കുരങ്ങിനെ ഓടിക്കാൻ പടക്കം പൊട്ടിക്കുമ്പോൾ പിന്നിലൊരു ഗർജനം; തിരിഞ്ഞു നോക്കുമ്പോൾ കടുവ: ചാടിക്കയറിയ മരത്തിൽ നിന്ന് പിടിവിട്ട് താഴെ പതിച്ചു; ഒറ്റയോട്ടത്തിന് വീട്ടിലെത്തി കതകടച്ചു; കടുവ വിലസുന്ന വടശേരിക്കരയിൽ ജീവൻ രക്ഷപ്പെട്ട കഥ പറഞ്ഞ് റെജി ജോൺ: കൂട്ടിൽ കയറാത്ത കടുവയെ മെരുക്കാനാവാതെ സർക്കാരും വനപാലകരും
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: വടശേരിക്കര ഒളികല്ല് മണിമലയേത്ത് റെജി ജോണിന് അതൊരു അത്ഭുതകരമായ രക്ഷപ്പെടലായിരുന്നു. തൊട്ടുപിന്നിൽ വന്നു നിന്ന കടുവയുടെ ദംഷ്ട്രകളിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത് ആയുസിന്റെ ബലം കൊണ്ടു മാത്രം. കടുവയുടെ നേതൃത്വത്തിൽ കാട്ടുപോത്തും കാട്ടാനക്കൂട്ടവും വിലസുന്ന വടശേരിക്കര, ഒളികല്ല്, ബൗണ്ടറി പ്രദേശത്തുള്ളവർക്ക് ഇപ്പോൾ ഉറക്കമില്ലാത്ത രാവും തെരച്ചിലിന്റെ പകലുകളുമാണ്. കാണാമറയത്ത് കടുവയുണ്ട്. ഇടയ്ക്കവൻ വരും. ഒരു ആടിനെയും കടിച്ചെടുത്ത് മടങ്ങും. കടുവ വിശ്രമിക്കുമ്പോൾ കാട്ടാനക്കൂട്ടവും കാട്ടുപോത്തിൻ കൂട്ടവും ഇറങ്ങും. വടശേരിക്കര എന്ന മലയോര മേഖല അശാന്തിയിലാണ്. ഒരു കൂടും വച്ച് വനപാലകർ റോന്തു ചുറ്റുന്നു. കടുവ കൂട്ടിലെ ആട്ടിൻകുട്ടിയെ എടുക്കാൻ വരുന്നില്ല. പകരം വീടിന്റെ തൊഴുത്തിലെത്തി ആട്ടിൻകുട്ടിയെ പിടിച്ച് തിന്നുന്നു.
ഒളികല്ലിന് സമീപം മണിമലയത്ത് റബർ തോട്ടത്തിൽ ടാപ്പിങ്ങിന് ഇറങ്ങിയ റെജി ജോൺ ആണ് കടുവയെ മുഖാമുഖം കണ്ടത്. കടുവയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട കഥ റെജി പറയുന്നത് ഇങ്ങനെ: ബുധനാഴ്ച രാവിലെയാണ് സംഭവം. റബർ വെട്ടിക്കൊണ്ടു നിൽക്കുമ്പോൾ കുരങ്ങുകളുടെ കരച്ചിൽ കേട്ട് പടക്കം പൊട്ടിക്കാൻ തുനിയുകയായിരുന്നു. ഒരു പടക്കം പൊട്ടിച്ച് കാണണം. പിന്നിൽ ഒരു ഗർജനം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടുപിന്നിൽ നിൽക്കുന്നു കടുവ. ഭയന്നു പോയ ഞാൻ മുന്നിൽ കണ്ട റബർ മരത്തിൽ അള്ളിക്കയറി. ജീവിൻ നഷ്ടമായെന്ന് ഉറപ്പിച്ച് റബർ മരത്തിലിരിക്കുമ്പോൾ അതിൽ നിന്ന് പിടിവിട്ട് താഴെപ്പോയി. പിന്നൊന്നും നോക്കിയില്ല. ഒറ്റയോട്ടത്തിന് വീടിന്റെ കുളിമുറിയിൽ കയറി ഇരുന്നു. ഇതു കണ്ട് ഭാര്യ അലറി വിളിച്ചു. കുളിമുറിയിൽ നിന്നിറങ്ങി വീടിനുള്ളിൽ കയറി കതകടച്ചപ്പോൾ കടുവ വീടിന് പിന്നിൽ നിൽക്കുന്നുണ്ടായിരുന്നു. അവിടിരുന്നു കൊണ്ട് അയൽ വാസികളെ വിളിച്ചു കൂട്ടിയപ്പോഴേക്കും കടുവ അപ്രത്യക്ഷ്യമായി. ജീവൻ തിരിച്ചു കിട്ടിയെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ റെജിക്ക് പരുക്കേൽക്കുകയും ചെയ്തു.
ഇനി വ്യാഴാഴ്ച രാവിലെ കടുവയെ കണ്ടത് കോളാമലയിൽ വച്ച് ഓതറയിൽ ശശി എന്നയാളാണ്. ജോലിക്ക് പോകാൻ വേണ്ടി വരുന്ന വഴിയാണ് ശശി കടുവയെ കണ്ടത്. നിലവിളിച്ചു കൊണ്ട് ഓടാൻ മാത്രമേ കഴിഞ്ഞുള്ളൂ. മൂന്നു ദിവസം മുൻപ് ചെമ്മരത്തിമൂട് ഭാഗത്ത് വാർഡ് മെമ്പർ അമ്പിളി സദാനന്ദന്റെ വീട്ടിൽ നിന്ന് കടുവ ആടിനെ പിടിച്ചു കൊണ്ടു പോയിരുന്നു. പിറ്റേന്ന് രാവിലെ ആടിന്റെ അവശിഷ്ം സമീപ സ്ഥലത്ത് നിന്ന് കിട്ടി. ബുധനാഴ്ച രാത്രി കുമ്പളത്താമൺ മണപ്പാട്ട് രാമചന്ദ്രൻ നായരുടെ വീട്ടിലെ ആട്ടിൻകൂട് പൊളിച്ച് തള്ളയാടിനെ കൊണ്ടു പോയിരുന്നു. ഈ ആടിന് മൂന്നു കുട്ടികളുണ്ട്. കൂടിന് സമീപം കടുവയുടെ കാൽപ്പാടുകൾ കണ്ടു. വ്യാഴാഴ്ച പുലർച്ചെ കടു തിന്ന ആടിന്റെ അവശിഷ്ടം കണ്ടെത്തി.
കടുവയെ പിടിക്കാനായി ആട്ടിൻകുട്ടിയെയും ഇട്ട് കൂട് സ്ഥാപിച്ചിരുന്നു. എന്നാൽ, കടുവ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. അതേ സമയം, ചൊവ്വാഴ്ച രാത്രി കടുവയുടെ ഗർജനം പ്രദേശത്ത് മുഴങ്ങി. പ്രദേശവാസികൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ കടുവയെ വരവ് അറിയിച്ചു. ഇതു കാരണം ജനങ്ങൾ ഭയന്ന് വീടുകളിൽ തന്നെ കഴിയുകയാണ്. അതിനിടെയാണ് രാത്രികാലങ്ങളിൽ ഒരു കാട്ടുപോത്തിന്റെ വരവ്. ബൗണ്ടറി സ്കൂളിന് സമീപം ചൊവ്വാഴ്ചയും ബുധനാഴ്ചയും രാത്രി കാട്ടുപോത്ത് ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരുന്നു. കാട്ടാനക്കൂട്ടവും കാട്ടുപോത്തിൻ കൂട്ടവും ഇന്നലെ രാത്രിയും പ്രദേശത്ത് ചുറ്റിക്കറങ്ങി. ഇങ്ങനെ വന്യമൃഗങ്ങളുടെ ഒരു സംഘടിത ആക്രമണം ആദ്യമാണെന്ന് പ്രദേശവാസികൾ പറയുന്നു.
കൂടു സ്ഥാപിച്ചതോടെ ഉത്തരവാദിത്തം തീർത്ത് സർക്കാരും വനപാലകരും
കടുവയെ പിടിക്കാൻ ആട്ടിൻകുട്ടിയെ വച്ച് കെണിയൊരുക്കിയതോടെ തങ്ങളുടെ ഉത്തരവാദിത്തം തിർന്നുവെന്ന മട്ടിലാണ് സർക്കാരും വനപാലകരും. പെരുനാട്, ബഥനി, പുതുവൽ മേഖലകളിൽ കഴിഞ്ഞ ഒരു മാസമായി ഭീതി പരത്തുന്ന കടുവയാണ് അടുത്ത പ്രദേശമായ വടശേരിക്കര ഒളികല്ലിലും ബൗണ്ടറിയിലും ഇപ്പോൾ കറങ്ങി നടക്കുന്നത് എന്നാണ് സംശയം. പെരുനാട്ടിൽ മൂന്നു പശുക്കളെ കൊന്നു തിന്ന കടുവയെ പിടികൂടാൻ വിവിധ സ്ഥലങ്ങളിൽ കൂട് സ്ഥാപിച്ചിരുന്നു.
ഡ്രോൺ നിരീക്ഷണവും നടത്തി. യാതൊരു ഫലവും ഉണ്ടായില്ല. അതിനിടെയാണ് കടുവ വടശേരിക്കര മേഖലയിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം രണ്ട് ആടിനെ തിന്നു. ഇവിടെയും ഒരു കെണി കൊണ്ടു വച്ചു. വനപാലക സംഘം റോന്തു ചുറ്റുകയും ചെയ്യുന്നു. ഇത്ര മാത്രം ഗൗരവമാണ് വിഷയത്തിന് കൊടുത്തിട്ടുള്ളത്. ഒരു പ്രദേശത്തിനാകെ ഉറക്കം നഷ്ടപ്പെട്ടിട്ട് ദിവസങ്ങളാകുന്നു. കുട്ടികൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. കർഷകർക്ക് കൃഷിയിടത്തിലേക്ക് പോകാനോ തൊഴിലാളികൾക്ക് തൊഴിലിന് പോകാനോ കഴിയുന്നില്ല. ശല്യക്കാരനായ കടവുയെ കാടിളക്കി മയക്കുവെടി വച്ച് പിടിക്കുക എന്നത് മാത്രമാണ് ഏക പോംവഴി. അതിന് തക്ക ഗൗരവം സംഭവത്തിന് കൊടുക്കാത്തത് കാരണം ഇങ്ങനെ ഒരു തീരുമാനം ഉണ്ടായിട്ടുമില്ല. എരുമേലിയിൽ കാട്ടുപോത്ത് രണ്ടു പേരുടെ ജീവനെടുത്തതു പോലെ ഇവിടെ കടുവ മനുഷ്യനെ കൊല്ലുന്നത് വരെ ഉദാസീനത തുടരുമെന്നാണ് നാട്ടുകാർ പറയുന്നത്.
കാടുമൂടി കിടക്കുന്ന സ്വകാര്യ പറമ്പുകൾ തെളിക്കണം
വടശേരിക്കര: ഗ്രാമപഞ്ചായത്തിലെ അതിർത്തിക്കുള്ളിൽ കാടുമൂടി കിടക്കുന്ന പറമ്പുകൾ തെളിച്ച് അപകടമുക്തമാക്കുന്നതിന് ആസ്തിയുടെ ഉടമസ്ഥനോ കൈവശക്കാരനോ നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഇനിയൊരു നോട്ടീസോ അറിയിപ്പോ കൂടാതെ ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ നിന്നും സ്വീകരിക്കും. ഇത് സംബന്ധിച്ച് ഗ്രാമപഞ്ചായത്തിന് നേരിടുന്ന ചെലവ് ഉടമസ്ഥനിൽ നിന്നോ കൈവശക്കാരനിൽ നിന്നോ പിഴ പലിശയോടു കൂടി റവന്യൂ റിക്കവറി നടപടികളിലൂടെ ഈടാക്കും. അപായമുണ്ടാകുന്ന പക്ഷം കാരണക്കാരനായതിന് പ്രഥമ കക്ഷിയായി ഈ പരിസങ്ങളുടെ ഉടമസ്ഥനെയോ കൈവശക്കാരനെയോ പ്രോസിക്യൂട്ട് ചെയ്യുന്നതാണെന്നും വടശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
നാട്ടിലിറങ്ങുന്ന വന്യജീവികളെ കണ്ടാലുടൻ വെടിവയ്ക്കാൻ അനുമതി നൽകണം: പുതുശേരി
ദിനംപ്രതി കടുവ ഇറങ്ങി പ്രശ്നം അതീവ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നാട്ടിലിറങ്ങുന്ന വന്യജീവികളെ കണ്ടാലുടൻ വെടിവെക്കാനുള്ള നിർദ്ദേശം നൽകണമെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി ആവശ്യപ്പെട്ടു. വന്യജീവികൾ നാട്ടിലിറങ്ങി നടത്തുന്ന അക്രമങ്ങൾ സ്ഥിരം പതിവായിട്ടും ഫലപ്രദമായി പ്രതിരോധിച്ച് ജനങ്ങളുടെ ൈ്വസര ജീവിതം ഉറപ്പാക്കേണ്ട സർക്കാർ പുലർത്തുന്ന നിസ്സംഗത കുറ്റകരമായ അനാസ്ഥയാണ്.
നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിൽ ഉറക്കം പോലും നഷ്ടപ്പെട്ട് ജനങ്ങൾ ഭയവിഹ്വലരായി കഴിയുകയാണ്.ഇത്രയും കാലമായിട്ടും ഇതിനുവേണ്ടി ഒരു ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ പോലും സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല ജനങ്ങളുടെ പ്രതിഷേധത്തെയും അതിനുവേണ്ടി ഉയരുന്ന മുറവിളികളെയും അപഹസിക്കാനാണ് വനം മന്ത്രിയും സർക്കാരും ശ്രമിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന ഒരു ഗവൺമെന്റ് പ്രാഥമികമായി നിർവഹിക്കേണ്ട ഭരണഘടനാ ഉത്തരവാദിത്തമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്.
കാലഹരണപ്പെട്ട വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന് ജനങ്ങളും മാധവ് ഗാഡ്ഗിലിനെ പോലെയുള്ള പ്രമുഖരും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാവാത്തത് ദുരുദ്ദേശപരമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കടുവ ഇറങ്ങിയ റെജി ജോണിന്റെയും തിങ്കളാഴ്ച കടുവ ആടിനെ പിടിച്ചു കൊണ്ടു പോയ വി. ടി. സദാനന്ദന്റെയും വീടുകൾ പുതുശേരിയും കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാജൻ മാത്യു, റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് രാജീവ് താമരപ്പള്ളി, രഘു വേങ്ങാട്ടൂർ എന്നിവരും സന്ദർശിച്ചു.
Stories you may Like
- വടശേരിക്കര ബൗണ്ടറിയിൽ കടുവയും കാട്ടുപോത്തും ആനയും ഒന്നിച്ചെത്തി
- വടശേരിക്കര പഞ്ചായത്തിൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങി
- വനമേഖലയിൽ മാലിന്യം നിക്ഷേപിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് വനപാലകർ
- സിൽവർ ലൈൻ പങ്കപ്പാട് ഒഴിയും മുമ്പേ ചെങ്ങന്നൂർ-പമ്പ റെയിൽ സർവേ
- ചാക്കിലാക്കി കാട്ടിൽ വലിച്ചെറിഞ്ഞ ബാറ്ററിയും കണ്ടെടുത്തു; സംഭവം വടശേരിക്കരയിൽ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്