ജേക്കബ് തോമസ്, പ്രശാന്ത്, അനുപമ, രാജമാണിക്യം, ശ്രീജിത്ത്.. ഇവരിൽ ആരാണ് മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥൻ? പാവങ്ങൾക്ക് നന്മ ചെയ്യുന്ന അഞ്ച് സർക്കാർ ഉദ്യോഗസ്ഥരും ഫൈനൽ ലിസ്റ്റിൽ: മറുനാടൻ അവാർഡിലെ രണ്ട് വിഭാഗങ്ങളിലെ ഫൈനലിസ്റ്റുകളെ അറിയാം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വാർത്താ താരങ്ങളെ തെരഞ്ഞെടുക്കാൻ ചാനലുകൾ വോട്ടെടുപ്പ് നടത്തുമ്പോൾ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരും കടന്നു വരിക പതിവാണ്. മനോരമയുടെ ന്യൂസ് മേക്കർ പുരസ്കാരത്തിന് ഋഷിരാജ് സിങ് തെരഞ്ഞെടുക്കപ്പെട്ടതും ഈ വർഷം ജേക്കബ് തോമസ് മുന്നേറുന്നതും അതിന്റെ ഉദാഹരണമാണ്. എന്നാൽ സിവിൽ സർവ്വീസിലെ സാധാരണക്കാർക്ക് ഗുണകരമായി പ്രവർത്തിക്കുന്നവരെ കണ്ടെത്താനുള്ള ആദ്യത്തെ ജനകീയ വോട്ടെടുപ്പ് നടത്തുന്നത് മറുനാടൻ ആയിരിക്കും. മറുനാടൻ പത്ത് വിഭാഗങ്ങളിലായി നൽകുന്ന പുരസ്കാരങ്ങളിൽ മൂന്നാമത്തെ വിഭാഗമായ സിവിൽ സർവ്വീസ് പുരസ്കാരം നേടാനുള്ള അഞ്ച് പേരുടെ ലിസ്റ്റ് പുറത്ത് വിടുമ്പോൾ വ്യക്തമാക്കുന്നത് നട്ടെല്ല് പണയം വച്ചിട്ടില്ലാത്ത അനേകം പേർ ഇപ്പോഴും നമുക്കിടയിലുണ്ട് എന്നു തന്നെയാണ്.
നിങ്ങൾ പ്രതീക്ഷിച്ച പേരുകൾ തന്നെ ഈ ലിസ്റ്റിൽ കാണാം. നട്ടെല്ല് അല്പം പോലും വളയ്ക്കാതെ സത്യത്തിന് വേണ്ടി നിലനിൽക്കുന്ന ഐപിഎസ് ഉദ്യോസ്ഥനായ ജേക്കബ് തോമസ്, വ്യത്യസ്തമായ പ്രവർത്തനങ്ങൾക്കൊണ്ട് ശ്രദ്ധ നേടിയ യുവ ഐഎഎസ് ഉദ്യോഗസ്ഥനായ കോഴിക്കോട് കളക്ടർ പ്രശാന്ത്, ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ കസേരയിൽ ഇരുന്ന് നിയമലംഘകരായ ഉന്നത സ്ഥാപനങ്ങളെ പോലും വിറപ്പിച്ച അനുപമ, ഹാരിസൺ മലയാളം പ്ലാന്റേഷനെ മുട്ട് കുത്തിച്ച എറണാകുളം കളക്ടറും ലാൻഡ് ആഡൈ്വസറും ആയ രാജ മാണിക്യം, ഓൺലൈൻ പെൺവാണിഭം ഭൂമാഫിയ ഇടപെടലുകളും കുട്ടിക്കടത്തും മനുഷ്യാവകാശ പ്രശ്നങ്ങളും ഒക്കെ ഉയർത്തിക്കാട്ടി ജനശ്രദ്ധ നേടിയ ഐജി ശ്രീജിത്ത് എന്നിവരെയാണ് ഈ വോട്ടിന്റെ ഫൈനലിസ്റ്റുകളായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഇവരെ കൂടാതെ മറുനാടന്റെ നാലാമത്തെ അവാർഡായ മികച്ച സർക്കാർ ഉദ്യോഗസ്ഥന്റെ പട്ടികയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഞ്ച് പേരും ഇടം പിടിച്ചു. പൊതുജന നന്മ ചെയ്യുന്നതും ജോലി കൃത്യമായും ചെയ്യുന്ന ഉദ്യോഗസ്ഥരുമാണ് അവാർഡ് ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്. തൃത്താല കൃഷി ഓഫീസർ ജോസഫ് ജോൺ തേറാട്ടിൽ, പുനലൂർ ആശുപത്രിയുടെ മുൻ സൂപ്രണ്ട് ആയിരുന്ന ഡോ. ഷാഹിർ ഷാ, വനം വകുപ്പിലെ ഉദ്യോഗസ്ഥനായ പി ധനേഷ് കുമാർ, ഇടമലക്കുടി ട്രൈബർ സ്കൂളിലെ ഏകാധ്യാപിക വിജയലക്ഷ്മി ടീച്ചർ, മൂവാറ്റുപഴ ജോയിന്റ് ആർടിഒ ആദർശ് കുമാർ നായർ എന്നിവരാണ് ഈ വിഭാഗത്തിലെ പുരസ്ക്കാരത്തിനുള്ള ഫൈനൽ ലിസ്റ്റിൽ ഇടം പിടിച്ചവർ.
ഈ പത്ത് പേരിൽ നിന്നും രണ്ട് അവാർഡുകൾ വരും ദിവസങ്ങളിൽ വോട്ടിങ് നടത്തി വായനക്കാർ വിജയികളെ തിരഞ്ഞെടുക്കും. തിങ്കളാഴ്ച്ച മുതലാണ് വായനക്കാർക്ക് വോട്ട് ചെയ്യാനുള്ള അവസരം. അതിന് മുമ്പായി പത്ത് അവാർഡുകളുടെും ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ചവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഞായാഴ്ച്ച വരെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് തിങ്കാളാഴ്ച്ച വോട്ടിങ് എന്ന വിധത്തിലേക്കാണ് ഞങ്ങൾ ക്രമീകരണങ്ങൾ നടത്തുന്നതും.
സിവിൽ സർവീസ് അവാർഡ് വിഭാഗത്തിൽ ഇടംപടിച്ച അഞ്ച് പേരും അവരുടെ കർമ്മ മണ്ഡലങ്ങളിൽ തിളങ്ങി നിന്നവരാണ്. അഴിമതിക്കെതിരെ നട്ടെല്ല് വയ്ക്കാതെ പോരാടി ഭരണാധികാരികളുടെ കണ്ണിൽക്കരടായ ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ് ഐഎഎസ്. നിയമം അനുസരിച്ച് ധൈര്യമായി നീങ്ങിയ അദ്ദേഹത്തെ വിജിലൻസിൽ നിന്നും ഫയർഫോഴ്സ് മേധാവി സ്ഥാനത്തു നിന്നും മാറ്റുകയാണ് ഉണ്ടായത്. എന്നാൽ സർക്കാറിന്റെ തെറ്റായ നടപടി ചൂണ്ടിക്കാട്ടി താൻ നട്ടെല്ല് വളയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ആവർത്തിച്ച അദ്ദേഹം മറ്റ് സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെല്ലാം മാതൃകയാണ്.
കോഴിക്കോട് ജില്ലയിലെ ജനകീയ കലക്ടറാണ് പ്രശാന്ത് നായർ. സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന ഈ ഉദ്യോഗസ്ഥൻ കുട്ടികൾക്കും മുതിർന്നവർക്കും പ്രിയപ്പെട്ട വ്യക്തികൂടിയാണ്. കളക്ടർ ബ്രോ എന്ന് പോലും വിളിക്കാവുന്ന വിധത്തിൽ ജനസമ്മതനായ ഉദ്യോഗസ്ഥനായി മാറി അദ്ദേഹം. കോഴിക്കോട് നഗരത്തിൽ സുലൈമാനി പദ്ധതി അടക്കം നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു അദ്ദേഹം കൈയടി നേടിയിരുന്നു.
നിറപറയുടെ മായം കലർത്തലിനെതിരെ പ്രതികരിച്ചും വിഷപച്ചക്കറി തടയാൻ നടപടി എടുത്തുമാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അനുപമ ഐഎഎസ് ശ്രദ്ധ നേടിയത്. അനുപമയുടെ ധീരമായ നടപടി എല്ലാവരുടെയും കൈയടി നേടാൻ സഹായിക്കുകയും ചെയ്തു. ഒരു ഘട്ടത്തിൽ ഭരണക്കാരുടെ എതിർപ്പിന് ഇരയായ അനുപമയ്ക്ക് വേണ്ടി സോഷ്യ്ൽ മീഡിയയിൽ ശക്തമായ കാമ്പയിൻ നടന്നു എന്നതും ഇവരുടെ ജനകീയതയുെട തെളിവായി. ഇക്കാരണം കൊണ്ടാണ് ഇവർ മറുനാടന്റെ അവാർഡ് ലിസ്റ്റിൽ ഇടംപിടിച്ചതും.
ഹാരിസൺ മലയാളം പ്ലാന്റേഷനെ മുട്ട് കുത്തിച്ച എറണാകുളം കളക്ടർ രാജമാണിക്യം ജില്ലയിൽ ജനകീയ വ്യക്തിത്വമാണ്. ലാൻഡ് ആഡൈ്വസർകൂടിയായ അദ്ദേഹം സംസ്ഥാന സർക്കാറിലേക്ക് കൈയേറ്റ ഭൂമി തിരിച്ചു പിടിച്ചു. കാർക്കശ്യം നിറഞ്ഞ നിലപാടുകളിലൂടെ ശ്രദ്ധ നേടിയ രാജമാണിക്യം ജീവകാരുണ്യ രംഗത്തും സജീവമാണ്. മനുഷ്യക്കടത്ത് വിഷയം ശ്രദ്ധയിൽ കൊണ്ടുവന്ന ഐജി ശ്രീജിത്താണ് മറുനാടൻ അവാർഡ് പട്ടികയിൽ ഇടംപിടിച്ച മറ്റൊരു വ്യക്തിത്വം. ഓൺലൈൻ പെൺവാണിഭ റാക്കറ്റിനെ പുറത്തുകൊണ്ടുവന്നതും ക്രൈംബ്രാഞ്ച് മേധാവിയായ ശ്രീജിത്തിന്റെ ഇടപെടലാണ്. സുപ്രധാനമായ ഈകേസ് പുറത്തുകൊണ്ടുവന്നത് അടക്കമുള്ള കാര്യങ്ങളാണ് ശ്രീജിത്ത് അവാർഡ് ലിസ്റ്റിൽ ഇടംപടിക്കാൻ കാരണമായത്.
പൊതുനന്മ ചെയ്യുന്ന സർക്കാർ ഉദ്യോദസ്ഥരുടെ പുരസ്ക്കാര പട്ടികയിൽ ഇടംപിടിച്ചവർ അവരുടെ സേവന മേഖലയിൽ ഏറെ ശോഭിച്ചവരാണ്. തൃത്താല കൃഷി ഓഫീസറായ ജോസഫ് ജോൺ തേറാട്ടിലാണ് പട്ടികയിൽ ഇടംപിടിച്ച ഒരാൾ. കൃഷിരംഗത്ത് പ്രവർത്തനത്തിന് സംസ്ഥാന അവാർഡ് നേടിയ വ്യക്തിത്വം കൂടിയാണ് അദ്ദേഹത്തിന്റേത്. നെൽകൃഷിയെ പ്രോത്സാഹിപ്പിക്കാൻ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത അദ്ദേഹം ജനകീയൻ കൂടിയാണ്. ആനക്കര കൃഷിഭവന്റെ മേധാവി എന്ന നിലയിൽ പഞ്ചായത്തിലെ നെൽക്കൃഷി ഇരട്ടിയാക്കിയും പച്ചക്കറിക്കൃഷി മൂന്നിരട്ടിയായും വർധിപ്പിച്ച് മാതൃകയായത് തൃശ്ശൂർ മുണ്ടത്തിക്കോട് സ്വദേശിയുടെ മികവു കൊണ്ടായിരുന്നു.
പുനലൂർ താലൂക്ക് ആശുപത്രിയെ ആധുനിക വൽക്കരിച്ച് ഒടുവിൽ സ്വകാര്യ ലോബിയും ഭരണക്കാരും ചേർന്ന് സ്ഥലം മാറ്റിയ മുൻ സ്ൂപ്രണ്ട് ഡോ. ഷാഹിർ ഷായാണ് മറുനാടൻ അവാർഡ് പട്ടികയുടെ ഫൈനൽ ഇടംപിടിച്ച മറ്റൊരു വ്യക്തി. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ ജോലി ചെയ്യുകയാണ് ഈ ജനകീയ ഡോക്ടർ. വയനാട് നം വകുപ്പിലെ ഉദ്യോഗസ്ഥനായ പി ധനേഷ് കുമാറാണ് മറ്റൊരു വ്യക്തിത്വം. അനധികൃത മരം മുറി തടയുന്നതിനും വനഭൂമി തിരിച്ചെടുക്കുന്നതിനും നിർണ്ണായക പങ്കു വഹിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. നെല്ലിയാമ്പതി ഡിഎഫ്ഒ എന്ന നിലയിലും ശ്രദ്ധേയ പ്രവർത്തനം നടത്തിയിരുന്നു ധനേഷ് കുമാർ.
ഇടുക്കിയിലെ ഇടമലക്കുടി പഞ്ചായത്തിൽ ട്രെബൽ വകുപ്പിലെ സ്കൂളിലെ ഏകാധ്യാപിക ആയ വിജയലക്ഷ്മിയെ ആണ് മറുനാടൻ അവാർഡിനായി പരിഗണിക്കുന്ന മറ്റൊരു വ്യക്തിത്വം. 20 വർഷമായി ഇവിടെ ജോലിചെയ്യുന്ന ടീച്ചർ ആനയും കാട്ടുപോത്തുമുള്ള കാട്ടിലൂടെ യാത്രചെയ്താണ് ആദിവാസി കുട്ടികളെ പഠിപ്പിക്കാൻ എത്തുന്നത്. ടീച്ചറുടെ ഈ ത്യാഗമാണ് അവരെ മറുനാടന്റെ അവാർഡ് പട്ടികയിലെ ഫൈനലിസ്റ്റായി തിരഞ്ഞെടുക്കാൻ കാരണമായത്.
മൂവാറ്റുപുഴ ജോയിന്റ് ആർടിഒ ആയ ആദർശ് കുമാർ നായരാണ് മറ്റൊരു സർക്കാർ ഉദ്യോഗസ്ഥൻ. അഴിമതിയിൽ മുങ്ങിയ ഈ വകുപ്പിലെ സത്യസന്ധനായ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. വകുപ്പിലെ അഴിമതി തടയാനും രംഗത്തെത്തിയ ഇദ്ദേഹം ജനകീയനാണ്. വാഹന സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാത്ത ഉദ്യോഗസ്ഥൻ കൂടിയാണ് ആദർശ് കുമാർ.
Stories you may Like
- ഐബി കണ്ടെത്തുന്നതുകൊച്ചിയിലെ സ്വർണ്ണ കടത്തിലെ കോടീശ്വര വഴികൾ
- ചെയ്യാത്ത ബൈക്ക് സറ്റണ്ടിന് വിദ്യാർത്ഥിയെ കുറ്റക്കാരനാക്കി
- തൃണമൂൽ നേതാക്കളുടെ അറസ്റ്റ്: എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ ലൈംഗികാതിക്രമ കേസ്
- യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്;
- മുഖ്യമന്ത്രിയും മന്ത്രിമാരും അസംബ്ലി മണ്ഡലങ്ങളിൽ പര്യടനം നടത്തും
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്