ബ്രിട്ടന്റെ ഭീകര വേട്ട ഇങ്ങനെയൊക്കെയാണ്...! പുതിയ ജിഹാദി ജോണായ ഇന്ത്യൻ വംശജൻ സിദ്ധാർത്ഥിനെ ആറു തവണ അറസ്റ്റ് ചെയ്തിട്ടും വിട്ടയച്ചു; നാണക്കേട് മാറാതെ പൊലീസ്
ലണ്ടൻ: പാരീസാക്രമണത്തിന് ശേഷം തങ്ങളുടെ അടുത്ത ലക്ഷ്യം ബ്രിട്ടനാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ആവർത്തിച്ച് ഭീഷണി മുഴക്കുന്നതിനിടെ ഭീകരർക്കെതിരെ കടുത്ത നടപടിയാണ് സ്വീകരിച്ച് വരുന്നതെന്ന് ബ്രിട്ടീഷ് സർക്കാർ ആവർത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ ഇത്തരം പ്രഖ്യാപനങ്ങൾ ഇതുവരെ വെറും കടലാസിലും പ്രസ്താവനകളിലും ഒതുങ്ങിയിരുന്നന്ന കാര്യമാണോയെന്നാണ് പുതിയ ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് അടുത്തിടെ പുറത്തിറങ്ങിയ ഐസിസിന്റെ കൊലപാതക വീഡിയോയിലൂടെ രംഗത്ത് വന്ന ഇന്ത്യൻ വംശജനും പുതിയ ജിഹാദി ജോൺ എന്നറിയപ്പെടുന്നയാളുമായ സിദ്ധാർത്ഥിനെ ആറ് തവണ അറസ്റ്റ് ചെയ്തിട്ടും വിട്ടയിച്ചിരുന്നുവെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. ഇതോടെ ബ്രിട്ടനിലെ പൊലീസ് വിട്ടുമാറാത്ത നാണക്കേടിലുമായിരിക്കുകയാണ്.
ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ആറാഴ്ചകൾക്ക് ശേഷം താൻ പാസ്പോർട്ട് സഹിതം കീഴടങ്ങാൻ തയ്യാറാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് സിദ്ധാർത്ഥ് തങ്ങളെ ഫോൺ ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ രാത്രിയാണ് പൊലീസ് ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഒരു മാസം കാത്തിരുന്നിട്ടും സിദ്ധാർത്ഥിനെ കാണാത്തതിനെ തുടർന്ന് പൊലീസ് അയാൾക്ക് ഒരു കത്തയക്കുകയായിരുന്നു. കത്തിൽ കാണിച്ചിരിക്കുന്ന നമ്പറിൽ പൊലീസിനെ ബന്ധപ്പെടാനായിരുന്നു നിർദ്ദേശം. ഏറ്റവും അടുത്ത് ഐസിസ് പുറത്തിറക്കിയ കൊലപാതക വീഡിയോയിൽ മുഖം മൂടി ധരിച്ച് ഭീഷണി മുഴക്കുന്ന ജിഹാദി സിദ്ധാർത്ഥാർത്തെന്ന് ലണ്ടൻ കാരനാണെന്ന സംശയം ബലപ്പെട്ടതിനെ തുടർന്നാണ് നിർണായകമായ ഈ വെളിപ്പെടുത്തലുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.
തങ്ങളുടെ കസ്റ്റഡിലിയുള്ള അഞ്ച് തടവ് പുള്ളികളെ വെടിവച്ച് കൊല്ലുന്നതിന് ഇയാളാണ് നേതൃത്വം നൽകുന്നതെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്. ഐസിസിനെതിരെ ബ്രിട്ടൻ നിയോഗിച്ച അഞ്ച് ചാരന്മാരെയാണ് ഐസിസ് വധിച്ചിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. ഐസിസിന്റെ ആരാച്ചാരും ബ്രിട്ടീഷ് പൗരനുമായിരുന്ന ജിഹാദിജോണിന്റെ പാത പിന്തുടർന്ന് അതേ മാനറിസങ്ങളാണ് സിദ്ധാർത്ഥ് പ്രസ്തുത വീഡിയോയിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്. അക്കാരണത്താലാണ് ഇയാൾ പുതിയ ജിഹാദിജോൺ എന്നറിയപ്പെടുന്നത്.നിരവധി നിരപരാധികളെ കൊന്നൊടുക്കി ഇവയുടെ ക്രൂരമായ വീഡിയോകൾ പുറത്തിറക്കി ഭീഷണി മുഴക്കിയ ജോൺ കഴിഞ്ഞ നവംബറിൽ സിറിയയിൽ നടന്ന യുഎസ് ഡ്രോൺ ആക്രമണത്തിൽ വധിക്കപ്പെടുകയായിരുന്നു.
ജിഹാദി ജോണിന് പകരം സിദ്ധാർത്ഥ് ഇപ്പോൾ ഐസിസിന്റെ ആരാച്ചാരായി ചാർജേറ്റെടുത്തിരിക്കുകയാണെന്നാണ് നോർത്ത് ലണ്ടനിലെ എൻഫീൽഡിലുള്ള ബ്രൂംഫീൽഡ് സ്കൂളിലെ സഹപാഠിയായ കെമൽ ബെൻസെൽ പറയുന്നത്. പഠിക്കുന്ന കാലത്ത് സൽസ്വഭാവിയായ കുട്ടിയായിരുന്നു സിദ്ധാർത്ഥെന്നാണ് കെമെൽ പറയുന്നത്.സിദ്ധാർത്ഥ് അനായാസം സിറിയയിലേക്ക് പോയി ഐസിസിൽ ചേർന്നതിന്റെ പശ്ചാത്തലത്തിൽ ്ബ്രിട്ടന്റെ അതിർത്തി നിയന്ത്രണ സംവിധാനങ്ങളെക്കുറിച്ച് ഉത്കണ്ഠ നിറഞ്ഞ ചോദ്യങ്ങൾ ഉയരുന്നുണ്ട്.
ആറ് പ്രാവശ്യം അറസ്റ്റിലായിട്ടും സിദ്ധാർത്ഥിനെ ആറ് പ്രാവശ്യവും പൊലീസ് ജാമ്യം നൽകി വിട്ടയച്ചതിനെക്കുറിച്ചും ഇപ്പോൾ കടുത്ത വിവാദങ്ങളും സംശയങ്ങളുമാണ് ഉയർന്ന് വന്നിരിക്കുന്നത്. തന്നെ അറസ്റ്റ് ചെയ്ത് രണ്ടു ദിവസത്തിനകം സിദ്ധാർത്ഥ് ഹിന്ദുമത്തിൽ നിന്നും ഇസ്ലാമിക് തീവ്രാവാദത്തിലേക്ക് പരിവർത്തനം ചെയ്യുകയുമുണ്ടായെന്നാണ് റിപ്പോർട്ട്.തുടർന്ന് ലണ്ടനിലെ വിക്ടോറിയ ബസ് സ്റ്റേഷനിൽ നിന്നുംകോച്ചിൽ കയറി പാരീസിലേക്ക് പോവുകയായിരുന്നു. തന്റെ ഗർഭിണിയായ ഭാര്യയ്ക്കും നാല് മക്കൾക്കുമൊപ്പമായിരുന്നു ഈ പലായനം.
ഇത്തരത്തിൽ സിദ്ധാർത്ഥ് എളുപ്പത്തിൽ ബ്രിട്ടനിൽ നിന്നും മുങ്ങിയതിനെ ശക്തമായ ഭാഷയിൽ വിമർശിച്ച് കോമൺസിൽ ഷാഡോ ഹോം സെക്രട്ടറി ആൻഡി ബേൺഹാം രംഗത്തെത്തിയിട്ടുണ്ട്. ഈ ഗൗരവമായ സുരക്ഷാ പാളിച്ചയെക്കുറിച്ച് ഒരു അന്വേഷണം ഉടനടി ആരംഭിക്കണമെന്ന് അദ്ദേഹം ഹോം സെക്രട്ടറിയായ തെരേസ മേയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. നിരോധിത സംഘടനായ അൽ മുഹാജിറൗണിനെ പിന്തുണച്ചതിന് സിദ്ധാർത്ഥ് അറസ്റ്റിലായിരുന്നത്. തുടർന്ന് 2014 സെപ്റ്റംബർ 26ന് അയാൾക്ക് പൊലീസ് ജാമ്യം നൽകുകയും വ്യവസ്ഥകളുടെ പുറത്ത് ഒക്ടോബറിൽ അയാളുടെ പാസ്പോർട്ട് തിരിച്ച് നൽകുകയും ചെയ്തിരുന്നു.
തുടർന്ന് ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് അയാൾ സിറിയയിലേക്ക് മുങ്ങുകയുമായിരുന്നു.തുടർന്ന് ഈ നിയമലംഘനം ചൂണ്ടിക്കാട്ടി പൊലീസ് സിദ്ധാർത്ഥിന് കത്തയക്കുകയാണുണ്ടായത്.ഈസ്റ്റ് ലണ്ടനിലെ വാർതത്താംസ്റ്റോവിലുള്ള അയാളുടെ വീട്ടിലേക്ക് നിരവധി തവണ പൊലീസ് കത്ത് എത്തിച്ചിരുന്നുവെങ്കിലും യാതൊരു മറുപടിയും ലഭിച്ചിരുന്നില്ല. ഈ കത്തുകൾ അയക്കുന്നതിന് മുമ്പ്തന്നെ സിദ്ധാർത്ഥ് രാജ്യം വിട്ടിരുന്നുവെന്നാണ് ബേൺഹാം ആരോപിക്കുന്നത്. ഇത്രയും കൊടും കുറ്റവാളിയായ സിദ്ധാർത്ഥിനെ ജാമ്യത്തിൽ വിട്ടതിനെ തുടർന്ന് വേണ്ട വിധം നിരീക്ഷിക്കാത്തതിനാലാണ് അയാൾ സിറിയയിലേക്ക് നാടു വിടാൻ കാരണമായതെന്നും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിക്കുന്നു.
അടുത്തിടെ പുറത്തിറങ്ങിയ ഐസിസ് വീഡിയോ കണ്ട് തെരേസ മേ കടുത്ത ഞെട്ടൽ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ നടക്കുന്ന പൊലീസ് അന്വേഷണത്തെക്കുറിച്ച് പ്രതിരിക്കാൻ അവർ തയ്യാറായിട്ടില്ല. ഐസിസിൽ ചേർന്നതിന് ശേഷം സിദ്ധാർത്ഥ് എകെ 47 ധരിച്ച് തന്റെ കുട്ടിയെ എടുത്ത് നിൽക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തിരുന്നു. അൽഖ്വയ്ദ നേതാവ് ഒമർ മുഹമ്മദിന്റെ തത്വങ്ങൾ പിന്തുടർന്ന് പ്രവർത്തിക്കുകയായിരുന്നു സിദ്ധാർത്ഥ് ചെയ്തത്. കഴിഞ്ഞ വർഷം ഐസിസിന്റെ കൊലപാതകങ്ങളെ ന്യായീകരിച്ച് കൊണ്ട് അയാൾ ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ജിഹാദിജോണിനെ ഇതിലൂടെ ന്യായീകരിച്ച് പാശ്ചാത്യലോകത്തെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. കൗമാരകാലത്ത് തന്നെ സിദ്ധാർത്ഥ് പ്രത്യേക സ്വഭാവത്തിന് ഉടമയായിരുന്നുവെന്നാണ് സഹോദരിയായ കോണിക ധർ കഴിഞ്ഞ രാത്രി വെളിപ്പെടുത്തിയിരുന്നത്. ഏകാകിയായിട്ടായിരുന്നു അയാൾ വളർന്നതെന്ന് കോണിക പറയുന്നു.
പഠിക്കുന്ന കാലത്ത് ആർസനൽ ആരാധകനായ അയാൾ നിർവാണ്, ലിൻകിൻ പാർക്ക് എന്നീ റോക്ക് ബാൻഡുകളെയും അയാൾ ആരാധിച്ചിരുന്നു. തികഞ്ഞ പാശ്ചാത്യ ഫാഷനിൽ ജീവിച്ചിരുന്ന സിദ്ധാർത്ഥ് ക്രിസ്മസും ദീപാവലിയും ഒരു പോലെ ആഘോഷിക്കുകയും ചെയ്തിരുന്നു. ഒരു ദന്തിസ്റ്റാവാനായിരുന്നു സിദ്ധാർത്തിന് താൽപര്യം. എന്നാൽ തന്റെ അച്ഛന്റെ മരണത്തെ തുടർന്ന് സിദ്ധാർത്ഥിന്റെ സ്വഭാവം മാറിമറിയുകയായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.തുടർന്ന് ക്രിസ്ത്യാനികൾക്കെതിരെ തിരിഞ്ഞ അയാൾ കുരിശുയുദ്ധത്തിന്റെ വക്താവാകുകയായിരുന്നു.കഴിഞ്ഞ വർഷം ബ്രിട്ടീഷുകാരെ ഐസിസിൽ ചേരാൻ പ്രേരിപ്പിച്ച് കൊണ്ട് സിദ്ധാർത്ഥ് ഒരു ഗൈഡ് പുറത്തിറക്കിയിരുന്നു.ഇപ്പോഴിതാ കൊലപാതക വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് ഏവരെയു ഞെട്ടിക്കുകയും ചെയ്തിരിക്കുകയാണ് സിദ്ധാർത്ഥ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍