ഐസിസ് തടവിൽപെട്ട മലയാളി നഴ്സുമാരെ സഹായിച്ച പ്രവാസി വ്യവസായി; മുസ്ലിംപള്ളി പുതുക്കിപ്പണിയാൻ പണം നൽകി മാതൃകയായ വ്യക്തിത്വം; പാവങ്ങൾക്ക് വീട് നിർമ്മിച്ചു നൽകിയ സന്നദ്ധസേവകൻ: മറുനാടൻ അവാർഡ് ലിസ്റ്റിൽ ഇടം പിടിച്ച സികെ മേനോനെ അറിയാം
തിരുവനന്തപുരം: ധന്യത എന്നത് ദൈവകടാക്ഷം കൊണ്ടുമാത്രം ലഭിക്കുന്ന സമ്പത്തായാണ്. നമുക്ക് ലഭിക്കുന്ന സമ്പത്തിന്റെ ഒരംശം അർഹിക്കുന്ന കൈകളിൽ എത്തിക്കുക എന്നത് ജീവിതദൗത്യമായി കരുതുന്ന മലയാളിയാണ് സികെ മേനോൻ. വർഷങ്ങളായി സന്നദ്ധ സേവന രംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹം പ്രവാസികൾക്ക് പ്രിയങ്കരൻകൂടിയാണ്. ഐസിസ് തടവിൽ അകപ്പെട്ട മലയാളി നഴ്സുമാരെ അടക്കം സഹായിച്ചാണ് ഇദ്ദേഹം പോയവർഷം ശ്രദ്ധ നേടിയത്. അദ്ദേഹത്തിന്റെ സേവന സന്നദ്ധത പരിഗണിച്ചാണ് മറുനാടൻ സാമൂഹ്യപ്രതിബന്ധതയുള്ള പ്രവാസിക്കുള്ള അവാർഡിന്റെ ഫൈനൽ ലിസ്റ്റിൽ സി കെ മേനോൻ ഇടം പിടിച്ചത്. കിറ്റക്സ് സാബു, പ്രവാസി വ്യസായി കെ മുരളീധരൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസ് എന്നിവർക്കൊപ്പമാണ് സികെ മോനോനും പുരസ്ക്കാരത്തിന്റെ ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ചത്.
കേരളത്തിന്റെ സാന്നിധ്യം ഗൾഫ് മേഖലിയൽ അറിച്ചതിൽ പ്രമുഖനാണ് തൃശൂരുകാരനായ സി കെ മേനോൻ. ഐസിസ് തടവിൽപ്പെട്ട മലയാളി നേഴ്സുമാരെ സാഹായിക്കുന്നതിലടക്കം മുന്നിൽ നിന്ന വ്യവസായി. ഗൾഫ് രാജ്യങ്ങളിലെ ഭരണത്തലവന്മാരുമായി അടുത്ത ബന്ധം പുലർത്തുന്ന മേനോന് കീഴിൽ പതിനായിരക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്നു. ഐസിസിൽ തടവിൽപ്പെട്ട മലയാളി നേഴ്സുമാരെ രക്ഷിക്കാൻ ജീവനാംശം നൽകിയെന്ന വാർത്തയുണ്ട്. കേന്ദ്ര സർക്കാർ ഇത് നിഷേധിച്ചെങ്കിലും അത് നൽകിയിട്ടുണ്ടാകുമെന്ന് കരുതുന്നവർ ഏറെയാണ്. സികെ മേനോനാണ് ഇത് നൽകിയെന്ന് പറയുമ്പോഴും അതെല്ലാം നിരസിച്ച് വാർത്തയുടെ താരമാകാതെ മാറി നടന്ന വ്യക്തിത്വമാണ് സികെ മേനോൻ. സുരക്ഷതിമയാ താമസ സ്ഥലം എല്ലാവർക്കും ഒരുക്കണമെന്നാണ് മേനോന്റെ ആഗ്രഹം. അതിനുള്ള പ്രവർത്തനത്തിന് എല്ലാ സഹായവും നൽകുന്നു. ബഹ്സാദ് ഗ്രൂപ്പ് സാരഥിയാണ് സി.കെ മേനോൻ. ഖത്തറിലെ ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇദ്ദേഹം പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
മതത്തിന്റെ വേലിക്കെട്ടുകളും തകർത്തെറിഞ്ഞാണ് ഇടപെടലുകൾ. ഒരു കോടി രൂപ ചെലവിൽ സി.കെ മേനോൻ നിർമ്മിച്ച പാനൂർ നെചോളി പള്ളി തന്നെയാണ് ഇതിന് ഉത്തമ മാതൃക. 2006ൽ പാവപ്പെട്ടവർക്ക് തൃശൂരിൽ ഫ്ലാറ്റ് നിർമ്മിക്കാനായി 1.7 കോടി രൂപയാണ് നൽകിയത്. ലക്ഷം വീട് കോളനിയുടെ പുനരുദ്ധാരണത്തിന് ഇടത് സർക്കാരിന് 2 കോടിയും സംഭാവനയായി നൽകും. പുതുപ്പള്ളിയിലെ പാവങ്ങൾക്ക് വീടിനായി 75 ലക്ഷവും നൽകി. സുനാമി ഫണ്ടിലേക്കും ഒഴുകിയെത്തി. പാവപ്പെട്ടവർക്ക് മംഗല്യഭാഗ്യത്തിനും സൗകര്യമൊരുക്കിയ പ്രവാസിയാണ് സികെ മാനോൻ. 200 നിർദ്ധനരായ അമ്മമാർക്ക് പെൻഷൻ നൽകാനും ഒരു കോടി രൂപ നൽകി. ആദിവാസികൾക്ക് അടിസ്ഥാന സൗകര്യമൊരുക്കാനും പദ്ധതികളുമായി മുന്നിൽ നിന്നു. യെമനിൽ നിന്നും ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ നേഴ്സുമാർക്ക് പ്രതീക്ഷയായ ജോലി വാഗ്ദാനവും എത്തി. അങ്ങനെ ഏവിടെ മലയാളി ദുരിതം അനുഭവിച്ചാലും ഓടിയെത്തുന്ന പ്രവാസിയാണ് സികെ മേനോൻ. ഈ മാതൃക തന്നെയാണ് അദ്ദേഹത്തെ മറുനാടന്റെ പുരസ്കാര പട്ടികയിലും എത്തിക്കുന്നത്.
ജി.സി.സി രാജ്യങ്ങളിലും അമേരിക്ക, സുഡാൻ, ലാറ്റിനമേരിക്ക തുടങ്ങിയ ഇടങ്ങളിലും വ്യവസായ ബന്ധങ്ങളുള്ള പ്രവാസി മലയാളിയാണ് മേനോൻ. ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് തണലായി പ്രവർത്തിക്കുന്നതിലാണ് മേനോന് സന്തോഷം. വീട്ടിലെ കഷ്ടപാടുകൾക്ക് പരിഹാരമിടാനാണ് എല്ലാവരും മണലാരണ്യത്തെ ശരണം പ്രാപിക്കുന്നത്. രാവും പകലുമില്ലാതെ മണലാരണ്യത്തിൽ അധ്വാനിക്കുന്നവരാണ് പ്രവാസികളെന്ന് മേനോൻ പറഞ്ഞു. അവരുടെ സമ്പാദ്യങ്ങളാണ് കലാപങ്ങളുടെ പേരിൽ ഇല്ലാതാവുന്നത്. തൂണേരിയിൽ പ്രവാസികളുടെ വീടുകൾ രാഷ്ട്രീയ കലാപത്തിൽ തകർന്നപ്പോൾ സികെ മേനോൻ ഓടിയെത്തി. രാഷ്ട്രീയം പറയാതെ പാവപ്പെട്ടവരുടെ ശബ്ദമായി പ്രതികിരച്ചു. ഇറാഖിലേത് പോലുള്ള യുദ്ധമൊന്നും നമ്മുടെ നാട്ടില്ലില്ലല്ലോഎല്ലാവരും പരസ്പരം സഹായിക്കാനും സംരക്ഷിക്കാനും ബാധ്യസ്ഥരാണ്. എന്നിട്ടും ആക്രമണങ്ങൾ അരങ്ങേറിയതിലെ രാഷ്ട്രീയം കേരളത്തിന് യോജിച്ചതല്ലെന്നും തുറന്നു പറഞ്ഞു സിക മേനോൻ.
നാദാപുരത്തിനടുത്ത് പാനൂരിൽ മതസൗഹാർദ്ദ സന്ദേശവുമായി വലിയ ജുമാ മസ്ജിദ് പണികഴിപ്പിച്ച് സാഹോദര്യത്തിന്റെ മഹത്തായ മാതൃക തെളിയിച്ച വ്യക്തിയാണ് മേനോൻ. നാട്ടിൽ കലാപം നടക്കുന്നതും വേദനിപ്പിക്കുന്ന വാർത്തകൾ വരുന്നതും വിദേശത്ത് ജോലി ചെയ്യുന്നവരെയാണ് ആദ്യം ബാധിക്കുക. വീടും കുടുംബവും വിട്ടാണ് എല്ലാവരും വിദേശത്ത് ജോലി ചെയ്യുന്നത്. അവരുടെ മനസ് ഇവിടെയുള്ളവർ കാണാതിരിക്കരുതെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തൂണേരിയിലെ കലാപത്തിനിരയായവർക്ക് സർക്കാരും രാഷ്ട്രീയ കക്ഷികളുമെല്ലാം നൽകുന്ന സഹായത്തിനൊപ്പം താനുണ്ടാവുമെന്നും ഉറപ്പും നൽകി. ഒരു കോടി രൂപയാണ് പുനരധിവാസത്തിന് അന്ന് സികെ മേനോൻ നൽകിയതും. ഇതാണ് പത്മശ്രീ നേടിയ സികെ മേനോനെ മറ്റുള്ള പ്രവാസി വ്യവസായികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
1978 ൽ ദോഹയിൽ എത്തിയ, മേനോൻ ബെഹസ്സാദ് ഗ്രൂപ്പ് ട്രാൻസ്പോർട്ട് എന്ന പേരിൽ തുടങ്ങിയ ബിസ്സിനസ്സ് സ്ഥാപനവുമായാണ് പ്രവാസ ജീവിതത്തിന് തുടക്കമിട്ടത്. 1998 ൽ ദുബായിലീക്ക് കൂടി വ്യാപിച്ച ബിസിനസ്സ് പടി പടിയായി, കുവൈറ്റ്, സൗദി അറേബ്യ എന്നീ ഗൾഫ് രാജ്യങ്ങളിലെക്ക് കൂടി വ്യാപിച്ചു. ബെഹസാദ് ഡീസൽ ട്രേഡിങ് യു.എ.ഇ, ബെഹസ്സാദ് മറൈൻ സർവീസ്സസ് പനാമ എന്നിവ 2003 2005 സമയത്ത് വ്യാപിക്കയുണ്ടായി. 1996 ൽ കൊച്ചിയിൽ സൗപർണ്ണിക റോഡ് ലൈൻസ് എന്നത് കേരളത്തിന്റെ ബിസ്സിനസ്സ് കേന്ദ്രമായ കൊച്ചിയിൽ സ്ഥാപിച്ച് സ്വന്തം നാട്ടിലും സജീവമായി.
കേരള ഗവണ്മെന്റിന്റെ പിൻബലത്തോടെ പ്രവർത്തിക്കുന്ന, പ്രവാസമലയാളികളുടെ ഉന്നമനത്തിനായുള്ള കൂട്ടായ്മയായ 'നോർക്ക റൂട്സ്' എന്ന കമ്പനിയുടെ ഡയറക്ടർ കൂടിയാണ് മേനോൻ, പ്രവാസികളുടെ ഉന്നമനത്തിനായുള്ള പല പ്രധാന സംരംഭങ്ങളുടെയും സാരഥിയാണ്. കൂടാതെ, ഖത്തറിലെ ആദ്യത്തെ 'ഡൽഹി പബ്ലിക് സ്കൂൾ ആയ 'മോഡേൺ ഇന്ത്യൻ സ്കൂളിന്റെ സാരഥിയുമാണ്. ഗുരുകുൽ സ്കൂൾ തിരുവനന്തപുരം, നാരാണയ എഡ്യൂക്കേഷൻ ട്രസ്റ്റ് സ്കൂൾ തൃശ്ശൂർ, എന്നിവയുടെയും ഡയറക്ടറാണ്. പാവപ്പെട്ടവരെ സഹായിക്കാൻ നിരവധി ചാരിറ്റബിൾ സംഘടനകളും നടക്കുന്നു. ഖത്തറിലുള്ള പ്രവാസികൾ മരിച്ചാൽ എല്ലാ സഹായവും നൽകുന്നതും മേനോൻ മുന്നിലുണ്ടാകും.
ചേരിൽ കൃഷ്ണമേനോൻ എന്നാണ് പൂർണ്ണ പേര്. 1949 സെപ്റ്റംബർ 18ന് പുലിയാംകൊട്ടു നാരായണൻ നായരുടെയും ചേരിൽ കാർത്തിയാനിയമ്മയുടെയും മകനായി പാറ്റുരക്കൽ, തൃശ്ശൂരിൽ ജനിച്ചു. അക്കാലത്തെ അറിയപ്പെടുന്ന ഒരു ട്രാൻസ്പോർട്ട് കമ്പനിയുടെ ഉടമസ്ഥനായിരുന്നു നാരായണൻ നായർ. തൃശ്ശൂർ സി.എം.എസ്സ് സ്കൂളിലും,സ്ന്റ് തോമസ് കോളേജിലും ആയിരുന്നു മേനോന്റെ പ്രാധമിക വിദ്യാഭ്യാസം. തൃശൂർ കേരളവർമ്മ കോളേജിൽ നീന്ന്, 1973 ൽ ഹിസ്റ്ററിയിൽ ബിരുദം എടുത്തു.1976 ജബൽപ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നു നിയമത്തിൽ ബിരുദവും എടുത്തു. 76 ൽ തന്നെ ബാർ കൗൺസിലിൽ എറോൾ ചെയ്തു. 76 മുതൽ 78 വരെ പ്രാക്ടീസും ചെയ്ത ശേഷമാണ് പ്രവാസിയായി മാറിയതും. അനേകം കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയതും.
സ്വന്തം മണ്ണിനെയും, അതിൽ നിന്നും ഉടലെടുത്ത ഒരു ജീവിതത്തെയും മുൻ നിർത്തിക്കൊണ്ടായിരുന്നു മേനോന്റെ ജീവിതം. പ്രവാസ ജീവിതത്തിലും, മറ്റുള്ളവരെ സഹായിക്കാനായി സമയം കണ്ടെത്തുന്നു അദ്ദേഹം. പത്മശ്രീയും പ്രവാസി ഭാരതീയ സമ്മാനും നൽകി രാജ്യം ആദരിച്ചത് ഇതിന് തെളിവാണ്.
സാമൂഹ്യ പ്രതിബന്ധതയുള്ള ബിസിനസുകാരൻ എന്ന നിലയിൽ നിങ്ങൾ സി കെ മേനോനെ നിങ്ങൾ എത്രകണ്ട് പിന്തുണയ്ക്കുന്നു? എങ്കിൽ ഇതുവരെ വോട്ട് ചെയ്യാത്തവർക്ക് ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. നിലവിൽ വോട്ട് ചെയ്തവർക്ക് വീണ്ടും വോട്ട് ചെയ്യാൻ അവസരം ഇല്ല.
കൂടാതെ മറുനാടന്റെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ.
Stories you may Like
- എംപി.പരമേശ്വരന് പ്രഥമ കേരളശ്രീ പുരസ്കാരം നൽകി ആദരിച്ചു
- മറിയക്കുട്ടിയെ ഗവർണർ സന്ദർശിച്ചേക്കും; വ്യാപാരികളുടേത് പെറപ്പ് പണിയോ?
- നെഞ്ചു പൊട്ടി വിൻസന്റ് ചിറ്റിലപ്പള്ളിയുടെ മരണം; പ്രവാസികളും ചതിക്കപ്പെട്ടപ്പോൾ
- ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുക്കുന്നു; മുഖ്യമന്ത്രി
- മഹുവ മൊയ്ത്ര പുറത്തായത് ഇങ്ങനെ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്