റേഡിയോ ജോക്കി രാജേഷ് ക്വട്ടേഷൻ കൊലക്കേസ് വഴിത്തിരിവിലേക്ക്; പ്രതികൾക്ക് മേൽ ഗൂഢാലോചന, കൂട്ടായ്മ കുറ്റങ്ങൾ ചുമത്തി ഭേദഗതി ചെയ്ത കുറ്റപത്രം സമർപ്പിച്ചു; ജൂൺ 12 ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം
അഡ്വ.പി.നാഗരാജ്
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് മേൽ ഭേദഗതി ചെയ്ത കുറ്റപത്രം ചുമത്തി. ഗൂഢാലോചന, കൂട്ടായ്മ എന്നീ കുറ്റങ്ങൾ ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് നടന്ന പുനർ വിസ്താരത്തിൽ കൊലപാതക കൃത്യത്തിന് ഏകദൃക്സാക്ഷിയായ ഒന്നാം സാക്ഷി അനൗൺസർ കുട്ടനെ വീണ്ടും വിസ്തരിച്ചതിൽ ആദ്യ മൊഴി തിരുത്തി പ്രതിഭാഗം ചേർന്നു.
പ്രതികൾ മുഖം മൂടി ധരിച്ചാണ് ആക്രമണം നടത്തിയതെന്നും അതിനാൽ ഇപ്പോൾ തിരിച്ചറിയാനാകുന്നില്ലെന്നും ഏക ദൃക്സാക്ഷി കോടതിയിൽ രണ്ടാം മൊഴി നൽകി. മുമ്പ് 2019 ൽ നടന്ന വിചാരണയിൽ കോടതിയിൽ പ്രതികളെ തിരിച്ചറിഞ്ഞ് മൊഴി നൽകിയത് പൊലീസ് നിർദ്ദേശ പ്രകാരമാണെന്നും കോടതിയുടെ ചോദ്യത്തിന് ഉത്തരമായി ഒന്നാം സാക്ഷി മൊഴി നൽകി. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. സനിൽകുമാർ കേസിൽ അന്തിമവാദം കേൾക്കാനിരിക്കെയാണ് കുറ്റപത്രം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജി 2023 ഫെബ്രുവരിയിൽ എത്തിയത്.
പ്രതിഭാഗം വാദവും കേട്ട ശേഷം പുതുക്കിയ കുറ്റപത്രം വായിച്ചു കേൾപ്പിച്ച് പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തുകയായിരുന്നു. കുറ്റപത്രം ഭേദഗതി ചെയ്തതിനാലാണ് ഒരിക്കൽ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത്.പ്രതികളെ ഇനിയും കണ്ടാലറിയാമെന്ന ആദ്യ പൊലീസ് മൊഴി , കേസന്വേഷണ ഘട്ടത്തിൽ വനിത ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ മേൽനോട്ടത്തിൽ ജയിലിൽ വച്ച് നടത്തിയ ടെസ്റ്റ് ഐഡന്റിഫിക്കേഷൻ പരേഡ് (തിരിച്ചറിയൽ പരേഡ്) ൽ പ്രതികളെ ചൂണ്ടിക്കാട്ടി മജിസട്രേട്ടിന് നൽകിയ വിരൽ പതിപ്പും ഒപ്പും വച്ച് നൽകിയ സ്ഥിരീകരണ മൊഴി , തുടർന്ന് 2019 ൽ നടന്ന ആദ്യ വിചാരണയിൽ സത്യം ചെയ്ത് പ്രതികളെ വീണ്ടും തിരിച്ചറിഞ്ഞ് ചൂണ്ടിക്കാട്ടി കോടതിയിൽ ജില്ലാ ജഡ്ജിക്ക് നൽകിയ മൊഴി എന്നിവയുടെ വെളിച്ചത്തിൽ സാക്ഷിയുടെ ഇപ്പോഴത്തെ മൊഴി തിരുത്തൽ കൂറുമാറ്റത്തിന് നിയമസാധുതയില്ലെന്ന് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വിചാരണക്ക് ശേഷം മജിസ്ട്രേട്ടിന് നൽകിയ മൊഴിയും കോടതിയിൽ നൽകിയ മൊഴിയും തിരുത്തിയതിന് സാക്ഷിക്കെതിരെ കോടതിയിൽ കള്ള തെളിവ് നൽകിയ കുറ്റത്തിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 193 ചുമത്തി കോടതിക്ക് നേരിട്ട് കേസെടുക്കാവുന്നതാണ്.
കോടതിയിൽ സത്യം ചെയ്ത് നൽകിയ ആദ്യ മൊഴി തെളിവു മൂല്യമുള്ള മൊഴിയാണ്. അത് പിന്നീട് മാറ്റി പറയാനാകില്ല. പറഞ്ഞാലും അത് മുഖവിലക്കെടുക്കണോ വേണ്ടയോ എന്നത് കോടതിയുടെ വിവേചന അധികാരത്തിൽ പെട്ടതാണ്. അതിനാലാണ് ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 145 പ്രകാരം സാക്ഷി കൂറുമാറിയതായി കോടതി പ്രഖ്യാപിക്കാത്തത്. കൂറുമാറിയ സാക്ഷിയുടെ ചീഫ് - ക്രോസ് വിസ്താര മൊഴിയിൽ പ്രോസിക്യൂഷന് അനുകൂലമായ ഘടകങ്ങൾ ഉണ്ടെങ്കിൽ അവ പ്രോസിക്യൂഷൻ ഭാഗം തെളിവിൽ സ്വീകരിക്കാവുന്നതാണെന്ന് ഇന്ത്യൻ തെളിവുനിയമത്തിലെ വകുപ്പ് 154 നെ നിർവ്വചിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിന്യായത്തിൽ വിവക്ഷിക്കുന്നുണ്ട്.
കൊലക്കേസിൽ ദൃക്സാക്ഷിയായ കൊല്ലം നൊസ്റ്റാൾജിയ ട്രൂപ്പിൽ നാടൻ പാട്ട് ഗായകനും ട്രൂപ്പിൽ അനൗൺസറായ രാജേഷിന്റെ സഹപ്രവർത്തകനുമായ കുട്ടൻ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത് കൃത്യം ചെയ്ത പ്രതികളെയും പ്രതികൾ കൃത്യത്തിനുപയോഗിച്ച ആയുധങ്ങളെയും 2019 ൽ കോടതിയിൽ തിരിച്ചറിഞ്ഞു നൽകിയ മൊഴിയാണ് തിരുത്തിയത്.
ജയിലിലേക്ക് തിരിച്ചയച്ച അലിഭായി , അപ്പുണ്ണി, തൻസീർ എന്നീ 3 പ്രതികളെ ജൂൺ 12 ന് ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ട്
അലിഭായി എന്ന ഓച്ചിറ മുഹമ്മദ് സാലിഹ്, കായംകുളം അപ്പുണ്ണി, കരുനാഗപ്പള്ളി തൻസീർ, സ്ഫടികം എന്ന കുണ്ടറ സ്വാതി സന്തോഷ് ,വള്ളിക്കീഴ്സാനു എന്ന സുബാഷ് , ഓച്ചിറ യാസിൻ, മുളവന എബി ജോൺ, ചെന്നിത്തല സുമിത്, വെണ്ണല സെബല്ലാമണി, കായംകുളം ഭാഗ്യശ്രീ, വർക്കല ഷിജിന ഷിഹാബ് എന്നിവരാണ് കേസിൽ വിചാരണ നേരിടുന്ന നിലവിലുള്ള 11 പ്രതികൾ. ക്വട്ടേഷൻ കൊടുത്ത ഒന്നാം പ്രതി അബ്ദുൾ സത്താർ വിദേശത്ത് ജയിലിൽ കഴിയുകയാണ്. 2 മുതൽ 4 വരെയുള്ള പ്രതികളായ അലിഭായി , അപ്പുണ്ണി , തൻസീർ എന്നിവർ ജാമ്യം ലഭിക്കാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ സെൻട്രൽ ജയിലിൽ കഴിയുകയാണ്. പ്രതികൾ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു.
കൊലക്കേസിൽ ദൃക്സാക്ഷിയായ കൊല്ലം നൊസ്റ്റാൾജിയ ട്രൂപ്പിൽ നാടൻ പാട്ട് ഗായകനും ട്രൂപ്പിൽ അനൗൺസറായ രാജേഷിന്റെ സഹപ്രവർത്തകനുമായ കുട്ടൻ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത് കൃത്യം ചെയ്ത പ്രതികളെയും പ്രതികൾ കൃത്യത്തിനുപയോഗിച്ച ആയുധങ്ങളെയും കോടതിയിൽ തിരിച്ചറിഞ്ഞു മൊഴിനൽകി. 2019 മെയ് 9 ന് ആരംഭിച്ച വിചാരണയിലാണ് ഒന്നാം സാക്ഷിയായ വെള്ള്ളല്ലൂർ തേവലക്കാട് തില്ല വിലാസത്തിൽ കുട്ടൻ പ്രതിക്കൂട്ടിൽ നിന്ന മൂന്നു പ്രതികളെ തിരിച്ചറിഞ്ഞ് മുൻ ജില്ലാ ജഡ്ജി ഇ .എം. സാലിഹ് മുമ്പാകെ ചൂണ്ടിക്കാണിച്ച് മൊഴി നൽകിയത്. അലിഭായി , അപ്പുണ്ണി , തൻസീർ എന്നിവരെയും അവർ കൃത്യത്തിന് ഉപയോഗിച്ച തൊണ്ടിമുതലുകളായ വാളുകൾ , വെട്ടുകത്തി എന്നിവയും കോടതിയിൽ തിരിച്ചറിഞ്ഞു സാക്ഷിമൊഴി നൽകിയിരുന്നു.
സംഭവ ദിവസം രാത്രി ക്ഷേത്രത്തിൽ ഉത്സവപ്രോഗ്രാം കഴിഞ്ഞ് താനും രാജേഷും മടവൂർ മെട്രാസ്സ് റെക്കോർഡിങ് സ്റ്റുഡിയോയിൽ റെക്കോർഡിങ് ജോലി ചെയ്യും മുമ്പ് ഭക്ഷണം കഴിക്കവേ അർദ്ധരാത്രി 1.30- 1.45 മണിയോടെ പള്ളിക്കൽ ഭാഗത്ത് നിന്ന് ഒരു ചുവപ്പുനിറത്തിലുള്ള മാരുതി സ്വിഫ്റ്റ് കാർ സ്പീഡിൽ കൊണ്ടുവന്ന് സ്റ്റുഡിയോയ്ക്ക് മുൻവശം ബ്രേക്ക് ചെയ്തു നിർത്തി. രണ്ടു മൂന്ന് സെക്കന്റിൽ വണ്ടി എടുത്ത് തുമ്പോട് ഭാഗത്തേക്ക് പോയി. അഞ്ചു മിനിറ്റിനുള്ളിൽ കാർ തിരിച്ചു വന്നു. ആദ്യം നിർത്തിയ അതേ സ്പോട്ടിൽ നിർത്തിയിട്ട് വീണ്ടും പള്ളിക്കൽ ഭാഗത്തേക്ക് പോയി. പതിനഞ്ചു മിനിറ്റിനുള്ളിൽ കാർ തിര്യെ വന്നു.
താൻ ഉടൻ സ്റ്റുഡിയോ പടിയിറങ്ങി താഴെ റോഡിൽ വന്നു. അപ്പോൾ പുറകുവശം കാറിന്റെ ഡോർ തുറന്ന് ഇറങ്ങി വന്ന തൻസീർ എന്ന പ്രതി എന്നെ വെട്ടുകത്തി കൊണ്ട് വെട്ടി. വെട്ട് കൈ കൊണ്ട് തടുത്തപ്പോൾ തോളിലും കൈമുക്കിലുമായി കൊണ്ട് മാരകമായി പരിക്കേറ്റു. തുടർന്ന് അയാൾ ആയുധവുമായി സ്റ്റുഡിയോ വരാന്തയിൽ നിന്നു. ആ സമയം കാറിന്റെ മുൻവശം ഡോർ തുറന്ന് വാളുമായി ഒരു പ്രതി (അലിഭായി) സ്റ്റുഡിയോയിൽ ഓടിക്കയറി രാജേഷിനെ 3 - 4 വെട്ട് വെട്ടി. അതു കഴിഞ്ഞ് മറ്റൊരു പ്രതി (അപ്പുണ്ണി) വാളുമായി സ്റ്റുഡിയോയിൽ കയറി രാജേഷിനെ ചന്നം പിന്നം വെട്ടി. താൻ ഭയന്ന് സഹായം അഭ്യർത്ഥിച്ച് സമീപ വീടുകളിൽ പോയി ആളെ കൂട്ടി വന്നു. അപ്പോഴേക്കും പ്രതികൾ കൃത്യം നിർവ്വഹിച്ച് തിര്യെ പോയി. തന്നെയും രാജേഷിനെയും ആദ്യം പാരിപ്പളി മെഡിക്കൽ കോളേജിൽ എത്തിച്ചു. രാജേഷ് മരണപ്പെട്ടതായി ഡോകടർ സ്ഥിരീകരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍