ഷെറിൻ ഷഹാന പെരിന്തൽമണ്ണ ശിഹാബ് തങ്ങൾ മെമോറിയൽ അക്കാദമിയിൽ പരിശീലനം നടത്തിയത് ഒരു ദിവസം മാത്രം; നജീബ് കാന്തപുരം അവകാശപ്പെടുന്നത് തന്റെ അക്കാദമിയുടെ വിജയമെന്ന വിധത്തിലും; അബ്‌സൊല്യൂട്ട് അക്കാദമിയുടെ കണ്ടെത്തലായ പെൺകുട്ടിയുടെ ഉന്നത വിജയത്തിൽ നജീബ് കാന്തപുരം പങ്കുപറ്റിയെന്ന് വിമർശനം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇത്തവണ സിവിൽ സർവീസ് ഫലം വന്നപ്പോൾ മുന്നിലെത്തിയവരിൽ ഏറെയും വനിതകളായിരുന്നു. ഇക്കൂട്ടത്തിൽ ഏറെ ആഘോഷിക്കപ്പെട്ടത് വയനാട് സ്വദേശിനിയായ ഷെറിൻ ഷഹാനയുടെ വിജയമായിരുന്നു. വയനാട് കമ്പളക്കാട് തെനൂട്ടികല്ലിങ്ങൽ വീട്ടിൽ ഷെറിൻ ഷഹാന ദേശീയ തലത്തിൽ 913-ാം റാങ്കുകാരിയായാണ് സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചത്. ഒരു അപകടത്തെ തുടർന്ന് വീൽചെയറിൽ കഴിയേണ്ടി വന്ന ഷഹാനയുടെ വിജയ വാർത്ത മലയാളം മാധ്യമങ്ങൾ അടക്കം ശ്രദ്ധിക്കുന്നത് പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം ഫേസ്‌ബുക്ക് പോസ്റ്റു കൊണ്ടായിരുന്നു.
പെരിന്തൽമണ്ണ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവ്വീസ് അക്കാദമിക്ക് ഇത് അഭിമാന നിമിഷമാണെന്നും സിവിൽ സർവീസിലേക്ക് ഇന്റർവ്വ്യൂ കോച്ചിംഗിലൂടെ കടന്നു വന്ന രണ്ട് മിടുക്കർ ഇടം നേടിയെന്നമാണ് നജീബ് ഫേസ്‌ബുക്കിൽ കുറിച്ചത്. കാസർക്കോട് ജില്ലക്കാരി കാജൽ രാജുവിനെയും വയനാട് സ്വദേശി ഷറിൻ ഷഹനായെയും സൂചിപ്പിച്ചായിരുന്നു ഈ പോസ്്റ്റ്. ഇതോടെ ഷെറിൻ ഷഹാന പെരിന്തൽമണ്ണ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവ്വീസ് അക്കാദമിയിലെ അഭിമാന വിദ്യാർത്ഥിനിയെന്ന വിധത്തിൽ മാധ്യമങ്ങളിൽ വാർത്തകളും വന്നു.
അതേസമയം ഇത്തരം വാർത്തകൾ പുറത്തുവരുമ്പോൾ ഈ വിജയത്തിന് പിന്നിൽ ഷെറിൻ ഷഹാനക്കൊപ്പം നിന്നവരെ മറന്നു പോകുകയാണെന്ന ആരോപണവും ശക്തമാണ്. ഷെറിൻ ഷഹാന ഇന്ത്യൻ സിവിൽ സർവ്വീസിലേക്ക് ചുവടുവെക്കുന്നത് അബ്‌സൊല്യൂട്ട് ഐ എ എസ് അക്കാദമി എന്ന സ്ഥാപനത്തിൽ പരിശീലനം നടത്തിയാണ്. ഈ അക്കാദമിയിൽ മാത്രമാണ് ഷെറിൻ പരിശീലനം നടത്തിയതും. അതേസമയം അബ്‌സൊല്യൂട്ട് ഐ എ എസ് അക്കാദമി 'ചിത്ര ശലഭം 'എന്ന പദ്ധതി ആരംഭിച്ച് സൗജന്യമായി പരിശീലിപ്പിച്ചവരുടെ കൂട്ടത്തിലായിരുന്നു ഷെറിൻ. ഇതാണ് വസ്തുത എന്നിരിക്കെ അബ്‌സൊല്യൂട്ടിനെ മാറ്റിനിർത്തി ഷെറിൻ ഷഹാന പെരിന്തൽമണ്ണ ശിഹാബ് തങ്ങൾ മെമോറിയൽ അക്കാദമിയിൽ പരിശീലന നടത്തിയെന്ന വിധത്തിൽ നജീബ് കാന്തപുരം എംഎൽഎ പ്രചരിപ്പിക്കുയാണെന്നാണ് ആരോപണം. തിരുവനന്തപുരത്ത് നടന്ന ഒരു മോക് ഇന്റർവ്യൂ പരിശീലനത്തിൽ പങ്കെടുത്തു എന്നു മാത്രമാണ് പെരിന്തൽമണ്ണ ശിഹാബ് തങ്ങൾ മെമോറിയൽ അക്കാദമിയുമായുള്ള അവരുടെ ബന്ധം.
അബ്‌സൊല്യൂട്ട് ഐ എ എസ് അക്കാദമി ഡയറക്ടർ ഡോ. ജോബിൻ എസ് കൊട്ടാരം ഇതേക്കുറിച്ച് മറുനാടനോട് പ്രതികരിക്കുകയും ചെയ്തു. ഷെറിനെ സൗജന്യമായി അബ്‌സൊല്യൂട്ട് അക്കാദമിയാണ് വഹിച്ചതെന്നും രണ്ട് വർഷമായി ഷെറിൻ തങ്ങളുടെ സ്ഥാപനത്തിൽ പരിശീലനം നടത്തിയെന്നുമാണ് ജോബിൻ എസ് കൊട്ടാരത്തിൽ പറഞ്ഞത്. അങ്ങനെ ഒരു വിദ്യാർത്ഥിയുടെ നേട്ടം നജീബ് എങ്ങനെ അവകാശപ്പെടുമെനനാണ ജോബിന്റെ ചോദ്യം. ഒന്നര വർഷത്തിലുള്ള പ്രോസസിൽ വരുന്ന കാര്യം എങ്ങനെ അടുത്തിടെ തുടങ്ങിയ അക്കാദമി അവകാശപ്പെടുന്നും അദ്ദേഹം ചോദിക്കുന്നു. ഒരു ദിവസത്തെ പരിചയം മാത്രമാണ് പെരിന്തൽമണ്ണ അക്കാദമിയുമായുള്ള ബന്ധം. അക്കാദമിയുടെ കീഴിലെ ചിത്രശലഭം പദ്ധതിയെ കുറിച്ച് പുസ്തകവും എഴുതുന്നുണ്ടെന്നും ജോബിൻ പറഞ്ഞു.
ഒരു ജനപ്രതിനിധി തെറ്റായ കാര്യം പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും ജോബിൻ ചോദിക്കുന്നു. മുരളി തുമ്മാരുകുടി, ഋഷിരാജ് സിങ്, പ്രശാന്ത് നായർ തുടങ്ങി നിരവധി പേർ ഇതിന് പിന്നിൽ പ്രവർത്തിച്ചത്. എന്തിനാണ് മറ്റുള്ളവരുടെ വിജയത്തിൽ നജീബ് പങ്കുപറ്റുന്നത്. രാഷ്ട്രീയക്കാർ ഇങ്ങനെ തരം താഴരുതെന്നും ജോബിൻ വിമർശിക്കുന്നു. അബ്‌സൊല്യൂട്ട് നേടിയി വിജയത്തിന്റെ ക്രെഡിറ്റ് എടുക്കാൻ ശ്രമിച്ചാൽ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷെറിന്റെ വിജയത്തെ കുറിച്ച് ജോബിൻ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:
വീൽ ചെയറിൽ നിന്ന് ഇന്ത്യൻ സിവിൽ സർവ്വീസിലേക്ക്... പ്രിയപ്പെട്ട വിദ്യാർത്ഥിനി Sherin Shahana ഇന്ത്യൻ സിവിൽ സർവ്വീസിലേക്ക്.. രണ്ട് വർഷം മുൻപ് ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികളും, നേതൃ രംഗത്തേയ്ക്ക് വരണം എന്ന ആഗ്രഹവുമായാണ് അബ്‌സൊല്യൂട്ട് ഐ എ എസ് അക്കാദമി 'ചിത്ര ശലഭം 'എന്ന പദ്ധതി ആരംഭിച്ചത്... ആദ്യ ബാച്ചിലെ 25 പേരിൽ ഒരാളായാണ് പ്രിയ വിദ്യാർത്ഥിനി ഷെറിൻ വന്നത്.. ഇന്ന് ഷെറിൻ സിവിൽ സെർവിസിലെത്തുമ്പോൾ അത് ഈ വർഷത്തെ ഏറ്റവും ഉജ്വലമായ വിജയമായി മാറുകയാണ്.. അമ്മ മലയാളത്തിനു ഷെറിന്റെ സമ്മാനം.. പ്രതിസന്ധികൾ ഏറെയുണ്ടായിരുന്നുവെങ്കിലും അതിനെ ഒക്കെ അതിജീവിച്ചു പൊളിറ്റിക്കൽ സയൻസിൽ നെറ്റും, ജെ ആർ എഫും ഒക്കെ നേടിയ ഷെറിൻ അബ്‌സൊല്യൂട്ടിലെ ഡിഗ്രി വിദ്യാർത്ഥികളെ ഒഴിവു സമയങ്ങളിൽ പഠിപ്പിക്കുവാനും സമയം കണ്ടെത്തിയിരുന്നു..
ഇംഗ്ലീഷിൽ മികച്ച ജ്ഞാനമുണ്ടായിരുന്നിട്ടും, മലയാള ഭാഷയോടുള്ള സ്‌നേഹം കൊണ്ട് എന്റെ മലയാളം ഓപ്ഷണൽ ക്ലാസ്സിൽ ചേർന്ന്, മുഴുവൻ പരീക്ഷയും മലയാളത്തിൽ എഴുതി, മലയാളത്തിൽ തന്നെ ഇന്റർവ്യൂ നേരിട്ട് ഇന്ത്യൻ സിവിൽ സെർവിസിലെത്തിയ ഷെറിൻ ലോകമെമ്പാടുമുള്ള യുവതയ്ക്ക് പ്രചോദനമാണ്...മുൻ സിവിൽ UPSC മെമ്പർ Roy Paul സാർ, മുൻ ഡി. ജി. പി ഋഷിരാജ് സിങ് സാർ, മുൻ UPSC expert മെമ്പർ M C Dileep Kumar സാർ എന്നിവരുടെ നേതൃത്വത്തിൽ മോക്ക് ഇന്റർവ്യൂ നൽകിയത് ഷെറിന്റെ ആത്മ വിശ്വാസം വർധിപ്പിച്ചു.. എന്നും ഷെറിനെ പ്രോചോദിപ്പിച്ചിരുന്ന, എല്ലാ സഹായങ്ങളും നൽകിയ Murali Thummarakudi സാറിനും ഈ വിജയത്തിൽ പങ്കുണ്ട്.. മോക്ക് ഇന്റർവ്യൂ കഴിഞ്ഞ ഉടനെ ഋഷിരാജ് സിങ് സാർ എന്നോട് പറഞ്ഞത് 'ഈ കുട്ടിക്ക് ഉറപ്പായും സിവിൽ സർവീസ് ലഭിക്കുമെന്നാണ്..
ഷെറിനെ വന്നു കണ്ട് ആത്മ വിശ്വാസം പകർന്ന കളക്ടർ ബ്രോ പ്രശാന്ത്‌സാറിനെയുംഈ അവസരത്തിൽ സ്മരിക്കുന്നു..ഇനിയും, ഒരുപാട് ചിത്ര ശലഭങ്ങൾ നമ്മുടെ ഇടയിൽ നിന്നും വരട്ടെ... നൂറോളം ഭിന്ന ശേഷിക്കാരായ പ്രതിഭകളാണ് ഇപ്പോൾ Absolute IAS Academy യുടെ ചിത്ര ശലഭം ബാച്ചിൽ പഠിക്കുന്നത്.. എല്ലാം ഒരു നിയോഗമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.. ചിങ്ങവനത്തെ ഒരു കടയിൽ നിന്ന് വാങ്ങിയ വനിത മാഗസിനിൽ ഷെറിനെക്കുറിച്ചുള്ള ഒരു ഫീച്ചർ കണ്ടാണ് ഞാൻ ഷെറിനെ ചിത്ര ശലഭം പദ്ധതിയിലേക്ക് ക്ഷണിച്ചത്..ഇന്ത്യയിലെ എല്ലാവരുടെയും, പ്രത്യേകിച്ച് 2.68 കോടി ഭിന്ന ശേഷിക്കാരുടെയും ശബ്ദമായി മാറാൻ, ഒരു നല്ല സിവിൽ സർവീസ് ഓഫീസറായി മാറാൻ ഷെറിനു കഴിയട്ടെ..ഈ വിവരം പറയാൻ ഷെറിൻ എന്നെ ഇപ്പോൾ വിളിച്ചത് ആശുപത്രിയിൽ നിന്നാണ്.. ഒരു അപകടത്തിൽ പെട്ട് കയ്യിൽ ഒരു പൊട്ടലുമായി ആശുപത്രിയിലാണ് ഷെറിൻ.. ഇന്നലെ വിളിച്ചപ്പോഴും ഷെറിനോട് പറഞ്ഞത് എല്ലാ ദുഃഖത്തിന്റെയും അവസാനം ദൈവം സന്തോഷം തരുമെന്നാണ്.. പരമ കാരുണ്യവാനായ ദൈവത്തിനു നന്ദി...ഷെറിൻ സമ്മാനിച്ച ഈ മുണ്ടും, ഷർട്ടും എനിക്ക് ലഭിച്ച ഏറ്റവും വില പിടിപ്പുള്ള സമ്മാനമായാണ് എനിക്ക് അനുഭവപ്പെടുന്നത്.. പ്രാർത്ഥനയോടെ ഡോ. ജോബിൻ എസ് കൊട്ടാരം, ഡയറക്ടർ, അബ്‌സൊല്യൂട്ട് ഐ എ എസ് അക്കാദമി.
ഷെറിൻ ഷഹാനയുടെ കഥയിങ്ങനെ:
ഷെറിൻ ഷഹാനയെ വീൽചെയറിലാക്കിയത് ആറ് വർഷം മുമ്പ് സംഭവിച്ച അപ്രതീക്ഷിത് അപകടമായിരുന്നു. എന്നാൽ, അപ്രതീക്ഷിത ദുരന്തത്തിൽ പരിതപിച്ച് ഷെറിൻ വെറുതേ ഇരുന്നില്ല. അശ്രദ്ധമായൊരു ചുവടുവെപ്പിൽ വീടിന്റെ ടെറസിൽ നിന്ന് ഷെറിൻ വീഴുകയായിരുന്നു. പി.ജി പരീക്ഷ കഴിഞ്ഞ് അവധിക്കാലത്തെ ആദ്യ ദിവസം ടെറസിൽ വിരിച്ചിട്ട വസ്ത്രം എടുക്കാൻ പോയതായിരുന്നു ഷെറിൻ. മഴ പെയ്ത് കുതിർന്നു കിടന്നതുകൊണ്ട് വസ്ത്രം വലിച്ചെടുക്കുന്നതിനിടെ വഴുതി മുന്നോട്ട് ആഞ്ഞു. സൺഷെയ്ഡിൽ ചെന്നിടിച്ച് ഷെറിൻ താഴേക്ക് വീണു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു, രണ്ട് വാരിയെല്ലുകൾ പൊട്ടി.
നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഷെറിന് അധികകാലം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നു പോലും ഡോക്ടർമാർ അഭിപ്രായപ്പെട്ടു. എന്നാൽ, സംഭവിച്ചത് മറ്റൊന്നായിരുന്നു. ഷെറിൻ അതിജീവിച്ചു. അവിടെ നിന്നുള്ള തുടർ പോരാട്ടമാണ് ഷെറിൻ ഷഹാനയെ നെറ്റ് പരീക്ഷാ വിജയവും ഇപ്പോൾ സിവിൽ സർവീസും നേടുന്നതിലേക്ക് എത്തിച്ചത്.
പരേതനായ ഉസ്മാന്റെയും ആമിനയുടെയും മക്കളിൽ ഇളയവളായ ഷെറിന് ഉമ്മയാണ് ഏറ്റവും വലിയ പിന്തുണ. കോഴിക്കോട് നിന്നുള്ള യാത്രയ്ക്കിടെ താമരശ്ശേരിയിൽ വെച്ച് ഷെറിൻ മറ്റൊരു അപകടത്തിൽപ്പെട്ടു. ഈ അപകടത്തിൽ കാലിന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണിപ്പോൾ. അവിടെവച്ചാണ് സിവിൽ സർവീസ് നേട്ടം ഷെറിൻ അറിയുന്നത്.
ആദ്യ അപകടത്തിൽ രണ്ട് വർഷത്തോളം പൂർണ്ണമായും കിടക്കയിൽത്തന്നെയായിരുന്നു ഷെറിന്റെ ജീവിതം. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതുകൊണ്ട് പരസഹായമില്ലാതെ എഴുന്നേൽക്കാനും അധികനേരം ഇരിക്കാനും കഴിയുമായിരുന്നില്ല. പി.ജി.ഫലം കാത്തിരിക്കുമ്പോഴായിരുന്നു ഈ അപകടം. ഡിഗ്രിയും പിജിയും പൊളിറ്റിക്കൽ സയൻസിലായിരുന്നു. പുറത്ത് പോയി പഠിക്കാനുള്ള സാഹചര്യമില്ലാത്തതുകൊണ്ടും വീട്ടിൽ പോയി വരാനുള്ള സൗകര്യാർഥവുമാണ് പൊളിറ്റികൽ സയൻസ് തിരഞ്ഞെടുത്തത്.
ഐക്യരാഷ്ട്ര സഭാ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടിയെ കണ്ടതാണ് ജീവിതത്തിൽ വഴിത്തിരിവായത്. ജോലി ചെയ്യാൻ സാധിക്കുമെന്ന് ബോധ്യപ്പെടുത്താനായി ഡേറ്റാ കലക്ഷൻ, പൊളിറ്റിക്കൽ അനലൈസ് തുടങ്ങിയ ജോലികൾ തുമ്മാരുടി ഷെറിനെ ഏൽപിച്ചിരുന്നു. എന്തും ചെയ്യാൻ തനിക്കും കഴിയുമെന്നുള്ള ആത്മവിശ്വാസം ഇത് ഷെറിന് നൽകി. പിന്നീട് അയൽപക്കത്തെ കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ തുടങ്ങി. ഇതിനിടെ നാഷണണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷയും ഷെറിൻ പാസായി. തുടർന്നുള്ള ഉപരിപഠനത്തിലും മുരളി തുമ്മാരുകുടിയുടെ പിന്തുണച്ചു.
കാലിക്കറ്റ് സർവകലാശാലയിൽ നിന്നും പിഎച്ച്ഡിയും ചെയ്യുന്നുണ്ട്. 2017-ൽ ഷെറിന് അപകടം പറ്റുന്നതിന്റെ രണ്ട് വർഷം മുമ്പാണ് പിതാവ് ഉസ്മാൻ ഈ ലോകത്തോട് വിടപറയുന്നത്. കോളേജിലിരിക്കുമ്പോഴാണ് ഷെറിന് മരണ വിവരം അറിയുന്നത്. ഷെറിനും കുടുംബത്തിനും അത് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. സാമ്പത്തകമായി വലിയ പ്രയാസം ഷെറിനും ഉമ്മയും സഹോദരിമാരും അനുഭവിച്ചു. അതിനെ എല്ലാം അതിജീവിക്കാനും സാധിച്ചു. കണിയാമ്പറ്റ സർക്കാർ സ്‌കൂളിലായിരുന്നു ഷെറിന്റെ പ്രാഥമിക പഠനം. ബത്തേരി സെന്റ് മേരിസ് കോളേജിലാണ് ബിരുദവും ബിരുദാനന്തര പഠനവും പൂർത്തായാക്കിയത്. അബ്‌സൊല്യൂട്ട് അക്കാദമിയിലായിരുന്നു പരിശീലനം.
Stories you may Like
- ഷെറിൻ ഷഹാനയുടെ പോസിറ്റീവ് കഥ പറഞ്ഞ് മുരളി തുമ്മാരുകുടി
- വീൽച്ചെയറിൽ ഇരുന്ന് സിവിൽ സർവീസ് നേടി ഷെറിൻ ഷഹാന
- വിവാഹ മോചനമില്ലാതെ രണ്ടാംകെട്ട്; ഭർതൃവീട്ടിലേക്ക് പ്രതിഷേധവുമായി യുവതിയും മക
- ഷഹാനയ്ക്ക് പറന്നു നടക്കണം, ഫാഷനിൽ ജീവിക്കണം
- തിരുവല്ലം സ്വദേശിനിയുടെ മരണം: ഒളിവിലായിരുന്ന ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍