എസ് എഫ് ഐയുടെ ശുഭ്രപതാക കോടിയേരിക്ക് എന്നും ആവേശം; ആ താരകം തൊട്ടടുത്തുണ്ട്; കോടിയേരി അനശ്വരനായത് എന്തുകൊണ്ട്? പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: രക്തനക്ഷത്രമായി കോടിയേരി ബാലകൃഷണൻ ജനഹൃദയങ്ങളിൽ ഉദിച്ചു നിൽക്കുന്നത് എന്തുകൊണ്ടായിരിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പ്രീജിത്ത് രാജ് , കോടിയേരി ഒരു ജീവചരിത്രം എന്ന പുസ്തകത്തിലൂടെ പറയുന്നത്. കോടിയേരിയുടെ പൂ നിലാവ് പോലത്തെ ചിരി നിറഞ്ഞു നിൽക്കുന്നതാണ് ജീവചരിത്രത്തിലെ ഓരോ ഇതളുകളും. പകയുടെ നാളങ്ങൾ അല്ല, മറിച്ച് സ്നേഹത്തിന്റെ, അരികുവൽക്കരിക്കപ്പെട്ടവരുടെ വേദനകൾ പരിഗണിക്കുന്ന ആർദ്രതയായിരുന്നു കോടിയേരിയുടെ വ്യക്തിത്വമെന്നു പ്രീജിത് രാജ് വ്യക്തമാക്കുന്നു. അനശ്വരനായ കമ്മ്യൂണിസ്റ്റ് നേതാവിന്റെ ജീവിതത്തെ കുറിച്ച് പ്രീജിത് രാജ് തയ്യാറാക്കിയ 'കോടിയേരി ഒരു ജീവചരിത്രം' കോഹിനൂർ രത്നം പോലെ തിളക്കമാർന്ന ഒന്നാണെന്നു മുതിർന്ന മാധ്യമ പ്രവർത്തകൻ എസ്. നാരായണൻ (മംഗളം) കുറിക്കുന്നു.
കോടിയേരി ഒരു ജീവചരിത്രം എന്ന പുസ്തകത്തിലെ ഒരു അധ്യായമായ 'തൂവെള്ളക്കൊടിയും രക്തനക്ഷത്രവും, ഏവരും വായിച്ചിരിക്കേണ്ടതാണ്. കോടിയേരി ബാലകൃഷ്ണൻ അടുപ്പമുള്ളവരോട് വിദ്യാർത്ഥി സംഘടനാ പ്രവർത്തനകാലത്തെ കുറിച്ച് എപ്പോഴും വാചാലനാവുമായിരുന്നു. ആ കാലത്തെ മുന്നേറ്റങ്ങളെ കുറിച്ച് ഗൃഹാതുരതയോടെ ഓർത്തെടുക്കാൻ കോടിയേരി ഏറെ ഇഷ്ടപ്പെട്ടു. തലശ്ശേരിയിലെ കോടിയേരി ഓണിയൻ ഹൈസ്കൂളിൽ എട്ടാംക്ലാസിൽ പഠിക്കുന്ന കാലഘട്ടം മുതൽ പുരോഗമന വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കോടിയേരി, ആ സ്കൂളിൽ കെ എസ് എഫിന്റെ ഒരു യൂണിറ്റ് രൂപീകരിക്കുകയും യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു. തുടർന്ന് തലശ്ശേരി താലൂക്ക് ജോയിന്റ് സെക്രട്ടറി, താലൂക്ക് സെക്രട്ടറി എന്നീ ചുമതലകളിലും കെ എസ് എഫിൽ പ്രവർത്തിച്ചു. 1970ൽ മാഹി മഹാത്മാഗാന്ധി കോളേജിൽ പഠിക്കുന്ന സന്ദർഭത്തിലാണ് എസ് എഫ് ഐ രൂപീകരണ സമ്മേളനം തിരുവനന്തപുരത്ത് നടക്കുന്നത്. ആ സമ്മേളനത്തിൽ കോടിയേരി പ്രതിനിധിയായിരുന്നു. എസ് എഫ് ഐ രൂപീകരണത്തിന് ശേഷമാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചത്.
നേരത്തെ സ്കൂളുകളിൽ കെ എസ് എഫിന് സ്വാധീനമുണ്ടായിരുന്നുവെങ്കിലും കെ എസ് യു തന്നെയായിരുന്നു ഏറ്റവും വലിയ വിദ്യാർത്ഥി സംഘടന. അതിന് മാറ്റം വന്നുതുടങ്ങിയത് എസ് എഫ് ഐ രൂപീകരിച്ചതിന് ശേഷമാണ്. വിദ്യാർത്ഥികളെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് വലിയ പ്രക്ഷോഭങ്ങൾക്ക് എസ് എഫ് ഐ നേതൃത്വം നൽകി. കോടിയേരി എസ് എഫ് ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായി പ്രവർത്തിക്കുന്ന വേളയിലാണ് ചൊവ്വ ഹൈസ്കൂളിൽ എസ് എഫ് ഐയുടെ യൂണിറ്റ് രൂപീകരിച്ച വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തത്. തുടർന്ന് അവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വലിയ പ്രക്ഷോഭം സംഘടിപ്പിച്ചു. സ്കൂളിന്റെ മുന്നിൽ നിരാഹാര സമരം തുടങ്ങി. വിദ്യാർത്ഥികളെ തിരിച്ചെടുക്കാൻ അധികൃതർ തയ്യാറായി. ഈ സമരവിജയം ജില്ലയിലാകെ എസ് എഫ് ഐയുടെ മുന്നേറ്റത്തിന് വളരെയേറെ സഹായിച്ചു. ആ കാലഘട്ടത്തിൽ ഇ പി ജയരാജനായിരുന്നു എസ് എഫ് ഐ ജില്ലാ സെക്രട്ടറി.
1973ൽ കൊല്ലത്ത് വെച്ച് ചേർന്ന എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തിൽ വച്ചാണ് ജി സുധാകരനെ സംസ്ഥാന പ്രസിഡന്റായും കോടിയേരിയെ സെക്രട്ടറിയായും തെരഞ്ഞെടുക്കുന്നത്. 1974ൽ തിരുവനന്തപുരത്ത് വെച്ച് ചേർന്ന സമ്മേളനത്തിൽ വെച്ച് എം എ ബേബിയെ പ്രസിഡന്റായും കോടിയേരിയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. കെ എസ് യു നേതൃത്വത്തിലുള്ള യൂണിവേഴ്സിറ്റി യൂണിയനുകളുടെ അഴിമതിക്കെതിരെ ശക്തമായ പ്രക്ഷോഭം ആ കാലയളവിൽ എസ് എഫ് ഐ ഏറ്റെടുക്കുകയുണ്ടായി. കെ എസ് യു നേതൃത്വത്തിലുള്ള യൂണിവേഴ്സിറ്റി യൂണിയനുകളും കോളേജ് യൂണിയനുകളും അഴമതി നുരക്കുന്ന ഇടങ്ങളായിരുന്നു. കെ എസ് യു പ്രവർത്തനത്തിനായി കോളേജ് യൂണിയൻ, യൂണിവേഴ്സിറ്റി യൂണിയൻ ഫണ്ടുകൾ അവർ തിരിമറി നടത്തി. ഇതിനെതിരായി വലിയ പ്രചാരവേല സംഘടിപ്പിക്കാൻ എസ് എഫ് ഐ അന്ന് മുൻകൈയെടുത്തു. അക്കാലത്ത് നൂറ് ശതമാനം സീറ്റുകളിലേക്കും മാനേജ്മെന്റുകൾക്കിഷ്ടമുള്ളവരെ പ്രവേശിപ്പിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇതിനെതിരായി സ്വകാര്യ കോളേജുകളിലെ വിദ്യാർത്ഥി പ്രവേശനം മെറിറ്റടിസ്ഥാനത്തിലാവണമെന്നാവശ്യപ്പെട്ട് നടത്തിയ സമരം എസ് എഫ് ഐ രൂപീകരണത്തിന് ശേഷമുള്ള ശ്രദ്ധേയമായ പ്രക്ഷോഭമായിരുന്നു.
ആ സമയത്ത് കോളേജധ്യാപകർക്ക് സർക്കാർ ട്രഷറി വഴി ശമ്പളം കൊടുക്കുന്ന സംവിധാനം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് എ കെ പി സി ടി എ നേതൃത്വത്തിൽ ആരംഭിച്ച സമരത്തിന് എസ് എഫ് ഐ പിന്തുണ നൽകുകയുണ്ടായി. വിദ്യാർത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നം കൂടി ഉൾപ്പെടുത്തിക്കൊണ്ട് അദ്ധ്യാപക വിദ്യാർത്ഥി പ്രക്ഷോഭമായി ആ സമരം ജ്വലിച്ചുയർന്നു. കെ എസ് യുവിനും ആ സമരത്തിൽ പങ്കാളികളാകേണ്ടി വന്നു. ഒടുവിൽ സർക്കാരും മാനേജ്മെന്റുകളും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥി പ്രവേശനത്തിൽ 80 ശതമാനം മെറിറ്റും സംവരണ വ്യവസ്ഥകളും അംഗീകരിക്കപ്പെട്ടു. കോളേജ് അദ്ധ്യാപകർക്ക് ഡയറക്ട് പേമെന്റ് ലഭിച്ചുതുടങ്ങിയതും ഈ പ്രക്ഷോഭത്തെ തുടർന്നാണ്. എസ് എഫ് ഐക്ക് വലിയ സ്വീകാര്യതയും മുന്നേറ്റവുമുണ്ടാക്കാൻ ഈ സമരം സഹായകമായി. മെറിറ്റ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ തുടങ്ങിയതോടെ സംവരണവും പ്രാബല്യത്തിൽ വന്നു. അതോടെ പട്ടികജാതി - വർഗ, പിന്നോക്ക വിഭാഗത്തിലുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് സ്വകാര്യ കോളേജുകളിൽ അഡ്മിഷൻ ലഭിക്കുന്ന നില വന്നു. പാവപ്പെട്ടവരുടെ വീടുകളിൽ നിന്നും കോളേജുകളിൽ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുന്ന അവസ്ഥയും അതോടൊപ്പം ഉണ്ടായി. എസ് എഫ് ഐയുടെ സ്വാധീനം വർധിച്ചതിന് ഇതുമൊരു ഘടകമായിരുന്നു.
എസ് എഫ് ഐ ആ കാലഘട്ടത്തിൽ ഏറ്റെടുത്ത മറ്റൊരു പ്രധാനപ്പെട്ട സമരമായിരുന്നു പട്ടികജാതി- പട്ടികവർഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികളുടെ സ്റ്റൈപ്പന്റും ലംസംഗ്രാന്റും വർധിപ്പിക്കാനും ഹോസ്റ്റൽ സൗകര്യത്തിനും വേണ്ടി നടത്തിയ പ്രക്ഷോഭം. ഹരിജൻ വിദ്യാർത്ഥി ഫെഡറേഷനെന്നൊരു സംഘടന ആ ഘട്ടത്തിൽ വിദ്യാർത്ഥികൾക്കിടയിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ, എസ് എഫ് ഐ പട്ടികജാതി- പട്ടികവർഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ വേണ്ടി സമരരംഗത്തേക്കിറങ്ങിയതോടെ ആ വിഭാഗത്തിലെ വിദ്യാർത്ഥികൾ വലിയതോതിൽ എസ് എഫ് ഐയിലേക്ക് ആകൃഷ്ടരായി. പട്ടികജാതി- വർഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളെല്ലാം എസ് എഫ് ഐയുടെ സ്വാധീനകേന്ദ്രങ്ങളായി മാറിയത് അങ്ങിനെയാണ്. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ഈ ഹോസ്റ്റലുകളിൽ പലതിലും മിക്കവാറും ദിവസങ്ങളിൽ താമസിച്ചത് കോടിയേരിയുടെ വിദ്യാർത്ഥി ജീവിത കാലത്തെ മറക്കാനാവാത്ത അനുഭവമാണ്. വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലുകളിൽ താമസിച്ച് അവരോടൊപ്പം പ്രവർത്തിക്കുക എന്ന രീതിയായിരുന്നു ആ കാലത്ത് എസ് എഫ് ഐ നേതൃത്വം അവലംബിച്ചിരുന്നത്.
സെക്കന്ററി തലം വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കിയത് 1967ലെ ഇ എം എസ് ഗവൺമെന്റായിരുന്നു. കെ എസ് എഫിന്റെ മുദ്രാവാക്യമായിരുന്നു അത്. എസ് എസ് എൽ സി പരീക്ഷ ഫീസ് എടുത്തുകളയണമെന്ന് കെ എസ് എഫ് ആവശ്യപ്പെട്ടപ്പോൾ ഇ എം എസ് സർക്കാർ 1969ൽ പരീക്ഷഫീസ് എടുത്തുകളഞ്ഞു. ഇത്തരത്തിൽ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ മനസിലാക്കി അതിന് പരിഹാരം കാണുന്നതിന് വേണ്ടി നിരന്തരം പ്രവർത്തിച്ച പാരമ്പര്യമാണ് കെ എസ് എഫിനും തുടർന്ന് എസ് എഫ് ഐക്കും ഉള്ളത്. സർവ്വകലാശാല സെനറ്റുകളിൽ വിദ്യാർത്ഥി പ്രാധിനിത്യത്തിന് വേണ്ടി ഇടപെട്ടത് കെ എസ് എഫ് ആണ്. ഇ എം എസ് സർക്കാർ ആ ആവശ്യവും നിറവേറ്റി. സെനറ്റിൽ വിദ്യാർത്ഥികൾക്ക് പ്രാധിനിത്യമുണ്ടായി.
എസ് എഫ് ഐ കാലഘട്ടത്തിൽ കോടിയേരിയുടെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ ഘട്ടം അടിയന്തരാവസ്ഥയുടെ കാലമായിരുന്നു. അദ്ദേഹം എസ് എഫ് ഐയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർ്തതിക്കുമ്പോഴാണ് 1975 ജൂൺ 26ന് ഇന്ദിരാഗാന്ധി സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അന്നുതന്നെ അതിനെതിരായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ എസ് എഫ് ഐ ആഹ്വാനം ചെയ്തു. തലശ്ശേരിയിലെ ചിറക്കര ഹൈസ്കൂളിന് മുന്നിൽ വിദ്യാർത്ഥികളുടെ യോഗത്തിൽ കോടിയേരി പ്രസംഗിച്ചു. അന്ന് അർധരാത്രിയോടെ പൊലീസ് വീടുവളഞ്ഞു. കോടിയേരിയെ അറസ്റ്റ് ചെയ്ത് തലശ്ശേരി പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലിട്ടു. എസ് എഫ് ഐ സംസ്ഥാന നേതാക്കന്മാരെ വിവിധ ഇടങ്ങളിലായി അന്നേ ദിവസം രാത്രി അറസ്റ്റ് ചെയ്ത് പൊലീസ് ലോക്കപ്പിലടച്ചു. ഇതിനെതിരായി പലയിടത്തും വിദ്യാർത്ഥികളുടെ പ്രതിഷേധ പ്രകടനമുണ്ടായി. രണ്ടുദിവസം കഴിഞ്ഞപ്പോൾ എല്ലാവരേയും വിട്ടയച്ചു. എ കെ ജി പങ്കെടുക്കുന്ന പാർട്ടി പ്രവർത്തക യോഗത്തിൽ പങ്കെടുക്കാനായി കോഴിക്കോട്ടേക്ക് പോകാനൊരുങ്ങുമ്പോഴാണ് 26ന് രാത്രി കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്.
27നായിരുന്നു കോഴിക്കോട്ടെ പ്രവർത്തക യോഗം. അറസ്റ്റിലായതിനാൽ കോടിയേരിക്ക് യോഗത്തിൽ പങ്കെടുക്കാനായില്ല. എ കെ ജിയും മറ്റും ഇടപെട്ടതിനെ തുടർന്നാണ് അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളെ വിട്ടയച്ചത്. അടിയന്തരാവസ്ഥയിലെ അർധഫാസിസ്റ്റ് വാഴ്ച അസാധാരണ സാഹചര്യം സമൂഹത്തിൽ വന്നുചേർന്നു. പത്രമാധ്യമങ്ങൾക്ക് പ്രീസെൻസർഷിപ്പ് ഏർപ്പെടുത്തി. പ്രകടനങ്ങളും യോഗങ്ങളും നിരോധിച്ചു. 'നാവടക്കൂ പണിയെടുക്കൂ..', 'ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര' തുടങ്ങിയ മുദ്രാവാക്യങ്ങൾ നാടുനീളെ ഉയരാൻ തുടങ്ങി. സ്കൂൾ പാർലമെന്റുകൾ, കോളേജ് യൂണിയനുകൾ, സർവ്വകലാശാല യൂണിയനുകൾ എല്ലാം വേണ്ടെന്ന് വെച്ചു. നിയമസഭയിലേക്കും പാർലമെന്റിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ റദ്ദ് ചെയ്തു. ജനാധിപത്യം പൂർണമായും ഇല്ലാതായി. ഈ ഘട്ടത്തിൽ എസ് എഫ് ഐ സംസ്ഥാന കമ്മറ്റി വിളിച്ചുചേർത്ത് സാഹചര്യങ്ങൾ വിലയിരുത്തി, പ്രവർത്തന രീതിയിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചു. ഒരു വിഭാഗം സഖാക്കൾ പരസ്യമായും മറ്റൊരു വിഭാഗം സഖാക്കൾ രഹസ്യമായും പ്രവർത്തിക്കണമെന്ന് സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. അടിയന്തരാവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് പ്രതിഷേധ പ്രകടനങ്ങൾ നടത്തണമെന്നും തീരുമാനിച്ചു.
അതിന്റെ ഭാഗമായാണ് 1975 ജൂലായ് 1ന് തിരുവനന്തപുരത്ത് പ്രകടനം നടത്തണമെന്ന് തീരുമാനിച്ചത്. എസ് എഫ് ഐ നേതാക്കളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ പ്രകടനത്തെ പൊലീസ് മൃഗീയമായി ലാത്തിചാർജ്ജ് ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം എ ബേബി, ജി സുധാകരൻ, എം വിജയകുമാർ തുടങ്ങിയവരെ അറസ്റ്റ് ചെയ്ത് ഡി ഐ ആർ ആക്റ്റ് (ഡിഫൻസ് ഓഫ് ഇന്ത്യ റൂൾസ് ആക്റ്റ്) ചുമത്തി തിരുവനന്തപുരത്ത് ജയിലിലടച്ചു. രണ്ടുമാസം കഴിഞ്ഞപ്പോഴാണ് അവരെ വിട്ടയച്ചത്. ഓഗസ്റ്റ് മാസത്തിൽ കേരളത്തിലെ സിപിഐ എമ്മിന്റെ നേതാക്കന്മാരെയും വിവിധ വർഗ ബഹുജനസംഘടനകളുടെ സെക്രട്ടറിമാരെയും മിസ (മെയിന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്റ്റ്) ചുമത്തി അറസ്റ്റ് ചെയ്യാൻ ഇതിനിടെ ഗവൺമെന്റ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എസ് എഫ് ഐയുടെ സെക്രട്ടറിയെന്നുള്ള നിലയിൽ കോടിയേരിയെ മിസ ചുമത്തി അറസ്റ്റ് ചെയ്യുന്നത്. കണ്ണൂർ സെൻട്രൽ ജയിലിലാണ് അദ്ദേഹത്തെ തടവിലിട്ടത്.
ഒന്നരവർഷക്കാലത്തോളം മിസ പ്രകാരം ജയിലിൽ കഴിയേണ്ടി വന്നു. ഈ ഘട്ടത്തിൽ പാർട്ടി നേതാക്കന്മാർ നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തുന്നവരെയെല്ലാം മർദ്ദിക്കുകയും ഡി ഐ ആർ ചുമത്തി ജയിലിൽ അടക്കുകയും ചെയ്തുപോന്നു. രാജ്യമാസകലം പ്രതിഷേധത്തിന്റെ കൊടുങ്കാറ്റലയടിച്ച നാളുകളായിരുന്നു അത്. അവസാനം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ നിർബന്ധിതയായി. 1977ൽ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിലാണ് അടിയന്തരാവസ്ഥ പിൻവലിച്ചത്. അതുവരെ കോടിയേരിയടക്കമുള്ളവർക്ക് ജയിലിൽ തന്നെ കഴിയേണ്ടി വന്നു. ജയിലിൽ നിന്ന് പുറത്തുവന്നയുടൻ തന്നെ എല്ലാ കോളേജുകളിലും ഒരു പര്യടനം നടത്തി. അപ്പോഴാണ് അടിയന്തരാവസ്ഥയ്ക്കെതിരായ വിദ്യാർത്ഥികളുടെ രോഷം എത്രമാത്രം വലുതായിരുന്നു എന്ന് മനസിലാക്കാൻ സാധിച്ചത്. കോടിയേരി കടന്നുചെന്ന കോളേജുകളിലെല്ലാം വമ്പിച്ച വിദ്യാർത്ഥി സമ്മേളനത്തോടെയാണ് വരവേൽപ്പുണ്ടായത്. തുടർന്ന് കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. യു ഡി എഫിനാണ് ഭരണം ലഭിച്ചത്. എന്നാൽ, സ്കൂൾ പാർലമെന്റുകളിലേക്കും കോളേജ് യൂണിയനുകളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിൽ എസ് എഫ് ഐ വൻവിജയം നേടി. ചരിത്രത്തിൽ ആദ്യമായാണ് അന്നത്തെ കേരള, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയനുകളിൽ കെ എസ് യുവിനെ തോൽപ്പിച്ച് എസ് എഫ് ഐ വിജയിച്ചത്. തുടർന്നിങ്ങോട്ട് എസ് എഫ് ഐയുടെ വിജയങ്ങളായിരുന്നു കേരളം കണ്ടതും കേട്ടതും.
എസ് എഫ് ഐ ഇന്ന് കേരളത്തിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളുടെ പിന്തുണയുള്ള സംഘടനയാണ്. ഈ നേട്ടം കൈവരിച്ചത് പോരാട്ടത്തിൽ കൂടിയും സഹനത്തിൽ കൂടിയുമാണ്. നിരവധി വിദ്യാർത്ഥി പ്രവർത്തകന്മാർ ഇതിനിടയിൽ രക്തസാക്ഷികളായി. എത്രയോ വിദ്യാർത്ഥികൾ മർദ്ദനമേറ്റ് അംഗവൈകല്യമുള്ളവരായി മാറി. പതിനായിരങ്ങൾക്ക് ജയിലിൽ കിടക്കേണ്ടി വന്നു. കള്ളക്കേസുകളിൽ പ്രതികളാക്കപ്പെട്ട പലർക്കും തങ്ങൾക്ക് ലഭിക്കേണ്ട സർക്കാർ ജോലി പോലും ലഭിച്ചില്ല. അതേസമയം എസ് എഫ് ഐയുടെ പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികൾക്കിടയിൽ മതനിരപേക്ഷ ബോധവും ജനാധിപത്യ ബോധവും സാമൂഹ്യ ബോധവും വളർത്തിയെടുക്കാൻ കഴിഞ്ഞുവെന്നത് പ്രധാനപ്പെട്ട നേട്ടമാണ്. ഇതിനെ തകർക്കാനായി മതമൗലീകവാദ ശക്തികളും തീവ്രവാദ ശക്തികളും സജീവമായി വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രീകരിക്കുന്നുണ്ട്. ഇതിനെ പരാജയപ്പെടുത്തി മുന്നോട്ടുപോവുന്നതിൽ വീഴ്ച സംഭവിച്ചാൽ കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകരും.
ഇത് കണക്കിലെടുത്ത് കോർപ്പറേറ്റുവൽക്കരണ നയങ്ങൾക്കെതിരായും വർഗീയ ശക്തികൾക്കെതിരായുമുള്ള ശക്തമായ പോരാട്ടം ഇന്നത്തെ തലമുറ ഏറ്റെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ പുതുതലമുറയെ നിരന്തരം ഓർമ്മിപ്പിച്ചു. എസ് എഫ് ഐയുടെ ശുഭ്രപതാക കോടിയേരിക്ക് എന്നും ആവേശമായിരുന്നു.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- വിദ്യാർത്ഥി ജീവനൊടുക്കിയത് അദ്ധ്യാപകരുടെ മാനസിക പീഡനം മൂലമെന്നു പരാതി
- എല്ലാം ഭംഗിയാക്കി സുരേഷ് രാജ് പുരോഹിത് മടങ്ങുമ്പോൾ
- സിപിഎമ്മിന്റെ താത്വിക-രാഷ്ട്രീയ പ്രചരണോപാധി മുന്നിലെ മാറ്റം അറിയാതെ പോകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്