'മിസ്റ്റർ ഇൻസ്പക്ടർ, ഞാൻ യൂണിഫോമിലായിരുന്നു വന്നിരുവെങ്കിൽ നിങ്ങൾ എന്റെ മുമ്പിൽ എഴുന്നേറ്റ് നിന്നേനെ, മൈൻഡ് ഇറ്റ്' എന്ന് ക്യാപ്റ്റൻ വിജയ് പറയുന്ന രംഗം എങ്ങനെ മറക്കാൻ; പിൻഗാമിക്ക് 29 വർഷം തികയുമ്പോൾ സഫീർ അഹമ്മദിന്റെ കുറിപ്പ്
സഫീർ അഹമ്മദ്
സത്യനും ലാലും പിൻഗാമിയും
വളരെ വ്യത്യസ്തമായ ഒരു പ്രതികാര കഥ, അതിന്റെ അസാധാരണമായ ഉഗ്രൻ ആവിഷ്ക്കാരം, അതാണ് സത്യൻ അന്തിക്കാടിന്റെ പിൻഗാമി. തുടക്കം മുതൽ ഒടുക്കം വരെ ചടുലമായ അവതരണ മികവ് പുലർത്തിയ പിൻഗാമി എന്ന സിനിമ റിലീസായിട്ട് ഇന്നേയ്ക്ക്, മെയ് 27 ന് ഇരുപ്പത്തിയൊമ്പത് വർഷങ്ങളായി.
1994 ന്റെ തുടക്കത്തിൽ മണിച്ചിത്രത്താഴും ചെങ്കോലും ഒക്കെ കണ്ട് മനസ് നിറഞ്ഞ് സന്തോഷിച്ചിരിക്കുന്ന സമയത്താണ് സിനിമ മാസികകളിൽ ഒരു പുതിയ സിനിമയുടെ അനൗൺസ്മെന്റ് വരുന്നത്, മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു എന്ന് പറഞ്ഞ് കൊണ്ട്..ആ വാർത്ത ഞാൻ ഉൾപ്പെടെയുള്ള സിനിമ ആസ്വാദകരിൽ വളരെയധികം സന്തോഷമുണർത്തി.
സ്ഥിരമായി സിനിമകൾ ചെയ്ത് പ്രേക്ഷകരെ രസിപ്പിച്ചിരുന്ന സത്യൻ-ശ്രീനി-ലാൽ കൂട്ടുക്കെട്ട് വരവേൽപ്പിന് ശേഷം അഞ്ച് വർഷത്തോളം ഒന്നിക്കാതിരുന്നതിൽ പ്രേക്ഷകർക്ക് ചെറിയ നിരാശയും പരിഭവവും ഒക്കെ ഉണ്ടായിരുന്നു. കാരണം ഈ കൂട്ടുക്കെട്ടിൽ പിറന്ന ആറ് സിനിമകൾ മലയാള സിനിമയിൽ സെറ്റ് ചെയ്ത ബെഞ്ച് മാർക്ക്, പ്രേക്ഷകരിൽ ഉണ്ടാക്കിയ സ്വാധീനം അത്രത്തോളം വലുതായിരുന്നു. പുതിയ സത്യൻ-ലാൽ സിനിമയെ കുറിച്ചുള്ള വാർത്തയിൽ തിരക്കഥാകൃത്തിന്റെ സ്ഥാനത്ത് ശ്രീനിവാസനെ തിരഞ്ഞ് പോയപ്പോൾ കണ്ടത് രഘുനാഥ് പലേരിയെ ആണ്. ശ്രീനിവാസൻ ഇല്ലെങ്കിലും, പ്രഗൽഭനായ രഘുനാഥ് പലേരി എന്ന പേര് കണ്ടപ്പോൾ സിനിമയെ കുറിച്ചുള്ള പ്രതീക്ഷ കൂടിയതേയുള്ളു.
പ്രതികാര കഥകൾ, അത് എല്ലാ ഭാഷ സിനിമകളിലെയും ഇഷ്ടപ്പെട്ട വിഷയമാണ്. ഒരുപക്ഷേ സിനിമകളിൽ ഏറ്റവും കൂടുതൽ ആവർത്തിക്കപ്പെട്ട് വന്നിട്ടുള്ളതും, ഇപ്പോഴും വന്ന് കൊണ്ടിരിക്കുന്നതും പ്രതികാര കഥകൾ തന്നെയായിരിക്കും. സത്യൻ അന്തിക്കാടിന്റെ പിൻഗാമി എന്നാൽ ഒരു കുമാരേട്ടനും അദ്ദേഹത്തിന്റെ ഡയറിയും അതിലെ കുറിപ്പുകളും, അത് പിൻതുടർന്ന് പോയി തന്റെ അച്ഛന്റെ ഘാതകരെ തേടിപ്പിടിച്ച് വക വരുത്തുന്ന ക്യാപ്റ്റൻ വിജയ് മേനോനുമാണ്. അങ്ങനെ മലയാള സിനിമ അധികം സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ഉടനീളം സഞ്ചരിച്ച് അസാധാരണ മികവോടെ പ്രതികാര കഥ അവതരിപ്പിച്ചതാണ് പിൻഗാമിയെ മനോഹരമാക്കുന്നതും, ഒപ്പം വ്യത്യസ്തമാക്കുന്നതും.
കുമാരേട്ടനായി തിലകനും ക്യാപ്റ്റൻ വിജയ് മേനോനായി മോഹൻലാലും മികച്ച പ്രകടനം കാഴ്ച്ച വെച്ച സിനിമയാണ് പിൻഗാമി. പ്രേക്ഷകന് ആവേശം നല്കുന്ന, ഇമോഷണലാക്കുന്ന കുറച്ചധികം രംഗങ്ങൾ ഉണ്ട് പിൻഗാമിയിൽ. അതിലൊന്ന് പൊലീസ് സ്റ്റേഷനിൽ വെച്ച് ശ്രീരാമന്റെ കഥാപാത്രത്തോട് 'മിസ്റ്റർ ഇൻസ്പക്ടർ, ഞാൻ യൂണിഫോമിലായിരുന്നു വന്നിരുവെങ്കിൽ നിങ്ങൾ എന്റെ മുമ്പിൽ എഴുന്നേറ്റ് നിന്നേനെ, മൈൻഡ് ഇറ്റ്' എന്ന് ക്യാപ്റ്റൻ വിജയ് പറയുന്ന രംഗം, തിയേറ്ററിൽ കൈയടികൾ നിറച്ച രംഗമാണത്..ക്യാപ്റ്റൻ വിജയ് തന്റെ അനിയത്തി കുട്ടിയെ ആദ്യമായി കാണുമ്പോൾ, കണ്ട് കണ്ണ് നിറയുമ്പോൾ,അതിന് ശേഷം 'ഞാൻ മോളെ ഒന്ന് അനുഗ്രഹിക്കട്ടെ ഒരു സന്തോഷത്തിന്' എന്ന് പറയുമ്പോൾ ഞാൻ ഉൾപ്പെടെയുള്ള കാണികളുടെ കണ്ണുകളും നിറഞ്ഞിരുന്നു.
അതിന് ശേഷം സന്തോഷാധിക്യത്താൽ വരാന്തയിലൂടെ ഓടി ചാടി വഴിയിൽ കിടന്ന ഒരു പാട്ട തട്ടി തെറിപ്പിച്ച് കൊണ്ട് 'യു ആർ ഏൻ ഇന്നസെന്റ് ഇഡിയറ്റ് സിംപിൾ റാസ്ക്കൾ' എന്ന് ക്യാപ്റ്റൻ വിജയ് പറയുന്നതും, ഒപ്പം തിലകന്റെ കുമാരേട്ടനെ കാണിക്കുന്ന രംഗം, അത് പിൻഗാമിയിലെ ഏറ്റവും മനോഹരമായ രംഗമാണ്, ശരിക്കും രോമാഞ്ചം സമ്മാനിച്ച രംഗം. തിലകന്റെയും മോഹൻലാലിന്റെയും വോയ്സും അതിലെ മോഡുലേഷനും ഗംഭീരമായി സമന്വയിപ്പിച്ചതാണ് പിൻഗാമിയുടെ മറ്റൊരു പ്രത്യേകത. സിനിമയിൽ വളരെ കുറച്ച് രംഗങ്ങളും, മോഹൻലാലുമായി ഒരേയൊരു കോമ്പിനേഷൻ രംഗം മാത്രം ഉണ്ടായിട്ട് പോലും കുമാരേട്ടൻ എന്ന തിലകന്റെ കഥാപാത്രം സിനിമയിൽ ഉടനീളം നിറഞ്ഞ് നിന്നതിന് കാരണം മേൽപ്പറഞ്ഞ അദ്ദേഹത്തിന്റെ വോയ്സും അതിന്റെ മോഡുലേഷനും കൊണ്ട് ആയിരുന്നു.
അത് പോലെ തന്നെ ക്ലൈമാക്സ് രംഗത്തിൽ 'ഹീ വാസ് മൈ ഫാദർ, മൈ ഗ്രേറ്റ് ഫാദർ, ആൻഡ് അയാം ദ ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ് സൺ, പിൻഗാമി, എന്റെ അച്ഛന്റെ മറുപടി നിനക്ക് തരാൻ വന്ന പിൻഗാമി' എന്ന് വില്ലനോട് ക്യാപ്റ്റൻ വിജയ് പറയുമ്പോൾ കണ്ണുകളിലും ശബ്ദത്തിലും നിറയുന്ന പ്രതികാരഗ്നിയുടെ തീക്ഷണത, എന്തൊരു രംഗമാണത്..മോഹൻലാൽ എന്ന നടന്റെ കണ്ണുകൾ എത്രമാത്രം തീവ്രതയോടെ പ്രേക്ഷകരുമായി സംവേദിക്കും എന്നതിന്റെ ഉദാഹരണമായി കാണിക്കാവുന്ന മികച്ച രംഗങ്ങളിലൊന്ന്.
വർഷങ്ങൾക്കിപ്പുറം പിൻഗാമി എന്ന് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുന്ന രംഗവും ഇത് തന്നെയായിരിക്കും..
കൂടാതെ അയ്യരായി ഇന്നസെന്റും കുട്ടിഹസ്സനായി ജഗതിയും നല്ല പ്രകടനം കാഴ്ച്ച വെച്ചു. എന്താണ് മോഹൻലാൽ എന്ന നടന്റെ പ്രത്യേകത? എന്താണ് മോഹൻലാലിനെ ഇത്ര പുകഴ്ത്തിപ്പാടാൻ ഉള്ളത്? എന്തുകൊണ്ടാണ് മോഹൻലാൽ മറ്റ് നടന്മാരെക്കാൾ ഒരുപാട് മികച്ച് നില്ക്കുന്നത്? ഇതൊക്കെ മനസ്സിലാക്കാൻ ഇമോഷണൽ രംഗങ്ങളിലെ അഭിനയം ഒന്നും വേണ്ട താരതമ്യത്തിന്..പിൻഗാമിയിലെ വളരെ നിസ്സാരം എന്ന് തോന്നുന്ന, എന്നാൽ സിനിമയുടെ കഥാഗതി തന്നെ മാറ്റുന്ന ഈ രംഗം ഒന്ന് കണ്ട് നോക്കൂ, മേൽപ്പറഞ്ഞതിന് ഉത്തരം കിട്ടും..
താൻ അന്വേഷിച്ച് നടക്കുന്ന ഒരു മേൽവിലാസം അവിചാരിതമായി കണ്ട് പിടിച്ചപ്പോൾ, ആ സന്തോഷവും ആകാംക്ഷയും ഒക്കെ കണ്ണുകളിലെ തിളക്കത്തിലൂടെ, ഡയലോഗുകളുടെ ഒപ്പം കൃഷ്ണമണികൾ വേഗത്തിൽ ചലിപ്പിച്ച് എത്ര മനോഹരമായിട്ടാണ് മോഹൻലാൽ ആ രംഗം അവതരിപ്പിച്ചിരിക്കുന്നത്. സൂക്ഷാഭിനയത്തിന്റെ മനോഹാരിതയാണത്, മോഹൻലാലിന് വളരെ നന്നായി സാധ്യമാകുന്ന ഒന്ന്.
വരവേൽപ്പിന് ശേഷം അഞ്ച് വർഷങ്ങൾ കഴിഞ്ഞ് സത്യൻ അന്തിക്കാടു മോഹൻലാലും പിൻഗാമിക്ക് വേണ്ടി ഒന്നിച്ചപ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ആയിരുന്നു..'ശത്രു ആരായിരുന്നാലും അവർക്കെതിരെ നിങ്ങൾക്കൊരു പിൻഗാമിയുണ്ട്' എന്ന തലക്കെട്ടോട് കൂടിയാണ് പിൻഗാമി റിലീസ് ആയതെങ്കിലും ആ ടീമിന്റെ പതിവ് സിനിമകൾ പോലെ ഹ്യൂമറിന് പ്രാധാന്യം ഉള്ള ലളിതമായ ഒരു സിനിമയാണ് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ കിട്ടിയത് അവരിൽ നിന്ന് തീരെ പ്രതീക്ഷിക്കാത്ത ഒരു പ്രതികാര കഥയും. അതുകൊണ്ട് തന്നെ സമ്മിശ്ര പ്രതികരണം ആയിരുന്നു പിൻഗാമിക്ക് അന്ന് കിട്ടിയത്, പതിവ് സത്യൻ-ലാൽ സിനിമകൾ പോലെ ശ്രദ്ധിക്കപ്പെട്ടതുമില്ല.
കൊടുങ്ങല്ലൂർ റിലീസ് ഇല്ലാതിരുന്നതുകൊണ്ട് അമ്പത് കിലോമീറ്റർ അകലെയുള്ള ഗുരുവായൂർ അപ്പാസിൽ നിന്നാണ് ഞാൻ പിൻഗാമി ആദ്യ ദിവസം കണ്ടത്. പിന്നീട് രണ്ട് വട്ടം കൊടുങ്ങല്ലൂർ ശ്രീകാളീശ്വരി തിയേറ്ററിൽ നിന്നും..സത്യൻ അന്തിക്കാട് അതിഗംഭീരമായി പിൻഗാമി അവതരിപ്പിച്ചുവെങ്കിലും അദ്ദേഹത്തിന്റെ പേരിന് പകരം വേറെ വല്ല സംവിധായകന്റെ പേര് ആണ് സംവിധായകന്റെ സ്ഥാനത്ത് വന്നിരുന്നതെങ്കിൽ ഉറപ്പായും പിൻഗാമി ആ കാലഘട്ടത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടേനെ എന്ന് തോന്നിയിട്ടുണ്ട്. കാരണം സത്യൻ-ലാൽ ടീം അത്ര മാത്രം ബ്രാൻഡ് ചെയ്യപ്പെട്ട, മലയാളിയുടെ മനസിൽ ആഴത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു പേരാണ്.
പിന്നെ കിലുക്കം പോലെ,മണിച്ചിത്രത്താഴ് പോലെ പ്രിയദർശന്റെ തേന്മാവിൻ കൊമ്പത്ത് തകർത്ത് ഓടുന്ന സമയത്ത് തന്നെ റിലീസ് ചെയ്തതും പിൻഗാമിയുടെ ബോക്സ് ഓഫീസ് പ്രകടനത്തെ ദോഷമായി ബാധിച്ചു എന്ന് പറയാം. പക്ഷെ അന്ന് തിയേറ്ററിൽ പിൻഗാമിക്ക് കിട്ടാത്ത സ്വീകാര്യത ഇന്ന് സിനിമ ഗ്രൂപ്പുകളിൽ നിന്ന് ഒക്കെ കിട്ടുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നാറുണ്ട്, അതും പുതുതലമുറയിൽ നിന്ന് പോലും. സത്യൻ അന്തിക്കാടിന്റെ ചടുലമായ അവതരണ മികവിനൊപ്പം രഘുനാഥ് പലേരിയുടെ ശക്തമായ തിരക്കഥയും കൈതപ്രം-ജോൺസൺ ടീമിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും വിപിൻ മോഹന്റെ ഛായാഗ്രഹണവും പിൻഗാമി എന്ന സിനിമയെ മനോഹരമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഘടകങ്ങളാണ്.
ഇനിയും സത്യൻ അന്തിക്കാട് സിനിമകളിൽ മോഹൻലാലിനെ നായകനായി കാണാൻ ആഗ്രഹം ഉണ്ട്. പക്ഷെ അത് ഒരിക്കലും അവരുടെ ശ്രദ്ധേയമായ സിനിമകളുടെ ചുവട് പിടിച്ചിട്ടുള്ളതാകരുത്, മറിച്ച് പിൻഗാമി പോലെ വളരെ വ്യത്യസ്തമായ പ്രമേയം പറയുന്ന സിനിമയിലൂടെ ആയിരിക്കണമെന്ന് മാത്രം. പ്രതീക്ഷയോടെ കാത്തിരിക്കുന്നു അത്തരത്തിലൊരു സത്യൻ-ലാൽ സിനിമയ്ക്കായി.
സഫീർ അഹമ്മദ്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണ്; വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ല; മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച സുരേഷ് ഗോപിക്ക് മറുപടി നൽകി കെ മുരളീധരൻ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കൊലയ്ക്ക് മുമ്പ് പാന്റ് മടക്കിയ നിലയിൽ; തിരികെ പോകുമ്പോൾ പാന്റ് നനഞ്ഞ് മടക്ക് അഴിഞ്ഞും; പേരാമ്പ്ര അനുവധക്കേസിൽ നിർണായക തെളിവായി പ്രതി മുജീബിന്റെ സിസി ടിവി ദൃശ്യങ്ങൾ; പൊലീസ് എത്തും മുമ്പേ തെളിവ് നശിപ്പിക്കാൻ മുജീബിന്റെ ഭാര്യയുടെ ശ്രമം; പ്രതി പൊലീസ് കസ്റ്റഡിയിൽ
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്