പാട്ടും നൃത്തവും ഒരുക്കി ജോയ് ആലുക്കാസും ജോളിയും 30ാം വിവാഹ വാർഷികം ആഘോഷിച്ചത് ലണ്ടനിൽ; 17 സഹോദരങ്ങളിൽ ഒരുവൻ ലോകം കീഴടക്കിയ കഥ പറഞ്ഞ് ജുവല്ലറി ഉടമ
ലണ്ടൻ: സ്വർണ്ണവ്യാപാര രംഗത്ത് പുതുപ്പണക്കാർ ചുവടുവെയ്ക്കുന്നതിന് മുമ്പ് തന്നെ ഈ രംഗത്തെ അതികായനായി മാറിയിരുന്നു ജോയി ആലുക്കാസ്. ടെലിവിഷൻ ചാനലുകളിൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ കാലത്ത് ആദ്യം വന്നിരുന്ന പരസ്യങ്ങളുടെ കൂട്ടത്തിലായിരുന്നു ജോയി ആലുക്കാസിന്റെ സ്വർണ്ണക്കടയുടെ പരസ്യവും. ഇന്ത്യയ്ക്ക് അകത്തും പുറത്തു ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുത്തിട്ടുള്ള ജോയി ആലുക്കാസിന്റെ വ്യാപാരശക്തി എന്നു പറഞ്ഞത് കൂട്ടായ പ്രവർത്തനം തന്നെയാണ്. ജോയി ആലുക്കാസിന്റെ ഭാഷയിൽ പറഞ്ഞാൽ അത് സ്വന്തം കുടുംബത്തിൽ നിന്നു തന്നെ തുടങ്ങും. ഇങ്ങനെ സ്വർണ്ണ വ്യാപാരത്തിന്റെ മലയാള പെരുമ ലോകത്ത് വ്യാപിപ്പിച്ച ജോയി ആലുക്കാസ് ദമ്പതികൾ മുപ്പതാം വിവാഹ വാർഷികം ആഘോഷിച്ചത് ലണ്ടനിൽ വച്ചാണ്.
പാട്ടും നൃത്തവും ഒരുക്കിയാണ് ജോയി ആലുക്കാസും ഭാര്യ ജോളിയും 30ാം വിവാഹ വാർഷികം ആഘോഷിച്ചത്. ലണ്ടനിലെ തങ്ങളുടെ ജുവല്ലറിയിൽ ജീവനക്കാരും സുഹൃത്തുക്കളും ചേർന്നാണ് ആഘോഷം സംഘടിപ്പിച്ചത്. ദാമ്പത്യത്തിന്റെ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ ജോയി-ജോളി ദമ്പതികൾക്ക് ആശംസ നേരാൻ ലണ്ടനിലെ അവരുടെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഒത്തുചേർന്നിരുന്നു. ആഘോഷങ്ങൾക്ക് തുടക്കമിട്ട് ദമ്പതികൾ ചേർന്ന് ആദ്യം കേക്ക് മുറിച്ചു. പിന്നീട് ജീവനക്കാരും സുഹൃത്തുക്കളും ദമ്പതികൾക്ക് ആശംസകൾ നേർന്നു.
എല്ലാവരുടെയും സ്നേഹോഷ്മള സ്വീകരണത്തിനും ആശംസകൾക്കും ന്ദി പറഞ്ഞ ജോയി ആലുക്കാസ് വിവരിച്ചത് തന്റെ വാണിജ്യ വിജയത്തിന്റെ കഥ തന്നെയായിരുന്നു. പതിനേഴ് മക്കളിൽ ഒരുവനായ ജോയി എങ്ങനെയാണ് സ്വർണ്ണക്കച്ചവടത്തിലെ അഗ്രഗണ്യനായ ജോയി ആയി മാറിയതെന്ന് ലണ്ടൻ മലയാളികൾക്കായി വിശദീകരിക്കുകയും ചെയ്തു അദ്ദേഹം.
പതിനേഴുമക്കളിൽ പതിനൊന്നാമനാണ് താൻ. ഇവരിൽ രണ്ടു സഹോദരങ്ങൾ ഇന്ന് ജീവിച്ചിരിപ്പില്ല. കുടുംബത്തിലെ എല്ലാവരും കൂടി ചേർന്നാൽ 350 പേരുണ്ട്. 30 വർഷം മുമ്പ് ദൈവം തനിക്ക്വേണ്ടി കണ്ടുപിടിച്ച പ്രിയ പത്നി ജോളി തന്റെ ജീവിതത്തിന്റെ ഐശ്വര്യമാണെന്ന് എല്ലാവരുടെയും പ്രിയങ്കരനായ ജോയിയേട്ടനായി മാറിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ജോയി- ജോളി ദമ്പതികളുടെ മക്കളും ആഘോഷത്തിൽ പങ്കെടുത്തിരുന്നു. മൂന്ന് മക്കളും രണ്ട് മരുമക്കളും രണ്ട് പേരക്കുട്ടികളുമായി ഇപ്പോൾ തങ്ങളുടെ കുടുംബത്തിൽ ഒമ്പത് അംഗങ്ങളുണ്ടെന്ന് ജോയി ആലുക്കാസ് പറഞ്ഞു.
ലോകത്തെ സ്വർണ്ണ വ്യാപാര രംഗത്തെ തന്നെ പ്രധാനികളിൽ ഒരാളായ ജോയി ആലുക്കാസ് തന്റെ ബിസിനസ് വിജയത്തിൽ എപ്പോഴും ഒപ്പം താങ്ങായി ഭാര്യ ജോളിയുണ്ടായിരുന്നെന്നും പറഞ്ഞു. ജോയി ആലുക്കാസിന് പത്തുരാജ്യങ്ങളിലായി 95 ഷോറൂമുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ജീവനക്കാരും സുഹൃത്തുക്കളും ആവേശത്തോടെ കൈയടിച്ചു. രണ്ടുമാസത്തിനകം അമേരിക്കയിലെ ന്യൂജേഴ്സിയിൽ ജോയ് ആലൂക്കാസിന്റെ പുതിയ ഷോറൂം ആരംഭിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയിൽ നിന്ന് ഗൾഫ് നാടുകളിലേക്കും അവിടെ നിന്ന് ലണ്ടനിലേക്കും മലേഷ്യയിലേക്കും സിങ്കപ്പൂരിലേക്കും ബിസിനസ് സാമ്രാജ്യം വികസിപ്പിച്ച ജോയ് ആലൂക്കാസ് അമേരിക്കയിൽ ഷോറൂം തുടങ്ങുന്നതോടെ പതിനൊന്നാമത്തെ രാജ്യത്തെ ജോയ് ആലൂക്കാസിന്റെ സാന്നിധ്യം ആയിരിക്കും അത്.
ഏഴായിരത്തി ഇരുന്നൂറ് ജീവനക്കാരാണ് ജോയ് ആലൂക്കാസിലുള്ളത്. വിശ്വസ്തരായ ജീവനക്കാരാണ് തന്റെ ബിസിനസ് വിജയത്തിന്റെ ഒരു ഘടകം എന്നു അദ്ദേഹം പറഞ്ഞു. തങ്ങളുടെ പേരുകൾ പോലെ തന്നെ സന്തുഷ്ടപൂർണ്ണമാണ് ജീവിതമെന്നും ജോയി ആലുക്കാസ് പറഞ്ഞു. ജോയ് എന്ന വാക്കിന്റെയും ജോളി എന്ന വാക്കിന്റെയും അർത്ഥം സന്തോഷം എന്നാണ്. ഈ പേരുപോലെ സന്തോഷവാന്മാരാണ് തങ്ങൾ. ലണ്ടൻ മലയാളികൾക്കൊപ്പം വിവാഹ വാർഷികം ആഘോഷിക്കാൻ സാധിച്ചതിലുള്ള സന്തോഷവും അദ്ദേഹം മറച്ചുവച്ചില്ല.
സന്തുഷ്ടിയുടെ 30ാം വാർഷികം ആഘോഷിച്ചതു പോലെ അമ്പതാം വാർഷികവും ആഘോഷിക്കാൻ കഴിയണമെന്നാണ് ദൈവ്ത്തോടുള്ള പ്രാർത്ഥനയെന്നും അദ്ദേഹം പറഞ്ഞു. ജോയ് ആലൂക്കാസിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അദ്ദേഹത്തിന്റെ ഭാര്യ ജോളിയും സന്തുഷ്ടമായ ദാമ്പത്യജീവിതത്തിന്റെ സന്തോഷം ലണ്ടനിലെ മലയാളികളുമായി പങ്കുവച്ചു. ജീവിതത്തിലുണ്ടായിട്ടുള്ള എല്ലാ ന്മകൾക്കും ദൈവത്തിന് ന്ദിപറയുകയാണെന്ന് അവർ പറഞ്ഞു.
സീറോ മലബാർ ചാപ്ലയിൻ ഫാ. ജോസ് അന്ത്യാം കുളത്തിന്റെ നേതൃത്വത്തിൽ പ്രാർത്ഥനയോടെയാണ് 30ാം വാർഷികത്തിലേക്ക് കടക്കുന്ന ദമ്പതികൾ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ജോയ് ആലൂക്കാസിലെ മാത്യുസ് സ്വാഗതം ആശംസിച്ചു. ഈസ്റ്റ്ഹാമിലെ സിവിക് അംബാസിഡറും കൗൺസിലറുമായിരുന്ന ഓമന ഗംഗാധരൻ,ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടർ ശ്രീകുമാർ, ലോ ആൻഡ് ലോയേഴ്സ് സാരഥി ഫ്രാൻസിസ്, ഫിലിപ്പ് കേരള ലിങ്ക്, ഗായകൻ അഫ്സൽ സീറോ മലബാർ ഈസ്റ്റ്ഹാം പള്ളി ട്രസ്റ്റി പോൾ, ശ്രീജിത് ശ്രീധരൻ തുടങ്ങി നിരവധി പ്രമുഖർ ദമ്പതികൾക്ക് പൂച്ചെണ്ടുനൽകി ആശംസ അർപ്പിച്ചു. ഗാനമേളയും നൃത്തവും ആഹ്ലാദം പകർന്ന ആഘോഷത്തിന് ജൂബിലി വിരുന്നോടെയാണ് സമാപനമായത്.
ജോയി ആലുക്കാസിന്റെ ജുവല്ലറികൾക്ക് പുറമേ കല്യാണ സാരികൾക്കുള്ള പ്രത്യേക ഷോറൂമുകളും ആരംഭിച്ചത് ഭാര്യ ജോളിയുടെ പേരിലാണ്. പ്രമുഖ ബോളിവുഡ് സിനിമാതാരം വിദ്യാബാലനാണ് ജോളി സിൽക്സിന്റെ ബ്രാൻഡ് അംബാസിഡർ.
Stories you may Like
- ശാന്തിഗിരിയിൽ സന്ന്യാസ ജീവിതത്തിലേക്ക് ഇരുപത്തിരണ്ട് ബ്രഹ്മചാരിണികൾ
- വധു കാമുകനൊപ്പം പോയി, വധുവില്ലാതെ വീട്ടിലേക്കില്ലെന്ന് വരൻ; ഒടുവിൽ
- ഫഹദിനും നസ്രിയയ്ക്കുമൊപ്പം വിവാഹവാർഷികം ആഘോഷമാക്കി ശാന്തനുവും ഭാര്യയും
- അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിവാഹ വീഡിയോ പുറത്തുവിട്ട് ദീപികയും രൺവീറും
- പ്രതി ദന്ത ഡോക്ടർ സുബി എസ് നായർക്ക് ഉപാധികളോടെ ജാമ്യം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍