എക്സപ്രസ് മറ്റൊരു നാഷണൽ ഹെറാൾഡോ? വമ്പന്മാരെ കോടതി കയറ്റി വമ്പത്തം കാട്ടിയ സുബ്രഹ്മണ്യം സ്വാമിയെ വെട്ടിലാക്കി ആരോപണം; എക്സ്പ്രസ് വിവാദം കോൺഗ്രസ് ഏറ്റെടുത്തേക്കും
തൃശൂർ: സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ജയലളിതയെയും ശശി തരൂരിനെയുമൊക്കെ പ്രതിയാക്കി കോടതി കയറ്റി കേമത്തം കാട്ടിയ ആളാണ് സുബ്രഹ്മണ്യം സ്വാമി.
അഴിമതിക്കെതിരെ പോരാടുന്ന വാളാണ് സ്വാമിയെന്നു ബിജെപിയും അനുകൂലികളും അക്കമിട്ടു നിരത്തുമ്പോൾ തൃശൂരിലെ പഴയ എക്സ്പ്രസ് ദിനപത്രത്തിലെ പഴയ ജീവനക്കാർ സ്വാമിക്കെതിരെ നിയമനടപടി വേണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്. സുബ്രഹ്മണ്യം സ്വാമി ചെയർമാനായിരുന്നപ്പോഴാണ് എക്സ്പ്രസ്സ് ദിനപത്രം പൂട്ടിപ്പോകുന്നത്. വഞ്ചനയുടെ കറ പുരണ്ട സ്വാമിയെ പ്രതിഭാഗത്താക്കാൻ പ്രതിപക്ഷത്തിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും കിട്ടിയ തുറുപ്പുചീട്ടാണ് എക്സ്പ്രസ് പത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ. ഈ വിഷയം സ്വാമിക്ക് എഥിരെ ആയുധമാക്കാൻ കോൺഗ്രസ് ഒരുങ്ങുന്നതായാണ് സൂചന.
1993 -ൽ പത്രത്തിന്റെ 51 ശതമാനം ഓഹരികളും സ്വന്തമാക്കിയ സുബ്രഹ്മണ്യം സ്വാമി പിന്നിട് ഏഴു വർഷത്തിനു ശേഷം സാമ്പത്തിക പ്രശ്നം പറഞ്ഞ് എക്സ്പ്രസ്സ് ദിനപത്രം പൂട്ടിയെന്നും അതോടൊപ്പം യാതൊരു ആനുകുല്യങ്ങളും ശമ്പളവും നൽകാതെ ജീവനക്കാരെ വഞ്ചിച്ചുവെന്നുമാരോപിച്ച പഴയ ജിവനക്കാർ സ്വാമിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്. ഇതോടെ തൃശൂരിന്റെ വാർത്തകൾ ജനമധ്യത്തിലെത്തിച്ചിരുന്ന എക്സ്പ്രസ്സ് ദിനപത്രം വീണ്ടും വാർത്തകളിൽ നിറയുകയാണ്. നാഷണൽ ഹെറാൾഡ് എന്ന കോൺഗ്രസ് പത്രത്തിലെ വിവാദങ്ങൾ ഏറ്റെടുത്ത് സോണിയയേയും രാഹുലിനേയും സ്വാമി പ്രതിസ്ഥാനത്ത് നിർത്തി. ഈ വാർത്തകളിലൂടെ താരമാകുന്നതിനിടെയാണ് സ്വാമിക്ക് വെല്ലുവിളിയായി എക്സ്പ്രസ് പത്രത്തിലെ പ്രശ്നമെത്തുന്നത്.
തൃശൂരിൽ ഒരു കാലത്ത് ഏറ്റവും കുടുതൽ പ്രചാരത്തിലിരുന്ന പത്രമായിരുന്നു എക്സ്പ്രസ്സ്. ഇന്നത്തെ ജനതാദളിന്റെയും ജനതാ പാർട്ടിയുടെയും പൂർവരൂപമായിരുന്ന സോഷ്യലിസ്റ്റു പാർട്ടിയുടെ ജിഹ്വയായി ആദ്യകാലങ്ങളിൽ പ്രവർത്തിച്ചുകൊണ്ടാണ് എക്സ്പ്രസ്സ് ദിനപത്രം തൃശൂരിൽ പിറവികൊള്ളുന്നത്. പത്രപ്രവർത്തനത്തെക്കുറിച്ചും പത്രം അച്ചടിയെക്കുറിച്ചും നല്ല അറിവുണ്ടായിരുന്ന എ. കൃഷ്ണനാണ് 1944 ൽ എക്സ്പ്രസ്സ് പത്രം തൃശൂരിൽ ആരംഭിച്ചത്. കുന്നത്ത് ജനാർദ്ദനൻ മോനോനായിരുന്നു എക്സ്പ്രസിന്റെ ആദ്യ പത്രാധിപർ. പിന്നിട് വന്ന കരുണാകരൻ നമ്പ്യാർ എന്ന പത്രപ്രവർത്തകൻ എക്സ്പ്രസ്സ് ദിനപത്രത്തിൽ പത്രാധിപർ ആയതോടെയാണ് കുടുതൽ സോഷ്യലിസ്റ്റു ചിന്താഗതികളും ആശയങ്ങളുമായി എക്സ്പ്രസ്സ് മാറിയത്.
തൃശൂരിലെ വാർത്തകൾ അതിന്റെ പ്രാധാന്യം ഒട്ടും ചോരാതെ ആളുകളിലേക്ക് എത്തിക്കാൻ സാധിച്ചു എന്നതുകൊണ്ടും ഈ സമയത്ത് തൃശൂരിൽ പത്രം കൂടുതൽ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി. എ. കൃഷ്ണന്റെ കാലത്തിനു ശേഷം പത്രം മകൻ ബാലകൃഷ്ണന്റെ നിയന്ത്രണത്തിലായി. പക്ഷെ പത്രാധിപർക്കുള്ള എല്ലാ സ്വാതന്ത്ര്യവും അതുപോലെ തന്നെ നില നിന്നിരുന്നു. സോഷ്യലിസ്റ്റു ചിന്താഗതികൾ ഉൾക്കൊണ്ട പത്രമായിരുന്നു എക്സ്പ്രസ്സ് എന്ന് പലരും പറയുമായിരുന്നു എങ്കിലും ജാതി മതഭേദമന്യേ തൃശൂരുകാർ വായിച്ചു കൊണ്ടിരുന്ന പത്രമായിരുന്നു എക്സ്പ്രസ്സ്. അച്യുത വാരിയർ ഉൾപ്പെടെയുള്ള വലിയ പത്രക്കാരുടെ നിര പത്രത്തിന്റെ വാർത്താ അണിയറകളിൽ നിറഞ്ഞു നിന്നിരുന്നു. എക്സ്പ്രസ്സ് ദിനപത്രം ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുത്ത വിശ്വാസം മൂലം ഇന്നത്തെ മറ്റു വൻകിട പത്രങ്ങൾക്കു പലതിനും തൃശൂരിൽ അക്കാലത്തു കാലെടുത്തുവക്കാൻ സാധിച്ചിരുന്നില്ല.
എൺപതുകളിൽ കേരളത്തിലെ ഇപ്പോഴത്തെ ഒരു ദേശിയ മലയാള മാദ്ധ്യമം തൃശൂർ എഡിഷൻ ആരംഭിച്ചതോടെയാണ് എക്സ്പ്രസ്സ് എന്ന പ്രാദേശിക ജാനകിയ പത്രത്തിന്റെ നാശം ആരംഭിക്കുന്നതെന്നു ഇന്നത്തെ പല മുന്തിയ പത്രപ്രവർത്തകരും പറയുന്നു. അന്നു മുതൽ പത്രം വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. എക്സ്പ്രസ്സ് ദിനപത്രത്തിന്റെ 51 % ഓഹരികൾ 1993 ൽ ബാലകൃഷ്ണനിൽനിന്ന് സുബ്രഹ്മണ്യം സ്വാമി വാങ്ങി. പിന്നിട് ഏഴു വർഷം പത്രത്തിന്റെ ചെയർമാൻ സ്വാമി ആയിരുന്നു. പക്ഷെ സാമ്പത്തികമായുള്ള പ്രശ്്നങ്ങൾ കൂടിയല്ലാതെ കുറഞ്ഞില്ല. സർക്കുലേഷൻ കുറഞ്ഞു വൻ പ്രതിസന്ധിയിലായി എഴുവർഷത്തിനു ശേഷം പത്രം പൂർണമായി പൂട്ടി.
പത്രത്തിന്റെ ഫയൽ കോപ്പി വരെ കത്തിച്ചു കളഞ്ഞതിനാൽ ഓർമകളിൽ മാത്രമേ എക്സ്പ്രസ്സ് പത്രത്താളുകളുള്ളു എന്നാണ് സത്യം കഴിഞ്ഞ ദിവസങ്ങളിലാണ് എക്സ്പ്രസ്സ് എന്ന പത്രത്തിന്റെ പേര് വീണ്ടും ഉയർന്നുവരുന്നത്. സാമ്പത്തിക പ്രതിസന്ധി മറയാക്കി പത്രം സുബ്രഹ്മണ്യം സ്വാമി പൂട്ടുകയായിരുന്നെന്നും അന്ന് തൊഴിലാളികളിൽനിന്ന് പിരിച്ചെടുത്ത ഇ.എസ്.ഐ., പി.എഫ്. വിഹിതങ്ങൾ അടയ്ക്കാതെയും വൻ തുക ശമ്പള കുടിശിക വരുത്തിയുമാണ് സ്വാമി പത്രം പൂട്ടിയതെന്നും പഴയ ജിവനക്കാർ ആരോപിക്കുന്നു. ഇതിനെതിരെയുള്ള നടപടികൾ സ്വാമി മരവിപ്പിച്ചുവെന്നും ഇവർ ആരോപിക്കുന്നു. ഇപ്പോൾ നടപടി വേണമെന്നാവശ്യപ്പെട്ടു കോടതിയെയും സർക്കാരിനെയും സമീപിച്ചിരിക്കുകയാണ് എക്സ്പ്രസ് പത്രത്തിന്റെ അവസാന നാളുകളിൽ ഒപ്പമുണ്ടായിരുന്നവർ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍