വിസ മാറാൻ കിഷ് ദ്വീപിൽ പോയി ഇനി ഭീകരനാണെന്ന പേരു ദോഷം കേൾപ്പിക്കേണ്ട; വിസാകാലവധി തീരും മുമ്പ് അപേക്ഷിച്ചാൽ യുഎഇയിൽ താമസിക്കുമ്പോൾ തന്നെ വിസ പുതുക്കാം; അപേക്ഷ നൽകേണ്ടത് ഓൺലൈൻ വഴി; യുഎഇ മലയാളിക്ക് ആശ്വാസമായ പുതിയ തീരുമാനം ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: യുഎഇയിലെ പ്രവാസി മലയാളികൾക്ക് ആശ്വാസമായി ഒരു തീരുമാനം. ഏറെ നാളായി മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ബുദ്ധിമുട്ടാക്കിയിരുന്ന വിഷയമായിരുന്നു വിസ പുതുക്കൽ. യുഎഇയിൽ ഉള്ളപ്പോൾ വിസ പുതുക്കാനോ വിസ മാറാനോ കഴിയാത്ത അവസ്ഥ. ഇതിനാണ് പരിഹാര ഉണഅടാകുന്നത്. വിസ മാറാൻ രാജ്യം വിടേണ്ട ആവശ്യമില്ലെന്നു യുഎഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
യു.എ.ഇൽ സന്ദർശന വിസായിൽ വരുന്നവർ വിസാകാലാവധി കഴിഞ്ഞാൽ വിസപുതുക്കുന്നതിനും പുതിയ വിസക്ക് വേണ്ടി അപേക്ഷിക്കുന്നതിനും രാജ്യത്തിനു പുറത്തു പോകുന്നത് പലപ്പോഴും ഇറാന്റെ ഭാഗമായ ഈ ദ്വീപിലേക്കാണ്. യു.എ.ഇ.യിൽ നിന്ന് കിഷ് ദ്വീപിലെത്താൻ വിമാനമാർഗ്ഗം ഏകദേശം അരമണിക്കൂർ യാത്രാസമയം മതിയാകും. അതുകൊണ്ടാണ് ഈ ദ്വീപിലെത്തുന്നത്. എന്നാൽ തീവ്രവാദികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഇവിടെ എത്തുന്നത് പല പ്രശ്നങ്ങളും പ്രവാസികൾക്ക് ഉണ്ടാക്കാറുണ്ട്. ഇതിനും പരിഹാരമാണ് യുഎഇയുടെ പുതിയ തീരുമാനം.
ഇതോടെ ഏതുതരം വിസയിൽ വന്നവർക്കും പുതിയ വിസയിലേക്കു എളുപ്പത്തിൽ മാറാൻ കഴിയും. രാജ്യത്തിനകത്തുനിന്നു തന്നെ ഇതിന് സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിദേശികൾക്കു വേഗത്തിൽ വിസാനടപടികൾ പൂർത്തിയാക്കാൻ ഇതുമൂലം സാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസകുടിയേറ്റ വകുപ്പ് വക്താവ് ബ്രിഗേഡിയർ ഡോ. റാഷിദ് സുൽത്താൻ അൽ ഖദ്ർ അറിയിച്ചു. ഏതുവിസയിലാണോ രാജ്യത്തു പ്രവേശിച്ചത് ആ വിസയുടെകാലാവധി അവസാനിക്കും മുൻപു തന്നെ സ്പോൺസർമാർക്കു വിസ മാറ്റിനൽകാനാകും. കാലാവധി തീരുംമുൻപ് വിസാ പ്രക്രിയകൾ പൂർത്തിയാക്കണം എന്നുമാത്രം. നിലവിലുള്ള വിസയുടെ നിശ്ചിതകാലാവധി കഴിഞ്ഞാൽ പിഴയൊടുക്കേണ്ടി വരും. രാജ്യത്തെ എല്ലാ താമസ കുടിയേറ്റ കാര്യാലയങ്ങളിലും വിസാമാറ്റം സാധ്യമാകുമെന്നു യുഎഇ അറിയിച്ചു.
യുഎഇയിലെ താമസക്കാർക്കും സന്ദർശകർക്കും ഓൺലൈൻ വഴി വിസാനടപടികൾ പൂർത്തിയാക്കാനാകും. സൗകര്യപ്രദമായ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നതിലൂടെ സമയനഷ്ടം ഒഴിവാക്കാം. അപേക്ഷകർക്കു നിശ്ചയിച്ച ഫീസ് അടച്ചാൽ രാജ്യം വിടാതെതന്നെ വിസ ലഭിക്കും. സന്ദർശക വിസയിലെത്തിയവർ ജോലി കിട്ടിയാൽ രാജ്യംവിടുകയാണു പതിവ്. സ്വദേശത്തേക്കോ സമീപരാജ്യങ്ങളിലേക്കോ കിഷ് ദ്വീപിലേക്കോ യാത്രചെയ്താണു പുതിയ വിസയിൽ തിരിച്ചെത്തിയിരുന്നത്. ഈ ദുരിതം പ്രവാസി സമൂഹം പലപ്പോഴും യുഎഇയുടെ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നു. എന്നാൽ പരിഹാരം ഉണ്ടായിരുന്നില്ല. ഇന്ത്യൻ വിദേശ കാര്യമന്ത്രാലയവും ചില ഇടപെടൽ നടത്തി. ഇതോടെയാണ് യുഎഇ നയം മാറ്റത്തിന് തയ്യാറായത്. ഇന്ത്യാക്കാർക്ക് മാത്രമലല്ല യുഎയിൽ പ്രവാസ ജീവിതം നയിക്കുന്ന എല്ലാവർക്കും ആശ്വാസമാണ് ഈ തീരുമാനം.
തൊഴിൽ വിസയ്ക്ക് ആപ്പുറമുള്ളവയും പുതിയ സംവിധാനത്തിലൂടെ പുതുക്കാൻ കഴിയും. ട്രാൻസിറ്റ്, പലതവണ യാത്രചെയ്യാൻ കഴിയുന്ന വിസകൾ, 90 ദിവസം കാലാവധിയുള്ള സന്ദർശകവിസ, 30 ദിവസത്തെ ഹ്രസ്വകാല വിസ, വിദ്യാഭ്യാസ വിസ, ചികിൽസയ്ക്കുവേണ്ടി നൽകുന്ന വിസ, സമ്മേളനങ്ങൾക്കും പ്രദർശനങ്ങൾക്കുമായി നൽകുന്ന പ്രത്യേക പെർമിറ്റുകൾ, ടൂറിസ്റ്റ് വിസ, ജിസിസി രാജ്യങ്ങളിൽ താമസിക്കുന്നവർക്കു ലഭിക്കുന്ന സന്ദർശക വിസകൾ, 14 ദിവസം കാലാവധിയുള്ള മിഷൻ വിസ, പലതവണ യാത്രചെയ്യാനാകുന്ന മിഷൻ വിസകൾ, വിനോദസഞ്ചാര മേഖലകളിൽ നൽകുന്ന 60 ദിവസം കാലാവധിയുള്ള വിസകൾ, 90 ദിവസം തങ്ങാനാകുന്ന മിഷൻ വിസ എന്നിവയെല്ലാം രാജ്യം വിടാതെ മാറാനാകും. സമയവും സാമ്പത്തിക ലാഭവുമാണ് ഈ നിയമം പ്രവാസികൾക്കു സമ്മാനിക്കുന്നത്.
യു.എ.ഇയിലെ വിസ മാറ്റാനായി ഇറാൻ അധീനതയിലുള്ള കിഷ് ദ്വീപിലെത്തി വഞ്ചിതരാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നുവെന്ന തിരിച്ചറിൽ നിന്നാണ് ഈ തീരുമാനം. ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പൈൻസ്, കാമറൂൺ, പാക്കിസ്ഥാൻ, ചൈന, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവിടെയെത്തി കുടുങ്ങുന്നവരിൽ ഏറെയും. ഗൾഫ് നാടുകളിലെ വിവിധ സ്വകാര്യ കമ്പനികളുടെ ജോലി വാഗ്ദാനം വിശ്വസിച്ചാണ് ഇവർ കിഷിലെത്തുന്നത്. വിസ നൽകാമെന്ന വാഗ്ദാനം ചില കമ്പനികൾ പാലിക്കാറില്ല. ഇത് പരാതിയായി എത്തി. ഇതോടെയാണ് യുഎഇ നയം മാറ്റത്തിന് തയ്യാറായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശന സമയത്തും ഈ വിഷയം ഇന്ത്യ ഉയർത്തിയിരുന്നതായി സൂചനയുണ്ട്.
വിസ പുതുക്കാനായി യാത്രാ ചെലവ് താരതമ്യേന കുറവായത് കാരണമാണ് നാട്ടിൽ പോകാതെ കിഷ് തെരഞ്ഞെടുത്തിരുന്നത്. ദുബായ് വിമാനത്താവളത്തിൽ നിന്നും ആകാശ മാർഗം മുപ്പത് മിനിറ്റ് സഞ്ചരിച്ചാൽ ഇവിടെയെത്തുാം. കിഷ് ദ്വീപിലെ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയാൽ കാത്തിരിക്കുന്ന ബസുകൾ സൗജന്യമായി ഹോട്ടലുകൾക്ക് മുന്നിൽ എത്തിക്കും. പിന്നീടങ്ങോട്ടാണ് ചൂഷണം തുടങ്ങുന്നത്. അതേ സമയം വിസ മാറ്റുന്നതിനായി ഇവിടെ എത്തുന്ന ഇന്ത്യക്കാരുൾപ്പെടെയുള്ള യുവതികൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുമുണ്ട്. ഒരു ദിവസം ഇരുനൂറിലേറെ പേരാണ് വിസ മാറ്റുന്നതിന് വേണ്ടി മാത്രം കിഷ് ദ്വീപിലെത്തുന്നത്. ഇത് കിഷ് ദ്വീപിനെ തീവ്രവാദികളുടെ പറുദീസയുമാക്കി. പണമുണ്ടാക്കാൻ ഈ ദ്വീപിനേയും ഭീകരവാദികൾ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ ദുബായിൽ നിന്നുള്ള കിഷ് ദ്വീപ് യാത്ര പ്രവാസികൾക്ക് ഭാവിയിൽ പല പ്രശ്നവും ഉണ്ടാക്കി.
യുഎഇയുടെ പുതിയ തീരുമാനത്തോടെ ഇത്തരം റിസ്ക് എടുക്കാതെ തന്നെ വിസ പുതുക്കാൻ പ്രവാസികൾക്ക് അവസരം ഒരുങ്ങുകയാണ്.
Stories you may Like
- വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- കെയർ വിസ: ഇനിയാർക്കും വരാനാകില്ലെന്ന് ഉറപ്പിച്ചു ബ്രിട്ടീഷ് സർക്കാരിന്റെ ഉത്തരവ്
- വിസ തട്ടിപ്പുകാരൻ ഗൾഫിലേക്ക് മുങ്ങുമ്പോൾ
- മനുഷ്യക്കടത്തായി മാറിയ വിസ തട്ടിപ്പ് കേസുകളിൽ ബ്രിട്ടനിലെങ്ങും ഊർജിത അന്വേഷണം
- സ്റ്റുഡന്റ് വിസയിൽ അവസാന ബസിൽ കയറിപ്പറ്റാൻ തിക്കും തിരക്കും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍