ബ്രിട്ടനിലെ കുരിശുജാഥ ഐസിസ് ഭരണം വരുന്നുവെന്ന് സ്ഥാപിക്കാൻ വംശീയ വാദികൾ ഒരുക്കിയ കെണി; മുസ്ലീങ്ങൾ പ്രകോപിതരായത് കുരിശ് ചുമന്ന് നടന്ന യുവതി പ്രവാചകനെ അധിക്ഷേപിച്ചപ്പോൾ
ബ്രിട്ടനിലെ ലുട്ടനെന്ന മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് കൂടെ ബ്രിട്ടൻ ഫസ്റ്റ് എന്ന തീവ്രവലതുപക്ഷ സംഘടന നടത്തിയ കുരിശുജാഥയും അതിനോട് പ്രദേശവാസികളായ മുസ്ലീങ്ങൾ കടുത്ത രീതിയിൽ പ്രതികരിച്ചതും ഇക്കഴിഞ്ഞ നാളുകളിൽ കടുത്ത ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നുവല്ലോ.. എന്നാൽ ഈ കുരിശു ജാഥ ബ്രിട്ടനിൽ ഐസിസ് ഭരണം വരുന്നുവെന്ന് സ്ഥാപിക്കാൻ വംശീയവാദികൾ ഒരുക്കിയ കെണിയാണെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. ഇവിടുത്തെ മുസ്ലീങ്ങൾ ജാഥയ്ക്ക് നേരെ പ്രകോപിതരായത് കുരിശ് ചുമന്ന് നടന്ന യുവതി പ്രവാചകനെ അധിക്ഷേപിച്ചപ്പോഴാണെന്നും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ലുട്ടനിലെ ബറി പാർക്ക് എന്ന പ്രദേശത്ത് കൂടെ തങ്ങൾ നടത്തിയ ഈ കുരിശ് യാത്രയോട് തദ്ദേശവാസികളായ മുസ്ലീങ്ങൾ ക്രൂരമായാണ് പ്രതികരിച്ചതെന്ന് വെളിപ്പെടുത്തിക്കൊണ്ട് ഇതു സംബന്ധിച്ച വീഡിയോയും ബ്രിട്ടൻ ഫസ്റ്റ് പുറത്തിറക്കിയിരുന്നു. ചുരുങ്ങിയ ദിവസം കൊണ്ട് ലോകമാകമാനമുള്ള 10 മില്യൺ പേരാണ് ഇത് കണ്ടിരിക്കുന്നത്.
ബ്രിട്ടൻ ഫസ്റ്റിന്റെ ഡെപ്യൂട്ടി ലീഡറായ ജെയ്ദ ഫ്രാൻസെൻ ജാഥയിൽ കുരിശേന്തി നടന്നിരുന്നു. ജാഥ കടന്ന് പോകുമ്പോൾ രണ്ട് കുട്ടികൾക്കൊപ്പം പർദയണിഞ്ഞ് നിൽക്കുന്ന ഒരു മുസ്ലിം സ്ത്രീ കടുത്ത ഭാഷയിൽ തട്ടിക്കയറുന്നത് വീഡിയോയിൽ വ്യക്തമായി കാണുന്നുണ്ട്. ഈ സ്ത്രീയുമായി ഫ്രാൻസെൻ വാദ പ്രതിവാദത്തിലേർപ്പെടുന്നതായി കാണാം. ഇത് ക്രിസ്ത്യൻ രാജ്യമാണെന്ന് ഫ്രാൻസെൻ ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും മുസ്ലിം സ്ത്രീ ഒട്ടും വിട്ട് കൊടുക്കാതെ തട്ടിക്കയറുന്നുണ്ട്. ഈ സ്ത്രീ മതവിദ്വേഷം പ്രകടിപ്പിച്ച് അതിതീവ്രമായാണ് പ്രതികരിക്കുകായിരുന്നു എന്ന തരത്തിലാണ് ബ്രിട്ടൻ ഫസ്റ്റ് പ്രചാരണം നടത്തിയിരുന്നത്.
എന്നാൽ മുസ്ലിം പുരുഷന്മാർക്ക് വികാരങ്ങളെ നിയന്ത്രിക്കാൻ സാധിക്കാത്തതിനാലാണ് സ്ത്രീ പർദയണിഞ്ഞിരിക്കുന്നതെന്ന് ഫ്രാൻസൻ അവരെ അധിക്ഷേപിച്ചതിനെ തുടർന്നാണ് പർദയണിഞ്ഞ സ്ത്രീ ഇത്ര രൂക്ഷമായി പ്രതികരിച്ചിരിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണിപ്പോൾ വെളിച്ചത്ത് വന്നിരിക്കുന്നത്. അതുപോലെ തന്നെ പുരുഷനായ ഒരു ഷോപ്പ് കീപ്പർ ജെയ്ദ ഫ്രാൻസനുമായി തട്ടിക്കയറുന്നതും വീഡിയോയിലുണ്ട്. മുഹമ്മദ് നബി ഒരു തട്ടിപ്പ് പ്രവാചകനാണെന്ന് ജെയ്ദ ആക്ഷേപിച്ചതിനെ തുടർന്നാണ് ഷോപ്പ്കീപ്പർ ഇത്തരത്തിൽ കോപാകുലനായതെന്നും ഇപ്പോൾ വെളിപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ കരുതിക്കൂട്ടി വംശീയപ്രകോപനം ഉണ്ടാക്കുന്ന രീതിയിൽ ബ്രിട്ടൻ ഫസ്റ്റ് പ്രവർത്തിക്കുകയും അതിന്റെ വീഡിയോയെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് മുസ്ലിം വിരോധം സൃഷ്ടിക്കുകയുമാണ് സംഘടന ചെയ്തിരിക്കുന്നതെന്ന വിധത്തിലാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്.
ബ്രിട്ടൻ ഒരു നാൾ മുസ്ലിം രാഷ്ട്രമാകുമെന്നും ബ്രിട്ടൻ ഫസ്റ്റ് പ്രവർത്തകർ നഗരം വിട്ട് പോകണമെന്നും ഇവിടുത്തെ ചില മുസ്ലീങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്ന് ഈ ജാഥയെ തുടർന്ന് ബ്രിട്ടൻ ഫസ്റ്റ് പ്രചരിപ്പിച്ചിരുന്നു. ബറിപാർക്കുകാരനായ ഒരാൾ ലണ്ടനിലെ ഓക്സ്ഫോർഡ് സ്ട്രീറ്റിൽ ഒരു ഐസിസ് സ്റ്റാൾ സജ്ജമാക്കിയതിനെ തുടർന്ന് അറസ്റ്റിലായിരുന്നു. ബറിപാർക്കടക്കമുള്ള ലുട്ടനിൽ ഇസ്ലാമിക തീവ്രവാദം ശക്തമാണെന്ന സൂചന ഇതിലൂടെ ലഭിച്ചതിനെ തുടർന്നാണ് ബ്രിട്ടൻ ഫസ്റ്റ് പ്രവർത്തകർ കുരിശ് യാത്ര നടത്താൻ ഈ പ്രദേശത്തെ തന്നെ പ്രത്യേകമായി തെരഞ്ഞെടുക്കുകയായിരുന്നുവെന്ന തരത്തിലാണ് കുറച്ച് മുമ്പ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്. ബറിപാർക്ക് ഇസ്ലാമിക തീവ്രവാദികളുടെയും ഐസിസ് അനുയായികളുടെയും വളർത്ത് തൊട്ടിലായി മാറിക്കഴിഞ്ഞുവെന്നും ഇവിടെ സ്പർധ വളർത്തുന്ന ഇസ്ലാമിക പുരോഹിതരും ഭീകരരും ഏറെയുണ്ടെന്നും രാജ്യത്താകമാനമുള്ള തീവ്രവാദികളുടെ ഏറ്റവും അപകടകരമായ കേന്ദ്രമായി ഇത് മാറിയിട്ടുണ്ടെന്നുമാണ് കുരിശ് ജാഥയ്ക്ക് ശേഷം ബ്രിട്ടൻ ഫസ്റ്റ് ഇതിന്റെ വെബ്സൈറ്റിലൂടെ വെളിപ്പെടുത്തിയിരുന്നത്.
ഇസ്ലാംമത വിശ്വാസികളുമായുള്ള ഏറ്റുമുട്ടലുകളുടെ പേരിൽ കുപ്രസിദ്ധി നേടിയ സംഘടനയാണ് ബ്രിട്ടൻ ഫസ്റ്റ്. ഇവർ ലണ്ടനിലെ ബ്രിക്ക് ലേനിലൂടെ പട്രോളിങ് നടത്തുകയും മുസ്ലിം പള്ളികളിൽ അതിക്രമിച്ച് കയറുകയും മുസ്ലിം പ്രഭാഷകനായ അൻജെം ചൗധരിയെ അദ്ദേഹത്തിന്റെ ഈസ്റ്റ് ലണ്ടനിലെ വീട്ടിൽ വച്ച് കൈയേറ്റം ചെയ്യുകയുമുണ്ടായിരുന്നു. എന്നാൽ തങ്ങൾ വംശീയ സംഘടനയല്ലെന്നും ബ്രിട്ടനെ സ്നേഹിക്കുന്ന ന്യൂനപക്ഷങ്ങളോട് ഇതിൽ ചേരാൻ ആവശ്യപ്പെടുന്നുമുണ്ട്.
ബ്രിട്ടനിൽ മുസ്ലീങ്ങളുടെ എണ്ണവും മുസ്ലിം തീവ്രവാദ പ്രവർത്തനവും നാൾക്ക് നാൾ വർധിച്ച് വരുകയും തൽഫലമായി ബ്രിട്ടൻ ഇസ്ലാമിക ഭരണത്തിൻ കീഴിൽ മുസ്ലിം രാഷ്ട്രമാകുമെന്നുമാണ് ബ്രിട്ടൻ ഫസ്റ്റ് പോലുള്ള തീവ്ര വലതുപക്ഷ വംശീയ സംഘടന പോലുള്ളവർ കാലങ്ങളായി വാദിക്കുന്നത്. തങ്ങളുടെ അടുത്ത ലക്ഷ്യം ബ്രിട്ടനാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള സംഘടനകൾ നിരന്തരം ഭീഷണി മുഴക്കുന്നത് ഇവരുടെ വാദഗതികൾക്ക് കരുത്ത് പകരുന്നുമുണ്ട്. സിറിയയിലേക്കും ഇറാഖിലേക്കും ഐസിസിന് വേണ്ടി ജിഹാദിന് നിരവധി ബ്രിട്ടീഷ് മുസ്ലീങ്ങൾ പോയിട്ടുണ്ടെന്നും അവരിൽ പകുതിയോളം പേർ ഇവിടെ തിരിച്ചെത്തി ആക്രമണത്തിന് കോപ്പ് കൂട്ടുന്നുണ്ടെന്ന മുന്നറിയിപ്പുകളെയും മുസ്ലിം വിരോധത്തിനായി മുതലെടുക്കാൻ വംശീയവാദികൾ നിരന്തരശ്രമം നടത്തി വരുന്നുണ്ട്. ബ്രിട്ടൻ ഇസ്ലാമിക തീവ്രവാദികളുടെ കൈയിൽ അകപ്പെടുകയെന്ന പ്രവണത ഇപ്പോൾ തന്നെ ശക്തമായെന്ന് തെളിയിക്കാനാണ് പ്രസ്തുത കുരിശ് ജാഥ ബ്രിട്ടൻ ഫസ്റ്റ് നടത്തിയിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍