അബ്ദുള്ളക്കുട്ടിക്ക് എതിരെ പരാതി നൽകിയത് തമ്പാനൂർ രവിയും ബെന്നി ബെഹന്നാനും പറഞ്ഞിട്ട്; സരിതയുടെ വെളിപ്പെടുത്തലിനു പിന്നിൽ പുറത്തുവരുന്നത് എ ഗ്രൂപ്പ് ഗൂഢാലോചന; തനിക്കെതിരായ നീക്കത്തെക്കുറിച്ചു പിന്നീടു വെളിപ്പെടുത്തുമെന്ന് അബ്ദുള്ളക്കുട്ടി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എപി അബ്ദുള്ളക്കുട്ടി എംഎൽഎയ്‌ക്കെതിരെസോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായർ നൽകിയ പരാതി രാഷ്ട്രീയ കേരളത്തിൽ ഏറെ ചർച്ചകൾ ഉയർത്തിയിരുന്നു. എയിൽ തുടങ്ങി സത്യസന്ധമായ വെളിപ്പെടുത്തലുകൾ പലതും വരുമെന്ന് സരിത അന്ന് പറയുകയും ചെയ്തു. കണ്ണൂരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയ്ക്ക് രാഷ്ട്രീയ വനവാസം പോലും കുറച്ചു നാളത്തേക്ക് വേണ്ടി വന്നു ഇതുമൂലം. വിഷയം കോടതിയിലുമെത്തി. പൊലീസ് സരിതയുടെ മൊഴി രേഖപ്പെടുത്തിയത് മജിസ്‌ട്രേട്ടിന് മുന്നിലാണ്. ഇതിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ബ്ലാക്‌മെയിൽ തന്ത്രമാണെന്നുമൊക്കെ വാദങ്ങളുയർന്നു. എന്നാൽ കോൺഗ്രസിലെ എ വിഭാഗം നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്.
തന്നെ അബ്ദുള്ളക്കുട്ടി പീഡിപ്പിച്ചിട്ടില്ലെന്ന് ഇപ്പോഴും സരിത പറയുന്നില്ല. എന്നാൽ പൊലീസിൽ പരാതികൊടുപ്പിച്ചത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്‌സ്തരായിരുന്നു എന്നാണ് പുറത്തുവരുന്നത്. കണ്ണൂരിൽ ഐ വിഭാഗത്തിനൊപ്പം നിന്ന നേതാവാണ് അബ്ദുള്ളകുട്ടി. കെ സുധാകരന്റെ വലംകൈയായി സിപിഎമ്മിൽ നിന്ന് കോൺഗ്രസിലെത്തി നിയമസഭാ അംഗമായ നേതാവ്. അങ്ങനെ ഐ ഗ്രൂപ്പിന്റെ മുഖമായിരുന്ന അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ സരിതയെ കൊണ്ട് പീഡനാരോപണം ഉയർത്തി. പിന്നീട് പ്രതിരോധം തീർക്കാൻ കോൺഗ്രസിലെ എ വിഭാഗം തന്നെ രംഗത്തുവന്നു. അതോടെ അന്വേഷണം തീർന്നു. പീഡനം നടന്നുവെന്ന പരാതിയിൽ അബ്ദുള്ളക്കുട്ടിയെ അറസ്റ്റ് ചെയ്തുമില്ല. എല്ലാം അബ്ദുള്ളക്കുട്ടിയെ ഒതുക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയായിരുന്നു. ഇതോടെ സോളാറിൽ പ്രതികൂട്ടിലായിരുന്ന ഐ ഗ്രൂപ്പ് മന്ത്രിമാരെല്ലാം ഗ്രൂപ്പിന് അതീതമായി പ്രവർത്തനും തുടങ്ങി. അങ്ങനെ സരിതയെ സമർത്ഥമായി മുഖ്യമന്ത്രിയും എ പക്ഷവും ഉപയോഗിച്ചെന്ന ആരോപണമാണ് വീണ്ടും ശക്തമാക്കുന്നത്.
നിയമസഭ നടക്കുമ്പോഴാണ് സരിതയുടെ ആരോപണത്തിന് അടിസ്ഥാനമായ സംഭവം നടന്നത്. സരിതയെ പല തവണ ആവശ്യപ്പെട്ടിട്ടും പൊലീസിന് മൊഴി നൽകാൻ എത്തിയല്ല. ഏതായാലും കേസ് എഴുതി തള്ളാൻ പൊലീസ് നീക്കം സജീവമാക്കുമ്പോഴാണ് പുതിയ വെളിപ്പെടുത്തലെത്തുന്നത്. നിയമസഭയിലെ ഹാജറിൽ അബ്ദുള്ളക്കുട്ടി ഒപ്പിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരോപണം ഉയരുമ്പോൾ അബ്ദുള്ളക്കുട്ടി നിയമസഭയിലാണെന്ന വാദത്തിന് ശക്തിയേറും. നിയമസഭയും മസ്‌കറ്റ് ഹോട്ടലും ഒരേ മൊബൈൽ ടവറിലാണ് വരുന്നത്. അതുകൊണ്ട് തന്നെ മൊബൈൽ ടവർ രേഖകളിലൂടെ അബ്ദുള്ളക്കുട്ടിയെ കുറ്റവാളിയായി കാണാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. അങ്ങനെ ഈ കേസ് ഒതുങ്ങി തീർന്നുവെന്ന് വരുമ്പോഴാണ് ഏവരേയും ഞെട്ടിച്ച് സരിതാ ബോംബ് എത്തുന്നത്.
കോൺഗ്രസിലെ ഗ്രൂപ്പ് മാനേജർമാർക്കും ഇതിനോട് പ്രതികരിക്കേണ്ടി വരും. രമേശ് ചെന്നിത്തലയ്ക്കും കൂട്ടർക്കും കിട്ടിയ ശക്തമായ ആയുധമാണ് സരിതയടെ കമ്മീഷന് മുന്നിലെ വെളിപ്പെടുത്തലുകൾ. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും ഭരണത്തേയും അട്ടിമറിക്കാൻ ചെന്നിത്തലയും ഐ ഗ്രൂപ്പുമാണ് കളിക്കുന്നതെന്ന ആക്ഷേപമാണ് ഹൈക്കമാണ്ടിന് മുന്നിൽ ഉയർത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ ഈ വാദം പൊളിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ. തമ്പാനൂർ രവിയും ബെന്നിബഹന്നാനും അബ്ദുള്ളക്കുട്ടിയെ മനപ്പൂർവ്വം കേസിൽ കുടുക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ എ ഗ്രൂപ്പ് ശ്രമിച്ചെന്നാണ് സരിത പറയാതെ പറയുന്നത്. ഇത് കോൺഗ്രസിലെ ഐ ഗ്രൂപ്പിനെ ഏറെ ആശ്വാസവും. ഇത് ഉമ്മൻ ചാണ്ടിക്കെതിരെ ഹൈക്കമാണ്ടിൽ പരാതിയുമാകും. അങ്ങനെ എ ഗ്രൂപ്പിന് കടുത്ത ആഘാതമാണ് ഇന്നത്തെ സരിതയുടെ വെളിപ്പെടുത്തലുകൾ.
2014 മാർച്ച് പത്തിനായിരുന്നു അബ്ദുള്ളക്കുട്ടിക്ക് എതിരെ സരിത പരാതി നൽകിയത്. ആദ്യം പൊലീസിലെത്തി വാക്കാൽ പറഞ്ഞു. എന്നാൽ പരാതി എഴുതി വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇതോടെയാണ് സരിത പരാതി എഴുതി നൽകിയത്. ആരോപണങ്ങളെ സമർത്ഥമായി പ്രതിരോധിക്കാൻ അബ്ദുള്ളക്കുട്ടിക്ക് കഴിഞ്ഞില്ല. എന്നാൽ വേണ്ടത്ര ഗൗരവത്തോടെ പൊലീസ് കേസുമായി നീങ്ങിയില്ല. പിന്നീട് സരിതയും ഇതേ പറ്റി പ്രതികരിച്ചുമില്ല. ഇതിനെല്ലാം പിന്നിൽ എഗ്രൂപ്പ് ഗൂഢാലോചനയെന്ന് സരിത പറയുമ്പോൾ അബ്ദുള്ളക്കുട്ടിക്ക് ആശ്വാസമാകും. തന്റെ നിരപരാധിത്വം തെളിയിക്കാനായി വാദിക്കുകയും ചെയ്യും. എന്നാൽ പീഡനം നടന്നിട്ടില്ലെന്ന് സരിത ഇപ്പോഴും പറയുന്നില്ല. മറിച്ച് നടന്ന പീഡനത്തിൽ പരാതി കൊടുക്കാൻ നിർബന്ധിച്ചെന്നാണ് സരിതയുടെ സോളാർ കമ്മീഷനിലെ വെളിപ്പെടുത്തൽ.
അബ്ദുള്ളക്കുട്ടിക്ക് എതിരെ സരിത നൽകിയ പരാതി ഇങ്ങനെയായിരുന്നു. കണ്ണൂർ എംഎൽഎ (സിറ്റിങ്) ആയ അബ്ദുള്ളക്കുട്ടി 2012 ൽ എന്റെ ഔദ്യോഗിക നമ്പറായ 860 6161700 ൽ വിളിച്ചിരുന്നു. എന്റെ നമ്പർ അദ്ദേഹത്തിന് ഒരു രാഷ്ട്രീയ സുഹൃത്ത് നൽകിയതാണെന്ന് എന്നോട് പറഞ്ഞിരുന്നു. സോളാർ പ്രജക്ടുകളുമായി ബന്ധപ്പെട്ടാണ് വിളിച്ചിരുന്നതെന്നാണ് എന്നോട് പറഞ്ഞത്. സോളാർ പവറിനെപ്പറ്റി എന്നോട് വിശദമാക്കുവാൻ പറഞ്ഞു. ഞാൻ അതേപ്പറ്റി അദ്ദേഹത്തിന്റെ സംശയത്തിന് മറുപടി നൽകി. അതിന് ശേഷം തുടരെത്തുടരെ എന്റെ മേൽപ്പറഞ്ഞ നമ്പരിലും എന്റെ സഹപ്രവർത്തകരുടെ നമ്പരിലും എന്നെ വിളിച്ചിരുന്നു. മിക്ക ഫോൺകോളുകളിലും ഒരു അസാധാരണത്വം കാണിച്ചിരുന്നു. വളരെ അടുപ്പമുള്ളവരോട് സംസാരിക്കുന്ന പോലെ നീ എന്നാണ് സംബാധന ചെയ്തിരുന്നത്. അതിൽ എനിക്ക് സംശയം തോന്നിയിരുന്നു എങ്കിലും അദ്ദേഹം ഒരു എംഎൽഎ ആയതുകൊണ്ടും വ്യത്യസ്തമായ കൾച്ചറുകൾ പ്രകടിപ്പിക്കുന്നതാവാമെന്ന് വിശ്വസിച്ചു. എന്നെ സംബന്ധിച്ച് എന്റെ ഔദ്യോഗികമായ കാര്യങ്ങൾക്കായിരുന്നു മുൻഗണന.
പക്ഷേ ഒരു എംഎൽഎ ചായ കുടിച്ചോ എന്തുകഴിച്ചു എന്നൊക്കെ തരം താണ ലവലിൽ നേരിട്ട് കാണുകപോലും ചെയ്യാത്ത എന്നോട് ചോദിക്കുന്നതിൽ എനിക്ക് അരോചകം തോന്നിയിരുന്നു. അതിന് ശേഷം പ്രജക്ടുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലത്തിൽ ഒരു ഫീസിബിലിറ്റി സ്റ്റഡിക്ക് വേണ്ടി എന്നെ നേരിട്ട് വിളിച്ചു കണ്ണൂർക്ക് വരുവാൻ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കകം വരാം എന്ന എന്റെ മറുപടി അദ്ദേഹത്തെ തൃപ്തനാക്കിയില്ല. എത്രയും വേഗം വരണമെന്ന് പല പ്രാവശ്യം വിളിച്ച് നിർബ്ബന്ധിച്ചിരുന്നു. എന്നും ഫോൺ വിളിച്ച് എന്നാണ് വരുന്നതെന്ന് ചോദിച്ചിരുന്നു. സർ ഇത്രയ്ക്ക് ടെൻഷനാകണ്ട ഞാൻ എത്തിക്കോളാമെന്ന് മറുപടി പറഞ്ഞു. നിരന്തരമായ ഫോൺകോളുകളും നിർബ്ബന്ധവും പിന്നെ എന്റെ കമ്പനിയുടെ കാര്യവുമായതിനാൽ ഞാൻ കണ്ണൂർക്ക് പോകുകയും അദ്ദേഹത്തെ ആദ്യമായി നേരിട്ട് കാണുകയും ചെയ്തു.
സോളാർ സ്ട്രീറ്റ് ലൈറ്റുകൾ 1 കെഡബഌൂ2 കെ ഡബഌൂ, സോളാർ പവർ പ്രോജക്ടുകൾ എന്നിവ സ്ഥാപിക്കുന്ന പ്രോജക്ട് ചെയ്യാമെന്ന് അദ്ദേഹം വിശ്വാസം തന്ന് സംസാരിച്ചു. ഏകദേശം അര മണിക്കൂർ സമയം അവിടെ ചിലവഴിച്ചിരുന്നു. അന്ന് എന്റെ ശരീരത്തിന്റെ ഷേയ്‌പ്പിനെ
പറ്റിയും ബോഡി കളറിനെ പ്പറ്റിയുമൊക്കെ സംസാരിച്ചു. എന്റെ ജോലിയുടെ സ്വഭാവം അനുസരിച്ച് പല സ്വഭാവങ്ങളിലുള്ള ആൾക്കാരുമായി ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. കണ്ടില്ല, കേട്ടില്ല എന്ന് വെയ്ക്കാതെ ഒരു രക്ഷയുമുണ്ടായിരുന്നില്ല. പക്ഷേ അബ്ദുള്ളക്കുട്ടി എംഎൽഎ യുടെ ഭാഗത്തു നിന്നും ഇത്ര മോശമായ പ്രതികരണം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ഞാൻ എന്റെ പ്രജക്ട് നടക്കുമെന്ന വിശ്വാസം അേ
ദ്ദഹം എനിക്ക് തന്നതുകൊണ്ട് അദ്ദേഹത്തിന്റെ മോശമായ പ്രതികരണങ്ങൾക്ക് ഞാൻ റീയാക്ട് ചെയ്തില്ല. അദ്ദേഹം സ്വാധീനമുള്ള ഒരു രാഷ്ട്രീയനേതാവ് എന്ന ചിന്തയും എനിക്കുണ്ടായിരുന്നു. പക്ഷേ തുടരെയുള്ള ഫോൺവിളികൾ (നേരിൽക്കണ്ട ശേഷം) സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ചു തുടങ്ങിയപ്പോൾ ഞാൻ ബുദ്ധിപൂർവ്വം ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. അപ്പോൾ അദ്ദേഹം 'നേരിട്ടു കണ്ടാലും പ്രജക്ടിനെപ്പറ്റി സംസാരിക്കുവാൻ സാധിക്കുകയുള്ളു. ലക്ഷ്മിക്ക് താൽപ്പര്യമില്ല എന്റെ സൗഹൃദം എന്നെനിക്ക് മനസ്സിലായി. അതുകൊണ്ട് ഒരു തെറ്റും ഞാൻ പറയുകയോ ചെയ്യുകയോ ഇല്ല' എന്നു പറഞ്ഞു.
കണ്ണൂരിൽ വച്ച് നേരിട്ട് കണ്ടപ്പോൾ എന്റെ ഔദ്യോഗിക നമ്പർ എപ്പോഴും ബിസിയാണ് എന്ന് പറഞ്ഞു എന്റെ പേഴ്‌സണൽ നമ്പറായ 9446735555 വാങ്ങിയിരുന്നു. അദ്ദേഹം എന്നെ പല നമ്പറുകളിൽ നിന്നും വിളിച്ചിട്ടുണ്ടെങ്കിലും 9496666666 എന്ന നമ്പരിൽ നിന്നും കൂടുതലായി വിളിക്കുകയും എസ്എംഎസ് അയയ്ക്കുകയും ചെയ്തിരുന്നു. ഒന്നുരണ്ടാഴ്ച പ്രശ്‌നങ്ങളൊന്നുമില്ലാതെ കടന്നുപോയി. നിയമസഭാസമ്മേളനം നടക്കുന്ന
ഒരു ദിവസം ഇദ്ദേഹം എന്നെ ഫോണിൽ വിളിച്ച് പെട്ടെന്ന് തന്നെ പ്രജക്ട് ചെയ്യണം, ലക്ഷ്മി ബാക്കിയെല്ലാം മറന്നേക്കു. എന്റെ മണ്ഡലത്തിന് വേണ്ടി ഈ വർഷം തന്നെ ഈ പ്രജക്ട് ചെയ്യണം.
നിയമസഭ തീരുന്നതിന് മുമ്പ് റിപ്പോർട്ട് ശരിയാക്കണം. നേരത്തേ പറഞ്ഞതിൽ നിന്നും വ്യത്യസ്തമായി പ്രജക്ടിന്റെ കപ്പാസിറ്റി വർദ്ധിപ്പിക്കണമെന്നും അതിനാൽ മസ്‌ക്കറ്റ് ഹോട്ടലിൽ വരുവാൻ ആവശ്യപ്പെടുകയും ചെയ്തു. മടിച്ചു സംസാരിച്ചപ്പോൾ ഇവിടെ ഒരു കോൺഫറൻസ് ആണെന്നും നിരവധി പേർ ഉണ്ടെന്നും പറഞ്ഞു. അതിൻ പ്രകാരം ഞാനും ഡ്രൈവറും കൂടെ മസ്‌ക്കറ്റ് ഹോട്ടലിൽ പോകുകയും കാർ പാർക്കിങ് സ്‌പേസിൽ ഇട്ട് കാറിൽ ഡ്രൈവർ വെയ്റ്റ് ചെയ്യാൻ പറഞ്ഞിട്ട് ഞാൻ റിസപ്ഷനിൽ ചെല്ലുകയും അദ്ദേഹത്തെ ഫോണിൽ കോണ്ടാക്ട് ചെയ്തതിൻ പ്രകാരം റിസപ്ഷനിൽ നിന്നും ലിഫ്റ്റ് വഴി ഒന്നാം നിലയിലെ വലതുവശത്തെ രണ്ടാം റൂമിൽ വരുവാൻ ആവശ്യപ്പെട്ടു. അവിടെ ആരൊക്കെയുണ്ടെന്ന എന്റെ ചോദ്യത്തിന് ഇവിടെ എന്റെ പി എ സ്റ്റാഫ്‌സും കാണുവാൻ വന്നവരുമുണ്ട്. അധികം താമസമില്ലെന്ന് പറഞ്ഞു.
അങ്ങിനെ ആദ്യം തന്നെ കാണാമെന്ന ഉറപ്പിൽ ഞാൻ അവിടെ ചെല്ലുകയും ചെയ്തു. ഡോർ നോക്ക് ചെയ്തപ്പോൾ അബ്ദുള്ളക്കുട്ടി തന്നെയാണ് ഡോർ തുറന്ന് അകത്തേക്ക് കയറ്റിയിരുത്തിയത്. അവിടെ ആരേയും ഞാൻ കണ്ടില്ല. അപ്പോൾ ഖദർ ഷർട്ടിട്ട ഒരാൾ (പേരറിയില്ല) കയറി വരികയും സർ, ഫുഡ് കഴിച്ചിട്ട് വരാമെന്ന് പറഞ്ഞ് പോകുകയും ചെയ്തു. ഇവിടെ ആരും തന്നെ ഇല്ലല്ലോ എന്ന എന്റെ ചോദ്യത്തിന് ഫുഡ് കഴിക്കുവാൻ പോയതാണെന്ന് പറഞ്ഞു. പ്രജക്ടിനെപ്പറ്റി സംസാരിക്കുവാൻ വേണ്ടി ഞാൻ എന്തു മാറ്റമാണ് റിപ്പോർട്ടിൽ സാർ ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചപ്പോൾ, പ്രജക്ട് അവിടെ നിൽക്കട്ടെ ഇയാൾ എന്റെ ഒരു ഡ്രീമാണെന്ന് പറഞ്ഞുകൊണ്ട് അടുത്തേക്ക് വിളിക്കുകയും സോഫയിൽ ഇരുന്ന എന്റെ തോളിലേക്ക് രണ്ടുകൈകൾ കൊണ്ട് ബലമായി പിടിച്ച് ഉമ്മവെയ്ക്കുവാൻ ശ്രമിച്ചു. എതിർത്തപ്പോൾ ഒന്നുകൂടി ബലം പ്രയോഗിക്കുകയും എന്റെ ലിപ്‌സ് കടിച്ചുനോവിക്കാൻ ശ്രമിച്ചു.
അതിന്‌ശേഷം എഴുന്നേൽക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന എന്റെ സാരി സേഫ്റ്റിപിൻ ഉൾപ്പെടെ വലിച്ചുപറിക്കുകയും വല്ലാത്ത ഒരു ബലപ്രയോഗത്തോടെ അവിടുത്തെ ബഡിലേക്ക് വലിച്ചിടുകയും ചെയ്തു. അതിന് ശേഷം എഴുന്നേൽക്കാൻ ആരംഭിച്ച എന്നെ ചീത്തവാക്കുകൾ കൊണ്ട് വഴക്കുപറഞ്ഞു. എന്റെ അമ്മയേയും മരിച്ചുപോയ എന്റെ അച്ഛനേയും വരെ ചീത്ത പറഞ്ഞു. അതിന് ശേഷം ബഌസിനുള്ളിൽ കൂടി
കൈകടത്തി എന്റെ ബ്രെസ്റ്റിൽ പിടിച്ച് വേദനിപ്പിക്കുകയും ബഌസ് വലിച്ചൂരാൻ ശ്രമിക്കുകയും ചെയ്തു. തടഞ്ഞപ്പോൾ എന്റെ കയ്യിൽ കടിച്ചു. എന്റെ സമ്മതമില്ലാതെ തന്നെ എന്റെ ശരീരത്തിലേക്ക് അയാൾ സെക്ഷ്വൽ ഇന്റർകോഴ്‌സ് ചെയ്തു. ബലമായി എന്റെ ശരീരത്തിനുള്ളിൽ അയാളുടെ പെനിസ് പ്രവേശിപ്പിക്കുന്നതിന് മുമ്പേ അയാൾ എന്റെ വെസ്റ്റ് ഊരാൻ ശ്രമിച്ചിരുന്നു. തുടയിൽ അയാളുടെ നഖം കൊണ്ട് മുറിഞ്ഞിരുന്നു. അയാൾ ഈ ശ്രമങ്ങൾ ബലമായി നടത്തുന്നതിനിടയിൽ ഞാൻ അയാളെ മാന്തുവാനും കടിക്കുവാനും ശ്രമം നടത്തിയിരുന്നു.
പക്ഷേ അയാൾ ബലപ്രയോഗം നടത്തിയതിനാൽ എനിക്ക് രക്ഷപെടുവാൻ സാധിച്ചില്ല. അയാളുടെ ഉദ്ദേശം സാധിച്ചു കിട്ടിയതിന് ശേഷം എന്നോട് ഡ്രസ് നേരെയിടാനും ആരോടെങ്കിലും പറയാനാണ് ഉദ്ദേശമെങ്കിൽ വേണ്ടാന്നും പറഞ്ഞു. അയാൾ പിന്നീട് ആരേയോ ഫോൺ ചെയ്യുന്നുണ്ടായിരുന്നു. അതൊന്നും ശ്രദ്ധിക്കാതെ കിട്ടിയ അവസരത്തിൽ ഞാൻ അവിടെ നിന്നും ഇറങ്ങുകയായിരുന്നു. ഈ സംഭവത്തിന് ശേഷവും അബ്ദുള്ളക്കൂട്ടി എന്നെ ഇനിയും വേണമെന്ന് പറഞ്ഞ് ഫോൺ വിളിച്ചിട്ടുണ്ട്. അതേ ആവശ്യം പറഞ്ഞ് എംഎൽഎ ഹോസ്റ്റലിലേക്കും വിളിച്ചിട്ടുണ്ട്. ഞാൻ പിന്നീട് പോയില്ല. എന്റെ ഫോൺകോളിലെ ഡീറ്റൈയ്‌ലിലേക്ക് പോയാൽ വിശദവിവരങ്ങൾ ലഭിക്കും. പൊലീസ് കേസെടുത്തതിൻ പ്രകാരം 2013 ജൂൺ 2 ന് ഞാൻ അറസ്റ്റിലാകുന്ന ദിവസം വരെ എന്നെ സെക്‌സ്വൽ ഇന്റർകോഴ്‌സിന് ക്ഷണിച്ചുകൊണ്ടുള്ള എസ്എംഎസ്‌കൾ വന്നിരുന്നു. ഞാൻ എംഎൽഎയുടെ ഫോൺകോളുകൾ അറ്റന്റ് ചെയ്യാത്ത സന്ദർഭത്തിലാണ് എസ്എംഎസ്‌കൾ വന്നിരുന്നത്.
പെരുമ്പാവൂർ ഡിവൈഎസ്‌പി ഓഫീസിൽ അറസ്റ്റിലയാതിന് ശേഷം കസ്റ്റഡിയിൽ ഇരുന്നപ്പോൾ (262013 ടു 362013 ) എന്റെ ഫോണിലേക്ക് അബ്ദുള്ളക്കുട്ടി എംഎൽഎ പൊലീസിനോട് എന്റെ ഒരു കാര്യവും പറയരുതെന്ന് പറഞ്ഞ് എസ്എംഎസ് അയച്ചിരുന്നു. എന്റെ അഡ്വക്കേറ്റായ ഫെനി ബാലകൃഷ്ണന്റെ 9447951667എന്ന നമ്പരിലേയ്ക്ക് അബ്ദുള്ളക്കുട്ടി വിളിക്കുകയും സരിതയോട് എന്റെ പേര് പറയരുതെന്നും ആ സംഭവത്തെപ്പറ്റി ഒന്നും സംസാരിക്കരുതെന്നും പറഞ്ഞു. ഏത് സംഭവത്തെപ്പറ്റി എന്ന് ചോദിച്ചപ്പോൾ മസ്‌ക്കറ്റ് എന്ന് പറഞ്ഞാൽ ഒൾക്കറിയാം എന്നാണ് പറഞ്ഞത്. ജാമ്യം കിട്ടി ജയിലിൽ നിന്ന് ഇറങ്ങിയതിന് ശേഷവും അബ്ദുള്ളക്കുട്ടിയുടെ ആളുകൾ സരിത എംഎൽഎയെപ്പറ്റി പറഞ്ഞാൽ പിന്നെ സംസാരിക്കാനുണ്ടാവില്ലാന്ന് എന്റെ അഡ്വക്കേറ്റിനെ വിളിച്ച് സംസാരിച്ചു. ഫെനി ബാലകൃഷ്ണന്റെ നമ്പരിലാണ് വിളിച്ചത്. ജിവൻ പോയാലും ഇനി കേരളത്തിലെ ഒരു സ്ത്രീയ്ക്കും അബ്ദുള്ളക്കുട്ടിയിൽ നിന്നും എനിക്കുണ്ടായ അനുഭവം ഉണ്ടാകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ മാസത്തിനുള്ളിൽ ജയിലിൽ ആയതിനാലാണ് എനിക്ക് അബ്ദുള്ളക്കുട്ടി എംഎൽഎയ്‌ക്കെതിരെപരാതി കൊടുക്കുവാൻ സാധിക്കാതിരുന്നതെന്നും സരിത പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതിനിടെ, തനിക്കെതിരെ സോളാർ കേസിലെ പ്രതി സരിത എസ്.നായർ ഉന്നയിച്ച ലൈംഗികാരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി എ.പി.അബ്ദുള്ളക്കുട്ടി എംഎൽഎ പറഞ്ഞു. തനിക്കെതിരെ ദുഷിച്ച നീക്കം നടന്നു എന്ന് സംശയമുണ്ട്. ഇതേക്കുറിച്ച് പിന്നീട് വിശദമാക്കുമെന്നും അബ്ദുള്ളക്കുട്ടി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. സത്യം എല്ലാക്കാലത്തും മറച്ചു വയ്ക്കാൻ പറ്റില്ല. എന്നെങ്കിലും അത് പുറത്ത് വരിക തന്നെ ചെയ്യും. ഈ ആരോപണത്തിന്റെ പേരിൽ വലിയ ബുദ്ധിമുട്ടുകൾ അനുഭവിച്ചയാളാണ് ഞാൻ. സരിതയെ ജീവിതത്തിൽ ഇതുവരെ താൻ കണ്ടിട്ടില്ല. അങ്ങനെയുള്ള തനിക്കു നേരെ ക്രൂരവും നികൃഷ്ടവുമായ രീതിയിലുള്ള ആക്രമണമാണ് ഉണ്ടായത്. ഇനിയൊരാൾക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാവരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍