'മിസ്റ്റർ ഇൻസ്പക്ടർ, ഞാൻ യൂണിഫോമിലായിരുന്നു വന്നിരുവെങ്കിൽ നിങ്ങൾ എന്റെ മുമ്പിൽ എഴുന്നേറ്റ് നിന്നേനെ, മൈൻഡ് ഇറ്റ്' എന്ന് ക്യാപ്റ്റൻ വിജയ് പറയുന്ന രംഗം എങ്ങനെ മറക്കാൻ; പിൻഗാമിക്ക് 29 വർഷം തികയുമ്പോൾ സഫീർ അഹമ്മദിന്റെ കുറിപ്പ്
സഫീർ അഹമ്മദ്
സത്യനും ലാലും പിൻഗാമിയും
വളരെ വ്യത്യസ്തമായ ഒരു പ്രതികാര കഥ, അതിന്റെ അസാധാരണമായ ഉഗ്രൻ ആവിഷ്ക്കാരം, അതാണ് സത്യൻ അന്തിക്കാടിന്റെ പിൻഗാമി. തുടക്കം മുതൽ ഒടുക്കം വരെ ചടുലമായ അവതരണ മികവ് പുലർത്തിയ പിൻഗാമി എന്ന സിനിമ റിലീസായിട്ട് ഇന്നേയ്ക്ക്, മെയ് 27 ന് ഇരുപ്പത്തിയൊമ്പത് വർഷങ്ങളായി.
1994 ന്റെ തുടക്കത്തിൽ മണിച്ചിത്രത്താഴും ചെങ്കോലും ഒക്കെ കണ്ട് മനസ് നിറഞ്ഞ് സന്തോഷിച്ചിരിക്കുന്ന സമയത്താണ് സിനിമ മാസികകളിൽ ഒരു പുതിയ സിനിമയുടെ അനൗൺസ്മെന്റ് വരുന്നത്, മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു എന്ന് പറഞ്ഞ് കൊണ്ട്..ആ വാർത്ത ഞാൻ ഉൾപ്പെടെയുള്ള സിനിമ ആസ്വാദകരിൽ വളരെയധികം സന്തോഷമുണർത്തി.
സ്ഥിരമായി സിനിമകൾ ചെയ്ത് പ്രേക്ഷകരെ രസിപ്പിച്ചിരുന്ന സത്യൻ-ശ്രീനി-ലാൽ കൂട്ടുക്കെട്ട് വരവേൽപ്പിന് ശേഷം അഞ്ച് വർഷത്തോളം ഒന്നിക്കാതിരുന്നതിൽ പ്രേക്ഷകർക്ക് ചെറിയ നിരാശയും പരിഭവവും ഒക്കെ ഉണ്ടായിരുന്നു. കാരണം ഈ കൂട്ടുക്കെട്ടിൽ പിറന്ന ആറ് സിനിമകൾ മലയാള സിനിമയിൽ സെറ്റ് ചെയ്ത ബെഞ്ച് മാർക്ക്, പ്രേക്ഷകരിൽ ഉണ്ടാക്കിയ സ്വാധീനം അത്രത്തോളം വലുതായിരുന്നു. പുതിയ സത്യൻ-ലാൽ സിനിമയെ കുറിച്ചുള്ള വാർത്തയിൽ തിരക്കഥാകൃത്തിന്റെ സ്ഥാനത്ത് ശ്രീനിവാസനെ തിരഞ്ഞ് പോയപ്പോൾ കണ്ടത് രഘുനാഥ് പലേരിയെ ആണ്. ശ്രീനിവാസൻ ഇല്ലെങ്കിലും, പ്രഗൽഭനായ രഘുനാഥ് പലേരി എന്ന പേര് കണ്ടപ്പോൾ സിനിമയെ കുറിച്ചുള്ള പ്രതീക്ഷ കൂടിയതേയുള്ളു.
പ്രതികാര കഥകൾ, അത് എല്ലാ ഭാഷ സിനിമകളിലെയും ഇഷ്ടപ്പെട്ട വിഷയമാണ്. ഒരുപക്ഷേ സിനിമകളിൽ ഏറ്റവും കൂടുതൽ ആവർത്തിക്കപ്പെട്ട് വന്നിട്ടുള്ളതും, ഇപ്പോഴും വന്ന് കൊണ്ടിരിക്കുന്നതും പ്രതികാര കഥകൾ തന്നെയായിരിക്കും. സത്യൻ അന്തിക്കാടിന്റെ പിൻഗാമി എന്നാൽ ഒരു കുമാരേട്ടനും അദ്ദേഹത്തിന്റെ ഡയറിയും അതിലെ കുറിപ്പുകളും, അത് പിൻതുടർന്ന് പോയി തന്റെ അച്ഛന്റെ ഘാതകരെ തേടിപ്പിടിച്ച് വക വരുത്തുന്ന ക്യാപ്റ്റൻ വിജയ് മേനോനുമാണ്. അങ്ങനെ മലയാള സിനിമ അധികം സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ഉടനീളം സഞ്ചരിച്ച് അസാധാരണ മികവോടെ പ്രതികാര കഥ അവതരിപ്പിച്ചതാണ് പിൻഗാമിയെ മനോഹരമാക്കുന്നതും, ഒപ്പം വ്യത്യസ്തമാക്കുന്നതും.
കുമാരേട്ടനായി തിലകനും ക്യാപ്റ്റൻ വിജയ് മേനോനായി മോഹൻലാലും മികച്ച പ്രകടനം കാഴ്ച്ച വെച്ച സിനിമയാണ് പിൻഗാമി. പ്രേക്ഷകന് ആവേശം നല്കുന്ന, ഇമോഷണലാക്കുന്ന കുറച്ചധികം രംഗങ്ങൾ ഉണ്ട് പിൻഗാമിയിൽ. അതിലൊന്ന് പൊലീസ് സ്റ്റേഷനിൽ വെച്ച് ശ്രീരാമന്റെ കഥാപാത്രത്തോട് 'മിസ്റ്റർ ഇൻസ്പക്ടർ, ഞാൻ യൂണിഫോമിലായിരുന്നു വന്നിരുവെങ്കിൽ നിങ്ങൾ എന്റെ മുമ്പിൽ എഴുന്നേറ്റ് നിന്നേനെ, മൈൻഡ് ഇറ്റ്' എന്ന് ക്യാപ്റ്റൻ വിജയ് പറയുന്ന രംഗം, തിയേറ്ററിൽ കൈയടികൾ നിറച്ച രംഗമാണത്..ക്യാപ്റ്റൻ വിജയ് തന്റെ അനിയത്തി കുട്ടിയെ ആദ്യമായി കാണുമ്പോൾ, കണ്ട് കണ്ണ് നിറയുമ്പോൾ,അതിന് ശേഷം 'ഞാൻ മോളെ ഒന്ന് അനുഗ്രഹിക്കട്ടെ ഒരു സന്തോഷത്തിന്' എന്ന് പറയുമ്പോൾ ഞാൻ ഉൾപ്പെടെയുള്ള കാണികളുടെ കണ്ണുകളും നിറഞ്ഞിരുന്നു.
അതിന് ശേഷം സന്തോഷാധിക്യത്താൽ വരാന്തയിലൂടെ ഓടി ചാടി വഴിയിൽ കിടന്ന ഒരു പാട്ട തട്ടി തെറിപ്പിച്ച് കൊണ്ട് 'യു ആർ ഏൻ ഇന്നസെന്റ് ഇഡിയറ്റ് സിംപിൾ റാസ്ക്കൾ' എന്ന് ക്യാപ്റ്റൻ വിജയ് പറയുന്നതും, ഒപ്പം തിലകന്റെ കുമാരേട്ടനെ കാണിക്കുന്ന രംഗം, അത് പിൻഗാമിയിലെ ഏറ്റവും മനോഹരമായ രംഗമാണ്, ശരിക്കും രോമാഞ്ചം സമ്മാനിച്ച രംഗം. തിലകന്റെയും മോഹൻലാലിന്റെയും വോയ്സും അതിലെ മോഡുലേഷനും ഗംഭീരമായി സമന്വയിപ്പിച്ചതാണ് പിൻഗാമിയുടെ മറ്റൊരു പ്രത്യേകത. സിനിമയിൽ വളരെ കുറച്ച് രംഗങ്ങളും, മോഹൻലാലുമായി ഒരേയൊരു കോമ്പിനേഷൻ രംഗം മാത്രം ഉണ്ടായിട്ട് പോലും കുമാരേട്ടൻ എന്ന തിലകന്റെ കഥാപാത്രം സിനിമയിൽ ഉടനീളം നിറഞ്ഞ് നിന്നതിന് കാരണം മേൽപ്പറഞ്ഞ അദ്ദേഹത്തിന്റെ വോയ്സും അതിന്റെ മോഡുലേഷനും കൊണ്ട് ആയിരുന്നു.
അത് പോലെ തന്നെ ക്ലൈമാക്സ് രംഗത്തിൽ 'ഹീ വാസ് മൈ ഫാദർ, മൈ ഗ്രേറ്റ് ഫാദർ, ആൻഡ് അയാം ദ ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ് സൺ, പിൻഗാമി, എന്റെ അച്ഛന്റെ മറുപടി നിനക്ക് തരാൻ വന്ന പിൻഗാമി' എന്ന് വില്ലനോട് ക്യാപ്റ്റൻ വിജയ് പറയുമ്പോൾ കണ്ണുകളിലും ശബ്ദത്തിലും നിറയുന്ന പ്രതികാരഗ്നിയുടെ തീക്ഷണത, എന്തൊരു രംഗമാണത്..മോഹൻലാൽ എന്ന നടന്റെ കണ്ണുകൾ എത്രമാത്രം തീവ്രതയോടെ പ്രേക്ഷകരുമായി സംവേദിക്കും എന്നതിന്റെ ഉദാഹരണമായി കാണിക്കാവുന്ന മികച്ച രംഗങ്ങളിലൊന്ന്.
വർഷങ്ങൾക്കിപ്പുറം പിൻഗാമി എന്ന് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുന്ന രംഗവും ഇത് തന്നെയായിരിക്കും..
കൂടാതെ അയ്യരായി ഇന്നസെന്റും കുട്ടിഹസ്സനായി ജഗതിയും നല്ല പ്രകടനം കാഴ്ച്ച വെച്ചു. എന്താണ് മോഹൻലാൽ എന്ന നടന്റെ പ്രത്യേകത? എന്താണ് മോഹൻലാലിനെ ഇത്ര പുകഴ്ത്തിപ്പാടാൻ ഉള്ളത്? എന്തുകൊണ്ടാണ് മോഹൻലാൽ മറ്റ് നടന്മാരെക്കാൾ ഒരുപാട് മികച്ച് നില്ക്കുന്നത്? ഇതൊക്കെ മനസ്സിലാക്കാൻ ഇമോഷണൽ രംഗങ്ങളിലെ അഭിനയം ഒന്നും വേണ്ട താരതമ്യത്തിന്..പിൻഗാമിയിലെ വളരെ നിസ്സാരം എന്ന് തോന്നുന്ന, എന്നാൽ സിനിമയുടെ കഥാഗതി തന്നെ മാറ്റുന്ന ഈ രംഗം ഒന്ന് കണ്ട് നോക്കൂ, മേൽപ്പറഞ്ഞതിന് ഉത്തരം കിട്ടും..
താൻ അന്വേഷിച്ച് നടക്കുന്ന ഒരു മേൽവിലാസം അവിചാരിതമായി കണ്ട് പിടിച്ചപ്പോൾ, ആ സന്തോഷവും ആകാംക്ഷയും ഒക്കെ കണ്ണുകളിലെ തിളക്കത്തിലൂടെ, ഡയലോഗുകളുടെ ഒപ്പം കൃഷ്ണമണികൾ വേഗത്തിൽ ചലിപ്പിച്ച് എത്ര മനോഹരമായിട്ടാണ് മോഹൻലാൽ ആ രംഗം അവതരിപ്പിച്ചിരിക്കുന്നത്. സൂക്ഷാഭിനയത്തിന്റെ മനോഹാരിതയാണത്, മോഹൻലാലിന് വളരെ നന്നായി സാധ്യമാകുന്ന ഒന്ന്.
വരവേൽപ്പിന് ശേഷം അഞ്ച് വർഷങ്ങൾ കഴിഞ്ഞ് സത്യൻ അന്തിക്കാടു മോഹൻലാലും പിൻഗാമിക്ക് വേണ്ടി ഒന്നിച്ചപ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ആയിരുന്നു..'ശത്രു ആരായിരുന്നാലും അവർക്കെതിരെ നിങ്ങൾക്കൊരു പിൻഗാമിയുണ്ട്' എന്ന തലക്കെട്ടോട് കൂടിയാണ് പിൻഗാമി റിലീസ് ആയതെങ്കിലും ആ ടീമിന്റെ പതിവ് സിനിമകൾ പോലെ ഹ്യൂമറിന് പ്രാധാന്യം ഉള്ള ലളിതമായ ഒരു സിനിമയാണ് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ കിട്ടിയത് അവരിൽ നിന്ന് തീരെ പ്രതീക്ഷിക്കാത്ത ഒരു പ്രതികാര കഥയും. അതുകൊണ്ട് തന്നെ സമ്മിശ്ര പ്രതികരണം ആയിരുന്നു പിൻഗാമിക്ക് അന്ന് കിട്ടിയത്, പതിവ് സത്യൻ-ലാൽ സിനിമകൾ പോലെ ശ്രദ്ധിക്കപ്പെട്ടതുമില്ല.
കൊടുങ്ങല്ലൂർ റിലീസ് ഇല്ലാതിരുന്നതുകൊണ്ട് അമ്പത് കിലോമീറ്റർ അകലെയുള്ള ഗുരുവായൂർ അപ്പാസിൽ നിന്നാണ് ഞാൻ പിൻഗാമി ആദ്യ ദിവസം കണ്ടത്. പിന്നീട് രണ്ട് വട്ടം കൊടുങ്ങല്ലൂർ ശ്രീകാളീശ്വരി തിയേറ്ററിൽ നിന്നും..സത്യൻ അന്തിക്കാട് അതിഗംഭീരമായി പിൻഗാമി അവതരിപ്പിച്ചുവെങ്കിലും അദ്ദേഹത്തിന്റെ പേരിന് പകരം വേറെ വല്ല സംവിധായകന്റെ പേര് ആണ് സംവിധായകന്റെ സ്ഥാനത്ത് വന്നിരുന്നതെങ്കിൽ ഉറപ്പായും പിൻഗാമി ആ കാലഘട്ടത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടേനെ എന്ന് തോന്നിയിട്ടുണ്ട്. കാരണം സത്യൻ-ലാൽ ടീം അത്ര മാത്രം ബ്രാൻഡ് ചെയ്യപ്പെട്ട, മലയാളിയുടെ മനസിൽ ആഴത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു പേരാണ്.
പിന്നെ കിലുക്കം പോലെ,മണിച്ചിത്രത്താഴ് പോലെ പ്രിയദർശന്റെ തേന്മാവിൻ കൊമ്പത്ത് തകർത്ത് ഓടുന്ന സമയത്ത് തന്നെ റിലീസ് ചെയ്തതും പിൻഗാമിയുടെ ബോക്സ് ഓഫീസ് പ്രകടനത്തെ ദോഷമായി ബാധിച്ചു എന്ന് പറയാം. പക്ഷെ അന്ന് തിയേറ്ററിൽ പിൻഗാമിക്ക് കിട്ടാത്ത സ്വീകാര്യത ഇന്ന് സിനിമ ഗ്രൂപ്പുകളിൽ നിന്ന് ഒക്കെ കിട്ടുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നാറുണ്ട്, അതും പുതുതലമുറയിൽ നിന്ന് പോലും. സത്യൻ അന്തിക്കാടിന്റെ ചടുലമായ അവതരണ മികവിനൊപ്പം രഘുനാഥ് പലേരിയുടെ ശക്തമായ തിരക്കഥയും കൈതപ്രം-ജോൺസൺ ടീമിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും വിപിൻ മോഹന്റെ ഛായാഗ്രഹണവും പിൻഗാമി എന്ന സിനിമയെ മനോഹരമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഘടകങ്ങളാണ്.
ഇനിയും സത്യൻ അന്തിക്കാട് സിനിമകളിൽ മോഹൻലാലിനെ നായകനായി കാണാൻ ആഗ്രഹം ഉണ്ട്. പക്ഷെ അത് ഒരിക്കലും അവരുടെ ശ്രദ്ധേയമായ സിനിമകളുടെ ചുവട് പിടിച്ചിട്ടുള്ളതാകരുത്, മറിച്ച് പിൻഗാമി പോലെ വളരെ വ്യത്യസ്തമായ പ്രമേയം പറയുന്ന സിനിമയിലൂടെ ആയിരിക്കണമെന്ന് മാത്രം. പ്രതീക്ഷയോടെ കാത്തിരിക്കുന്നു അത്തരത്തിലൊരു സത്യൻ-ലാൽ സിനിമയ്ക്കായി.
സഫീർ അഹമ്മദ്
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്