യുവത്വ കേരളത്തിന്റെ ഭാവി ശോഭനമാക്കുന്ന സർക്കാർ സംരംഭം; ഉന്നത ജോലിക്ക് പ്രാപ്തരാക്കാൻ പ്രതിവർഷം പരിശീലനം നൽകുന്നത് 50,000ത്തോളം പേർക്ക്; സ്വദേശത്തും വിദേശത്തും ജോലി നേടിയെടുക്കാൻ ഭാവി തലമുറ സജ്ജമാക്കുന്ന അസാപ്പിനാണോ നിങ്ങളുടെ വോട്ട്
തിരുവനന്തപുരം: സംസ്ഥാന പൊതു, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സംരംഭമാണ് അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്പ്). സാധാരണ സർക്കാർ സംരഭങ്ങൾക്കപ്പുറം കാലിക പ്രസക്തിയും കൈയടിയും നേടിയ പദ്ധതിയാണ് ഇത്. നല്ലൊരു ഭാവിയെ ലക്ഷ്യമിട്ട് നടത്തുന്ന ഈ പദ്ധതിയക്ക് ലഭിക്കുന്ന അംഗീകാരം തന്നെയാണ് ഇതിന് തെളിവ്. മറുനാടൻ കാമ്പസ് വിഭാഗത്തിലെ പുരസ്കാര പട്ടികയിലേക്ക് വായനക്കാർ അസാപ്പിനെ മുന്നോട്ട് വച്ചതും ഈ വിദ്യാഭ്യാസ പദ്ധതിയുടെ വിജയത്തിന്റേ നേർ സാക്ഷ്യമാണ്.
ഈ വിഭാഗം അവാർഡ് ലിസ്റ്റിൽ അസാപ്പിനെ കൂടാതെ, ആഷിൻ തമ്പി, ഫാറൂഖ് കോളേജിൽ ലിംഗസമത്വത്തിനായി പോരാട്ടം നടത്തിയ ദിനു വെയിൽ, ഇൻസ്പയർ ഇന്ത്യ ഫൗണ്ടേഷൻ, രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിന്റെ (ആർസിബിഎസ്) സാമൂഹികസേവന വിഭാഗമാണ് രാജഗിരി ട്രാൻസെൻഡ് ക്രയോൺസ് എന്നിവരും ഇടം പിടിച്ചിട്ടുണ്ട്.
സർക്കാർ തലത്തിൽ എല്ലാം പ്രഖ്യാപനങ്ങളിൽ മാത്രമാകുമെന്നാണ് പൊതു ധാരണ. അതാണ് ചിട്ടയായ പ്രവർത്തനത്തിലൂടെ അസാപ്പിന്റെ അണിയറ പ്രവർത്തകർ മറികടക്കുന്നത്. അസാപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ റജുവിന്റെ നേതൃത്വത്തിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാനാണ് അസാപ്പ് കുതിക്കുന്നത്. ഇതിന് എല്ലാ പിന്തുണയുമായി സർക്കാരുമുണ്ട്. രാഷ്ട്രീയം മറന്ന് കേരളത്തിന്റെ പൊതു സമൂഹവും ഇതിനെ ഏറ്റെടുക്കുന്നു. ഈ വർഷം 50,000 വിദ്യാർത്ഥികൾക്ക് അസാപ്പ് പരിശീലനം നൽകി. ശോഭനമായ ഭാവിയുള്ള കുട്ടികളായി ഇവർ മാറിയിരിക്കുന്നുവെന്ന് സാരം.
കാലഘട്ടത്തിന് അനുസരിച്ച് ഏറ്റവും നൂതനമായ കോഴ്സുകളാണ് ഇവിടെ അസാപ്പ് ആരംഭിക്കുക. ഏതാണ്ട് 100 ഓളം കമ്പനികളുമായി ബന്ധമുള്ള അസാപ്പ് നടത്തുന്ന കോഴ്സുകളിൽ മികച്ച വിജയം നേടുന്നവർക്ക് ഈ കമ്പനികളിൽ തന്നെ തൊഴിൽ സാധ്യതകളും ഏറെയാണ്. 2020ഓടെ വികസിത രാജ്യമാവുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് കരുത്ത് പകരുകയാണ് അസാപ്പിന്റെ പ്രധാന ഉദ്ദേശം. ഫൗണ്ടേഷൻ കോഴ്സും നൈപുണ്യ വികസനത്തിനും പ്രത്യേകം കോഴ്സുകൾ. ഇംഗ്ലീഷ് ഭാഷാ പരിചയം ഒരുക്കാനും ഇവിടെ പദ്ധതികളുണ്ട്. സ്വദേശത്തും വിദേശത്തും ജോലി നേടിയെടുക്കാൻ ഭാവി തലമുറയെ സജ്ജമാക്കുകയാണ് ആസാപ്പിന്റെ ലക്ഷ്യം.
ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നൽകുന്ന അസാപ്പ് പദ്ധതി പ്രവർത്തനങ്ങൾക്ക് വ്യാപക അംഗീകാരമാണ് ലഭിച്ചത്. പരിശീലനത്തിനായി വിദ്യാർത്ഥികൾ അവർക്ക് ഇഷ്ടപ്പെട്ട തൊഴിൽ മേഖല തെരഞ്ഞെടുക്കുന്നു. ഓരോ തൊഴിലിനെ കുറിച്ചും സാങ്കേതിക മാർഗനിർദ്ദേശകർ കുട്ടികൾക്ക് അടിസ്ഥാനവിവരങ്ങൾ നൽകും. കുട്ടികൾ സംശയങ്ങൾ ചോദിച്ചു മനസിലാക്കുകയും ചെയ്യുന്നു. ഇതിനു ശേഷമാണ് അവർ തങ്ങളുടെ തൊഴിൽ മേഖലകൾ തെരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ അഭിരുചി തിരിച്ചറിഞ്ഞ് കുട്ടികളെ തൊഴിലുകൾക്ക് സജ്ജമാക്കുന്നു. ഇവർക്ക് പ്രത്യേക സ്കിൽ സെന്ററുകളിൽ പരിശീലനം ലഭിക്കും. ഇഷ്ടമുള്ള മേഖല കണ്ടെത്താനുള്ള പദ്ധതിയോട് കുട്ടികൾ ആവേശകരമായാണ് പ്രതികരിച്ചത്.
ഹയർ സെക്കൻഡറി, കോളജ് വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ വൈദഗ്ധ്യം നൽകി തൊഴിൽ സാധ്യതകൾ വർധിപ്പിക്കുകയാണ് ലക്ഷ്യം. രണ്ടു വർഷം മുമ്പ് സ്കൂളുകളിൽ ആരംഭിച്ച പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കി വരികയാണ്. നിലവിൽ വ്യവസായ സംരംഭങ്ങൾ അടക്കം 13 കോഴ്സുകളിലാണ് അസാപ്പ് പരിശീലനം നൽകുക. ഇതിൽ ഏതെങ്കിലും ഒരു കോഴ്സ് വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാം. +2 പാസാകുന്നതോടൊപ്പം അസാപ്പ് സർട്ടിഫിക്കറ്റും വിദ്യാർത്ഥികൾക്ക് സ്വന്തമാക്കാം. അസാപ്പിന്റെ ഭാഗമായി ദേശീയ നിലവാരത്തിലുള്ള പരിശീലാന ക്ലാസുകളാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക.
വ്യവസായ മേഖലയ്ക്ക് ആവശ്യമായ നൈപുണ്യ പരിശീലനമാണ് അസാപ് നൽകുന്നത്. 102 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 9 സ്കിൽ സെക്ടറുകളിലുമാണ് ആദ്യ വർഷത്തിൽ പദ്ധതി ആരംഭിച്ചത്. നിലവിൽ 957 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 22 സെക്ടറുകളിലുമായാണ് കോഴ്സുകൾ നടപ്പാക്കി വരുന്നത്. പദ്ധതിയുടെ വിജയത്തിന്റെ നേർ ചിത്രമാണ് ഈ കണക്ക്. ഓരോ വർഷം അസാപ്പിലേക്ക് എത്തുന്ന സ്കൂളുകളും കുട്ടികളും ഇരട്ടിയാകുന്നു. എല്ലാ സ്കൂളുകളിലും പദ്ധതിയെത്തുന്ന കാലം വിദൂരമല്ലെന്നാണ് ഇത് നൽകുന്ന സൂചനയും. കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് 150 മണിക്കൂർ നിർബന്ധിത ഇന്റേൺഷിപ്പ് നൽകുന്നതാണ്. ഇതിലൂടെ കുട്ടി വ്യവസായമേഖലയ്ക്ക് അനുയോജ്യനായി മാറുന്നു.
പ്രാദേശിക തൊഴിത സാധ്യതകൾ തിരിച്ചറിഞ്ഞാണ് പരിശീലനം. ഉദാഹണത്തിന് വയനാട്ടിലെ പട്ടികവർഗ മേഖയിലെ സാധ്യതകൾ കണ്ടെത്തി പുതിയ പദ്ധതികൾ ആവിഷ്കരിക്കാനാണ് തീരുമാനം. അസാപ്പ് ബുള്ളറ്റിൻ, രണ്ട് സ്കിൽ പാർക്കുകൾ എന്നിവ ജില്ലയിൽ ആരംഭിക്കാനും പദ്ധതിയുണ്ട്. വർഷം മുഴുവൻ കരിയർ ഗൈഡൻസ് ക്ലാസ്സുകൾ നടത്തും. ടൂറിസം മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് നൂറ്് ശതമാനം ജോലി സാധ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. വ്യക്തമായ കാഴ്ചപ്പാടോടെയുള്ള ഈ പദ്ധതി തയ്യാറാക്കൽ തന്നെയാണ് അസാപ്പിനെ വ്യത്യസ്തമാക്കുന്നത്. ജനപ്രതിനിധികളും കളക്ടറും എല്ലാം ഈ പദ്ധതിക്ക് ദിശാ ബോധം നൽകാൻ ചുമതലപ്പെട്ടവരാണ്.
1500 ലധികം ട്രെയിനർമാരാണ് ഇത്തവണ 50,000 ത്തിലധികം വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകിയത്. 180 മണിക്കൂറിന്റെ ഫൗണ്ടേഷൻ മൊഡ്യൂളും (100 മണിക്കൂർ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷും 80 മണിക്കൂർ ഐ.ടി. മൊഡ്യൂളും) 120240 വരെ മണിക്കൂറിന്റെ സ്കിൽ മൊഡ്യൂളും അടങ്ങിയതാണ് അസാപ്പിന്റെ പരിശീലന പദ്ധതി. സ്കിൽ മൊഡ്യൂൾ പഠിപ്പിക്കാനായി, പരിശീലിപ്പിക്കാനായി 104 സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥിപിച്ചിട്ടുണ്ട്. 2014-15 വർഷം 93 സ്കിൽ കോഴ്സുകളാണ് വിദ്യാർത്ഥികൾക്ക് നൽകിയത്. തന്റെ താത്പര്യമനുസരിച്ച് സ്കിൽ കോഴ്സ് തെരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് കഴിയും. കോഴ്സിൽ കുറഞ്ഞത് 55 ശതമാനം പ്രാക്ടിക്കലിന് വേണ്ടി നീക്കിവച്ചിരിക്കുന്നു.
യുവാക്കളെ തൊഴിലിന് പ്രാപ്തരാക്കുന്ന അസാപ്പിനാണോ നിങ്ങളുടെ വോട്ട്? എങ്കിൽ ഇതുവരെ വോട്ട് ചെയ്യാത്തവർക്ക് ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. നിലവിൽ വോട്ട് ചെയ്തവർക്ക് വീണ്ടും വോട്ട് ചെയ്യാൻ അവസരം ഇല്ല.
കൂടാതെ മറുനാടന്റെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ.
- ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (25-12-2015) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ
Stories you may Like
- എംപി.പരമേശ്വരന് പ്രഥമ കേരളശ്രീ പുരസ്കാരം നൽകി ആദരിച്ചു
- നെഞ്ചു പൊട്ടി വിൻസന്റ് ചിറ്റിലപ്പള്ളിയുടെ മരണം; പ്രവാസികളും ചതിക്കപ്പെട്ടപ്പോൾ
- ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുക്കുന്നു; മുഖ്യമന്ത്രി
- നമിതയ്ക്ക് കണ്ണീരോടെ യാത്രാമൊഴി
- പിണറായി പോലും ഭയക്കുന്ന യുവനേതാവ്! രാഹുൽ മാങ്കൂട്ടം താരമാവുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്