ബോംബ് ഇടുന്നതിന് മുമ്പ് ട്വിറ്റർ ഉപദേശം തേടുമോ? ബ്രിട്ടനിലെ ഷോപ്പിങ് സെന്റർ ആക്രമിക്കാൻ പദ്ധതിയിട്ട പാക്ക് വംശജരായ ദമ്പതികൾ കുറ്റക്കാർ; ശിക്ഷ ഈ ആഴ്ച
മുസ്ലീം ദമ്പതികൾ ഭാഗഭാക്കാകുന്ന ഭീകരാക്രമണ സംഭവങ്ങൾ പാശ്ചാത്യ രാജ്യങ്ങളിൽ വ്യാപിക്കുകയാണോ...? കാലിഫോർണിയയിലെ സാൻ ബെർണാർഡിനൊയിലെ ഹോളിഡേ പാർട്ടിക്കിടെ മുസ്ലിം ദമ്പതികളായ സയിദ് ഫാറൂഖും താഷ്ഫീൻ മാലിക്കും വെടി വയ്പ് നടത്തി 14 പേരെ കൊന്നിട്ട് അധികം നാളായിട്ടില്ല. ഇപ്പോഴിതാ ബ്രിട്ടനിലെ വെസ്റ്റ് ഫീൽഡ് ഷോപ്പിങ് സെന്റർ ആക്രമിക്കാൻ പദ്ധതിയിട്ട് പാക്ക് വംശജരായ ദമ്പതികൾ പിടിയിലാവുകയും അവർക്ക് ശിക്ഷ വിധിക്കുകയും ചെയ്തിരിക്കുകയാണ്.
ഇവരുടെ ശിക്ഷ ഈ ആഴ്ച തന്നെ നടപ്പിലാക്കുമെന്നാണ് കരുതുന്നത്.25കാരനായ മുഹമ്മദ് ഖാൻ, 24 കാരിയായ സന അഹമ്മദ് ഖാൻ എന്നിവരാണ് പിടിയിലായി ശിക്ഷയും കാത്ത് കഴിയുന്നത്. ജിഹാദി പ്രവർത്തനങ്ങളിൽ ആകൃഷ്ടരായ ഇവർ വെസ്റ്റ്ഫീൽ ഷോപ്പിങ് സെന്ററിൽ 7/7 സ്റ്റൈലിലുള്ള ആത്മഹത്യാ ആക്രമണം നടത്തി നാശം വിതയ്ക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
ആക്രമണം നടത്തുന്നതിന് മുമ്പ് ഇതിനെക്കുറിച്ച് ഈ ദമ്പതികൾ ട്വിറ്ററിൽ ഇതിനെക്കുറിച്ച് ടിപ്സുകളും ഉപദേശങ്ങളും തേടുകയും ചെയ്തിരുന്നു. ഷോപ്പിങ് സെന്ററിൽ ബോംബാക്രമണം നടത്തുന്നതിന് മുമ്പ് ഇതു സംബന്ധിച്ച പരീക്ഷണം തങ്ങളുടെ ബാക്ക് ഗാർഡനിൽ നടത്താനായിരുന്നു ഇവർ ട്വിറ്ററിലൂടെ വിഗദ്ധ ഉപദേശം തേടിയിരുന്നത്.
7/7 ന്റെ വാർഷികത്തിന്റെ അന്ന് ലണ്ടനിൽ ആക്രമണം നടത്താനായിരുന്നു മുഹമ്മദ് പദ്ധതിയിട്ടിരുന്നത്. പേഡേ ലോണുകൾ എടുത്തായിരുന്നു സന അഹമ്മദ് ഖാൻ തങ്ങളുടെ ജിഹാദി സ്വപ്നങ്ങൾക്ക് ഫണ്ട് കണ്ടെത്തിയിരുന്നത്. രഹസ്യമായി വിവാഹം കഴിച്ചിരുന്ന ഈ ദമ്പതികൾ രാസവസ്തുക്കൾ വാങ്ങുകയും തങ്ങളുടെ ബാക്ക് ഗാർഡനിൽ സ്ഫോടനപരീക്ഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.സ്ഥോടനം നടത്തുന്നതുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ തേടിക്കൊണ്ടുള്ള പോസ്റ്റ് ട്വിറ്ററിലിട്ടതിനെ തുടർന്നാണ് മുഹമ്മദ് അറസ്റ്റിലായത്. ബെർക്ക്ഷെയറിലെ ഇവരുടെ വീട്ടിൽ നിന്നും 10 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പൊലീസ് പിടിച്ചെടുത്തിരുന്നു. ഈ ആഴ്ച ദമ്പതികളെ ജയിലിലിടുമെന്നാണ് കരുതുന്നത്.ഐസിസിന്റെ പ്രവർത്തനങ്ങളാൽ പ്രചോദിതരായ ഇവർ ലെതൽ ബോംബുകൾ പൊട്ടിച്ച് പരീക്ഷണം നടത്തി ലണ്ടനിൽ ഭീകരാക്രമണം നടത്താനായിരുന്നു പദ്ധതി തയ്യാറാക്കിയിരുന്ന്ത. വെസ്റ്റ്ഫീൽഡ് ഷോപ്പിങ് സെന്ററിലോ ലണ്ടനിലെ അണ്ടർഗ്രൗണ്ടിലോ 7/7 ലെ ഭീകരാക്രമണത്തിന്റെ വാർഷികത്തിന് ആക്രമണം നടത്താനായിരുന്നു മുഹമ്മദ് പദ്ധതിയിട്ടിരുന്നത്.
ഐസിസ്, അൽഖ്വയ്ദ തുടങ്ങിയ ഭീകരസംഘടനകളാൽ പ്രചോദിതരായിരുന്ന ഈ ദമ്പതികൾ ഇസ്ലാമിക മതാചാര പ്രകാരം രഹസ്യമായി വിവാഹം ചെയ്യുകയായിരുന്നുവെന്നും 7/7 ലെ ബോംബറായ ഷെഹ്സാദ് തൻവീറിന്റെ ആശയങ്ങൾ പകർത്താൻ ഇവർ ശ്രമിച്ചിരുന്നുവെന്നും കോടതിയിൽ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്.മുഹമ്മദിന്റെ വീടിന്റെ ബാക്ക് ഗാർജഡനിൽ സ്ഫോടകപരീക്ഷണങ്ങൾ നടത്തിയ ദമ്പതികൾ ഇത് വീഡിയോയിൽ പകർത്തുകയും ചെയ്തിരുന്നു. സൈലന്റ് ബോംബർ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നു മുഹമ്മദ് ബോംബിംഗിനെ സംബന്ധിച്ച ഉപദേശം തേടിക്കൊണ്ട് ട്വീറ്റ് ചെയ്തതിലൂടെയാണ് ഇവരുടെ പദ്ധതികളെല്ലാം പൊളിയാൻ കാരണമായിത്തീർന്നത്. വെസ്റ്റ്ഫീൽഡ് ഷോപ്പിങ് സെന്ററിലാണോ അതല്ല ലണ്ടൻ അണ്ടർഗ്രൗണ്ടിലാണോ ബോംബ് പൊട്ടിക്കേണ്ടതെന്ന് ട്വിറ്ററിലെ തന്റെ ഫോളോവേഴ്സിനോട് മുഹമ്മദ് അഭിപ്രായം ചോദിച്ചതും ഈ ഭീകരന് വിനയാവുകയായിരുന്നു. ജിഹാദി ജോണിന്റെ ഫോട്ടോ വച്ച ഒരു പ്രൊഫൈലിൽ നിന്നായിരുന്നു ഈ ട്വീറ്റ് പുറത്ത് വന്നിരുന്നത്. ജൂലൈ ഏഴിലെ ആക്രമണത്തെക്കുറിച്ച് അൽഖ്വയ്ദയുടെ സെൻസർ ചെയ്യാത്ത മീഡിയ റിലീസിന്റെ ലിങ്കും ഇതിനൊപ്പമുണ്ടായിരുന്നു.തുടർന്ന് മുഹമ്മദിന്റെ ബെർക്ക്ഷെയറിലെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുകയും 10 കിലോ നൈട്രേറ്റ് സ്ഫോടകവസ്ത്തു കണ്ടെത്തുകയുമായിരുന്നു. മുഹമ്മദ് സ്ഫോടകവസ്തു നിർമ്മിക്കുന്ന അവസാന ഘട്ടത്തിലായിരുന്നുവെന്നും അതിലൂടെയുള്ള ആക്രമണം യാഥാർത്ഥ്യമായിരുന്നുവെഹ്കിൽ നിരവധി പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായ പരുക്കേൽക്കുകയുംചെയ്യുമായിരുന്നുവെന്നാണ് പ്രൊസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള ഭീകരാക്രമണത്തിന് കോപ്പ് കൂട്ടിയതിൽ തങ്ങൾ ഇപ്പോൾ പശ്ചാത്തപിക്കുന്നുവെന്നാണ് ഇന്നലെ വിചാരണയ്ക്കിടെ ദമ്പതികൾ വ്യക്തമാക്കിയിരിക്കുന്നത്. മൂന്ന് ദിവസമായി വിചാരണ തുടരുകയാണ്. കൗമാരകാലത്ത് കണ്ടുമുട്ടിയ ഇവർ വീട്ടുകാരെ അറിയിക്കാതെ രഹസ്യമായി വിവാഹിതരായതും കോടതിയിൽ ബോധിപ്പിക്കപ്പെട്ടു. പൊതുവായ തീവ്രവാദ ആശയങ്ങളാണ് തങ്ങളെ ഒന്നിപ്പിച്ചതെന്നാണ് ഇവർ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് സഫലമാക്കാൻ തങ്ങൾ ഒന്നിക്കുകയായിരുന്നുവെന്നും ദമ്പതികൾ പറയുന്നു. ആക്രമണകരമായ ജിഹാദ് യാഥാർത്ഥ്യമാക്കാൻ ഇവർ തങ്ങളുടെ പൊതുവായ താൽപര്യം പങ്ക് വയ്ക്കുകയായിരുന്നുവെന്നാണ് ക്യുസിയിലെ പ്രോസിക്യൂട്ടറായ ടോണി ബാഡെനോക് ബോധിപ്പിച്ചത്.ജിഹാദിൽ തന്റേതായ പങ്ക് വഹിക്കാൻ മുഹമ്മദ് ആഗ്രഹിച്ചിരുന്നതായാണ് അയാളുടെ ഓൺലൈൻ ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. ഐസിസ് തലവൻ അബൂബക്കർ ബാഗ്ദാദിക്കുള്ള തന്റെ പ്രതിജ്ഞ മുഹമ്മദ് ഓൺലൈനിലിട്ടിരുന്നു. ജിഹാദി ജോണിന്റെ ശൈലികൾ പകർത്താൻ ശ്രമിച്ച ഇയാൾ തന്റെ കിടപ്പ് മുറിയിൽ ജോണിന്റെ ശൈലിയിലുള്ള ഒരു കത്തിയും സൂക്ഷിച്ചിരുന്നു.ഇതിന് പുറമെ തന്റെ ഫോണിലും കമ്പ്യൂട്ടറിലും ബോംബ് നിർമ്മാണ മാന്വലുകൾ ഇയാൾ സൂക്ഷിക്കുകയും ചെയ്തിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.
ഇ-ബേയിലൂടെ ബോംബ് നിർമ്മിക്കുന്നതിനുള്ള കെമിക്കലുകൾ വാങ്ങിയാണ് മുഹമ്മദ് തന്റെ ജിഹാദി സ്വപ്നങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നത്.റീഡിംഗിലെ ഒരു മധ്യവർഗ കുടുംബത്തിൽ വളർന്ന മിടുക്കിയായ വിദ്യാർത്ഥിനി തീവ്രവാദത്തിലേക്ക് എത്തിപ്പെട്ടതിന്റെ ദുരന്തകഥയാണ് സന ഖാനുള്ളത്.തീവ്രവാദിയായ ഭർത്താവ് മുഹമ്മദിന്റെ പ്രചോദനത്താലാണാ സന തീവ്രവാദത്തിൽ സജീവമായത്. യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് ഡിഗ്രി നേടി ഒരു അദ്ധ്യാപികയാവുകയെന്നതായിരുന്നു സനയുടെ ആദ്യകാല സ്വപ്നം. റീഡിങ് ബറോ കൗൺസിലിന്റെ യൂത്ത് ആൻഡ് കമ്മ്യൂണിറ്റി സർവീസിലെ ഒരു സീനിയർ മാനേജരാണ് സനയുടെ അമ്മ. തുടർന്ന് അവർ റീഡിങ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൊല്യൂഷൻസ്4ഹെൽത്തിൽ ചേർന്ന് ജോലി ചെയ്യാനാരംഭിച്ചു. സനയുടെ കുടുംബത്തിന് സ്വന്തമായി രണ്ട് മെർസിഡസ് കാറുകളും റൺബോട്ടും, ഒരു ടൊയോട്ട യാരിസുമുണ്ട്. സന ഇവയെല്ലാം ഉപയോഗിക്കാറുണ്ടായിരുന്നു.തന്റെ കക്ഷിയെ ഭർത്താവായ മുഹമ്മദ് ബ്ലാക്മെയിൽ ചെയ്ത് ഭീകരവാദത്തിലേക്ക് എ്ത്തിക്കുകയായിരുന്നുവെന്നാണ് സനയുടെ അഭിഭാഷകനായ പോൾ ലെവിസ് കോടതിയിൽ ബോധിപ്പിച്ചത്. സന ഭീകരവാദത്തിന് വേണ്ടി ക്യുക്ക് ക്യുഡിൽ നിന്നും 800 പൗണ്ട് പേഡേ ലോണെടുത്തിരുന്നുവെന്നും 17 മാസത്തിനിടെ മുഹമ്മദിന് 12,000 പൗണ്ട് ഭീകരവാദത്തിന് വേണ്ടി സംഘടിപ്പിച്ച കൊടുത്തിരുന്നുവെന്നും കോടതിയിൽ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍