അലക്സാണ്ടർ ലിറ്റ്വിൻനെൻകോയെ കൊന്നത് പുട്ടിൻ നേരിട്ട് നിർദ്ദേശം നൽകിയിട്ടെന്ന് കണ്ടെത്തി ബ്രിട്ടൻ; പാശ്ചാത്യ ശക്തികളും റഷ്യയും തമ്മിലുള്ള പ്രശ്നം വീണ്ടും വഷളാകുന്നു
സിറിയയിൽ ഐസിസിനെതിരെ റഷ്യ ബോംബാക്രമണം തുടങ്ങിയ സമയത്ത് തന്നെ പാശ്ചാത്യ ശക്തികൾക്ക് യോട് അൽപം അസൂയ കലർന്ന നീരസം ആരംഭിച്ചിരുന്നു. തങ്ങൾ മാസങ്ങൾക്ക് മുമ്പ് തന്നെ തുടങ്ങിയ വ്യോമാക്രമണം കൊണ്ട് ചെയ്യാൻ സാധിച്ചതിനേക്കാൾ ദിവസങ്ങൾക്കകം റഷ്യ ഐസിസിനെതിരെ ചെയ്തതിൽ അവർക്കെല്ലാം അസൂയയായിരുന്നു.
എന്നാൽ പിന്നീട് സിറിയയിൽ റഷ്യയുടെ അപ്രമാദിത്വം അംഗീകരിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ നിർബന്ധിതരാവുകയായിരുന്നു. പിന്നീട് റഷ്യൻ വിമാനം തുർക്കി വെടിവച്ചിട്ടതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ വാക് യുദ്ധം തുടങ്ങിയപ്പോൾ പാശ്ചാത്യ രാജ്യങ്ങളും നാറ്റോയും തുർക്കിയുടെ പക്ഷത്തായിരുന്നു. അന്ന് മൂന്നാം ലോക മഹായുദ്ധത്തിന് തിരികൊളുത്തപ്പെട്ട സാഹചര്യം സംജാതമാകാൻ എല്ലാ വിധ സാധ്യതകളും തെളിഞ്ഞ് വരുകയും ചെയ്തിരുന്നു. പിന്നീട് അമേരിക്ക തങ്ങളുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വരെ റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിൻ തുറന്നടിച്ചിരുന്നു. ഇത്തരത്തിൽ ഒരു ശീതയുദ്ധത്തിന് എല്ലാവിധ സാധ്യതകളും ശക്തമായിക്കൊണ്ടിരിക്കെ അതിനെ ത്വരിതപ്പെടുത്താനെന്ന വണ്ണം റഷ്യയ്ക്കെതിരെ പുതിയ ആരോപണവുമായി ഇപ്പോഴിതാ ബ്രിട്ടൻ രംഗത്തെത്തിയിരിക്കുന്നു.
ബ്രിട്ടനിൽ വച്ച് റഷ്യൻ ചാരൻ അലക്സാണ്ടർ ലിറ്റ്വിൻനെൻകോ കൊല്ലപ്പെട്ടത് പുട്ടിൻ നേരിട്ട് നിർദ്ദേശം നൽകിയതിനെ തുടർന്നാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് ബ്രിട്ടൻ തുറന്നടിച്ചിരിക്കുന്നത്. ഇതോടെ പാശ്ചാത്യ ശക്തികളും റഷ്യയും തമ്മിലുള്ള പ്രശ്നം വീണ്ടും വഷളായിരിക്കുകയാണ്.
പുട്ടിൻ കുട്ടികളെ പീഡിപ്പിക്കുന്ന ആളാണെന്ന് അഥവാ പെഡോഫയലാണെന്ന് അലക്സാണ്ടർ ആരോപിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ കൊല്ലാൻ പുട്ടിൻ മുൻകൈയെടുത്തതെന്നാണ് ഇന്നലെ ബ്രിട്ടൻ വെളിപ്പെടുത്തിയിരിക്കുന്നത്.തുടർന്ന് ആഴ്ചകൾക്കകം അദ്ദേഹം ചായയിൽ റേഡിയോ ആക്ടീവ് പൊളോണിയം 210 കലർത്തി കൊല്ലപ്പെടുകയായിരുന്നു. 2006ൽ ലണ്ടനിലെ ഹോട്ടലിൽ വച്ചായിരുന്നു അദ്ദേഹത്തിന് വിഷം നൽകിയത്. മുൻ റഷ്യൻ ചാരനായ അലക്സാണ്ടർ എം16ൽ ജോയിന്റ് ചെയ്തിരുന്നു. താനെഴുതിയ ഒരു ലേഖനത്തിലാണ് അദ്ദേഹം പുട്ടിൻ കുട്ടികളെ പീഡിപ്പിക്കുന്നയാളാണെന്ന് എഴുതിയിരുന്നത്. പ്രസിഡന്റ് ഒരു ബാലന്റെ വയറിൽ ചുംബിക്കുന്ന ചിത്രവും തെളിവിനായി അദ്ദേഹം പുറത്ത് വിട്ടിരുന്നു.പുട്ടിൻ ബാലപീഡകനാണെന്ന് തെളിയിക്കുന്ന വീഡിയോ ചൂണ്ടിക്കാട്ടിയും അലക്സാണ്ടർ അദ്ദേഹത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇക്കാരണങ്ങളാൽ പുട്ടിൻ , അലക്സാണ്ടറെ ഇല്ലാതാക്കാനായി മിക്കവാറും ഉത്തരവിട്ടിരിക്കാമെന്നാണ് അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച സർ റോബർട്ട് ഓവൻ ഇതു സംബന്ധിച്ച തന്റെ റിപ്പോർട്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. അലക്സാണ്ടറുടെ പെട്ടെന്നുള്ള മരണകാരണം അതായിരിക്കാമെന്നാണ് റോബർട്ട് പറയുന്നത്.
റോബർട്ടിന്റെ നിർണായകമായ വെളിപ്പെടുത്തലുകളെ തുടർന്ന് റഷ്യയും ബ്രിട്ടനും തമ്മിലുള്ള അന്താരാഷ്ട്ര നയതന്ത്ര കലഹം രൂക്ഷമായിട്ടുണ്ട്. അലക്സാണ്ടറുടെ മരണത്തെക്കുറിച്ച് റോബർട്ട് നടത്തിയ സ്വതന്ത്രാന്വേഷണത്തിൽ പുട്ടിനെ പ്രതിയാക്കുന്ന നിരവധി കാര്യങ്ങളാണ് തെളിഞ്ഞിരിക്കുന്നതെന്നതാണ് ഇതിന്റെ കാരണം. തന്റെ മരണശയ്യയിൽ വച്ചും അലക്സാണ്ടർ പുട്ടിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. രണ്ട് എഫ്എസ്ബി ചാരന്മാരെ കൊണ്ടാണ് പുട്ടിൻ അലക്സാണ്ടറെ ചായയിൽ വിഷം കലർത്തി കൊല്ലിച്ചതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. സെൻട്രൽ ലണ്ടനിലെ മേഫെയർ ഹോട്ടലിൽ വച്ചായിരുന്നു ഈ കൊലപാതകം അരങ്ങേറിയത്.റോബർട്ടിന്റെ റിപ്പോർട്ടിലൂടെ വെളിപ്പെട്ടിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന സത്യമാണെന്നാണ് കാമറോൺ ഇന്നലെ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ സിറിയയിൽ ഐസിസുമായുള്ള പോരാട്ടത്തിൽ റഷ്യയുമായി നല്ല രീതിയിലുള്ള ബന്ധം അനിവാര്യമാണെന്നും ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ പ്രതികരിച്ചു. അലക്സാണ്ടറുടെ മരണത്തിന് പുറകിൽ പുട്ടിനാണെന്ന് അന്നേ തെളിഞ്ഞിരുന്നുവെന്നും അതിനെ തുടർന്ന് അന്നത്തെ ലേബർ സർക്കാർ 2007ൽ വേണ്ട രീതിയിൽ ഇതിനോട് പ്രതികരിച്ചിരുന്നുവെന്നു കാമറോൺ പറയുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതികളെ പിടിക്കാൻ ഇന്റർപോൾ വാറന്റിറക്കിയതിലൂടെയും ബ്രിട്ടനിലെ അവരുടെ വസ്തുവകകൾ മരവിപ്പിക്കാൻ ഉത്തരവിട്ടതിലൂടെയും ബ്രിട്ടീഷ് സർക്കാർ ഇപ്പോൾ ചെയ്തിരിക്കുന്നത് ശരിയായ കാര്യമാണെന്നും കാമറോൺ പറയുന്നു.
എന്നാൽ ഈ വിവാദമായ റിപ്പോർട്ട് പുറത്ത് വന്നതോടെ റഷ്യയും ബ്രിട്ടനും തമ്മിലുള്ള വാക് യുദ്ധം കൊഴുക്കുകയാണ്. അത്തരത്തിലുള്ള വിശ്വസനീയമല്ലാത്ത ഒരു അന്വേഷണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങൾ പെരുപ്പിച്ച് പറഞ്ഞതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ തകരാറിലാകുമെന്നാണ് പുട്ടിന്റെ വക്താവ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. പുതിയ കണ്ടെത്തലിനെ തുടർന്ന് ബ്രിട്ടൻ റഷ്യയ്ക്ക് മുകളിൽ ഉപരോധം ഏർപ്പെടുത്തണമെന്നാണ് അലക്സാണ്ടറുടെ വിധവ ഇന്നലെ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ബ്രിട്ടന്റെ സെക്യൂരിറ്റി സർവീസുകളുടെ കഴിവില്ലായ്മയെ വെള്ള പൂശുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് റഷ്യൻ അംബാസിഡർ പ്രതികരിച്ചതും കനത്ത പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. അലക്സാണ്ടറുടെ കൊലപാതകം റഷ്യ സ്പോൺസർ ചെയ്തതാണെന്ന് വരുത്തിത്തീർക്കാനുള്ള ബ്രിട്ടന്റെ ശ്രമം അസ്വീകാര്യമാണെന്നാണ് റഷ്യൻ അംബാസിഡറായ അലക്സാണ്ടർ യാകൊവെൻകോ പറയുന്നത്.
അലക്സാണ്ടർ ലിറ്റ്വിൻനെൻകോയുടെ ചായയിൽ റേഡിയോ ആക്ടീവ് പൊളോണിയം 210 കലർത്തി നൽകിയത് റഷ്യൻ ചാരന്മാരായ അൻഡേരി ലുഗോവോയ്, ദിമിത്രി കോവ്ടൺ എന്നിവരാണെന്നാണ് എൻക്വയറി ചെയർമാൻ സർ റോബർട്ട് ഇന്നലെ പ്രസ്താവിച്ചിരിക്കുന്നത്. അസാധാരണമായ 320 പേജുകളുള്ള അന്വേഷണ റിപ്പോർട്ടാണ് റോബർട്ട് ഇതോടനുബന്ധിച്ച് പുറത്തിറക്കിയിരിക്കുന്നത്. മോസ്കോയിലെ എഫ്എസ്ബി ഇന്റലിജൻസ് സർവീസിന്റെ നിർദ്ദേശത്തോടെയാണ് ഈ ഗൂഢാലോചന നടന്നതെന്നും റോബർട്ട് കണ്ടെത്തിയിട്ടുണ്ട്. എഫ്എസ്ബി നടത്തിയ ഈ നീക്കം മിക്കവാറും എഫ്എസ്ബി തലവൻ നിക്കോളൈ പട്രുഷെവ്, പുട്ടിൻ എന്നിവരുടെ അറിവോടെയാണെന്നും റിപ്പോർട്ട് സമർത്ഥിക്കുന്നു.ഇത്തരത്തിലുള്ള ഒരു കൊലപാതകം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് ബ്രിട്ടീഷ് ഹോംസെക്രട്ടറി തെരേസ മേ പ്രതികരിച്ചിരിക്കുന്നത്. റഷ്യൻ അംബാസിഡറെ ഇതിനെ തുടർന്ന് ഫോറിൻ ഓഫീസിലേക്ക് വിളിച്ച് വരുത്തിയിട്ടുണ്ടെന്നും അവർ എംപിമാരോട് പറഞ്ഞു. ഇതിനെ തുടർന്നാണ് ഇത് ബ്രിട്ടീഷ് സെക്യൂരിറ്റി സർവീസുകളെ വെള്ളപൂശാനുള്ള ശ്രമമാണെന്ന് റഷ്യൻ അംബാസിഡർ പ്രതികരിച്ചിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍