ഭിന്നശേഷിക്കാർക്കു വേണ്ടതു സാമ്പത്തിക സഹായമല്ല; കഴിവുകൾ തെളിയിച്ചു മുന്നേറാനുള്ള അവസരം; വിധിയെ പഴിച്ച് വീട്ടിൽ ഒതുങ്ങിക്കൂടുന്ന ഒരാളും ഉണ്ടാകരുത്: ട്രെയിൻ അപകടം കൈയും കാലുമെടുത്തിട്ടും ജീവിത സമരത്തിൽ ഇടർച്ചകളില്ലാതെ മുന്നേറുന്ന അനീഷിനു പറയാനുള്ളത്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ''ഭിന്നശേഷിക്കാർക്കു വേണ്ടതു സാമ്പത്തിക സഹായമല്ല. കഴിവുകൾ തെളിയിച്ചു മുന്നേറാനുള്ള അവസരമാണ്'' കോട്ടയം ആർപ്പൂക്കര സ്വദേശി അനീഷ് മോഹന്റെ വാക്കുകളാണിത്. ജീവിതദുരിതങ്ങളോടു മല്ലിട്ട് ഒരു കര പറ്റാമെന്ന വിശ്വാസത്തോടെ മുന്നോട്ടു നീങ്ങുമ്പോഴാണ് ദുരന്തമായി ഒരു ട്രെയിൻ അപകടം അനീഷിനെ തേടിയെത്തിയത്. നഷ്ടമായത് വലതു കൈയും ഇടതുകാലും. ഒരുപാടു സ്വപ്നങ്ങൾ കണ്ടുമുന്നേറുന്ന ആരെയും തളർത്തും ഈ ഒരവസ്ഥ. ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്നുവരെ തോന്നാവുന്ന സാഹചര്യം.
എന്നാൽ, ദുരിതപൂർണമായ സാഹചര്യങ്ങളിൽ നിന്ന് മനക്കരുത്തു കൈമുതലാക്കി, കണ്ട സ്വപ്നങ്ങളൊക്കെ പൂർത്തീകരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അനീഷ് മോഹൻ എന്ന ചെറുപ്പക്കാരൻ. ഭിന്നശേഷിക്കാരെ സഹാനുഭൂതിയോടെ മാത്രം കണ്ടു സാമ്പത്തികസഹായം നൽകുന്ന അവസ്ഥയല്ല സമൂഹത്തിനു വേണ്ടെതന്ന് അനീഷ് മറുനാടൻ മലയാളിയോടു പറഞ്ഞു. ഭിന്നശേഷിക്കാർക്ക് ഏതു മേഖലയിൽ മികവു തെളിയിക്കാൻ ആകുമെന്നു കണ്ടെത്തണം. എന്നിട്ട് അവർക്ക് അതിനായി വേണ്ട സഹായങ്ങൾ ചെയ്തു നൽകണം. എങ്കിലേ, അവരും ഈ സമൂഹത്തിൽ തുല്യരാണെന്ന ബോധം സൃഷ്ടിക്കാനാകു എന്നും അനീഷ് പറയുന്നു.
വ്യക്തികേന്ദ്രീകൃതമായ പരിശീലനമാണ് (Person Centred Approach) അവർക്കു നൽകേണ്ടത്. ഓരോ വ്യക്തിയിലും അടങ്ങിയിരിക്കുന്ന കഴിവുകൾ എന്തെന്നു കണ്ടെത്തണം. അതിനായി പ്രത്യേക പരിശീലനപരിപാടികൾ തന്നെ ആവശ്യമാണ്. ഇപ്കായ് എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ഡയറക്ടർ മാത്യു കണമലയ്ക്കൊപ്പം ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ഇത്തരത്തിലുള്ള പരിശീലനപരിപാടിയുടെ ഇ-ലേണിങ് പതിപ്പ് തയ്യാറാക്കിയിരിക്കുകയാണ് അനീഷ്. ബ്രിട്ടീഷ് സ്കോളർഷിപ്പോടെ മാഞ്ചസ്റ്ററിലും വെയിൽസിലും പരിശീലനത്തിനുശേഷമാണ് ഇക്കാര്യത്തെക്കുറിച്ച് അനീഷ് കൂടുതൽ ചിന്തിച്ചത്. ഹെലൻ സാൻഡേഴ്സൺ അസോസിയേറ്റ്സ് എന്ന സംഘടനയുടെ സഹായത്തോടെയാണ് അനീഷ് പരിശീലന പരിപാടിക്കു രൂപം നൽകിയത്. ഭിന്നശേഷിക്കാർക്കു മാത്രമല്ല, നിഷേധാത്മക ചിന്തകളുമായി ജീവിതം തള്ളിനീക്കുന്ന ആർക്കും മുന്നോട്ടു വരാനും ജീവിതത്തെ സദ്ചിന്തകളോടെ മുന്നോട്ടു കൊണ്ടുപോകാനുള്ള ലക്ഷ്യത്തോടെയാണു പരിശീലന പരിപാടി.
21ാം വയസിലാണ് ട്രെയിൻ അപകടം അനീഷിന്റെ ജീവിതം തച്ചുതകർത്തത്. കൃത്യമായി പറഞ്ഞാൽ 2009 ഒക്ടോബർ 17ന്. കോട്ടയം ആർപ്പൂക്കര സ്വദേശിയായ അനീഷ് വീട്ടിലേക്കുള്ള അവസാന ബസ്സിൽ കയറാൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന് തിരക്കിട്ട് പോകുമ്പോൾ കാൽതട്ടി പാളത്തിൽ വീഴുകയായിരുന്നു. കുതിച്ചെത്തിയ ട്രെയിൻ അനീഷിന്റെ വലതുകൈയും ഇടതുകാലും കൊണ്ടുപോയി.
ഏറെ നാൾ ആശുപത്രിക്കിടക്കയിൽ. ഒടുവിൽ കൃത്രിമോപകരണങ്ങളുടെ സഹായത്തോടെ പതിയെപ്പതിയെ ജീവിതത്തിലേക്ക്. ശാരീരിക സന്തുലനം നഷ്ടമാക്കുന്ന ഭാരമേറിയ കൃത്രിമ അവയവങ്ങൾ പിന്നോട്ടു വലിക്കുമ്പോഴും മനക്കരുത്ത് ഒന്നു കൊണ്ടു മാത്രം മുന്നോട്ടുള്ള യാത്ര. ജീവിതം ഇനി എങ്ങനെ മുന്നോട്ടു പോകും എന്നറിയാതെ തള്ളിനീക്കിയ നാളുകളിൽ പൂർണപിന്തുണയേകിയത് അച്ഛൻ മോഹനനും അമ്മ വൽസയും സഹോദരൻ അരുണും സുഹൃത്തുക്കളുമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെയുണ്ടായിരുന്നെങ്കിലും ഈ കുടുംബം അനീഷിന് ധൈര്യം പകർന്നു. അവരുടെ സ്നേഹത്തിലൂടെ അനീഷ് ജീവിതത്തിലേക്കു മടങ്ങി.
പാലാ പോളിടെക്നിക്കിൽനിന്ന് ഇൻസ്ട്രുമെന്റേഷനിൽ റാങ്കോടെ ഡിപ്ലോമ നേടിയ ഉടനെയായിരുന്നു അപകടം. ഇതോടെ, ആ മേഖലയിൽ ജോലിക്കു പ്രവേശിക്കാനുള്ള സാധ്യതയും തകർന്നു. ജീവിക്കാൻ അന്യരെ ആശ്രയിക്കേണ്ടിവരുമെന്ന ദുഃഖമായിരുന്നു രക്ഷിതാക്കൾക്കും. പക്ഷേ, ഇതിൽ തളരാതെ ജീവിതത്തിലേക്കു വീണ്ടും അനീഷ് പിച്ചവച്ചു തുടങ്ങി.
2012ൽ എം.ജി.സർവകലാശാലയിൽനിന്ന് കൗൺസലിങ്ങിൽ പരിശീലനം നേടി. തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്സണൻൽ സെന്റേർഡ് അപ്രോച്ചസ് ഇൻ ഇന്ത്യ (ഐപിസിഎഐ-ഇപ്കായ്) എന്ന പരിശീലന സംഘടനയുടെ ദേശീയ സംഘാടകനും പരിശീലകനുമായി. മൂലമറ്റം സെന്റ് ജോസഫ്സ് കോളേജ് എംഎസ്ഡബ്ല്യു വകുപ്പ് മേധാവിയും ഇപ്കായ് ഡയറക്ടറുമായ മാത്യു കണമലയുടെ പ്രോത്സാഹനം കൂടി ലഭിച്ചപ്പോൾ അനീഷ് തന്റെ മേഖല ഇതാണെന്നു തിരിച്ചറിയുകയായിരുന്നു. അദ്ധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർക്കാണ് ഇപ്കായ് പരിശീലനം നൽകുന്നത്. ഇതിനോടകം അറുനൂറിലേറെ പരിശീലന ക്ലാസുകൾക്ക് അനീഷ് നേതൃത്വം നൽകുകയും ചെയ്തു.
തകർന്നു പോകുമായിരുന്ന ജീവിതം മറ്റുള്ളവർക്കു കൂടി പ്രയോജനപ്പെടും വിധത്തിൽ തിരിച്ചുവിട്ട അനീഷിനെത്തേടി ഇതിനിടെ സംസ്ഥാന സർക്കാരിന്റെ പുരസ്കാരവുമെത്തി. മികച്ച ഭിന്നശേഷി വിഭാഗം പരിശീലകർക്ക് സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരമാണ് 2014ൽ അനീഷിനെ തേടിയെത്തിയത്. കൃത്രിമക്കൈയും കാലും പിടിപ്പിച്ച അനീഷ് നടക്കുകയും സൈക്കിൾ ചവിട്ടുകയും മാത്രമല്ല, കാറും ബൈക്കും ഓടിക്കുകയും ചെയ്യും. ഒരു കാര്യത്തിനും പരസഹായം തേടാറുമില്ല.
തനിക്ക് ഇനി ചെയ്യാനുള്ളത് ഭിന്നശേഷിയുള്ളവർക്കായി ഒരു പുതുലോകം തുറക്കുകയാണെന്നു തിരിച്ചറിയുകയാണ് അനീഷ്. അതിനായുള്ള പ്രവർത്തനങ്ങളിലും അദ്ദേഹം സജീവ ഇടപെടൽ നടത്തുന്നുണ്ട്. ഭിന്നശേഷിയുള്ളവർക്കായി കോട്ടയം കലക്ടറേറ്റിൽ ലിഫ്റ്റ് സ്ഥാപിക്കാനുള്ള ഉത്തരവെത്തിയത് അനീഷിന്റേയും കൂടി നിരന്തരമായ ആവശ്യത്തെ തുടർന്നാണ്. എല്ലാപൊതുമേഖല സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാർക്കായി പ്രത്യേക പാർക്കിങ് സൗകര്യം ഏർപ്പെടുത്താൻ ഉത്തരവു പുറപ്പെടുവിച്ചതും അനീഷിന്റെ ഇടപെടലുകളുടെ ഫലമായാണ്.
ഇതിനിടയിലും കൃത്രിമക്കൈയും കാലും അനീഷിനു ശാരീരിക അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുണ്ട്. ഇനിയും ഒരുലക്ഷത്തിലേറെ രൂപയുടെ ചെലവു വരും ഇക്കാര്യം ശരിയാക്കാൻ. എന്നാൽ, അതൊന്നും വകവയ്ക്കാതെയാണ് തന്നെപ്പോലെയുള്ള മറ്റുള്ളവർക്കു വേണ്ടിക്കൂടി അനീഷ് മുന്നോട്ടു നീങ്ങുന്നത്.
''സദ്ചിന്തകളോടെയാണു സമൂഹം മുന്നേറേണ്ടത്. ഭിന്നശേഷിക്കാരെ ഉയർത്തിക്കൊണ്ടു വരേണ്ട കടമ സമൂഹം ഏറ്റെടുക്കണം. അവർക്ക് ആവശ്യമായ അവസരങ്ങൾ നൽകണം. അങ്ങനെ അവരെക്കൂടി സമൂഹത്തിന്റെ മുൻ നിരയിലേക്കു കൊണ്ടുവരണം. ഭിന്നശേഷിക്കാരുടെ കാര്യത്തിൽ മാത്രമല്ല, ജീവിതത്തെ നിരാശരായി മാത്രം സമീപിക്കുന്ന ആൾക്കാരുടെ സമീപനത്തിലും കാര്യമായ മാറ്റം വരുത്തേണ്ടതുണ്ട്.'' അനീഷ് പറയുന്നു.
താൻ ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏറെ സന്തുഷ്ടനായ ഈ ചെറുപ്പക്കാരനെ വേദനിപ്പിക്കുന്ന ഒരു ഘടകം മാത്രമാണുള്ളത്. മികച്ച വാദ്യകലാകാരനായിരുന്ന അനീഷിനു തനിക്കേറെ പ്രിയപ്പെട്ട ചെണ്ട വായിക്കാൻ കഴിയുന്നില്ലല്ലോ എന്ന വിഷമം. എന്നാൽ, ഈ വിഷമം മറികടക്കാനുള്ള ശ്രമത്തിലാണ് അനീഷ്.
ഒരു പുസ്തകരചനയ്ക്കു തയ്യാറെടുക്കുന്ന അനീഷ് തുടർന്നു സംഗീതം പഠിക്കാനും സമയം കണ്ടെത്തും. തന്റെ പേരിൽ ഒരു ഫേസ്ബുക്ക് പേജും അനീഷ് തുടങ്ങിയിട്ടുണ്ട്. തന്റെ അവസ്ഥയിലുള്ള പലർക്കും ജീവിതസാഹചര്യങ്ങൾ അനുകൂലമാക്കാനുള്ള പരിശ്രമം തുടരാനായാണു സോഷ്യൽ മീഡിയയുടെ സഹായം കൂടി അനീഷ് തേടുന്നത്. ഭിന്നശേഷിക്കാരെ മാറ്റിനിർത്തുന്നിടത്തൊക്കെ അവരുടെ ശബ്ദവും വെളിച്ചവുമായി അവർക്കൊപ്പം ഇനിയും പോരാടാനാണ് അനീഷിന്റെ തീരുമാനം. വൈകല്യത്തെയും വിധിയെയും പഴിച്ച് വീട്ടിൽത്തന്നെ ഒതുങ്ങിക്കൂടുന്ന ഒരാൾ പോലും ഇനിയുണ്ടാകരുതെന്ന ലക്ഷ്യമാണ് അനീഷിനുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍