കാളയെ മദ്യം നൽകിയും ഉപദ്രവിച്ചും പ്രകോപിപ്പിച്ച് കൊലയാളിയാക്കും; നാലുവർഷം കൊണ്ട് തമിഴ്നാട്ടിൽ മരിച്ചത് 17 പേർ; പരുക്കേറ്റവർ 1100; ജെല്ലിക്കെട്ടിന് വീണ്ടും അനുമതി നൽകിയത് വിവാദത്തിൽ
ഇടുക്കി: തെരുവുപട്ടിയെ കൊല്ലാൻ നിയമമില്ലാത്ത രാജ്യത്ത് മനുഷ്യരെ കൊല്ലുന്ന ക്രൂരമൃഗവിനോദത്തിന് വീണ്ടും അനുമതി നൽകിയത് പ്രതിഷേധമുയർത്തുന്നു. തമിഴ്നാട്ടിൽ നിരവധിപ്പേരുടെ ജീവനെടുത്ത ജെല്ലിക്കെട്ടി(മഞ്ജുവിരട്ട്)ന് അനുമതി നൽകിയ കേന്ദസർക്കാർ വിജ്ഞാപനമാണ് വിവാദമുയർത്തുന്നത്. മനുഷ്യരുടെയും കാളകളുടെയും ജീവന് ഭീഷണിയാകുന്ന ജെല്ലിക്കെട്ട് ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും ലംഘനമാണെന്നാണ് മനുഷ്യാവകാശ സംഘടനകളും മൃഗസംരക്ഷക പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നത്.
കേന്ദ്ര പരിസ്ഥിതി വകുപ്പാണ് ജെല്ലിക്കെട്ടിന് അനുവാദം നൽകി കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചത്. തമിഴ്നാട്ടിലെ നിരവധി ഗ്രാമങ്ങളിൽ ആവേശമുയർത്തി കാളകളെ ഉപയോഗിച്ചു നടത്തുന്ന മത്സരമാണ് ജെല്ലിക്കെട്ട്. പ്രത്യേകമായി വളർത്തുന്ന പോരുകാളകളെ ജനക്കൂട്ടത്തിനു നടുവിലെ മൈതാനത്തിലേയ്ക്ക് പ്രകോപിപ്പിച്ചു തുറന്നു വിടുകയും ഒരുപറ്റം ധീരന്മാരായ ചെറുപ്പക്കാർ കാളയെ കീഴടക്കാൻ ശ്രമിക്കുന്നതുമാണ് മത്സരത്തെ ആവേശകരമാക്കുന്നത്. കാളക്കൂറ്റന്മാരെ കീഴടക്കാനുള്ള ശ്രമത്തിനിടെ നിരവധിപ്പേരുടെ മരണം മിക്കപ്പോഴും സംഭവിക്കാറുണ്ട്. ഒട്ടേറെ പേർക്ക് ഗുരുതര പരുക്കുകൾ ഏൽക്കുകയും ചെയ്യും. മനുഷ്യരെപ്പോലെ തന്നെ കാളകളുടെ ജീവനും അപകടത്തിലാകുന്നതും പതിവ് സംഭവമാണ്. ജെല്ലിക്കെട്ടിനിടെ നട്ടെല്ലു തകർന്നും കഴുത്തൊടിഞ്ഞും ആന്തരികാവയവങ്ങൾക്ക് പ്രവർത്തനക്ഷമത നശിച്ചും നൂറുകണക്കിന് യുവാക്കളാണ് തമിഴ്നാടൻ ഗ്രാമങ്ങളിൽ ശയ്യാവലംബികളായി കഴിയുന്നത്. ഇതിനു പുറമെയാണ് മത്സരത്തിന്റെ പേരിൽ കാളകളോട് കാട്ടുന്ന ക്രൂരത.
ചാവേറുകളായി മൈതാനത്ത് ഒരുങ്ങിനിൽക്കുന്ന യുവാക്കളുടെ ഇടയിലേയ്ക്ക് കാളകളെ അക്രമാസക്തരാക്കിയാണ് തുറന്നു വിടുന്നത്. ഇതിനായി ഇവയെ മുറിവേൽപിച്ചും മദ്യം നൽകിയും പ്രകോപിതരാക്കുകയാണ് പതിവുശൈലി. കാളകളുടെ വാലിൽ കടിച്ചാണ് വിറളിപിടിപ്പിക്കുക. മത്സരാർത്ഥികളോ, സംഘാടകരോ കാളകളുടെ വാലിൽ മാറിമാറി കടിക്കും. വടികാണ്ട് ദേഹമാസകലം അടിക്കുകും കത്തികൊണ്ട് കുത്തി മുറിവേൽപിക്കുകയും ചെയ്യും. കാളകളെ ഉന്മത്തരാക്കാൻ ഇവയുടെ വായിൽ ബലമായി മദ്യം ഒഴിച്ചു നൽകുകയും ചെയ്യും. ഇങ്ങനെ സ്ഥലകാലബോധം നശിച്ച അവസ്ഥയിലാണ് പോരുകാളകളെ ആയിരക്കണക്കിനാളുകൾ കാണികളായി ചുറ്റും നിൽക്കുന്ന മൈതാനിയിലേയ്ക്ക് തുറന്നു വിടുന്നത്. കാളകളുടെ ഒപ്പമോടി അവയെ മുതുകിൽപ്പിടിച്ചു നിർത്തുന്നവരാണ് ജേതാവ്.
കുത്തേൽക്കാതെയും പിടിവിടാതെയും മുതികിൽ പിടിച്ചു നൂറുമുതൽ 200 വരെ മീറ്റർ ഓടിയാലും വിജയിയാകും. കാളയെ പിടിച്ചു നിർത്താനായില്ലെങ്കിൽ കാളയുടെ ഉടമയാണ് വിജയിയാവുക. ഇത്തരം കാളകൾക്ക് പിന്നീട് വലിയ വില ലഭിക്കും. കാളയെ പിടിച്ചു നിർത്തുന്നവർക്ക് ഒരു ഗ്രാം സ്വർണം, ഗ്രൈൻഡർ തുടങ്ങിയവയൊക്കെയാണ് സമ്മാനം. സമ്മനത്തിലല്ല, വിരകൃത്യത്തിനാണ് നാട്ടിൽ ബഹുമതി. വിജയികൾ നാട്ടിലെ വീരകഥാപാത്രങ്ങളാകും. മത്സരത്തിനിടെ കാളകളുടെ കുത്തേറ്റു വീഴുന്നവരെ ഉടൻ ആശുപത്രിയിലേയ്ക്ക് മാറ്റും. മരണം സംഭവിച്ചാലും ആർക്കും കാര്യമായ ദുഃഖമുണ്ടാകില്ല. അത്രയ്ക്കാണ് ജെല്ലിക്കെട്ടിനോട് തമിഴർക്കുള്ള പ്രിയം. സുരക്ഷാവേലികൾ തകർത്ത് കാളകൾ കാണികൾക്കിടയിലേയ്ക്ക് കുതിച്ചുണ്ടായ അപകടങ്ങളും നിരവധിയാണ്.
മധുരക്കടുത്തുള്ള അളംഗനല്ലൂരാണ് പ്രധാന മത്സരവേദി. ഇവിടെ എല്ലാ വർഷവും അഞ്ഞൂറോളം കാളകളെയാണ് വിവിധ സ്ഥലങ്ങളിൽനിന്നും മത്സരത്തിനായി കൊണ്ടുവരുന്നത്. 2014-ലാണ് ജെല്ലിക്കെട്ട് സുപ്രീം കോടതി തടഞ്ഞത്. കാളകളെ ഉപയോഗിച്ചുള്ള മത്സരങ്ങളും മറ്റും നിരോധിച്ചുകൊണ്ടു 2011 ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ നിരോധന ഉത്തരവ്. അതിനാൽ കഴിഞ്ഞ വർഷം തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് നടന്നില്ല. ഇപ്പോൾ പരിസ്ഥിതി മന്ത്രാലയം തന്നെയാണ് വീണ്ടും അനുമതി നൽകിയതെന്നതും ശ്രദ്ധേയമാണ്. തമിഴ്നാടിന്റെ സംസ്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്ന മത്സരമായതിനാലാണ് അനുമതി നൽകുന്നതെന്നും ജില്ലാ ഭരണാധികാരികളുടെ കർശനമായ സുരക്ഷാ മേൽനോട്ടത്തിലായിരിക്കണം മത്സരമെന്നും കേന്ദ്ര മന്ത്രാലയം നിഷ്കർഷിച്ചിട്ടുണ്ട്. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടുക മത്സരത്തിൽ പൂർണമായും സാധ്യമല്ലെന്നാണ് കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങൾ വെളിവാക്കുന്നത്. ഒട്ടേറെ നിബന്ധനകളാണ് മത്സരവുമായി ബന്ധപ്പെട്ടുള്ളത്. വീരരും (മത്സരാർത്ഥികൾ) കാളകളും എറ്റുമുട്ടുന്ന വേദിയുടെ ദൈർഘ്യം 60 അടിയിൽ കുറയരുത്.
പ്രവേശന കവാടത്തിൽ നിന്നും (വടിവാസൽ) വേദിയിലേക്ക് വേലി നിർമ്മിച്ചു കാണികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതാണ്, കാളകൾക്ക് ലഹരി വസ്തുക്കൾ കൊടുക്കരുത്. കാളയുടെ ഉപ്പൂടി(മുതുക്)യിൽ എണ്ണ തേക്കരുത്, കാളകളുടെ കൊമ്പുകളുടെ മൂർച്ച പൂർണ്ണമായും ഇല്ലാതാക്കണം, കാളകൾ ആരോഗ്യവാന്മാരാണെന്ന് മൃഗഡോക്ടറുടെ സാക്ഷ്യപത്രം ലഭിച്ചിരിക്കണം, ഒന്നിൽ കൂടുതൽ കാളകളെ ഒരേ സമയം വേദിയിൽ അനുവദിക്കരുത്, മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന വീരന്മാർ മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ പാടുള്ളു, മത്സരാർത്ഥികൾ പൂർണ്ണ ആരോഗ്യവാ•ാരാണെന്നും ലഹരിമരുന്നുകൾ ഉപയോഗിച്ചിട്ടില്ല എന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം, മത്സരവേദിയിൽ ഒരു സംഘം ഡോക്ടർമാരും ആംബുലൻസുകളും തയാറായിരിക്കണം എന്നിവയാണ് പ്രധാനം. എന്നാൽ ഇവയിൽ മിക്കവയും പാലിക്കപ്പെടുന്നില്ല. മുമ്പ് തമിഴ്നാട്ടിലെ 2000-ഓളം ഗ്രാമങ്ങളിൽവരെ ജെല്ലിക്കെട്ട് നടത്തിയിരുന്നു. അപകടങ്ങളും മരണങ്ങളും കൂടിയതോടെ പ്രതിഷേധവും വർധിച്ചു. ഇതേതുടർന്നു മത്സരങ്ങളിൽ പത്തോളമായി ചുരുങ്ങി. അളംഗനല്ലൂരിനു പുറമേ, പാളമേട്, ദിണ്ഡിക്കൽ, ആവണപുരം, അയ്യൻപെട്ടി തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാന മത്സരങ്ങൾ അരങ്ങേറുന്നത്.
മുംബൈ ആസ്ഥാനമായ പീപ്പിൾ പോർ ദ് എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് എന്ന സംഘടന നടത്തിയ പഠനത്തിൽ 2010 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ ജെല്ലിക്കെട്ടിൽ 17 പേർ കൊല്ലപ്പെടുകയും 1100 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി വ്യക്തമാക്കുന്നു. ജെല്ലിക്കെട്ട് വീണ്ടും ആരംഭിക്കാനുള്ള നിർദേശത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംഘടന.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍