കത്ത് എഴുതിയില്ല എന്നു നുണ പറഞ്ഞത് കൂടുതൽ ക്ഷീണമായി; അടുത്ത തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവാനുള്ള അവസാന ശ്രമവും പാളി; സുധീരനും ഉമ്മൻ ചാണ്ടിയും വീണ്ടും ഒരുമിച്ചതോടെ ചെന്നിത്തലയുടെ സ്വപ്നങ്ങൾ അവസാനിക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ മാദ്ധ്യമങ്ങളോടായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത് തൊലിപ്പുറത്തെ ചികിത്സ കൊണ്ട് ഒന്നും പരിഹരിക്കാൻ സാധിക്കില്ലെന്നായിരുന്നു. ഇതിലൂടെ നേതൃമാറ്റം വേണമെന്ന ആവശ്യം തന്നെയാണ് ചെന്നിത്തലയും ഐ ഗ്രൂപ്പും ഉദ്യേശിച്ചതെന്നതും വ്യക്തമായിരുന്നു. അന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞതിന്റെ വിശദമായ വിവരമാണ് കഴിഞ്ഞ ദിവസം ചെന്നിത്തലയുടെ കത്തിലൂടെ പുറത്തുവന്നതും. വിവാദ കത്ത് മാദ്ധ്യമങ്ങളിലൂടെ പുറത്തായതോടെ പ്രതിച്ഛായ നഷ്ടമായ അവസ്ഥയിലാണ് ചെന്നിത്തല.
ഉമ്മൻ ചാണ്ടി സർക്കാറിൽ അഴിമതി വ്യാപകമാണെന്നും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടമായെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ എസ്എൻഡി പി-ബിജെപി കൂട്ടുകെട്ടിൽ നഷ്ടം സംഭവിക്കുക കോൺഗ്രസിനാകുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ കത്ത്. ഇതിന് കാരണം നായർ സമുദായം അകന്നതോടെ ഈ കുറവ് നികത്താൻ നായർ സമുദായത്തിൽ നിന്നു തന്നെയുള്ള തന്നെ മുഖ്യമന്ത്രിയാക്കണെമന്നുമുള്ള ആവശ്യമായിരുന്നു ചെന്നിത്തല ഉന്നയിച്ചത്. കത്തിൽപ്പറഞ്ഞ കാര്യങ്ങളോട് ഒരു വിഭാഗം കോൺഗ്രസുകാർക്ക് തന്നെ ബോധ്യമുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പിനെ കുറിച്ച് അവലോകനം നടത്താനുള്ള യോഗങ്ങളിൽ പറയാതെ ഹൈക്കമാൻഡിനെ നേരിട്ട് ധരിപ്പിച്ചതിലൂടെ ഉമ്മൻ ചാണ്ടിയും സുധീരന്റെയും പൊതുശത്രുവായി ചെന്നിത്തല മാറിയിരുന്നു.
കത്ത് പുറത്തുവന്നത് പ്രതിപക്ഷത്തിന് ആയുധവും നൽകി. എന്നാൽ, വിവാദമായ കത്ത് താൻ അടച്ചതല്ലെന്ന് ആണയിട്ടിട്ടും ഹൈക്കമാൻഡ്് ചെന്നിത്തല അയച്ചതാണെന്ന് സ്ഥിരീകരിച്ചതോടെ ചെന്നിത്തലക്ക് കൂടുതൽ ക്ഷീണമായി മാറി. ചെന്നിത്തലയുടെ കത്ത് കിട്ടിയിരുന്നെന്നു കോൺഗ്രസ് ഹൈക്കമാൻഡ് സ്ഥിരീകരിച്ചിരുന്നു. നവംബർ ഏഴിനു രമേശിന്റെ ഔദ്യോഗിക ഇമെയിൽ വിലാസത്തിൽനിന്നാണ് ഹൈക്കമാൻഡിനു കത്ത് കിട്ടിയതെന്നും പിന്നീടു ഡൽഹിയിലെത്തിയ അദ്ദേഹം അതിന്റെ പകർപ്പ് കൈമാറിയെന്നും കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിലെ പ്രമുഖ നേതാവ് വെളിപ്പെടുത്തി. ഇതോടെ ചെന്നിത്തല പാർട്ടി വേദിയിൽ നുണ പറഞ്ഞുവെന്ന ആക്ഷേപവും ശക്തമായി. മാദ്ധ്യമങ്ങളിലൂടെ ജനങ്ങളോട് നുണപറഞ്ഞ നേതാവ് കെപിസിസി യോഗത്തിലും അക്കമിട്ട് കാര്യങ്ങൾ നിരത്തിയാണ് താൻ കത്തു നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയത്.
അതേസമയം രണ്ട് നേതാക്കളെ വെട്ടി മുഖ്യമന്ത്രിയാകാൻ ചെന്നിത്തല നടത്തിയ നീക്കങ്ങളെ ഉമ്മൻ ചാണ്ടിയും സുധീരനും ഒരുമിച്ച് നിന്ന് ചെറുക്കുകയാണ് ഉണ്ടായത്. അങ്ങനെ കെപിസിസി പ്രസിഡന്റായ തന്നെ വെട്ടി ചെന്നിത്തല എളുപ്പത്തിൽ അധികാര കസേരയിൽ കയറേണ്ട എന്ന ചിന്താഗതിയാണ് സുധീരനും ഉള്ളത്. അതുകൊണ്ട് തന്നെയാണ് കത്ത് വിഷയത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ച് ഉമ്മൻ ചാണ്ടിയെ രക്ഷിക്കുകയും ചെന്നിത്തലയെ വെട്ടിലാക്കുകയും ചെയ്തത്.
വെള്ളിയാഴ്ച ചേർന്ന കെപിസിസി നിർവാഹകസമിതിയോഗത്തിൽ കത്ത് സംബന്ധിച്ചോ രമേശിന്റെ വാദം അംഗീകരിച്ചോ എന്തെങ്കിലും പറയാൻ മുഖ്യമന്ത്രി തയാറായില്ല. അതേസമയം, കത്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിലെ ഉള്ളടക്കം വസ്തുതകളാണെന്ന് ഐ പക്ഷം രഹസ്യമായെങ്കിലും സമ്മതിക്കുന്നു. കത്ത് അയച്ചിട്ടില്ലെന്ന് രമേശ് പറയുമ്പോൾ അദ്ദേഹത്തെ അവിശ്വസിക്കുകയോ പ്രതിക്കൂട്ടിൽ നിർത്തുകയോ ചെയ്യേണ്ട കാര്യമില്ലെന്നും അവർ പറയുന്നു. എന്നാൽ കത്ത് അയച്ചിട്ടുണ്ടെങ്കിൽ അത് പരസ്യമായി സമ്മതിക്കണം അല്ലാതെ ഒളിച്ചുവെക്കുന്നത് എന്തിനാണെന്നാണ് സുധീരൻ ചോദിക്കുന്നത്. കെപിസിസി യോഗത്തിലും മാദ്ധ്യമങ്ങൾക്ക് മുന്നിലും ചെന്നിത്തല നുണ പറഞ്ഞുവെന്നതും സുധീരനെ ചൊടിപ്പിച്ചിട്ടുണ്ട്.
അതേസമയം കത്ത് വ്യാജമാണെന്ന് രമേശ് പരാതിപ്പെട്ടാൽ, അത് ആദ്യം പുറത്തുവന്ന ഡൽഹിയിലാണ് അന്വേഷണം നടത്തേണ്ടത്. കേരള പൊലീസിന് അത് സാധ്യമല്ല. കത്ത് പുറത്തുവന്ന് 48 മണിക്കൂർ കഴിഞ്ഞിട്ടും സംസ്ഥാന ആഭ്യന്തരമന്ത്രി കൂടിയായ രമേശ് പരാതിപ്പെട്ടില്ല. അതിനെ രമേശിന്റെ കത്തിൽ ഹൈക്കമാൻഡിനും അതൃപ്തിയുണ്ട്. അതുകൊണ്ട് തന്നെ പ്രശ്നം വഷളാകരുത് എന്ന ലക്ഷ്യത്തോടെയാണ് ചെന്നിത്തല എത്രയും വേഗം ഡൽഹിയിൽ എത്തിയത്.
പാർട്ടിയധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇന്ന് നാഷണൽ ഹെറാൾഡ് കേസിൽ കോടതിയിൽ ഹാജരാകുന്ന സാഹചര്യത്തിൽ അവരുമായി കൂടിക്കാഴ്ച ഉറപ്പായിട്ടില്ല. സോണിയാ ഗാന്ധിക്കാണ് രമേശ് ചെന്നിത്തല ഇമെയിൽ മുഖേന കത്തയച്ചത്. പകർപ്പ് അവരുടെ രാഷ്ട്രീയ ഉപദേഷ്ടാവ് അഹമ്മദ് പട്ടേലിനും അയച്ചു. കോൺഗ്രസിനു കനത്ത തിരിച്ചടി നേരിട്ട തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് കത്തയച്ചത്. നവംബർ 18 മുതൽ 21 വരെ ഡൽഹിയിലുണ്ടായിരുന്ന രമേശ് പാർട്ടിയധ്യക്ഷയെ നേരിൽക്കണ്ട് കത്ത് കൈമാറി ഉള്ളടക്കം വിശദീകരിച്ചു. ഡൽഹിയിൽ യൂത്ത് കോൺഗ്രസ് സമ്മേളനത്തിലും പങ്കെടുത്താണ് രമേശ് മടങ്ങിയത്.
രാഹുൽ ഗാന്ധി, എ.കെ. ആന്റണി, അഹമ്മദ് പട്ടേൽ എന്നിവരെയും സന്ദർശിച്ച് കത്തിന്റെ ഉള്ളടക്കം ചർച്ച ചെയ്തു. ആഴ്ചകൾ കഴിഞ്ഞിട്ടും നടപടിയുണ്ടാകാതിരുന്നതോടെ രമേശുമായി ബന്ധപ്പെട്ടവർതന്നെയാണ് കത്ത് പുറത്തുവിട്ടതെന്നാണു സൂചന. ഐ ഗ്രൂപ്പിന്റെ പൊതുവികാരമായ കത്തിലെ ഉള്ളടക്കം ചർച്ച ചെയ്യപ്പെട്ടില്ലെങ്കിൽ ഉദ്ദേശിച്ച ഫലമുണ്ടാകില്ലെന്നുള്ള തിരിച്ചറിവിലായിരുന്നു അത്. നിയമസഭാ തെരഞ്ഞെടുപ്പിലെ എസ്എൻഡിപി-ബിജെപി കൂട്ടുകെട്ടിൽ നഷ്ടം സംഭവിക്കുക കോൺഗ്രസിനാകുമെന്നും ഈ സാഹചര്യത്തിൽ ഭരണതലപ്പത്ത് ഹിന്ദു നേതാവ് ഉണ്ടാകേണ്ടത് അനിവാര്യമാണെന്നുമാണ് കത്തിൽ പറഞ്ഞുവയ്ക്കുന്നത്. കോൺഗ്രസിൽ തന്റെ സ്ഥാനം കെപിസിസി. പ്രസിഡന്റ് വി എം. സുധീരൻ തട്ടിയെടുക്കുമെന്ന ആശങ്കയാണ് കത്തിനു പിന്നിലുള്ളത്.
ഡൽഹിയിൽ ഐ.എൻ.ടി.യു.സി. ദേശീയ സമ്മേളനവേദിയിൽ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന്റെ സാന്നിധ്യത്തിലും രമേശ് ഇക്കാര്യങ്ങൾ രാഹുലുമായി ചർച്ച ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങൾ തുടങ്ങാറായിട്ടും നടപടിയുണ്ടാകാത്തതിനാലാണ് ഐ ഗ്രൂപ്പ് കത്ത് പുറത്തുവിട്ടത്. വെള്ളാപ്പള്ളിബിജെപി. കൂട്ടുകെട്ടിനെ തകർക്കണമെങ്കിൽ ഭൂരിപക്ഷ സമുദായത്തിൽപ്പെട്ട കൂടുതൽ പേർ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളായി വരണമെന്നാണ് ചർച്ചയിൽ രമേശ് ഹൈക്കമാൻഡിനോട് പ്രധാനമായും ആവശ്യപ്പെട്ടത്. ഇത്തരത്തിൽ ടിക്കറ്റ് നൽകുകയാണെങ്കിൽ ഐ ഗ്രൂപ്പിൽപ്പെട്ടവർക്കാണ് ലഭിക്കുക. ഇതോടെ ഭൂരിപക്ഷം എംഎൽഎമാരുടെ നേതാവ് എന്ന നിലയിൽ രമേശ് നിയമസഭാകക്ഷിയുടെ തലപ്പത്തു വരും ഭരണത്തുടർച്ചയുണ്ടായാൽ മുഖ്യമന്ത്രി, അല്ലെങ്കിൽ പ്രതിപക്ഷ നേതാവ് ഇതാണ് ലക്ഷ്യമിട്ടത്. എന്നാൽ വിഷയത്തിൽ ഉമ്മൻ ചാണ്ടിയും സുധീരനും ഒരുമിച്ച് നിന്നതോടെ ചെന്നിത്തലയുടെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാകുകയും ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍