ആനശല്യത്തിന്റെ മറവിൽ നേര്യമഗലം റെയ്ഞ്ചിൽ വെട്ടിവെളുപ്പിച്ചത് ഏക്കറുകണക്കിന് വനം; ഒരുലോഡ് മരത്തടിക്ക് വനം വകുപ്പ് ജീവനക്കാർക്ക് 15,000 വരെ കൈമടക്ക്; രാഷ്ട്രീയ സ്വാധീനമുള്ള ഇടനിലക്കാരുടെ ആസൂത്രണത്തിൽ രണ്ടുമാസത്തിൽ ഏറെയായി മരംമുറി നടന്നിട്ടും ഒന്നും അറിഞ്ഞില്ലെന്ന ഭാവത്തിൽ വനംവകുപ്പ്; വിവാദ മരംമുറിയിൽ അന്വേഷണം തുടങ്ങിയിടത്ത് തന്നെ അവസാനിക്കും
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചിൽ പഴമ്പിള്ളിച്ചാൽ കാഞ്ഞിരവേലി എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ വനംവകുപ്പിന്റെ അന്വേഷണം തുടങ്ങിയിടത്തുതന്നെ അവസാനിക്കാൻ സാധ്യത. കേസിൽ പ്രതി സ്ഥാനത്തുള്ള രാഷ്ടട്രീയ പാർട്ടി നേതാക്കളും ഇവർക്ക് കൂട്ടുനിന്ന വനംവകുപ്പ് ജീവനക്കാരും അന്വേഷണം അവസാനിപ്പിക്കാൻ അണിയറയിൽ ആസൂത്രിത നീക്കം നടത്തിവരുന്നതായിട്ടാണ് അറിയുന്നത്.
വൻ തോതിൽ തടി മുറിച്ച് കടത്തിയവരെ ഒഴിവാക്കി, മേഖലയിലെ സാധാരണക്കാരിൽ ചിലരുടെ പേരിൽ നിസാര വകുപ്പിട്ട് കേസ് ചാർജ്ജുചെയ്ത് , നടപടികൾ പൂർത്തിയാക്കി ഫയൽ അടച്ചുപൂട്ടാൻ അധികൃതർ നീക്കം ആരംഭിച്ചതായിട്ടാണ് സൂചന. വാളറ ഫോറസ്റ്റ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തെങ്കിലും നടപടികൾ കാര്യമായി മുന്നോട്ടുനീങ്ങിയിട്ടില്ലന്നാണ് അറിയുന്നത്. മേഖലയിലെ കൈവശ ഭൂമിയിൽ നിന്നും അനധികൃതമായി മരങ്ങൾ മുറിച്ചുകടത്തിയതിനാണ് വാളറ ഫോറസ്റ്റ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മരം മുറിക്കൽ സംബന്ധിച്ച് മറുനാടൻ മലയാളി ചിത്രങ്ങൾ സഹിതം വാർത്ത റിപ്പോർട്ടുചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് കേസ് ചാർജ്ജ് ചെയ്ത്, അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
രാഷ്ട്രീയ പാർട്ടി പ്രവർത്തകരായ ഇടനിലക്കാരും വനംവകുപ്പുജീവനക്കാരിൽ ചിലരും ചേർന്നാണ് വനംകൊള്ള ആസൂത്രണം ചെയ്തതെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. വിവരം പുറത്തുവന്നതോടെ പിടിച്ചുനിൽക്കാൻ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്്തെങ്കിലും നടപടികൾക്ക് ഒച്ചിഴയും വേഗം മാത്രമാണെന്നാണ് അന്വേഷണത്തിൽ നിന്നും ലഭിച്ച വിവരം. കേസിൽ എത്ര പ്രതികൾ ഉണ്ട്, എത്ര മരങ്ങൾ മുറിച്ചുമാറ്റി, മുറച്ചുമാറ്റിയ മരങ്ങൾ എങ്ങോട്ട് കടത്തി എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്ന കാര്യത്തിൽ വനംവകുപ്പ് കുറ്റകരമായ അനാസ്ഥ തുടരുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.
മരം മുറിക്കലിന്റെ വിശദാംശങ്ങൾ തേടി നേര്യമംഗലം സ്വദേശി ശ്രീജിത്ത് വിജയൻ വിവരാവകാശ നിയമപ്രകാരം നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇതിന് മറുപടി ലഭിച്ചു. മരങ്ങൾ മുറിച്ചുകടത്തിയതായും കേസ് എടുത്തതായും അന്വേഷണം നടക്കുന്നതായും മറുപടിയിൽ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പ്രതികളെക്കുറിച്ചോ മുറിച്ചുകടത്തിയ മരങ്ങളുടെ എണ്ണത്തെക്കുറിച്ചോ ഒരു സൂചനയും നൽകിയിട്ടില്ല. സംഭവം മറുനാടനിലൂടെ പുറത്തുവന്നതോടെ ഒതുക്കി തീർക്കാൻ ഇടനിലക്കാർ ശക്തമായ നീക്കം നടത്തിയതായിട്ടാണ് ലഭ്യമായ വിവരം. 25 ലേറെ ലോഡ് തടി പഴമ്പിള്ളിച്ചാൽ മേഖലയിൽ നിന്നും മാത്രം വെട്ടിക്കടത്തിയതായി ഇടനിലക്കാരുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ നേതാവ് മറുനാടനോട് സ്ഥിരീകരിച്ചിരുന്നു.
മറുനാടൻ വാർത്ത റിപ്പോർട്ടുചെയ്യുമ്പോൾ ഏകദേശം 10 ലോഡ് തടി പാതയോരങ്ങളിലും പുരയിടങ്ങളിലുമായി വെട്ടിയിട്ടിരുന്നു. നേര്യംമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസറെ വിളിച്ച് വിവരശേഖരണം നടത്തിയപ്പോൾ മരംമുറിക്കലിനെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ലെന്നും അന്വേഷിക്കുന്നുണ്ടെന്നുമായിരുന്നു പ്രതികരണം. ദിവസങ്ങൾക്ക് ശേഷം വീണ്ടും പഴമ്പിള്ളിച്ചാലിൽ ആളെ വിട്ട് അന്വേഷിച്ചപ്പോൾ മുറിച്ചിട്ട മരങ്ങൾ മുഴുവൻ കടത്തിയെന്ന് വ്യക്തമായി. പണം നൽകിയ ഇടനിലക്കാർ വനംവകുപ്പ്് ഉദ്യോഗസ്ഥരുടെ അറിവോടെ തടി ഇവിടെ നിന്നും കടത്തുകയായിരുന്നെന്നാണ് സൂചന.
തടിവെട്ടിയത് ആനശല്യത്തിന്റെ മറവിൽ
ആന ശല്യം നിലനിൽക്കുന്നതിനാൽ വീടിന് ചുറ്റുമുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ അനുവദിക്കണമെന്ന് കാണിച്ച് കൈവശക്കാർ മൂന്നാർ ഡിഎഫ്ഒയ്ക്ക് അപേക്ഷ സമർപ്പിരുന്നു.ഇതെക്കുറിച്ച് അന്വേഷിച്ച്, വേണ്ട നടപടികൾ സ്വീകരിക്കണമെന്ന കുറിപ്പോടെ ഡിഎഫ്ഒ അപേക്ഷ നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസർക്ക് കൈമാറി. പഴമ്പിള്ളിച്ചാലിലും കാഞ്ഞിരവേലിയിലും ദശാബ്ദങ്ങളായി താമസക്കാരുണ്ട്.ചിലരുടെ കൈവശത്തിൽ ഏക്കറുകണക്കിന് ഭൂമിയുണ്ട്. എന്നാൽ ഇവർക്ക് ഇതുവരെ പട്ടയം അനുവദിച്ച് നൽകിയിട്ടില്ല. നിലവിൽ ഇവരുടെ കൈവശത്തിലിരിക്കുന്ന ഭൂമി രേഖകൾ പ്രകാരം റിസർവ്വ് വനമാണ്.
ഇവിടെ നിന്നും വൻതോതിൽ മരങ്ങൾ മുറിച്ചുമാറ്റാൻ വനംവകുപ്പിന് അനുമതി നൽകാൻ നിയമം അനുവദിക്കുന്നില്ല എന്നതാണ് വാസ്തവം.ഈ സാഹചര്യത്തിലാണ് നിശ്ചിത തുക നൽകിയാൽ മരങ്ങൾ മുറിച്ചുവിൽക്കാൻ സഹായിക്കാമെന്ന് വാഗ്ദാനവുമായി ഇടനിലക്കാർ കൈവശക്കാരെ സമീപിക്കുന്നത്.
ലോഡിന് 15000, നക്കാപ്പിച്ച നൽകി കബളിപ്പിച്ചെന്നും ആരോപണം
വനംവകുപ്പ് അധികൃതരുടെ മൗനസമ്മതത്തോടെയാണ് തടി ലോഡുകൾ കാടുകടത്തിയതെന്നാണ് മേഖലയിൽ മറുനാടൻ നടത്തിയ അന്വേഷണത്തിൽ നിന്നും ലഭിക്കുന്ന വിവരം. ഒരു ലോഡിന് 15000 രൂപ എന്ന കണക്കിൽ തങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകിയെന്ന് മരം മുറിച്ച് കടത്തിയവരിൽ ചിലർ രഹസ്യമായി സമ്മതിക്കുന്നുണ്ട്. എന്നാൽ കൈക്കലാക്കിയ തുകയൽ ഒട്ടുമുക്കാലും ഇടനിലക്കാർ കീശയിലാക്കിയെന്നും നാമമാത്രമായ തകയാണ് തങ്ങൾക്ക് ലഭിച്ചതെന്നും മറ്റും ഉദ്യോഗസ്ഥരിൽ ചിലർ അടുപ്പക്കാരോട് വെളിപ്പെടുത്തിയതായിട്ടാണ് സൂചന.
ഇടനിലക്കാർ രാഷ്ട്രീയ ബന്ധമുള്ളവരായതിനാൽ ജീവനക്കാർ ഇവരെ പിണക്കാതെ കിട്ടുന്നത് വാങ്ങി തടി കടത്തലിന് ഒത്താശ ചെയ്യുകയായിരുന്നെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്. തടിവെട്ടുന്ന കാര്യം തങ്ങൾ വനംമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പ്രശ്നങ്ങൾക്ക് സാധ്യതയില്ലെന്നും മറ്റുമുള്ള ഇക്കൂട്ടരുടെ ഉറപ്പ് അതിക്രമത്തിന് കൂട്ടുനിൽക്കാൻ ജീവനക്കാർ പ്രചോദനമായി.
ജണ്ടയ്ക്കുള്ളിൽ നിന്നും മരം മുറിച്ചു ?
കൈവശ ഭൂമിയിലെ മരം മുറിക്കലിന്റെ മറവിൽ ജണ്ടയ്ക്കുള്ളിൽ നിന്നും വന്മരങ്ങൾ മുറിച്ചിട്ടുണ്ടെന്ന് സംശയം ഉയർന്നിട്ടുണ്ട്. മരം മുറിക്ക് പിന്നിൽ ആസുത്രിത നീക്കം നടന്നെന്നും ഇതുമൂലമാണ് ഇക്കാര്യത്തിൽ വനംവകുപ്പ് ജീവനക്കാർ ശ്രദ്ധിക്കാതിരുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. മേഖലയിൽ ആന ശല്യം നേരിടുന്ന പശ്ചാത്തലത്തിൽ വീടിന് സമീപത്തെ മരങ്ങൾ കൈവശക്കാർ സ്വന്തം നിലയിൽ മുറിച്ചുനീക്കിയിരുന്നു.
പരാതികൾ ഇല്ലങ്കിൽ ഇത്തരം സംഭവങ്ങളിൽ വനംവകുപ്പ് കേസെടുക്കാറില്ല. ഈ സാഹചര്യം മുതലെടുത്താണ് ഇടനിലക്കാർ മരം മുറിക്കൽ പദ്ധതിക്ക് രൂപം നൽകിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. രണ്ടുമാസത്തിലേറെയായി മരം മറിക്കൽ നടന്നിട്ടും തങ്ങൾ അറിഞ്ഞില്ലന്ന ബന്ധപ്പെട്ട അധികൃതരുടെ വാദഗതി നാട്ടുകാർ പുച്ഛിച്ച് തള്ളുകയാണ്. ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ഇവിടെ നിന്നും ചുള്ളികമ്പുകൾ പോലും എടുക്കാനാവില്ലന്നാണ് ഇവിടുത്തുകാരിൽ ഏറെപ്പേരുടെയും നിലപാട്.
സർക്കാർ രേഖകളിൽ വനഭൂമിയെന്ന് രേഖപ്പെടുത്തിയിട്ടുള്ള മേഖലകളിൽ നിന്നും വ്യാപകമായി മരങ്ങൾ മുറിച്ചുകടത്തിയിട്ടുണ്ട്. വഴിതെറ്റി വനത്തിൽ പ്രവേശിച്ചാൽ പോലും വനംവകുപ്പ് അധികൃതർ കേസെടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് ഏക്കറുകണക്കിന് വനഭൂമി വെട്ടി വെളിപ്പിച്ച്, ലോഡുകണക്കിന് തടി കടത്തിയിട്ടുള്ളത്. ഉദ്യോഗസ്ഥരെ വിശ്വസിച്ച് തടി വാങ്ങിയവർ ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. കൈയിലുള്ളതെല്ലാം നുള്ളിപ്പെറുക്കിയും പലരോടും കടം വാങ്ങിയും പലിശയ്ക്കെടുത്തും മറ്റുമാണ് ഇവരിൽ ചിലർ സ്ഥലം ഉടമകളിൽ നിന്നും മരം വാങ്ങിയത്. പണിക്കൂലിയും വനംവകുപ്പ് ഉദ്യോഗസ്ഥർക്കുള്ള വിഹിതവും കഴിച്ച് നാമമാത്രമായ തുക മാത്രമാണ് തങ്ങൾക്ക് ലഭിച്ചിട്ടുള്ളു എന്നതാണ് യാഥാർത്ഥ്യം.
അധികൃതരുടെ വേട്ടയാടൽ ഭയന്ന് പേരുവിരങ്ങൾ വെളിപ്പെടുത്തരുത് എന്ന ആമുഖത്തോടെയാണ് ഇവരിൽ ചിലർ ഇടപാടിന് പിന്നിലെ വിവരങ്ങൾ മറുനാടനുമായി പങ്കിട്ടത്.ഇനി കേസ് നടപടികൾ നേരിടേണ്ടി വന്നാൽ കോടതി നടപടികൾക്കായും പണം കണ്ടെത്തേണ്ട ഗതികേടിലാണ് തങ്ങളെന്നും ഇവർ ചൂണ്ടിക്കാട്ടി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്