം എന്നീ സ്ഥലങ്ങളിൽ കോൺഗ്രസിന് മാത്രം വോട്ടു കുത്തുന്ന സഭാ വിശ്വാസികൾ ഇപ്പോഴത്തെ സംഭവത്തിന് ശേഷം മാറിചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. അതിന്നാൽ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരച്ചടിയുണ്ടാകും. അതിനു ഒരു ഇടയ ലേഖനത്തിന്റെ പോലും ആവിശ്യമില്ലയെന്നും ഫാദർ എൽദോ കക്കാട് പറയുന്നു.
കോലഞ്ചേരി പള്ളിക്ക് മുമ്പിൽ നടന്ന സംഭവത്തിന് ശേഷം വാർത്ത കണ്ടു മന്ത്രി അനൂപ് ജേക്കബും മൂവാറ്റുപുഴ എംഎൽഎ ജോസഫ് വാഴക്കനും തുടർച്ചയായി ഫോണിൽ വിളിച്ചു. 25 തവണയെങ്കിലും ഇവർ വിളിച്ചിട്ടുണ്ടാകും. പക്ഷേ, എടുക്കാതെ ഫോൺ കട്ടു ചെയ്യുകയാണ് താൻ ചെയ്തത്. ആവശ്യമുള്ള സമയത്ത് വിളിച്ചപ്പോൾ സഹകരിക്കാത്തവർ നീതി നിഷേധിച്ചു കഴിഞ്ഞു അവസാന ആണിയടിച്ചതിന് ശേഷമുള്ള തലോടാൻ കേൾക്കാൻ താൽപ്പര്യം ഇല്ലാത്തതു കൊണ്ടാണ് ഫോണെടുക്കാൻ തയ്യാറാകാതിരുന്നത്. ഇവരുമായി മുൻപുള്ള രാഷ്ട്രീയബന്ധം ഇനി ഉണ്ടാവില്ലെനും അച്ചൻ വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജില്ലയായ കോട്ടയത്താണ് ഓർത്തഡോക്സ് സഭയുടെ കേന്ദ്രം. എന്നാൽ ഈ കേന്ദ്രം ഇരിക്കുന്ന സ്ഥലത്തും ഭൂരിപക്ഷം ആളുകൾ യാക്കോബായ വിശ്വാസികളാണ്. ഉമ്മൻ ചാണ്ടിയുടെ വലിയ വോട്ടുബാങ്കായ യാക്കോബായ സഭയുടെ കീഴിലുള്ള മണർകാട് പള്ളി ഇടവകയിൽ പെട്ടവരെ പോലും ഈ സംഭവം മുറിവേൽപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അടുത്ത തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി വലിയ വില കൊടുകേണ്ടി വരുമെന്നും ഫാ. എൽദോ കക്കാടൻ മുന്നറിയിപ്പ് നൽകി.
യാക്കോബായ സഭയെ അനുകൂലിക്കുന്ന സ്നേഹിക്കുന്ന ഒപ്പം നിൽക്കുന്ന ഏത് രാഷ്ട്രീയ കക്ഷികളുമായി സഹകരിക്കുമെന്ന നിലപാടിലാണ് ഫാദർ എൽദോ കക്കാടൻ. അത് ബിജെപിയാണെങ്കിലും അവരെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറയുന്നു. സഭാ വിശ്വാസികൾ ക്ക് ആരാധനാ നടത്താനുള്ള നീതിക്കായി പോരാട്ടം തുടരുമെന്നും ഫാദർ എൽദോ കക്കാടൻ വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍