Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇഎംഎസ് സ്മാരകം പണിയാൻ വേണ്ടി സ്വന്തം വീടും സ്ഥലവും സിപിഎമ്മിന് എഴുതിക്കൊടുത്ത സഖാവ്; പാർട്ടിക്കാക്കായി സർവ്വവും ത്വജിച്ചിട്ടും സിപിഎം ഭരിക്കുന്ന പഞ്ചായത്ത് നൽകിയത് അവഹേളനം മാത്രം; മൂത്തസഹോദരന്റെ ജീവനെടുത്ത പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നിരന്തര സമരത്തിൽ; റസാഖ് പയമ്പ്രോട്ട് സർക്കാർ അനാസ്ഥയുടെ രക്തസാക്ഷി

ഇഎംഎസ് സ്മാരകം പണിയാൻ വേണ്ടി സ്വന്തം വീടും സ്ഥലവും സിപിഎമ്മിന് എഴുതിക്കൊടുത്ത സഖാവ്; പാർട്ടിക്കാക്കായി സർവ്വവും ത്വജിച്ചിട്ടും സിപിഎം ഭരിക്കുന്ന പഞ്ചായത്ത് നൽകിയത് അവഹേളനം മാത്രം; മൂത്തസഹോദരന്റെ ജീവനെടുത്ത പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നിരന്തര സമരത്തിൽ; റസാഖ് പയമ്പ്രോട്ട് സർക്കാർ അനാസ്ഥയുടെ രക്തസാക്ഷി

ജംഷാദ് മലപ്പുറം

മലപ്പുറം: താൻ വിശ്വസിക്കുന്ന പാർട്ടിക്ക് വേണ്ടി ജീവിച്ച് ഒടുവിൽ അതേ പ്രസ്ഥാനത്തിന്റെ അവഹേളനം ഏറ്റവാങ്ങിയാണ് റസാഖ് പയമ്പ്രോട്ട് എന്ന പൊതുപ്രവർത്തകൻ ജീവനൊടുക്കിയത്. സിപിഎമ്മെന്ന പ്രസ്ഥാനത്ത് ജീവന് തുല്യം സ്‌നേഹിച്ച് ആ പ്രസ്ഥാനത്തിന് വേണ്ടി സ്വന്തം സമ്പാദ്യങ്ങളെല്ലാം റസാഖ് എഴുതു നൽകിയിരുന്നു. എന്നിട്ടും പാർട്ടിയിൽ നിന്നും അവഗണനയാണ് നേരിടേണ്ടി വന്നത്. തുടർച്ചയായി അവഗണനകൾ നേരിടേണ്ടി വന്നതോടെ അടുത്തകാലത്തായി സിപിഎമ്മുമായി കലഹിക്കുകയായിരുന്നു റസാഖ്. ഈ കലഹത്തിന്റെ ഒടുവിലാണ് അദ്ദേഹം ജീവനൊടുക്കിയതും.

സിപിഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാനായി പാർട്ടിക്ക് എഴുതിക്കൊടുത്തതാണ്. ഇവർക്കു മക്കളുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പാർട്ടിയായിരുന്നു എല്ലാം. സിപിഎം ഭരിക്കുന്ന പഞ്ചായത്താണു പുളിക്കൽ. തിരക്കഥാകൃത്ത് ടി.എ. റസാഖിന്റെ ഭാര്യാസഹോദരനാണ്. റസാഖ്, കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോക്കൽ കേബിൾടിവി ചാനലും നടത്തിയിരുന്നു. അതുകൊണ്ട് തന്നെ വിശാലമായ ബന്ധങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നു.

കൊണ്ടോട്ടിയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്നു വന്നിരുന്ന പസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നു. വർത്തമാനം ദിനപത്രത്തിൽ കോർഡിനേറ്റിങ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. തന്റെ മൂത്ത സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാനായി പലതവണ പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫിസിൽ കയറിയിറങ്ങി. സിപിഎമ്മുകാരനായിട്ടു കൂടി ഭരണനേതൃത്വം അദ്ദേഹത്തെ നിഷ്‌ക്കരുണം അവഗണിച്ചു.

സഹോദരന്റെ മരണത്തിന്റെ ഷോക്കിൽ നിൽക്കുമ്പോഴും കൃത്യമായ തെളിവുകൾ സഹിതം താൻ നൽകിയ പരാതിക്കു നടപടിയുണ്ടാകാത്തതിൽ മനംനൊന്ത് തനിക്ക് നീതി നിഷേധിച്ച സിപിഎം ഭരിക്കുന്ന പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ വരാന്തയിൽ തൂങ്ങിമരിക്കുകയാിരുന്നു അദ്ദേഹം. താൻ പഞ്ചായത്തിന് നൽകിയ പരാതികളുടെ ഫയൽ മൃതദേഹത്തിനു സമീപം വച്ചാണു ഇയാൾ ആത്മഹത്യചെയ്തത്. ഇത് പഞ്ചായത്തിനും സിപിഎമ്മിനു എതിരായ കുറ്റപത്രമായി തന്നെയാണ് വ്യാഖ്യാനവിക്കുന്നത്.

കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറിയും സാംസ്‌കാരിക പ്രവർത്തകനുമായിരുന്നു റസാഖ്. ഇന്നലെ രാത്രി പഞ്ചായത്ത് മന്ദിരത്തിലെത്തി തൂങ്ങിമരിച്ചതാണെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾമൂലമാണ് ഇദ്ദേഹത്തിന്റെ സഹോദരൻ ഏതാനും മാസം മുന്മ്പ് മരിച്ചത്. വീടിനു തൊട്ടടുത്തുള്ള മാലിന്യ സംസ്‌കരണ പ്ലാന്റിലെ പുക ശ്വസിച്ചതാണ് ആരോഗ്യം മോശമാകാൻ കാരണം. റസാഖിന്റെ പരാതിയെ അടക്കം അവഗണിച്ചതോടെ അദ്ദേഹം കടുത്ത മനോവ്യഥയിലായിരുന്നു.

താൻ നൽകിയ പരാതികൾ പഞ്ചായത്ത് അധികൃതർ അവഗണിക്കുകയാണെന്നും കാട്ടി റസാഖ് പലവട്ടം പത്രസമ്മേളനങ്ങൾ നടത്തിയിരുന്നു. ഇതിന് മറുപടിയായി പായത്തിന്റെ മറുപടി പത്രസമ്മേളനങ്ങളും ഉണ്ടായിരുന്നു. അതേസമയം റസാഖിന്റെ മരണത്തിന് പഞ്ചായത്ത് ഭരണ സമിതിയാണ് എന്നാരോപിച്ചു യുഡിഎഫും പ്രതിപക്ഷ പാർട്ടികളുമെല്ലാം പ്രതിഷേധിച്ചു രംഗത്തുണ്ട്. പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP