Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബസ്സിൽ യുവതിയുടെ മുമ്പിൽ കൈക്രിയ ചെയ്ത ഞരമ്പൻ ഒറ്റദിവസം പോലും അഴിക്കുള്ളിൽ കിടന്നില്ല; കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചത് മിനിറ്റുകൾ കൊണ്ട്; പൊതു ഇടത്തിൽ സ്ത്രീത്വത്തെ അപമാനിച്ചിട്ടും വെറും പെറ്റിക്കേസ്; ഞരമ്പ് രോഗികൾക്കായി പുതിയ കേരളാ മോഡൽ! സ്ത്രീകളെ കാണുമ്പോൾ പരിസരം മറക്കുന്നവർ ചിരിക്കുമ്പോൾ

ബസ്സിൽ യുവതിയുടെ മുമ്പിൽ കൈക്രിയ ചെയ്ത ഞരമ്പൻ ഒറ്റദിവസം പോലും അഴിക്കുള്ളിൽ കിടന്നില്ല; കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചത് മിനിറ്റുകൾ കൊണ്ട്; പൊതു ഇടത്തിൽ സ്ത്രീത്വത്തെ അപമാനിച്ചിട്ടും വെറും പെറ്റിക്കേസ്; ഞരമ്പ് രോഗികൾക്കായി പുതിയ കേരളാ മോഡൽ! സ്ത്രീകളെ കാണുമ്പോൾ പരിസരം മറക്കുന്നവർ ചിരിക്കുമ്പോൾ

അമൽ രുദ്ര

കണ്ണൂർ: ചെറുപുഴ ബസ് സ്റ്റാന്റിൽ നഗ്‌നതാ പ്രദർശനം നടത്തി കൈ ക്രിയ ചെയ്ത ഞരമ്പൻ ഒരുദിവസം പോലും അഴിക്കുള്ളിൽ കിടന്നില്ല. കഴിഞ്ഞദിവസമാണ് ചെറുപുഴ ബസ് സ്റ്റാൻഡിൽ വെച്ച് യുവതിക്ക് നേരെ നഗ്‌നതാപ്രദർശനം നടത്തിയ ചിറ്റാരിക്കൽ നല്ലോമ്പുഴ കല്ലങ്കോട് സ്വദേശി ബിനു നിരപ്പേലിനെ ചെറുപുഴ പൊലീസ് അറസ്റ്റു ചെയ്തത്. തുടർന്ന് ഇയാളെ പയ്യന്നൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്് കോടതിയിൽ ഹാജരാക്കി ജാമ്യം നേടി.

അതേസമയം ചെറുപുഴ പൊലീസ് സ്റ്റേഷനിൽ പ്രതി കീഴടങ്ങിയത് അതിനാടകീയമായും. എസ് എച്ച് ഒ എം പി ഷാജിയും സംഘവുമാണ് അറസ്റ്റ് ചെയ്തത്. എ എസ് ഐ ഹബീബ് റഹ്‌മാൻ,സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ് നജീബ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. 354 എ ,354 ഡി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിയിരിക്കുന്നത്. ടിപ്പർ ലോറി ഡ്രൈവറാണ് ബിനു. രണ്ടു കുട്ടികളുടെ അച്ഛനുമാണ്. വെറും പെറ്റിക്കേസിന് സമാനമായ വകുപ്പുകൾ മാത്രമാണ് ചുമത്തിയത്. തുടക്കം മുതൽ തന്നെ ഈ കേസിനോട് പൊലീസിനോട് താൽപ്പര്യക്കുറവുണ്ടായിരുന്നു.

സ്ത്രീയ്ക്ക് മുമ്പിൽ ലൈംഗിക താൽപ്പര്യം കാട്ടുന്ന വിധമായിരുന്നു ഇയാളുടെ പ്രവർത്തി. ഇത്തരം ഞരമ്പു രോഗികൾ മാനസിക വൈകതത്തിന് അടിമകളാണ്. എന്നാൽ ഇതൊന്നും പൊലീസ് ഇട്ട വകുപ്പുകളിലുണ്ടായിരുന്നില്ല. അതുകൊണ്ട് മജിസ്‌ട്രേട്ടിന് ഇയാളെ ജയിലിൽ ഇടാനും ആയില്ല. ദിവസങ്ങൾക്ക് മുമ്പ് ഓടുന്ന ബസിലെ കൈക്രിയക്കാരൻ കേരള്തതിൽ വലിയ ചർച്ചയായി. അതിന് ശേഷം ചെറുപുഴയും. ഇത്തരം ഞരമ്പന്മാർക്ക് എന്തും കാട്ടാൻ അവസമരൊരുക്കുന്നതാണ് ചെറുപുഴയിലെ സംഭവം.

ചെറുപുഴയിലെ വില്ലനായ 45 കാരൻ സ്ഥിരം മദ്യപാനിയുമാണ്. പത്രം കൈയിൽ കരുതുന്നതും പതിവു ശൈലി. കൂടാതെ സിപിഎമ്മിൽ നിന്നു ബിജെപിയിലേയ്ക്ക് ചേക്കേറിയ രാഷ്ട്രീയവും. തളിപ്പറമ്പ് റൂട്ടിൽ ഓടുന്ന ബസ്സിൽ കയറിയാണ് യുവതിക്കുനേരെ ഇയാൾ നഗ്‌നതാ പ്രദർശനം നടത്തിയത്. കാസർകോഡ് ചിറ്റാരിക്കാൽ റൂട്ടിലേക്കുള്ള ബസ്സിൽ കയറിയാലാണ് സ്വന്തം വീട്ടിലേയ്ക്ക് എത്തുക. എന്നിട്ടും തളിപ്പറമ്പ് റൂട്ടിൽ സഞ്ചരിക്കുന്ന ബസിൽ കയറിയായിരുന്നു ഇയാളുടെ ലീലാവിലാസം.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ചെറുപുഴ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിലായിരുന്നു നഗ്‌നതാ പ്രദർശനം. എതിർവശത്തെ സീറ്റിലിരിക്കുകയായിരുന്ന യുവതിക്കു നേരെയാണ് ഇയാൾ നഗ്‌നതാ പ്രദർശനം നടത്തിയത്. ചെറുപുഴ - തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിലാണ് സംഭവം. സംഭവത്തിൽ പൊലീസ് യുവതിയുടെ മൊഴിയെടുത്തിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ചെറുപുഴ പൊലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. മറ്റാരുമില്ലെന്ന് മനസിലാക്കിയാണ് പ്രതി ബസിൽ കയറിയതെന്നും, പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് താൻ ദൃശ്യങ്ങൾ പങ്കുവച്ചതെന്നും യുവതി വ്യക്തമാക്കിയിരുന്നു.

പെൺകുട്ടി സംഭവത്തെക്കുറിച്ചു പറയുന്നതിങ്ങനെ:

''ഞാൻ ബസിൽ ഇരിക്കുമ്പോൾ ഇയാൾ പുറത്ത് നിന്ന് നോക്കുന്നുണ്ടായിരുന്നു. ബസിൽ ആരുമില്ലെന്നു മനസിലായപ്പോൾ ഇയാൾ ഞാൻ ഇരുന്ന സീറ്റിന്റെ എതിർവശത്തു വന്നിരുന്നു. ഇയാൾ എന്നെ വല്ലാതെ നോക്കികൊണ്ട് എന്തോ ചെയ്യാൻ തുടങ്ങി. നോട്ടം ശരിയല്ലെന്ന് തോന്നിയപ്പോൾ മൊബൈൽ ഫോണിൽ വീഡിയോ പകർത്താൻ ആരംഭിച്ചു. ഞാൻ അയാളെ തിരിഞ്ഞു പോലും നോക്കിയിരുന്നില്ല'' യുവതി പറയുന്നു.

''വീഡിയോ കണ്ടപ്പോഴാണ് ഇയാളുടെ പ്രവർത്തി മനസിലായത്. ഈ പ്രവർത്തി കഴിഞ്ഞ് മോളെ എന്ന് വിളിച്ച് അടുത്ത് വന്നപ്പോൾ ഞാൻ അയാളോട് ചൂടായി. അപ്പോഴാണ് ഞാൻ വീഡിയോ എടുത്ത കാര്യം അയാൾ അറിയുന്നത്. ഇത് മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ ബസിൽ നിന്ന് ഇറങ്ങി'' യുവതി തുടർന്നു. തളിപ്പറമ്പിലേക്ക് അടുത്ത ട്രിപ്പ് പോകാനായി കാത്തുകിടന്ന ബസിലാണ് സംഭവം. ജീവനക്കാരും മറ്റും ഭക്ഷണം കഴിക്കാനായി പോയ സമയത്താണ് നഗ്‌നതാ പ്രദർശനം നടന്നത്.

യുവതി മാത്രമാണ് ഈ സമയം ബസിലുണ്ടായിരുന്നത്. യുവതിക്ക് എതിർ വശത്തുള്ള സീറ്റിൽ മാസ്‌ക് ധരിച്ചെത്തിയ മധ്യവയസ്‌കനാണ് നഗ്‌നതാ പ്രദർശനം നടത്തിയത്. എതിർ സീറ്റിലിരുന്ന് ഇയാൾ നടത്തിയ പ്രവൃത്തിയുടെ ദൃശ്യങ്ങൾ യുവതി പകർത്തി. തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ച് യുവതി പിന്നീട് സമൂഹ മാധ്യമങ്ങളിൽ വെളിപ്പെടുത്തൽ നടത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP