മുല്ലപ്പെരിയാറിൽ ഭൂകമ്പം ഉണ്ടായാൽ പോലും ഡാം തകരില്ല; ജനങ്ങളോട് നുണ പറയാതെ സർക്കാർ സത്യം പറയണം; ജലസേചന ആവശ്യത്തിനായി കൊടുക്കുന്ന വെള്ളം ഉപയോഗിച്ച് ഉണ്ടാക്കുന്ന വൈദ്യുതിക്ക് പണം വാങ്ങാൻ ആണ് സർക്കാർ മുൻകൈ എടുക്കേണ്ടത്; തമിഴ്നാടിന്റെ ഏജന്റ് എന്ന് പേരു കിട്ടിയിട്ടും നിലപാട് മാറ്റാത്തതിന്റെ കാരണം വിശദീകരിച്ച് ജസ്റ്റീസ് കെടി തോമസ്
കോട്ടയം: മഴയുടെ തോത് കൂടിയതോടെ മുല്ലപ്പെരിയാർ നിവാസികൾ ആശങ്കയിലാണ്. ഡാമിലേക്ക് വെള്ളം കുത്തിയൊഴുകിയെത്തുന്നത് സുരക്ഷാ പ്രശ്നമാണെന്ന് കേരളം ആവർത്തിക്കുന്നു. എന്നാൽ തമിഴ്നാട് ഇതൊന്നും കേൾക്കുന്നുമില്ല. 142 അടിയിൽ നിന്ന് ജലനിരപ്പ് 152 ആക്കുന്നതിനെ കുറിച്ചാണ് അവരുടെ ചിന്ത. സുപ്രീംകോടതിയും തമിഴ്നാടിന് അനുകൂലമാണെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ജസ്റ്റീസ് കെ ടി തോമിസന്റെ ഈ നിലപാടുകൾ വീണ്ടും ചർച്ചയാകുന്നത്. 142 അടി ഉയരത്തിൽ വെള്ളമെത്തിയിട്ടും പൊട്ടാതെ നിൽക്കുന്ന മുല്ലപ്പെരിയാർ ഡാം പൊട്ടുമെന്നു പ്രചരിപ്പിച്ച് മന്ത്രിമാരും മറ്റും ജനങ്ങളിൽ ആശങ്ക പരത്തുന്നത് ശരിയല്ലെന്ന് മുല്ലപ്പെരിയാർ ഉന്നതാധികാരസമിതിയിൽ കേരളത്തിന്റെ പ്രതിനിധിയായിരുന്ന ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടിനെപ്പറ്റി ഭീതി വേണ്ടെന്ന് തന്നെയാണ് ജസ്റ്റിസ് കെ.ടി. തോമസ് പറയുന്നത്. 'സുവർണം2015' സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാദ്ധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പെരിയാർ മുൻ ഉന്നതാധികാര സമിതി മുൻ അംഗം കൂടിയായിരുന്നു ജസ്റ്റിസ് കെ.ടി. തോമസ്. ഡാം തകരുമെന്ന തെറ്റിദ്ധാരണ ഉന്നതാധികാര സമിതി സമർപ്പിച്ച 5000 പേജുള്ള റിപ്പോർട്ട് പഠിച്ചാൽ പൂർണമായും മാറുമെന്നും അദ്ദേഹം പറഞ്ഞു. ജലനിരപ്പ് ഉയർന്നാൽ മുല്ലപ്പെരിയാർ ഡാം തകരുമെന്ന് നേരത്തെ തനിക്കും ആശങ്ക ഉണ്ടായിരുന്നെന്നും കാര്യങ്ങൾ സൂക്ഷ്മമായി പഠിച്ചപ്പോൾ അതു മാറിയെന്നും അദ്ദേഹം പറഞ്ഞു. സാധാരണ രീതിയിലുള്ള ഭൂകമ്പം ഉണ്ടായാലും ഡാം തകരില്ല. ഈ കാര്യങ്ങൾ മുല്ലപ്പെരിയാറിനു സമീപം താമസിക്കുന്ന നാട്ടുകാരെ ബോധ്യപ്പെടുത്താൻ കഴിയണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
മൂന്നു ഘട്ടങ്ങളിലായി അണക്കെട്ടു ബലപ്പെടുത്തിയിട്ടുണ്ട്. ഒരു മീറ്ററിൽ 12 ടൺ എന്ന രീതിയിൽ 373 മീറ്ററിൽ ഡാമിനു ചുറ്റും കോൺക്രീറ്റ് ക്യാപ്പിങ് നടത്തിയിട്ടുണ്ട്. 103 സ്റ്റീൽ പില്ലറുകളുടെ സഹായത്തോടെ കേബിൾ ആങ്കറിങ്ങും നടത്തിയിട്ടുണ്ട്. ഡാമിന്റെ പുറംഭാഗത്തു 10 മീറ്റർ കോൺക്രീറ്റിങ്ങും നടത്തി. ഇതോടെ പുതിയ ഡാമിനു തുല്യമായിരിക്കുകയാണ് മുല്ലപ്പെരിയാർ ഡാമെന്നും അദ്ദേഹം പറഞ്ഞു. 'ഡാം സുരക്ഷിതമെന്ന സത്യം തുറന്നു പറഞ്ഞതിന്റെ പേരിൽ എന്നെ ഒറ്റപ്പെടുത്തിയതിലും തമിഴ്നാടിന്റെ കാശുവാങ്ങിയെന്നു വരെ ചിലർ പ്രചരിപ്പിച്ചതിലും ഖേദമില്ല. 136 അടി വെള്ളം സംഭരിച്ചിരുന്ന മുല്ലപ്പെരിയാറിൽ ഇപ്പോൾ 142 അടി ഉയരത്തിൽ വെള്ളമെത്തിയിട്ടും ഡാമിന് ഒരു പ്രശ്നവുമുണ്ടാകാത്തത് ഡാം ബലപ്പെട്ടതുകൊണ്ടാണെന്നും ഇനി പൊട്ടില്ലെന്നും ജസ്റ്റീസ് കെടി തോമസ് പറയുന്നു. മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയുടെ നിലപാട് എന്തുകൊണ്ട് കേരളത്തിന് എതിരായി എന്ന് വിശദീകരിക്കുക കൂടിയാണ് അദ്ദേഹം ചെയ്യുന്നത്.
136 അടിക്കു മുകളിൽ സംഭരിക്കുന്ന വെള്ളത്തിന് പണമോ വൈദ്യുതിയോ തമിഴ്നാട്ടിൽ നിന്നു വാങ്ങണമെന്ന് ഉന്നതാധികാരസമിതി റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇക്കാര്യം സംസ്ഥാന സർക്കാർ ഇതുവരെ സുപ്രീംകോടതിയിൽ മിണ്ടിയിട്ടില്ല. ജലസേചനാവശ്യത്തിന് തമിഴ്നാടിന് വെള്ളം നൽകാമെന്നാണ് ഉടമ്പടിയിൽ ഉള്ളത്. ഇത് ലംഘിച്ച് തമിഴ്നാട് വർഷങ്ങളായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഒരു യൂണിറ്റിന് അഞ്ചുരൂപയ്ക്കാണ് വിൽക്കുന്നത്. വെള്ളത്തിന് പകരം വൈദ്യുതിയോ വൈദ്യുതി വിറ്റ് തമിഴ്നാട് ഉണ്ടാക്കുന്ന പണമോ വാങ്ങാൻ സംസ്ഥാന സർക്കാർ തന്റേടം കാട്ടണം. പണം തരാതെ വൈദ്യുതി ഉത്പാദിപ്പിച്ചു വിൽക്കുന്ന തമിഴ്നാടിനെതിരെ ഉന്നതാധികാരസമിതി റിപ്പോർട്ടിൽ ഞാൻ വിയോജനക്കുറിപ്പ് എഴുതിയിരുന്നു. കേരളം നിയമിച്ച അഭിഭാഷകർ ആരും സുപ്രീംകോടതിയിൽ വിയോജനക്കുറിപ്പിലെ വിവരങ്ങൾ വച്ച് വാദിച്ചില്ല' ജസ്റ്റിസ് തോമസ് പറഞ്ഞു.
1979 മുതൽ 84 വരെ മൂന്നു ഘട്ടമായി മുല്ലപ്പെരിയാർ ഡാം പുതിയ ഡാമിന് തുല്യമായി തമിഴ്നാട് ബലപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ ഇതുവരെ ഉണ്ടായിട്ടുള്ള ഏതു ഭൂകമ്പത്തെ അതിജീവിക്കാനുള്ള ശക്തിയും ഇപ്പോൾ മുല്ലപ്പെരിയാറിനുണ്ടെന്ന് തെളിവുകൾ നിരത്തി ദേശീയ ജലകമ്മിഷൻ ചെയർമാൻ ഡോ. കെ.സി. തോമസ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇത് ഒന്നു വായിച്ചു നോക്കാൻ താത്പര്യം കാട്ടാതെ ഡാമിപ്പോൾ പൊട്ടുമെന്ന തെറ്റായ പ്രചാരണമാണ് മന്ത്രിമാർ നടത്തിയത്. സുപ്രീംകോടതിയിലെ പതിമ്മൂന്ന് ജഡ്ജിമാരിൽ ഒരാളെപ്പോലും ഇതു ബോദ്ധ്യപ്പെടുത്താൻ നമുക്ക് കഴിഞ്ഞില്ല. കേസ് വാദിക്കാൻ പ്രമുഖ അഭിഭാഷകരെ വച്ച വകയിൽ ഇതുവരെ എട്ടു കോടിയോളം രൂപ സംസ്ഥാന സർക്കാരിന് ചെലവായതായും തോമസ് അറിയിച്ചു. ഇതുമാത്രമാണ് കേരളം ചെയ്തതെന്നാണ് അദ്ദേഹം പറയുന്നത്.
ഡാം സുരക്ഷിതമല്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം സുപ്രീം കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞില്ല. ഏഴു കോടിയിലേറെ രൂപ മുടക്കി പ്രമുഖരായ അഭിഭാഷകരെ കോടതിയിൽ അണിനിരത്തിയെങ്കിലും കേരളത്തിന്റെ നിലപാട് പൂർണമായി അവതരിപ്പിക്കാൻ കഴിഞ്ഞില്ലെന്നും ജസ്റ്റിസ് തോമസ് വിശദീകരിച്ചു. മുല്ലപ്പെരിയാറിലെ വെള്ളം കൊണ്ടുപോകുന്ന തമിഴ്നാടിനോട് ആവശ്യപ്പെട്ടാൽ ഇവിടെ ആവശ്യത്തിനുള്ള വൈദ്യുതി ലഭിക്കും. എന്നാൽ അതു വാങ്ങാൻ കേരളം തയാറല്ല. വൈദ്യുതി വാങ്ങിയാൽ മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് പറയുന്നത് നമ്മൾ അംഗീകരിക്കുന്നുവെന്ന വ്യാഖ്യാനം വരുമെന്നതിനാലാണ് സർക്കാർ അതൊഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍