ഡൽഹിയിൽ അധികാരത്തർക്കം മുറുകുന്നു; ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനുള്ള കേന്ദ്ര ഓർഡിനൻസിനെ നിയമ വഴിയിൽ നേരിടാൻ ആം ആദ്മി പാർട്ടി; ഒാർഡിനൻസ് രാജ്യസഭയിൽ പാസാക്കാൻ അനുവദിക്കരുത്; ഓർഡിനൻസിലൂടെ കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അവഹേളിക്കുകയാണെന്ന് അരവിന്ദ് കെജ്രിവാൾ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി സർക്കാറിനെ നിയന്ത്രിക്കാൻ വളഞ്ഞ വഴി തേടുകയാണ് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ഡൽഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിനായി ഓർഡിനൻസ് മാർഗമാണ് കേന്ദ്രം തേടുന്നത്. കേന്ദ്ര ഓർഡിനൻസിനെ നിയമത്തിന്റെ വഴിയിലൂടെ നേരിടുന്നതിനൊപ്പം രാഷ്ട്രീയമായ പോരാട്ട വഴിയും തുറക്കുകയാണ് ആം ആദ്മി പാർട്ടി. ഓർഡിനൻസ് രാജ്യസഭയിൽ പാസാക്കാൻ അനുവദിക്കരുത് എന്നാണ് ആം ആദ്മിയുടെ ആവശ്യം. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനുള്ള അധികാരം ഡൽഹി സർക്കാരിന് നൽകിയ കോടതിവിധി മറികടക്കാൻ സഹായിക്കുന്നതാണ് ഓർഡിനൻസ്.
ഓർഡിനൻസിലൂടെ കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അവഹേളിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. പൊലീസ്, റവന്യു ഒഴികെ ബാക്കി വകുപ്പുകളിലെ അധികാരവും സിവിൽ സർവീസ് ഉദ്യോഗസ്ഥരെ നിയയിക്കാനും നിയന്ത്രിക്കാനുമുള്ള അധികാരവും തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് ഒരു സന്ദേഹത്തിനും ഇടയില്ലാതെ സുപ്രിംകോടതി വ്യക്തമാക്കിയതാണ്. അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ വിധി അപ്രസക്തമാക്കുന്ന രീതിയിലാണ് നിയമനത്തെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാൻ ലെഫ്റ്റനന്റ് ഗവർണർക്ക് ഓർഡിനൻസിലൂടെ കേന്ദ്രം അധികാരം നൽകിയിരിക്കുന്നത്.
അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ബില്ലായി അവതരിപ്പിച്ചു പാസാക്കിയില്ലെങ്കിൽ ഓർഡിനൻസ് അസാധുവാകും. ലോക്സഭയിൽ ബില്ല് പാസാക്കാൻ ബിജെപിക്ക് ഭൂരിപക്ഷം ഉണ്ടെങ്കിലും രാജ്യസഭയിൽ ഏതെങ്കിലും പ്രതിപക്ഷ കക്ഷികളുടെ സഹായം കൂടി വേണം. രാജ്യസഭയിൽ ബില്ലിനെ എതിർക്കണമെന്നാണ് കെജ്രിവാളിന്റെ ആവശ്യം.
മെയ് 11ന് വന്ന സുപ്രിംകോടതി വിധിയെ മറികടക്കാനുള്ള ഓർഡിനൻസ് കൊണ്ടുവന്നത് 19ന് കോടതി വേനലവധിക്ക് പിരിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമായിരുന്നു. തുറന്ന കോടതിയിൽ വാദം കേൾക്കണം എന്നാവശ്യപ്പെട്ടു കേന്ദ്രം പുനഃപരിശോധന ഹരജി സമർപ്പിക്കുകയും ചെയ്തു. ജൂലൈ ആദ്യവാരം കഴിയാതെ ഭരണഘടനാ ബെഞ്ച് ചേരാൻ കഴിയില്ല. നിലവിൽ അവധിക്കാല ബെഞ്ച് മാത്രമാണ് സുപ്രിംകോടതിയിൽ പ്രവർത്തിക്കുന്നത്.
സുപ്രധാന തസ്തികകകളിൽ ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ഡൽഹി സർക്കാരിന് സുപ്രീംകോടതി നൽകിയ അധികാരങ്ങൾ ഓർഡിനൻസിലൂടെ കേന്ദ്രസർക്കാർ ഇല്ലാതാക്കിയിട്ടുണ്ട്. ഓർഡിനൻസ് രാഷ്ട്രപതി അംഗീകരിച്ച് വെള്ളിയാഴ്ച്ച രാത്രി വൈകി അസാധാരണ ഗസറ്റ് വിജ്ഞാപനവും പുറപ്പെടുവിച്ചു.
ഉദ്യോഗസ്ഥരുടെ നിയമനം,സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളിൽ ശുപാർശ നൽകാൻ 'നാഷണൽ ക്യാപിറ്റൽ സിവിൽ സർവ്വീസസ് അഥോറിറ്റി' രൂപീകരിക്കുമെന്ന് വെള്ളിയാഴ്ച്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ഡൽഹി മുഖ്യമന്ത്രി തലവനായ അഥോറിറ്റിയിൽ ഡൽഹി ചീഫ്സെക്രട്ടറിയും പ്രിൻസിപ്പൽ ഹോം സെക്രട്ടറിയും മറ്റംഗങ്ങൾ. അഥോറിറ്റി ശുപാർശകളിൽ അന്തിമതീരുമാനമെടുക്കേണ്ടത് ലെഫ്റ്റനന്റ് ഗവർണറാണെന്നും വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നു.
ഉദ്യോഗസ്ഥരുടെ നിയന്ത്രണം ഉൾപ്പടെയുള്ള വിഷയങ്ങളിൽ അധികാരം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് ഈ മാസം 11നാണ് സുപ്രീംകോടതി ഭരണഘടനാബെഞ്ച് വിധിച്ചത്. ലെഫ്.ഗവർണർ സർക്കാരിന്റെ ഉപദേശ, നിർദേശങ്ങൾ പ്രകാരം പ്രവർത്തിക്കണമെന്നും വിധിയിൽ ഭരണഘടനാബെഞ്ച് നിർദേശിച്ചിരുന്നു. പരമോന്നതകോടതിയുടെ വിധി വന്ന് ഒരാഴ്ച്ച മാത്രം പിന്നിട്ട അവസരത്തിലാണ് മോദി സർക്കാർ ഓർഡിനൻസിലൂടെ അത് അസാധുവാക്കിയത്. സുപ്രീംകോടതി വിധി ഓർഡിനൻസിലൂടെ അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടിക്ക് എതിരെ രാഷ്ട്രീയ, നിയമ മേഖലകളിൽ നിന്നും കടുത്ത വിമർശനങ്ങൾ ഉയർന്നു.
ഇതേതുടർന്ന്, വിധി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഓർഡിനൻസിന് എതിരെ ഉടൻ കോടതിയെ സമീപിക്കുമെന്ന് ആംആദ്മിയും അറിയിച്ചു. ഇതോടെ, ഡൽഹിയിൽ സർക്കാരും ലെഫ്.ഗവർണറും തമ്മിലുള്ള അധികാരത്തർക്കം വീണ്ടും സുപ്രീംകോടതിയുടെ കളത്തിലെത്തും.
രാജ്യതാൽപര്യം കണക്കിലെടുത്താണ് ഓർഡിൻസ് പുറപ്പെടുവിക്കുന്നതെന്ന പരിഹാസ്യമായ അവകാശവാദമാണ് കേന്ദ്രസർക്കാർ ഉന്നയിക്കുന്നത്. ഡൽഹിയുമായി ബന്ധപ്പെട്ട് എന്ത് തീരുമാനങ്ങൾ എടുത്താലും അത് ഡൽഹിയെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബാധിക്കും. പാർലമെന്റ്, സുപ്രീംകോടതി, മന്ത്രാലയങ്ങൾ, നയതന്ത്രകാര്യാലയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ സ്ഥിതി ബാധിക്കുന്ന ഒന്നും അനുവദിക്കാൻ കഴിയില്ല. ഈ ചെയ്യുന്ന സ്ഥലം കൂടിയാണ് ഡൽഹി. രാജ്യത്തിന്റെ പ്രതിച്ഛായ, വിശ്വാസ്യത, അന്തസ്സ് തുടങ്ങിയകാര്യങ്ങളെ സാഹചര്യത്തിലാണ്, ഓർഡിനൻസ് പുറപ്പെടുവിക്കുന്നതെന്നും കേന്ദ്രസർക്കാർ അവകാശപ്പെട്ടു.
ക്രമസമാധാനം,പൊലീസ്, ഭൂമി ഒഴിച്ചുള്ള മേഖലകളിൽ നിയമനിർമ്മാണ, ഭരണനിർവഹണ അധികാരങ്ങൾ ആംആദ്മി സർക്കാരിനാണെന്ന നിർണായക വിധിയാണ് ഈ മാസം 11ന് സുപ്രീംകോടതി പുറപ്പെടുവിച്ചത്. കേന്ദ്രസർക്കാരിന്റെ ആജ്ഞാനുവർത്തിയായ ലെഫ്റ്റനന്റ് ഗവർണറുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കുന്നതായിരുന്നു ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയന്ത്രണം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ആംആദ്മി സർക്കാരിനാണ് അധികാരമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജനാധിപത്യം നിലനിൽക്കണമെങ്കിൽ സർക്കാർ നയങ്ങൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണം ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന് തന്നെ ആയിരിക്കണമെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തി.
എന്താണ് ഓർഡിനൻസ്?
ദി ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ജിഎൻസിഡിഡി) ആക്റ്റ് ഭേദഗതി ചെയ്താണ് 'നാഷണൽ ക്യാപിറ്റൽ സിവിൽ സർവ്വീസസ് അഥോറിറ്റി' രൂപീകരിക്കുന്നത്. സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ വിധിയിലൂടെ ലെഫ്. ഗവർണർ വി കെ സക്സേനയ്ക്ക് നഷ്ടപ്പെട്ട അധികാരങ്ങൾ മുഴുവൻ അദ്ദേഹത്തിന് തിരിച്ചുനൽകുന്നതാണ് ഈ നടപടി. ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം, വകുപ്പുതല അന്വേഷണം തുടങ്ങിയ കാര്യങ്ങളിൽ സിവിൽ സർവ്വീസസ് അഥോറിറ്റിക്ക് ശുപാർശകൾ കൈമാറാം. പക്ഷേ, അന്തിമതീരുമാനം ലെഫ.ഗവർണറുടേതാകും. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ലെഫ്. ഗവർണർക്ക് ആവശ്യമായ എല്ലാ രേഖകളും വിളിച്ചുവരുത്താം. ശുപാർശയോട് വിയോജിപ്പുണ്ടെങ്കിൽ അക്കാര്യം രേഖപ്പെടുത്തി ലെഫ്.ഗവർണർക്ക് ഫയൽ മടക്കാം. ഏതെങ്കിലും രീതിയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുകയാണെങ്കിൽ അന്തിമതീരുമാനം ലെഫ്. ഗവർണറുടേതാകും.
സുപ്രീംകോടതി തന്നെ എതിരെ നിന്നാലും തങ്ങൾ വിചാരിക്കുന്നതേ ഈ രാജ്യത്ത് നടക്കുള്ളുവെന്ന് സ്ഥാപിക്കുകയാണ് മോദി സർക്കാറെന്ന് കപിൽ സിബൽ കുറ്റപ്പെടുത്തി. ഭരണപരമായ കാര്യങ്ങളിലെ നിർണായക ചുമതലകളുടെ കടിഞ്ഞാൺ ഡൽഹി സർക്കാരിനാണെന്ന് സുപ്രീംകോടതി വിധിച്ചു. അത് കേന്ദ്രസർക്കാരിനുള്ള സന്ദേശമായിരുന്നു. എന്നാൽ, ഓർഡിനൻസിലൂടെ 'നിങ്ങൾ എതിർത്താലും ഞങ്ങൾ വിചാരിച്ചതേ ഈ രാജ്യത്ത് നടക്കുകയുള്ളു' എന്ന സന്ദേശം സർക്കാർ കോടതിക്ക് നൽകിയിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍