സോഷ്യൽ മീഡിയയിൽ വാചകം അടിക്കുന്നവർക്കല്ല വല്ലതും ചെയ്യുന്നവർക്കാണ് ജനങ്ങളുടെ പിന്തുണ; ദീപാ നിശാന്തിനേയും പ്രമുഖ സംഘടനകളേയും പിന്തള്ളി സോഷ്യൽ മീഡിയാ ഇടപെടലുകൾക്കുള്ള പുരസ്കാരം കൃഷി ഭൂമിക്ക്
തിരുവനന്തപുരം: ഏതാനും വർഷങ്ങളായി മലയാളിയുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ് സോഷ്യൽ മീഡിയ. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന വ്യക്തികളെയോ ഗ്രൂപ്പുകളെയോ ഇതുവരെ ആരും ആദരിച്ചിട്ടുമില്ല. ഈ പതിവിന് മാറ്റം വരുത്തുകയായിരുന്നു ഇത്തവണ മറുനാടൻ മലയാളി. ഈ വിഭാഗത്തിൽ മറുനാടൻ മലയാളിയുടെ ആദ്യ പുരസ്കാരം കൃഷി ഭൂമിയെന്ന സോഷ്യൽ മീഡിയാ ഗ്രൂപ്പിന്.
വിഷരഹിത പച്ചക്കറികൾ സ്വയം ഉൽപ്പാദിപ്പിക്കാൻ ഉള്ള അറിവും വിത്തുകളും പരസ്പരം കൈമാറി നല്ല കൃഷിയുടെ വക്താക്കളായി മാറാൻ ഓരോരുത്തരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഫേസ്ബുക്ക് ഗ്രൂപ്പാണ് കൃഷിഭൂമി. മഹത്തായ ആ ലക്ഷ്യത്തിലേക്ക് എത്താനും കൃഷിയുടെ വ്യാപനത്തിനുമായി അംഗങ്ങൾ ആവശ്യപ്പെടുന്ന കാർഷിക സഹായങ്ങൾ ലഭ്യമാക്കാൻ പരിശ്രമിക്കുക എന്ന കാര്യവും ഈ കൂട്ടായ്മ ലക്ഷ്യമിടുന്നു. ഇത്തരം ജനകീയ ഇടപെടലുകൾക്ക് സോഷ്യൽ മീഡിയയ്ക്കുള്ള സ്ഥാനം വ്യക്തമാക്കിയാണ് പുരസ്കാരത്തിന് കൃഷിഭൂമിയെ മറുനാടൻ മലയാളി വായനക്കാർ തെരഞ്ഞെടുക്കുന്നത്.(കൃഷി ഭൂമിയെന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ പേജിലേക്ക് കടക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
ഫെയ്സ് ബുക്ക് ഗ്രൂപ്പുകൾ തമ്മിലുള്ള പോരാട്ടത്തിൽ വ്യക്തമായ മുൻതൂക്കവുമായാണ് കൃഷി ഭുമി ആദ്യസ്ഥാനത്ത് എത്തുന്നത്. ആകെ പോൾ ചെയ്ത വോട്ടുകളായ 54,780ൽ 18,612 എണ്ണം കൃഷി ഭുമിക്കായിരുന്നു. ശതമാനക്കണക്കിൽ 34ഉം. തൊട്ട് പിന്നിലെത്തിയത് കേരള വർമ്മ കോളേജിലെ ബീഫ് വിവാദമുമായി ബന്ധപ്പെട്ട് ശ്രദ്ധേയയായ ദീപാ നിശാന്തും. കേരള വർമ്മ കോളേജിലെ ഈ അദ്ധ്യാപികയ്ക്ക് 15, 599 പേർ വോട്ട് രേഖപ്പെടുത്തി. വോട്ടിങ് ശതമാനം 30.3ഉം. മൂന്നാം സ്ഥാനത്തിനായി ഫ്രീതിങ്കേഴ്സും റൈറ്റ് തിങ്കേഴ്സും തമ്മിൽ ശക്തമായ മത്സരമായിരുന്നു. ദശാംശം ഒൻപത് ശതമാനത്തിന്റെ വ്യത്യാസത്തിൽ ഫ്രീ തിങ്കേഴ്സ് മൂന്നാമനായി.
ഫ്രീതിങ്കേഴ്സിന് 7,128 പേരാണ് വോട്ട് ചെയ്തത്. ആകെ പോൾ ചെയ്തതിന്റെ 13 ശതമാനം. റൈറ്റ് തിങ്കേഴ്സിന് 6.633 പേരുടെ പിന്തുണയാണ് ലഭിച്ചത്. 12.1 ശതമാനമാണ് ഇത്. ക്രിയാത്മക ചിന്തകൾക്കായി വേദിയൊരുക്കുന്ന ഗ്രൂപ്പുകൾ എന്ന നിലയിലാണ് ഫ്രീ തിങ്കേഴ്സിനെയും റൈറ്റ് തിങ്കേഴ്സിനെയും പുരസ്കാരത്തിനു പരിഗണിച്ചത്. ലോകത്ത് നടക്കുന്ന സംഭവങ്ങളിലൊക്കെത്തന്നെ ഒരു കാഴ്ചപ്പാടുണ്ടാക്കിയെടുക്കാൻ ഈ ഗ്രൂപ്പുകൾ നടത്തുന്ന ഇടപെടലുകൾ പലരിലും സ്വാധീനം ചെലുത്തുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. വോട്ടിംഗിൽ അവസാനം എത്തിയത് മാദ്ധ്യമപ്രവർത്തകയും മദ്രസാ പീഡനങ്ങളെ കുറിച്ച് തുറന്നെഴുതിയതിന്റെ പേരിൽ ഏറെ ആക്രമണങ്ങൾ നേരിടേണ്ടി വന്നവരുമായി വി പി റെജീനയാണ്. റെജീനയ്ക്ക് 5,808 വോട്ടാണ് ലഭിച്ചത്. അതായത് 10.6 ശതമാനം.
21 ദിവസം നീണ്ടുനിന്ന വോട്ടിംഗിന്റെ തുടക്കം മുതൽ തന്നെ കൃഷിഭൂമിയും ദീപാ നിശാന്തും തമ്മിലായിരുന്നു മത്സരം. മറുനാടൻ അവാർഡിന്റെ ആദ്യഘട്ടത്തിൽ വായനക്കാർ നോമിനേറ്റ് ചെയ്ത അഞ്ച് പേരാണ് മികച്ച സോഷ്യൽ മീഡിയ പുരസ്കാര പട്ടികയിൽ ഫൈനലിസ്റ്റായത്. ഇവരിൽ നിന്നും ഓൺലൈൻ വോട്ടിങ് നടത്തിയാണ് കൃഷി ഭൂമിയെ വിജയിയായി പ്രഖ്യാപിച്ചത്. ഡിസംബർ 15ാം തീയതി മുതലാണ് വോട്ടിങ് ആരംഭിച്ചത്. ജനുവരി 5 വരെയായിരുന്നു വോട്ട് ചെയ്യാനുള്ള സമയം. ഇതിലൂടെ ജനപ്രിയ നായകനായി വി എസ് അച്യൂതാനന്ദനേയും പ്രോമിസിങ് ലീഡറായി വിടി ബൽറാമിനേയും മികച്ച സാമൂഹിക പ്രവർത്തകനായി വാവാ സുരേഷിനേയും കണ്ടെത്തിയിരുന്നു. നാലാമത്തെ പുരസ്കാരമായാണ് കൃഷി ഭൂമിയുടെ നേട്ടം മറുനാടൻ പ്രഖ്യാപിക്കുന്നത്.
മലയാളികൾക്ക് നഷ്ടമായ കാർഷിക സംസ്ക്കാരം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന കാലമാണിപ്പോൾ. ഒരുകാലത്ത് കൃഷി ആയിരുന്നു സംസ്ഥാനത്തിന്റെ മുഖ്യവരുമാനം ആയിരുന്നത് ഇപ്പോൾ വ്യത്യസ്തമാണ് കാര്യങ്ങൾ. എന്തിനും ഏതിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. വിഷം കലർന്ന പച്ചക്കറികൾ കഴിച്ചു മടുത്തപ്പോഴാണ് മണ്ണിനെ മറന്ന മലയാളികൾ വീണ്ടും മണ്ണിലേക്ക് ചുവടുവച്ചത്. ഇതിന് ആവേശം പകർന്ന് കൂടെ നിന്നവരുടെ കൂട്ടത്തിൽ ഒരു ഫേസ്ബുക്ക് ഗ്രൂപ്പും ഉണ്ടായിരുന്നു. അതായിരുന്നു കൃഷി ഭൂമി. മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്നവരുടെ കൂട്ടായ്മ. ഫേസ്ബുക്കിൽ പോസ്റ്റുകൾ ഇട്ട് പ്രവർത്തിക്കുന്നതിൽ ഉപരിയായി കർഷകർക്കും പുതലമുറയ്ക്കും അറിവുപകരുന്ന വേദി കൂടിയാണ് കൃഷിഭൂമിയെന്ന് ഫേസ്ബുക്ക് കൂട്ടായ്മ. കൃഷിയെ വീണ്ടെടുക്കാൻ സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന ഇടപെടലുകൾക്കുള്ള അംഗീകാരമാണ് മറുനാടൻ പുരസ്കാരം.
പരമ്പരാഗത കൃഷി രീതികളെയും പുതുരീതികളെയും വളർത്തികൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കൃഷിഭൂമി എന്ന ഫേസ്ബുക്ക് കൂട്ടായ്മ രൂപംകൊള്ളുന്നത്. ഫേസ്ബുക്കിൽ കൃഷിയെ കുറിച്ച് സംസാരിക്കാൻ നിരവധി ചെറിയ കൂട്ടായ്മകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഈ കൂട്ടായ്മകളിൽ അംഗങ്ങളായവരെല്ലാം ചേർന്ന് പരസ്പരം കൃഷി അറിവുകൾ കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് കൃഷിഭൂമി എന്ന ഫേസ്ബുക്ക് കൂട്ടായ്മ തുടങ്ങിയത്. ചെറുപ്പക്കാരുടെ വലിയ തോതിലുള്ള സാന്നിധ്യം തന്നെയാണ് ഈ ഗ്രൂപ്പിനെ വേഗത്തിൽ ഹിറ്റാക്കിയത്. രണ്ട് വർഷം മാത്രം പ്രായമായ ഈ ഗ്രൂപ്പിൽ ഇതിനോടകം അറുപത്തി അയ്യായിരത്തിലേറെ പേർ അംഗങ്ങളായിട്ടുണ്ട്. ഫേസ്ബുക്കിലെ കൂട്ടായ്മയിൽ അംഗങ്ങളായവർ ചേർന്ന് പല സെമിനാറുകളും മറ്റും സംഘടിപ്പിച്ചിരുന്നു. സാമ്പാർ ചലഞ്ച്, സീഡേഴ്സ് ലവ് പോലുള്ള പരിപാടികൾ ഒരുക്കിയാണ് ഈ സൈബർ കൂട്ടായ്മ കൂടുതൽ ജനകീയമായത്.
ഗ്രൂപ്പിൽ അംഗങ്ങളായവർ ഒരു സ്ഥലത്ത് ഒത്തുകൂടുകയും തുടർന്ന് വിത്ത് കൈമാറുകയും ചെയ്യുന്ന രീതിയാണ് ആദ്യം അവലംബിച്ചത്. പിന്നീട് ശൈലി മാറ്റി ഫേസ്ബുക്ക് പേജിൽ അങ്ങോളം ഇങ്ങോളമുള്ള അംഗങ്ങൾ പരസ്പരം വിത്ത് അയച്ചു കൊടുക്കുന്ന രീതിയും പിന്തുടർന്നു. കർഷക സംഘങ്ങളുടെയും കാർഷികശാസ്ത്രജ്ഞരുടെയും കൃഷിഭവനുകളുടെയും കർഷകരുടെയുമെല്ലം പിന്തുണയും ഈ കൂട്ടായ്മയ്ക്കുണ്ട്. ആവശ്യക്കാർക്ക് വളവും മറ്റനുബന്ധ വസസ്തുക്കളും കൊറിയർ ചെയ്തു കൊടുക്കുകയും ചെയ്യുന്നു. മാർക്കറ്റിലുള്ളതിനെക്കാൾ വളരെക്കുറഞ്ഞ വിലയ്ക്കാണ് വിത്തുകൾ അയച്ചു കൊടുക്കുന്നത്. ഇതൊക്കെ കൃഷി ചെയ്ത് വിളവെടുക്കുന്ന ചിത്രങ്ങളും രീതിയും ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയും ചെയ്യുന്നു. ഈ ഗ്രൂപ്പിൽ അംഗങ്ങളാകുന്നവരെ സംബന്ധിച്ചിടത്തോളം അത് കണ്ണിന് കുളിർമ്മ പകരുന്ന കാഴ്ച്ച കൂടിയാണ് സമ്മാനിച്ചത്.
കൃഷിഭൂമി ഗ്രൂപ്പിന്റെ പ്രധാനലക്ഷ്യം തന്നെ പരമ്പരാഗത കൃഷിയിനങ്ങളുടെ വ്യാപനമാണ്. അന്യം നിന്നുപോകുന്ന അടത്താപ്പ്, നിത്യവഴുതന, ചതുരപ്പയർ, മരവെണ്ട എന്നീ ഇനങ്ങൾ ഉൾപ്പെടെ വെള്ളരി, തക്കാളി, മുളകുകൾ തുടങ്ങി വിവിധ ഇനം പച്ചക്കറികൾ ഇവർ കൃഷി ചെയ്യുന്നു. ഇത്തരം കൃഷികൾക്കു പിന്നിൽ കൂടുതലും ചെറുപ്പക്കാരാണെന്നതും ശ്രദ്ധേയമാണ്. ഗ്രൂപ്പിൽ പങ്കാളികൾ ആയവരിൽ ഭൂരിപക്ഷവും ചെറുപ്പക്കാരാണ്. സർവകലാശാലകൾക്കും ദൃശ്യശ്രവ്യ മാദ്ധ്യമങ്ങൾക്കും ഇടപെടാൻ പറ്റാത്ത വിധത്തിലുള്ള ഇടപെടലാണ് ഈ കൃഷി കൂട്ടായ്മയിലുടെ സാധിച്ചെടുത്തത്. തിരുവനന്തപുരത്ത് ഏതെങ്കിലും വിളകളുടെ ഓർഗാനിക് തൈകൾ ഉണ്ടെങ്കിൽ ഈ ഫേസ്ബുക്ക് ഗ്രൂപ്പിലെ കാസർഗോഡുള്ള കർഷകരിൽ വരെ അത് എത്തിക്കാൻ സാധിച്ചു.
കൃഷി ഭൂമി ഗ്രൂപ്പിൽ നിരവധി കൃഷി ഓഫീസർമാരും കൃഷി ഭവനുകളും അംഗങ്ങളാണ്. അതുകൊണ്ടുള്ള പ്രധാന നേട്ടം സർക്കാറിൽ നിന്നും കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ച് അറിയാം എന്നതാണ്. ഗ്രൂപ്പിലെ കൃഷി ഓഫീസർമാരും കൃഷി ഭവനുകളും ചേരുന്നത് സർക്കാരിൽ നിന്നും കർഷകർക്ക് ലഭിക്കാവുന്ന ആനുകൂല്യങ്ങൾ അവർക്ക് നേടിക്കൊടുക്കാൻ സഹായകരമാവുന്നു. അങ്ങനെ പ്രവർത്തന പാതിയിലാണ് ഈ ഫെയ്സ് ബുക്ക് കൂട്ടായ്മ. ഇതിനുള്ള അംഗീകാരമാണ് കൃഷി ഭൂമിയെന്ന സോഷ്യൽ മിഡീയ ഗ്രൂപ്പിനുള്ള മറുനാടന്റെ പുരസ്കാരം.
Stories you may Like
- ഇടിച്ച കാറിനു മുകളിലേക്കു തെറിച്ചുവീണ യുവാവുമായി യാത്ര, കാർ ഡ്രൈവർ അറസ്റ്റിൽ
- രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പരസ്യപ്രതികരണം വേണ്ട
- നാനോ കാറിൽ രത്തൻ ടാറ്റയ്ക്ക് പിഴച്ചത് എവിടെ?
- കേരളാ കോൺഗ്രസ് ചെയർമാന്റെ ലേഖനം രാഷ്ട്രീയ മാറ്റ സൂചനയോ? കോട്ടയം കലങ്ങി മറിയുമോ?
- സിസി തമ്പിയുമായുള്ള വസ്തു ഇടപാടുകൾ കോൺഗ്രസിന് തലവേദന
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്