സ്വന്തം വൃക്ക ദാനം ചെയ്ത മനുഷ്യസ്നേഹി; സർക്കാറിലേക്ക് നികുതി അടയ്ക്കുന്നതിൽ വീഴ്ച്ച വരുത്താത്ത വ്യാവസായി; തെരുവുനായ ശല്യത്തിനെതിരെ ശക്തമായ ഇടപെടൽ നടത്തിയ സാമൂഹ്യപ്രവർത്തകൻ: മറുനാടൻ അവാർഡ്സിൽ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിക്കാണോ നിങ്ങളുടെ വോട്ട്?
തിരുവനന്തപുരം: എല്ലാവരും വ്യവസായം ചെയ്യുന്നത് ലാഭം ലക്ഷ്യമിട്ട് തന്നെയാണ്. കൊച്ചൗസേഫ് ചിറ്റിലപള്ളിയും ഈ തത്വത്തിൽ തന്നെ വിശ്വസിക്കുന്ന വ്യക്തിയാണ്. എന്നാൽ, ഇതിനായി വളഞ്ഞ വഴി സഞ്ചരിക്കാനോ ക്രമക്കേടുകൾ നടത്താനോ നികുതി വെട്ടിക്കാനോ അദ്ദേഹവും അദ്ദേഹത്തിന്റെ പ്രസ്ഥാനമായ വീഗാർഡ്സും തയ്യാറല്ല. തങ്ങൾ വളരുമ്പോൾ അതിനൊപ്പം തങ്ങളുടെ സമൂഹവും വളരണം എന്ന ചിന്താഗതിയാണ് കൊച്ചൊസേഫ് ചിറ്റിലപ്പള്ളിയെന്ന വ്യവസായിയെ കേരള ജനതയുടെ പ്രിയങ്കരനാക്കിയത്. എന്നും തനിക്ക് ശരിയെന്ന് തോന്നുന്ന പക്ഷത്ത് അടിയുറച്ച് നിൽക്കുന്ന കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികളുടെ പ്രിയങ്കരനായ വ്യവസായി എന്ന നിലയിൽ അദ്ദേഹം നടത്തിയ ക്ഷേമപ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സാമൂഹ്യപ്രതിബദ്ധതയുള്ള വ്യവസായികളുടെ പുരസ്ക്കാര പട്ടികയിലെ പ്രമുഖ സാന്നിധ്യമായത്.
നിയമപരമായി ഒരു നിർബന്ധവും ഇല്ലാതിരുന്നിട്ടും തങ്ങളുടെ പരിമിതികൾക്കിടയിൽ നിന്ന് ഇങ്ങനെ നാടിനെ നന്നാക്കാൻ കൂടി ശ്രമിക്കുന്ന ബിസിനസുകാരെ കണ്ടെത്തുന്നതിനായാണ് ഞങ്ങളുടെ പുരസ്കാരങ്ങളിൽ ഒന്ന് നീക്കി വച്ചിരിക്കുന്നത്. വായനക്കാരിൽ നിന്നും ഏറ്റവും കൂടുതൽ നോമിനേഷനുകൾ ഈ വിഭാഗത്തിലേയ്ക്ക് ലഭിച്ച അഞ്ച് പേരെയാണ് ഇവിടെ തെരഞ്ഞെടുത്തചത്. കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയെ കൂടാതെ ബഹ്സാദ് ഗ്രൂപ്പ് സാരഥിയാണ് സി.കെ മേനോൻ, കിറ്റക്സ ഉടമ സാബു, പ്രവാസി വ്യവസായി മുരളീധരൻ പിള്ള, ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസ് എന്നിവരാണ് ഇടം പിടിച്ചിരിക്കുന്നത്.
തൃശ്ശൂർ പറപ്പൂർ സ്വദേശിയയാണ് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി. സാധാരണക്കാരനിൽ നിന്നും കഠിനാധ്വാനം കൊണ്ട് പടിപടിയായി ഉയർന്ന് ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച കമ്പനിയുടെ ഉടമയായി മാറിയ വ്യക്തിയാണ് അദ്ദേഹം. 1970ൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്നു ഭൗതിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ഇലക്ട്രോണിക് സ്റ്റബിലൈസറുകൾ നിർമ്മിക്കുന്ന 'ടെലിക്സ്' എന്ന കമ്പനിയിൽ സൂപ്പർവൈസർ ആയാണ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
1977 ൽ പിതാവിൽ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയും രണ്ടു തൊഴിലാളികളുമായി ഇലക്ട്രോണിക് സ്റ്റബിലൈസറുകൾ നിർമ്മിച്ച് വിപണനം ചെയ്യുന്നതിനായി ഒരു എസ്എസ്ഐ യൂണിറ്റ് ആരംഭിക്കുകയുണ്ടായി. അക്കാലയളവിൽ കേരളത്തിൽ ആരംഭിച്ച ടെലിവിഷൻ ബൂം, കടുത്ത വോൾട്ടേജ് ക്ഷാം എന്നിവ സ്റ്റബിലൈസറുകൾക്ക് മികച്ച വിപണി നേടികൊടുത്തു. ഇന്ന് അത് വിഗാർഡ് ഇൻഡസ്ട്രീസ് എന്ന 2000 ത്തിലേറെ തൊഴിലാളികളും 300 കോടിയിലധികം വിറ്റു വരവുമുള്ള ലിസ്റ്റഡ് കമ്പനിയായി മാറിയിരിക്കുന്നു. ഇലക്ട്രോണിക് സ്റ്റബിലൈസറുകൾക്ക് പുറമേ ഇലക്ട്രിക്ക് പമ്പ്, വാട്ടർ ഹീറ്ററുകൾ,കേബിളുകൾ, യു.പി.എസ്, ഫാനുകൾ തുടങ്ങിയവയും കമ്പനി ഉൽപ്പാദിപ്പിക്കുന്നു.
ഇതിലുപരി സാമൂഹിക സേവന രംഗത്തും ചിറ്റിലപ്പള്ളി സജീവമാണ്. നോക്കുകൂലിയുമായി ബന്ധപ്പെട്ട് ചുമട്ടു തൊഴിലാളികളുടെ സഹായമില്ലാതെ കമ്പനിയിലേയ്ക്ക് സാധനങ്ങൾ സ്വയം ഇറക്കിയും തന്റെ വൃക്ക ദാനം ചെയ്തും മുല്ലപെരിയാർ അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചും അതിനു പണം മാറ്റി വച്ചും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി വ്യാപക മാദ്ധ്യമ ശ്രദ്ധ നേടുകയുണ്ടായി. സ്വന്തം ഓഫീസിനെ ഹരിത സൗഹാർദ്ദമാക്കിയും കൈയടി നേടി. തെരുവ് നായ വിഷയത്തിലും സർക്കാരിനെതിരെ രംഗത്തുവന്നു. ചിറ്റലപ്പള്ളിയുടെ നിരാഹാര സത്യാഗ്രഹം ശ്രദ്ധിക്കപ്പെട്ടു. ഇതിനായി കൂടുതൽ ചെയ്യുമെന്ന് പ്രഖ്യാപിച്ച ചിറ്റിലപ്പള്ളി നിയമയുദ്ധങ്ങൾക്ക് തയ്യാറെടുക്കുകയാണ്. മേനകാ ഗാന്ധിക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചും തെരുവ് നായ വിഷയം തുറന്നുകാട്ടാൻ ശ്രമിച്ചു. ഈ ശ്രമങ്ങൾക്കെല്ലാമുള്ള അംഗീകാരമായാണ് സാമൂഹിക ഉത്തരവാദിത്തമുള്ള ബിസിനസ് പ്രമുഖരുടെ മറുനാടൻ പട്ടികയിൽ ചിറ്റലപ്പള്ളിയും എത്തുന്നത്.
അവയയദാനത്തിന്റെ മഹത്വം സ്വന്തം ജീവിതത്തിലൂടെ സമൂഹത്തിന് കാട്ടിക്കൊടുത്താണ് സാമൂഹ്യ സേവന രംഗത്തുകൊച്ചൗസേഫ് ചിറ്റിലപ്പള്ളി കൂടുതൽ ശ്രദ്ധ നേടിയത്. സ്വന്തം വൃക്ക ദാനം ചെയ്ത് മാതൃക കാട്ടിയ അദ്ദേഹത്തെ അന്ന് മലയാളികൾ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. കിഡ്നി വ്യാപാരത്തിലൂടെ ജീവൻ വിലക്ക് വാങ്ങിയും വിറ്റും കോടികളുടെ വരുമാനമുണ്ടാക്കുന്ന ഒരു മാഫിയ തന്നെ കേരളത്തിൽ ഉള്ളപ്പോഴാണ് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി വൃക്ക ദാനം ചെയ്തത്. ട്രക്ക് ഡ്രൈവറായ ഈരാറ്റുപേട്ട സ്വദേശി ജോയിക്കാണ് വീ ഗാർഡ് ഉടമയുടെ കിഡ്നി ലഭിച്ചതും ജീവിതത്തിലേക്ക് തിരികെ കയറിയതും.
ഈ സംഭവത്തിന് ശേഷം അവയവദാനവുമായി ബന്ധപ്പെട്ട ബോധവൽക്കരണത്തിനായി ക്യാമറയ്ക്കു മുന്നിൽ ആദ്യമായി ചായംപൂശിയും അദ്ദേഹമെത്തി. നേത്രദാനത്തെക്കുറിച്ചുള്ള ഹ്രസ്വ ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു അദ്ദേഹം. ഇത് കൂടാത കേരളത്തിലെ പല ദുഷ്പ്രവണതകൾക്ക് എതിരെയും കൊച്ചൗസേഫ് ചിറ്റിലപ്പള്ളി പ്രതികരിച്ചു. ഹർത്താലിനെതിരെ നിരന്തരം ശബ്ദമായുർത്തി അദ്ദേഹം. ഏറ്റവും ഒടുവിൽ ആക്രമണകാരികളായ തെരുവു നായ്ക്കളെ നിയന്ത്രിക്കാൻ അധികാരികൾ തയ്യാറാകണം എന്നാവശ്യപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ സമരം.
തെരുവുനായ വിമുക്ത കേരളം എന്ന മുദ്രാവാക്യമുയർത്തി സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്റിന്റെ നേതൃത്വത്തിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നടത്തുന്ന കൊച്ചിയിൽ 24 മണിക്കൂർ സൂചനാ നിരാഹാര സമരമാണ് നടത്തിയത്. മൃഗസ്നേഹി എന്നവകാശപ്പെടുന്ന മേനകാ ഗാന്ധിയുടേത് കപടമൃഗസ്നേഹമാണ്. പ്രതിമാസം കോടിക്കണക്കിന് രൂപയുടെ പേവിഷ മരുന്നുകൾ ഇന്ത്യയിൽ വിറ്റഴിയുന്നുണ്ട്. ഇതിന്റെ ഒരോഹരി മേനകാ ഗാന്ധിയുടെ പേരിലുള്ള ട്രസ്റ്റിൽ എത്തുന്നുണ്ടെന്നും ചിറ്റിലപ്പള്ളി ആരോപിച്ചു. രാഷ്ട്രീയക്കാർ പോലും മടിച്ചു നിന്നിടത്തായിരുന്നു കൊച്ചൗസേഫ് ചിറ്റിലപ്പള്ളി സഹായവുമായി എത്തിയത്.
മനുഷ്യത്വത്തിന് വിലകൽപ്പിക്കുന്ന ബിസിനസുകാരൻ എന്ന നിലയിലും ശ്രദ്ധേയനാണ് അദ്ദേഹം. കോഴിക്കോട് മാൻഹോളിൽ മരണപ്പെട്ട നൗഷാദിന് സഹായവുമായും കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയെത്തി. സോഷ്യൽമീഡിയയിലും സജീവമാണ് അദ്ദേഹം. പലപ്പോഴും തെറ്റിനെതിരെ മുഖം നോക്കാതെ പ്രതികരിക്കുകയും ചെയത്ു ചിറ്റിലപ്പള്ളി. സാമൂഹ്യപ്രതിബന്ധതയുള്ള കേരളത്തിലെ ഏറ്റവും മികച്ച വ്യവസായി എന്ന നിലയിലാണ് ഇദ്ദേഹത്തെ മറുനാടൻ പുരസ്ക്കാര പട്ടികയിൽ ഉൾപ്പെടുത്തിയത്. സാമൂഹ്യപ്രതിബന്ധതയുള്ള ബിസിനസുകാരൻ എന്ന നിലയിൽ നിങ്ങൾ ചിറ്റിലപ്പള്ളിയെ പിന്തുണക്കുന്നുണ്ടോ? എങ്കിൽ ഇതുവരെ വോട്ട് ചെയ്യാത്തവർക്ക് ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. നിലവിൽ വോട്ട് ചെയ്തവർക്ക് വീണ്ടും വോട്ട് ചെയ്യാൻ അവസരം ഇല്ല.
കൂടാതെ മറുനാടന്റെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ.
- മറുനാടൻ അവാർഡുകൾക്ക് വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (25-12-2015) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ
Stories you may Like
- എംപി.പരമേശ്വരന് പ്രഥമ കേരളശ്രീ പുരസ്കാരം നൽകി ആദരിച്ചു
- മറിയക്കുട്ടിയെ ഗവർണർ സന്ദർശിച്ചേക്കും; വ്യാപാരികളുടേത് പെറപ്പ് പണിയോ?
- നെഞ്ചു പൊട്ടി വിൻസന്റ് ചിറ്റിലപ്പള്ളിയുടെ മരണം; പ്രവാസികളും ചതിക്കപ്പെട്ടപ്പോൾ
- ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുക്കുന്നു; മുഖ്യമന്ത്രി
- മഹുവ മൊയ്ത്ര പുറത്തായത് ഇങ്ങനെ
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്