തെരുവിൽ വച്ച് കാർക്കിച്ച് തുപ്പുന്നവരുടെ കയ്യിൽ നിന്നും യഹൂദരെ കാത്തത് മുസ്ലീമുകൾ
തെരുവിൽ വച്ച് യഹൂദന്റെ മുഖത്ത് കാർക്കിച്ചു തുപ്പുക. അയാളുടെ മകളെ പ്രണയിച്ചു വിവാഹം കഴിക്കുക. അവനായിരുന്നു മധ്യകാല യൂറോപ്പിലെ വിഖ്യാത സാഹിത്യങ്ങളിലെ ഹീറോ !!!
വിശ്വ വിഖ്യാതമായ ഷേക്‌സ്പിയർ കൃതികളിൽ പോലും യഹൂദന്മാർ വെറുക്കപ്പെട്ടവരായിരുന്നത് യാദൃശ്ചികമായിരുന്നില്ല. അന്നത്തെ യൂറോപ്പിലെ സാമൂഹ്യ പശ്ചാത്തലത്തിന്റെ സ്വാധീനം അന്നത്തെ സാഹിത്യ കൃതികളിൽ പ്രകടമായിരുന്നു.
കൊള്ള പലിശക്കാരനായ ശൈലോക് ഒരു യഹൂദനായിരുന്നു. ഷേക്ക്‌സ്പിയറിന്റെ മെർച്ചന്റ് ഓഫ് വെനീസിൽ യഹൂദൻ എന്ന വിശേഷണം തന്നെ വെറുക്കപ്പെട്ടവൻ എന്ന രീതിയിലാണ്. ഒല ംമ െമ ഖലം എന്ന് പറഞ്ഞാൽ അതോടെ ആ കഥാപാത്രത്തിനു വെറുക്കപ്പെട്ടവൻ, ക്രൂരൻ, കരുണയില്ലാത്തവൻ, അത്യാഗ്രഹി എന്നീ സ്വഭാവ വിശേഷങ്ങൾ വന്നു ഭവിക്കുന്നു.
യൂറോപ്പ് യഹൂദരോട് ചെയ്തത് എന്ത്?
ചരിത്രത്തിലെ ഏറ്റവും ദീർഘമായ യഹൂദ കൂട്ടക്കൊലകൾ അരങ്ങേറിയത് മദ്ധ്യ കാലഘട്ടത്തിൽ ആണ്. നീണ്ട 1900 വർഷം ഒരു ജനതയെ പീഡിപ്പിച്ച രക്ത രൂക്ഷിതമായ ചരിത്രത്തിലേക്ക് ഒന്ന് എത്തി നോക്കാം. മദ്ധ്യകാല യൂറോപ്പിലെ യഹൂദ വിരുദ്ധ അക്രമങ്ങളുടെ കാരണങ്ങൾ പൂർണ്ണമായും മതപരമായിരുന്നു. ക്രിസ്ത്യൻ സഭകളിലെ സ്ഥിരാംഗങ്ങൾ വരെ യേശുവിന്റെ കുരിശു മരണത്തിനു കാരണക്കാർ യഹൂദരായിരുന്നു എന്ന വിശ്വാസത്താൽ യഹൂദ വിരോധം സൂക്ഷിക്കുകയും അവർക്കെതിരെ അക്രമങ്ങൾ അഴിച്ചുവിടുകയും കൂട്ടക്കൊലകൾ നടത്തുകയും ചെയ്തിരുന്നു എന്ന് കാണാം.
ഡിസൈഡ് അല്ലെങ്കിൽ ദൈവത്തെ കൊന്നു എന്ന കൊടിയ പാപം ചെയ്തവരാണ് യഹൂദർ എന്ന വിശ്വാസം അക്കാലത്ത് വ്യാപകമായിരുന്നു. ഇതേ കാരണത്താൽ 1900 വർഷം ഇരകൾ ആവേണ്ടി വന്നു ലോകത്ത് ആകമാനമുള്ള യഹൂദർക്ക് എല്ലാ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും യഹൂദന്മാർ പുറത്താക്കപ്പെടുകയോ കൂട്ടക്കൊലയ്ക്ക് വിധേയരാക്കപ്പെടുകയോ ചെയ്തു. യൂറോപ്പിൽ യഹൂദന്മാരുടെ ജീവിതം മൃഗ തുല്യമായിരുന്നു. അവരെ പൗരന്മാരായി പോലും കണക്കാക്കിയിരുന്നില്ല. ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും സർവ്വ സാധാരണമായിരുന്നു. എഡി 250 മുതൽ 1948 വരെ 109 പ്രദേശങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട വെറുക്കപ്പെട്ട സമൂഹമായിരുന്നു യഹൂദന്മാർ. കൃസ്ത്യൻ ഭരണത്തിന് കീഴിൽ അടിച്ചമർത്തപ്പെട്ട യഹൂദന്മാരെ ക്രൂരമായാണ് അന്നത്തെ യൂറോപ്യൻ സമൂഹം കൈകാര്യം ചെയ്തത്. എ ഡി 136 ൽ റോമൻ ചക്രവർത്തി ഹഡ്രിയാന്റെ ക്രൂര പീഡനത്തിനു ഇരയായി ഏകദേശം 4 ലക്ഷം പേർ കൊല്ലപ്പെട്ടു.
1007 മുതൽ 1012 വരെ ഒട്ടനവധി യഹൂദന്മാർ നിർബന്ധിത മത മാറ്റത്തിനു വിധേയരാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. King Robert the Pious, Richard II, Duke of Normandy, and Henry II, Holy Roman Emperor എന്നിവരാണ് ഇതിനു നേതൃത്വം നല്കിയത്.
കുരിശു യുദ്ധങ്ങളുടെ കാലത്ത് ഈ അക്രമങ്ങൾ അതിന്റെ മൂർധന്യാവസ്ഥയിൽ എത്തി. 1096 ൽ ഫ്രാൻസ്-ജർമ്മൻ കുരിശു പോരാളികൾ റിന്നിലെയും ദാനൂബിലെയും യഹൂദ വിഭാഗങ്ങളെ കൊന്നൊടുക്കി. 12000 യഹൂദരാണ് വാളിനു ഇരയായത്.
1099-ൽ യൂറോപ്പിലെ കുരിശു യോദ്ധാക്കൾ യെരുശലേം പിടിച്ചെടുത്തു ക്രിസ്ത്യൻ ഭരണകൂടം സ്ഥാപിച്ചു. യൂറോപ്പിലും മിഡിൽ ഈസ്റ്റിലുമായി പത്തായിരം യഹൂദരെ വധിച്ചു. സിനഗോഗുകളിൽ പ്രാർത്ഥനയിൽ മുഴുകിയിരുന്നവരെ വളഞ്ഞു അവരുടെ സിനഗോഗുകൾ സഹിതം തീയിട്ടു കൊല്ലുകയായിരുന്നു എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
1320 ൽ ഫലസ്തീൻ മുസ്ലീങ്ങളുടെ കയ്യിൽ നിന്ന് മോചിപ്പിക്കാൻ എന്ന പേരിൽ സ്വയം സജ്ജരായ 40000 ക്രൈസ്തവ പോരാളികൾ 120 യഹൂദ കമ്യൂണിറ്റികളെ നാമാവശേഷമാക്കി. 1321 ൽ ഫ്രാൻസിൽ 5000 യഹൂദരെ കുറ്റിയിൽ കെട്ടിയിട്ട് ചുട്ടു കൊന്നു.
1348 ൽ പ്ലേഗ് ബാധയ്ക്കു കാരണം യഹൂദന്മാർ ആണെന്ന് ആരോപിച്ചു ജർമ്മനിയിൽ മാത്രം 11400 യഹൂദന്മാരെ ചുട്ടു കൊന്നു. മുസ്ലീങ്ങളുടെ സംരക്ഷണത്തിൽ ആയിരുന്ന സ്‌പെയിനിലെ യഹൂദന്മാർ. മുസ്ലിം സ്‌പെയിൻ തകർന്നതോടെ 70 യഹൂദ വിഭാഗങ്ങൾ കൂട്ട കൊലയ്ക്കു വിധേയരായി. നിർബന്ധ മതംമാറ്റത്തിനു വിധേയരായി. 1453 ൽ പോളണ്ട് ഉൾപ്പടെയുള്ള പല പ്രദേശങ്ങളും യഹൂദരുടെ പൗരത്വം എടുത്തു കളഞ്ഞു.
1492 ൽ സ്‌പെയിനിൽ നിന്ന് മതം മാറാൻ വിസമ്മതിച്ച 3 ലക്ഷം യഹൂദന്മാർ ഇസ്ലാമിക് തുർക്കിയിലേക്ക് അഭയം തേടി പലായനം ചെയ്തു. 1497 ൽ പോർച്ചുഗീസിൽ നിന്ന് യഹൂദരെ പുറത്താക്കി. 20000 യഹൂദർ രാജ്യം വിട്ടു.
യഹൂദരെ നിരന്തരം ആക്രമിക്കാനുള്ള പ്രധാന കാരണം യേശുവിന്റെ കൊലയാളികൾ എന്ന വിശ്വാസമായിരുന്നു. കത്തോലിക്കാ സഭയുടെ പ്രതാപ കാലത്ത് നടന്ന ഈ കൂട്ട കുരുതികൾ നിയന്ത്രിക്കാൻ സഭയ്ക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല സഭ തന്നെ പലപ്പോഴായി യഹൂദ സമൂഹത്തിനു എതിരായ കരിനിയമങ്ങൾ കൊണ്ടുവന്നിരുന്നു. 1846 ൽ ആണ് അത്തരം നിയന്ത്രണങ്ങൾ വത്തിക്കാൻ എടുത്തു കളഞ്ഞത് തന്നെ.
1933 ലെ കൂട്ടക്കൊലയോടെ യൂരോപ്പിയർ യഹൂദരെ ശല്യം ഒഴിവാക്കാൻ ഫലസ്തീനിലേക്ക് കുടിയിരുത്തുകയായിരുന്നു. ഇസ്രയേൽ എന്ന രാജ്യം നിലനിൽക്കേണ്ടത് ഇനി യൂറോപ്യരുടെ ആവശ്യമാണ്. ഇസ്രയേൽ ഇല്ലാതായാൽ 1900 വർഷം തങ്ങൾക്ക് ഒരു ശല്യമായി യഹൂദർ തിരികെ യൂറോപ്പിലേക്ക് തന്നെ കുടിയേറുമെന്ന ഭയമാണ് ഇസ്രയേൽ ക്രൂരതയെ അവഗണിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. എത്ര ഫലസ്തീനികളെ കൊന്നാലും ശരി, യഹൂദർ ജറുസലേമിൽ തുടരേണ്ടത് യൂറോപ്പിന്റെ ആവശ്യമാണ്.
ദൈവ പുത്രനെ കൊന്നവരെ തങ്ങളുടെ 109 പ്രദേശങ്ങളിൽ നിന്ന് പുറത്താക്കുകയും അനേക ലക്ഷം പേരെ കൊന്നൊടുക്കുകയും ചെയ്തവർ ഇന്ന് ഇസ്രയേലിനു വേണ്ടി ജയ് വിളിക്കുന്നത് ഒരു ശല്യം ഒഴിവായ ആഹ്ലാദത്തിൽ മാത്രമാണ്. അല്ലെങ്കിൽ 1900 വർഷം നിന്ദ്യരും നികൃഷ്ടരുമായ യഹൂദർ എങ്ങനെയാണ് ഒരു സുപ്രഭാതത്തിൽ ഇവരുടെ ഇഷ്ട ജനതയായത് ?
യഹൂദന്മാരുടെ സുവർണ്ണ കാലം
ഗൂഗിളിൽ ഏീഹറലി മഴല ീള ഖലം െശി ഋൗൃീുല എന്ന് സെർച്ച് ചെയ്തു നോക്കിയാൽ കാണുന്ന റിസൾട്ട് ചരിത്രമറിയാത്തവരെ അമ്പരപ്പിക്കും. അത് ക്രിസ്ത്യൻ ഭരണത്തിലോ യഹൂദ ഭൂരിപക്ഷ പ്രദേശങ്ങളിലോ ആയിരുന്നില്ല. മുസ്ലീങ്ങൾ സ്‌പൈൻ ഭരിച്ചിരുന്ന കാലമായിരുന്നു യഹൂദരുടെ സുവർണ്ണ കാലം. സുദീർഘമായ മൂന്നര നൂറ്റാണ്ടു കാലത്തോളം മുസ്ലിം സ്‌പെയിനിൽ യഹൂദന്മാർ സുരക്ഷിതരായിരുന്നു. അതുകൊണ്ടാണ് ചരിത്രകാരന്മാർ ആ കാലഘട്ടത്തെ സുവർണ്ണ കാലമെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. മുസ്ലിംകൾ സ്‌പെയിൻ കീഴടക്കിയപ്പോൾ യഹൂദന്മാർ അത് സർവ്വാത്മനാ സ്വാഗതം ചെയ്യുകയുണ്ടായി എന്ന് കാണാം. മുസ്ലിം സ്‌പെയിൻ അന്ന് ശാസ്ത്ര സാങ്കേതിക വിദ്യയിൽ ലോകത്തെ ശ്രദ്ധാകേന്ദ്രമായിരുന്നു. മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വിഭിന്നമായി മുസ്ലിം ഭരണാധികാരികൾ യഹൂദരെ വിശ്വാസത്തിൽ എടുക്കുകയും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയും ചെയ്തു. അക്കാലത്തെ യൂറോപ്യർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു അത്. അവരെ തുല്യ പൗരന്മാരായി കണക്കാക്കി എന്ന് മാത്രമല്ല ഭരണ സിരാ കേന്ദ്രങ്ങളിൽ വരെ അവർക്ക് ഉദ്യോഗം നൽകി ആദരിച്ചു.
യഹൂദരെ സംരക്ഷിച്ചത് മുസ്ലിംകൾ മാത്രം
ചരിത്രത്തിൽ യഹൂദരെ സംരക്ഷിച്ചതു മുസ്ലിംകൾ മാത്രമാണ് എന്ന് കാണാം. 661 ൽ ഉമവികളുടെ ഭരണത്തിലും 750 ൽ അബ്ബാസികളുടെ ഭരണത്തിലും യഹൂദ പ്രജകൾ ഉണ്ടായിരുന്നു എന്ന് മാത്രമല്ല 970 ൽ ഫാതിമികളുടെ ഭരണത്തിൽ, ജറൂസലേമിൽ ഒരു യഹൂദ ഗവർണറെ വരെ നിയമിക്കുകയുണ്ടായി. 1099 ൽ യൂറോപ്പിലെ കുരിശു യോദ്ധാക്കൾ ജറുസലേം പിടിച്ചെടുക്കുകയും അക്കാലയളവിൽ മാത്രം 10000 യഹൂദന്മാരെ കൊന്നൊടുക്കുകയും ചെയ്തു. പിന്നീട് യഹൂദർക്ക് ഒരു മോചനവും സംരക്ഷണവും കിട്ടിയത് മുസ്ലിംകളിലൂടെയാണ് എന്നത് ചരിത്രമാണ്. 1187 ൽ സലാഹുദ്ദീൻ അയ്യൂബി യെരുശലേം തിരിച്ചു പിടിച്ചു യഹൂദരെ ഫലസ്തീനിൽ കൂടുതൽ പാർപ്പിക്കാൻ ഉത്തരവിട്ടു ഇസ്ലാമിന്റെ മാതൃക കാണിച്ചു.
സ്‌പെയിനിൽ മുസ്ലിങ്ങൾ ഭരണത്തിൽ വന്നതോടെ യഹൂദന്മാരുടെ സുവർണ്ണ കാലഘട്ടം ആരംഭിച്ചു. തലമുറകളോളം യഹൂദർ സംരക്ഷിക്കപ്പെട്ടു. 1492 ൽ സ്‌പെയിൻ മുസ്ലിംകളുടെ കയ്യിൽ നിന്ന് പൂർണ്ണമായി പോയതോടെ 2 ലക്ഷത്തോളം യഹൂദന്മാർ നെതർലാന്റ്, തുർക്കി, അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് നാട് കടത്തപെട്ടു. പിന്നീട് യൂറോപ്പിൽ കൂട്ട കൊലകളുടെ കാലഘട്ടമായിരുന്നു. പോർചുഗലിൽ നിന്നും ജർമൻ നഗരങ്ങളിൽ നിന്നും പുറത്താക്കി. പോളണ്ടിൽ കൂട്ടക്കൊല നടന്നു. ഫ്രാൻസിൽ നിന്ന് പുറത്താക്കി.
വീണ്ടും യഹൂദർക്ക് ഒരു അഭയം നൽകിയത് മുസ്ലിംകളായിരുന്നു. 1517-1917 കാല ഘട്ടത്തിൽ ഫലസ്തീൻ ഓട്ടമൻ തുർക്കിയുടെ കീഴിൽ, ഭരണത്തിൽ യഹൂദർ സുരക്ഷിതരായി കഴിഞ്ഞു. ബസയീദ് രണ്ടാമൻ എന്ന ഓട്ടമൻ ഖലീഫ സ്‌പെയിനിൽ നിന്നും പോർച്ചുഗലിൽ നിന്നും പുറംതള്ളിയ യഹൂദർക്ക് അഭയം നൽകി. 1917 ൽ ഒന്നാം ലോക യുദ്ധാവസാനത്തിൽ തുർക്കി ഖലീഫ സ്ഥാന ഭ്രഷ്ടനാവുന്നത് വരെ ഇസ്ലാമിക തുർക്കിയിൽ യഹൂദർ സംരക്ഷിക്കപ്പെട്ടു.
യഹൂദ ചരിത്ര സൂചിക:
കഴിഞ്ഞ രണ്ടായിരം വർഷത്തെ യഹൂദ സമൂഹത്തിന്റെ ചരിത്ര സൂചിക കൂടി താഴെ കൊടുക്കുന്നു. ചരിത്ര കുതുകികൾക്കും നിക്ഷ്പക്ഷ വായനക്കാർക്കും ഉപകാരപ്പെട്ടേക്കാം.
ബിസി 37 എ ഡി 324: റോമൻ ഭരണം
എഡി 73: ക്രിസ്തു മതത്തിന്റെ പ്രചാരണം യഹൂദരെ കൂടുതൽ പ്രതിസന്ധിയിലാക്കി.
എഡി 136: റോമൻ ചക്രവർതി ഹഡ്രിയാന്റെ ക്രൂര പീഡനത്തിനു ഇരയായി. ഏകദേശം 4 ലക്ഷം പേരെ കൊന്നൊടുക്കി എന്ന് പറയപ്പെടുന്നു
യഹൂദർക്ക് പലരും ജെറൂസലേമിലെ പ്രവേശനവും പ്രാർത്ഥന പോലും നിഷേധിച്ചു.
എ ഡി 324628: ബൈസഡ്രിയൻ(കിഴക്കൻ റോമ) നിയന്ത്രണത്തിൽ
629: ബൈസാഡ്രിയക്കാർ ഒന്നര ലക്ഷം യഹൂദരെ ജറുസലേമിൽ നിന്നും ഗലീലിയിൽ നിന്നും പുറത്താക്കി
638: ഖലീഫ ഉമറിന്റെ ഭരണത്തിൽ ജറുസലേം മുസ്ലീങ്ങളുടെ കീഴിൽ വന്നു.
661: ഉമവികളുടെ ഭരണത്തിൽ
750: അബ്ബാസികളുടെ കീഴിൽ
970: ഫാതിമികളുടെ ഭരണത്തിൽ, ജറുസലേമിൽ ഒരു യഹൂദ ഗവർണറെ നിയമിച്ചു
7001250: യഹൂദർ യൂറോപ്പിൽ കഠിനമായി പീഡിപ്പിക്കപ്പെട്ടു.
1071: സെല്ജൂക്ക് തുർക്കികളുടെ കീഴിൽ
1099: യൂറോപ്പിലെ കുരിശു യോദ്ധാക്കൾ യെരുശലേം പിടിച്ചെടുത്തു ക്രിസ്ത്യൻ ഭരണകൂടം സ്ഥാപിച്ചു. യൂറോപ്പിലും മിഡിൽ ഈസ്റ്റിലും ആയി പത്തായിരം യഹൂദരെ വധിച്ചു.
1187: സലാഹുദ്ദീൻ അയ്യൂബി യെരുശലേം തിരിച്ചു പിടിച്ചു. യഹൂദരെ ഫലസ്തീനിൽ കൂടുതൽ പാർപ്പിക്കാൻ ഉത്തരവിട്ടു
9001090: സ്‌പെയിൻ മുസ്ലിം ഭരണത്തിൽ വന്നതോടെ യഹൂദന്മാരുടെ സുവർണ്ണ കാലഘട്ടം ആരംഭിച്ചു എന്ന് പറയപ്പെടുന്നു .(അബ്ദുർ റഹ്മാൻ രണ്ടാമന്റെ ഭരണകാലത്ത്)
12601517: മംലൂക്കുകളുടെ കീഴിൽ
1275: എഡ്വാർഡ് ഒന്നാമൻ ഇംഗ്‌ളണ്ടിൽ നിന്നും പലിശ നിരോധിച്ച ശേഷം യഹൂദരെ പുറത്താക്കി.
1306 1394: ഫ്രാൻസിൽ നിന്ന് തുടർച്ചയായി പുറത്താക്കപ്പെട്ടു.
1492: സ്‌പെയിൻ മുസ്ലിംകളുടെ കയ്യിൽ നിന്ന് പൂർണ്ണമായി പോയതോടെ 2 ലക്ഷത്തോളം യഹൂദന്മാർ നെതർലാന്റ്, തുർക്കി, അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് നാട് കടത്തി.
1493: സിസിലിയിൽ നിന്ന് യഹൂദരെ നാടുകടത്തി
1496: പോർച്ചുഗലിൽ നിന്നും ജർമൻ നഗരങ്ങളിൽ നിന്നും പുറത്താക്കി
1501: പോളണ്ട് രാജാവ് ലിത്വനിയയിൽ യഹൂദർക്ക് അഭയം നൽകി
1534: പോളണ്ട് രാജാവ് യഹൂദരുടെ പ്രത്യേക വസ്ത്രവകാശം നിരോധിച്ചു.
1648: പോളണ്ടിൽ യഹൂദ ജന സംഘ്യാവർധനവ്
1655: പോളണ്ടിൽ കൂട്ടക്കൊല നടന്നു
1700: കളിൽ ഫ്രാൻസ്, ഇംഗ്‌ളണ്ട്, അമേരിക്ക എന്നിവിടങ്ങളിൽ കുടിയേറ്റം
1517 1917: ഫലസ്തീൻ ഒട്ടമൻ തുർക്കിയുടെ കീഴിൽ, ഭരണത്തിൽ യഹൂദർ സുരക്ഷിതരായി ക്കഴിഞ്ഞു.
ബസയീദ് രണ്ടാമൻ എന്ന ഒട്ടമൻ ഖലീഫ സ്‌പെയിനിൽ നിന്നും പോർചുഗലിൽനിന്നും പുറം തള്ളിയ യഹൂദർക്ക് അഭയം നൽകി .
1850 കളിൽ നോർവേ റഷ്യ എന്നിവിടങ്ങളിൽ അവകാശം ലഭിച്ചു
186070 കളിൽ ഇറ്റലി ജർമനി ഹുംഗറി എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
1880: പോളണ്ട് മറ്റു യൂറോപ്പ് റഷ്യ എന്നിവിടങ്ങളിൽ യഹൂദരുടെ ജനസംഘ്യാ വർദ്ധന
1882: ഒന്നാം യഹൂദ കുടിയേറ്റം(ഒന്നാം അലിയ)
1890: തിയോഡർ ഹെര്‌സി സയണിസത്തിന്നു ആശയാടിത്തറ നൽകി.
1897: ഒന്നാം സയണിസ്റ്റ് കോൺഗ്രസ്സ് സ്വിറ്റ്‌സർലാന്റിലെ ബാസലിൽ നടന്നു. ആ സമ്മേളനത്തിൽ ണീൃഹറ ദശീിശ ഛൃഴമിശ്വമശേീി (ണദഛ) രൂപീകരിച്ചു.
1917: ഒന്നാം ലോക യുദ്ധാവസാനം തുർക്കിയുടെ നിയന്ത്രണം അവസാനിച്ചു.
1917 1948: ഫലസ്തീൻ ബ്രിട്ടീഷ് മാൻഡേറ്റിന്റെ കീഴിൽ
1921: സോവിയറ്റ് യൂണിയനിൽ നിന്ന് പോളണ്ടിലേക്ക് ഒഴുക്ക്
192939: അഞ്ചാം അലിയാ(രണ്ടര ലക്ഷം യഹൂദർ കുടിയേറി)
193845: ജർമനിയിൽ യഹൂദ പീഡനം, ലക്ഷങ്ങൾ കൊല്ലപ്പെട്ടു
1948: ഫലസ്തീനെ യു എൻ പ്രമേയം മൂന്നായി തിരിച്ചു
1948: ഇസ്രയേൽ രാജ്യം സ്ഥാപിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും ചിന്നി ചിതറിയ യഹൂദരെ ഫലസ്തീനിൽ കുടിയിരുത്തിത്തുടങ്ങി.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട യഹൂദരെ കുടിയിരുത്തിയത് അറബ് മുസ്ലിംകളുടെ ഭൂമികയിലാണ്. ചരിത്രം മറന്ന യഹൂദന്മാർ ഇന്ന് അവരെ തന്നെ വേട്ടയാടുന്ന ദയനീയ കാഴ്ചയാണ് ഫലസ്തീനിൽ നിന്ന് കാണുന്നത്.
സയണിസ്റ്റുകൾ നന്ദികേട് കാണിക്കുന്നു:
നീണ്ട 19 നൂറ്റാണ്ടുകാലം തങ്ങളെ വേട്ടയാടിയ യൂറോപ്പിയൻ ശക്തികളുടെ ആശിർവാദത്തോടെ തങ്ങളെ സംരക്ഷിച്ച ഒരു സമുദായത്തിൽപ്പെട്ട ദുർബലരായ ഒരു ജനതയോട് നന്ദികേട് കാണിക്കുന്ന ദയനീയ കാഴ്ചയാണ് ഫലസ്തീനിൽ നിന്ന് കാണുന്നത്. ജീവിക്കാൻ അഭയം നൽകിയവർക്ക് ഇസ്രയേൽ പകരം നല്കിയത് വഞ്ചനയുടെ ചരിത്രവും ക്രൂരതയുടെ വർത്തമാനങ്ങളുമാണ്.
ഫലസ്തീനികളുടെ ജന്മ ദേശത്ത് കടന്നു കയറി ഐക്യരാഷ്ട്ര സഭയെ പോലും അവഗണിച്ചു നിയമവിരുദ്ധമായി കെട്ടിടങ്ങൾ നിർമ്മിക്കുകയും അവരെ ഏതാനും കിലോമീറ്റർ ചുറ്റളവിലേക്ക് ഒതുക്കി അതിനുള്ളിൽ 100 ചെക്ക് പോസ്റ്റുകൾ ഉണ്ടാക്കി മുകളിൽ നിന്ന് ബോംബുകൾ വർഷിക്കുന്ന ഭീകര കാഴ്ച പലവട്ടം നാം കണ്ടു. കഴിഞ്ഞ നൂറ്റാണ്ടുകളിലെ ഇരകൾ എങ്ങനെയാണ് ഈ നൂറ്റാണ്ടിൽ ക്രൂരന്മാരായ വേട്ടക്കാരായത്? അതും നൂറ്റാണ്ടുകളായി തങ്ങളെ സംരക്ഷിച്ചു പോന്ന മുസ്ലിം സമുദായത്തോട് ?
ഈ കുറിപ്പ് എഴുതുമ്പോഴും ഗസ്സയുടെ മുകളിൽ ബോംബു വീഴുകയാണ്. ഗസ്സയുടെ അന്തരീക്ഷത്തിനു കരിഞ്ഞ മാംസത്തിന്റെ ഗന്ധമാണ്. പണ്ട് കുരിശു യോദ്ധാക്കൾ പതിനായിരം യഹൂദരെ ചുട്ടു കൊന്നപ്പോൾ അന്തരീക്ഷത്തിൽ പടർന്നതും ഇതേ ഗന്ധമായിരിക്കണം. പക്ഷെ ഒരു വ്യത്യാസം മാത്രം. അന്ന് തങ്ങളെ സംരക്ഷിക്കാൻ സംരക്ഷണ വലയം തീർത്തവരുടെ പിൻതലമുറയെയാണ് ഇന്ന് അത്യുഗ്ര ശേഷിയുള്ള ആയുധങ്ങൾ കൊണ്ട് ഇസ്രയേൽ വേട്ടയാടി കൊണ്ടിരിക്കുന്നത്.
കടപ്പാട് സക്കീൻ
Stories you may Like
- ഹമാസ് ഭീകരരോ പോരാളികളോ?
- യഹൂദ വിരുദ്ധ കമന്റിട്ട ലണ്ടനിലെ ഇന്ത്യാക്കാരനായ സീനിയർ ഡോക്ടർക്ക് ജോലി നഷ്ടപ്പെട്ടു
- ഹമാസിന്റെ ലക്ഷ്യം ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി തകർക്കുകയോ?
- ഇംഗ്ലീഷ് തീവ്ര വലതുപക്ഷ നേതാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
- ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ ഇസ്രയേൽ വിരുദ്ധത വ്യാപിക്കുന്നതായി പരാതി
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍