പ്രതിയെ പരിശോധിക്കുമ്പോൾ പൊലീസ് മാറിനിൽക്കണമെന്ന് പുതിയ മെഡിക്കോ ലീഗൽ പ്രോട്ടോക്കോളിൽ ഇല്ല; കസ്റ്റഡി പ്രതികൾ അല്ലാത്തവരുടെ ചികിത്സയ്ക്ക് പ്രോട്ടോക്കോൾ ബാധകമല്ലെന്ന് ഡോ. കെ. പ്രതിഭ; കൊലപാതകം മറയാക്കി പ്രോട്ടോക്കോൾ വിവാദമാക്കുന്നവർ അറിയാൻ
ജംഷാദ് മലപ്പുറം
മലപ്പുറം: പ്രതിയെ പരിശോധിക്കുമ്പോൾ പൊലീസ് സാന്നിധ്യം വേണ്ടെന്ന സർക്കാർ ഉത്തരവിനെ ചൊല്ലിയുള്ള വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ഡോ വന്ദനയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായപ്പോഴാണ് ഡോ പ്രതിഭയുടെ നിയമപോരാട്ടവും പലരും എടുത്തിട്ടത്. പൊലീസ് വീഴ്ച മറച്ചുപിടിക്കാനായിരുന്നു മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട കോടതി വിധിയും സർക്കാർ ഉത്തരവും പലരും കൂട്ടിക്കുഴച്ചത്. ഈ വിഷയത്തിൽ ഡോ.പ്രതിഭ തന്നെ വിശദീകരണം നൽകുന്നു.
കസ്റ്റഡി പ്രതികളുടെ വൈദ്യപരിശോധനയും ചികിത്സയും കൃത്യതയോടെ ചെയ്യുവാൻ മാർഗ്ഗരേഖയായ മെഡിക്കോലീഗൽ പ്രോട്ടോകോളിലെ യാതൊരു നിർദ്ദേശങ്ങളും കസ്റ്റഡി പ്രതികളല്ലാത്തവരുടെ ചികിത്സക്ക് ബാധകമല്ലെന്ന് ഡോ. കെ. പ്രതിഭ പറഞ്ഞു. മെഡിക്കോലീഗൽ പ്രോട്ടോക്കോൾ പുറത്തിറക്കുവാൻ വേണ്ടി ഹൈക്കോടതി മുഖേന നിയമ പോരാട്ടം നടത്തി വിജയം കൈവരിച്ചയാളാണ് ഡോ. കെ. പ്രതിഭ.
കസ്റ്റഡി പീഡനം സംബന്ധിച്ച് പ്രതിക്ക് തുറന്നു പറയാനുള്ള സ്വകാര്യത മാത്രമാണ് ഉത്തരവിലൂടെ ലക്ഷ്യമിട്ടത്. മറ്റു കേസുകളിലെ പരിശോധനയിൽ ബാധകമല്ല. പരിശോധന സമയത്ത് പൊലീസ് വേണ്ടെന്നല്ല ഉത്തരവെന്നും അൽപ്പം അകലെ പൊലീസ് ഉണ്ടാകണമെന്നാണ് ഉത്തരവെന്നും ഡോ പ്രതിഭ പറഞ്ഞു. പ്രശ്നക്കാരായ പ്രതികളെ കൊണ്ടുവരും മുൻപ് പൊലീസ് അറിയിക്കുകയും അധിക പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ടുവരാറുണ്ടെന്നും താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായ ഡോ പ്രതിഭ പറഞ്ഞു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഉണ്ടായ ദാരുണ സംഭവത്തിന്റെ കാരണക്കാരനായ വ്യക്തിയെ കസ്റ്റഡി പ്രതിയായിട്ടല്ല, മറിച്ച് സാധാരണ രോഗിക്ക് നല്കുന്ന ചികിത്സ നല്കുവാനാണ് പൊലീസ് ആശുപത്രിയിൽ എത്തിച്ചത്. അതുകൊണ്ട് മെഡിക്കോലീഗൽ പ്രോട്ടോക്കോൾ നിർദ്ദേശങ്ങൾ അവിടെ ബാധകമാകുന്നില്ല. സാധാരണ രോഗി്ക്ക് നല്കുന്ന പരിചരണം നല്കിയ ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുകയും വനിതാ ഹൗസ് സർജനായ ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിലെ വീഴ്ചകൾ മറയ്ക്കുവാൻ ചിലർ ബോധപൂർവ്വം മെഡിക്കോലീഗൽ പ്രോട്ടോക്കോളിൽ പിഴവുകൾ ഉണ്ടെന്ന് പ്രചരിപ്പിക്കുകയാണ്.
കസ്റ്റഡി പീഡനങ്ങൾ കൃത്യമായി കണ്ടെത്തണമെന്നും, കൃത്യമായ റിപ്പോർട്ട് കോടതിക്ക് കൈമാറണമെന്നുള്ള നിർദ്ദേശം അടക്കം മെഡിക്കോലീഗൽ കോഡിലൂടെ പുറത്ത് വരാതിരിക്കുവാൻ ശ്രമിച്ച് പരാജയപ്പെട്ടവരാണ് ഡോ. വന്ദന ദാസിന്റെ കൊലപാതകത്തെ മറയാക്കി ചില കുപ്രചാരണങ്ങൾ നടത്തുന്നത്. കസ്റ്റഡിയിൽ വച്ച് പ്രതികൾക്ക് മർദ്ദനമുണ്ടായാൽ വൈദ്യപരിശോധനയിലൂടെ ആയത് കൃത്യമായി കണ്ടെത്തണമെന്നത് സുപ്രീം കോടതി നിർദ്ദേശമാണ്. പൊലീസ് കസ്റ്റഡിയിലോ, ജുഡീഷ്യൽ കസ്റ്റഡിയിലോ പ്രതിക്ക് ആവശ്യമായ വൈദ്യ സഹായവും മരുന്നുകളും നല്കണമെന്നത് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശവുമാണ്. കസ്റ്റഡിയിലാകുന്ന പ്രതിയുടെ ആരോഗ്യനില സർക്കാരും, കോടതിയും നിരീക്ഷിക്കുന്നത് ഡോക്ടർമാരിലൂടെയാണ്.
കസ്റ്റഡി പീഡന സംഭവങ്ങളിൽ മർദ്ദനമേറ്റ വിവരം ഡോക്ടറോട് പറയുവാൻ പ്രതിക്ക് സ്വകാര്യത ഉറപ്പുവരുത്തണമെന്നുള്ളതും, പ്രതി രക്ഷപ്പെടാൻ കഴിയാത്തവിധം അകലം പാലിച്ച് പൊലീസ് നിന്ന് വൈദ്യപരിശോധനാ മാനദണ്ഡങ്ങൾ പൂർത്തിയാക്കണമെന്നുള്ള
മെഡിക്കോലീഗൽ കോഡിലെ നിർദ്ദേശങ്ങൾ നിയമപരമാണ്. സുപ്രീം കോടതിയുടേയും, ദേശീയ മനുഷ്യാവകാശ കമ്മിഷന്റേയും നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ച ജസ്റ്റിസ് കെ. നാരായണക്കുറിപ്പ് ജുഡീഷ്യൽ കമ്മിഷന്റേയും നിർദ്ദേശങ്ങൾ അനുസരിച്ചും സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ മെഡിക്കോലീഗൽ പ്രോട്ടോകോൾ കസ്റ്റഡി പീഡനങ്ങളും, മർദ്ദനങ്ങളും തടയുവാൻ മുൻനിർത്തിയിട്ടുള്ളതാണ്.
സുപ്രീം കോടതിയും സർക്കാരും നിർദ്ദേശിച്ചിട്ടുള്ള കൃത്യമായ വൈദ്യപരിശോധന മാനദണ്ഡങ്ങളേയും പുതുതായി സർക്കാർ ഇറക്കിയ മെഡിക്കോലീഗൽ പ്രോട്ടോക്കോളിനേയും അട്ടിമറിക്കുവാൻ ശ്രമങ്ങൾ ഉണ്ടായാൽ നിയമപരമായി ചെറുക്കുമെന്ന് ഡോ. കെ. പ്രതിഭ പറഞ്ഞു. മജിസ്ട്രേറ്റിന്റെ മുന്നിൽ പ്രതിക്ക് പറയുവാൻ കഴിയുന്നതുപോലെ വൈദ്യപരിശോധന നടത്തുന്ന ഡോക്ടർമാരോടും കാര്യങ്ങൾ തുറന്ന് പറയുവാൻ സാഹചര്യം ഉണ്ടായതിനെ വിമർശിക്കുന്നത് നിയമവിരുദ്ധമാണ്.
കസ്റ്റഡി പീഡനങ്ങൾ കണ്ടെത്തുവാനും കസ്റ്റഡി മരണങ്ങൾ ഉണ്ടാകാതെ നോക്കേണ്ടതും കടമയാണ്. പ്രതിയെ പരിശോധിക്കുമ്പോൾ പൊലീസ് മാറിനിൽക്കണമെന്ന് പുതിയ പ്രോട്ടോക്കോൾ പറയുന്നില്ല. പ്രതിയുടെ സ്വകാര്യത ഉറപ്പാക്കാൻ പ്രതി രക്ഷപ്പെടുവാൻ കഴിയാത്ത വിധം അകലം പാലിക്കണമെന്നാണ് പ്രോട്ടോക്കോൾ പറയുന്നത്. അതല്ലാതെ പ്രതിയെ ഡോക്ടർ പരിശോധിക്കുമ്പോൾ പൊലീസ് അടുത്ത് നില്ക്കരുതെന്ന് മെഡിക്കോലീഗൽ പ്രോട്ടോക്കോളുകൾ പറയുന്നില്ല.
വൈദ്യപരിശോധനയിൽ പൊലീസിന്റെ സാന്നിദ്ധ്യം വേണ്ടായെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. പ്രതികളുടെ ശരീരത്തിലെ പരിക്കുകളും കസ്റ്റഡി മർദ്ദനവും രേഖപ്പെടുത്തരുതെന്ന പൊലീസ് സമ്മർദ്ദം ഉണ്ടാകരുതെന്നാണ് ചീഫ് സെക്രട്ടറിയെ സമീപിച്ച് കത്ത് നൽകിയതും, തുടർന്ന് ഹൈക്കോടതിയെ സമീപിച്ചതുമെന്ന് ഡോ. കെ. പ്രതിഭ പറഞ്ഞു.
സി.ആർ.പി.സി 54 വകുപ്പ് പ്രകാരമുള്ളതും, ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ മാർഗ്ഗനിർദ്ദേശം അനുസരിച്ചുള്ളതുമായ വൈദ്യപരിശോധന കൃത്യമായ സമയങ്ങളിൽ നടത്തണമെന്ന് സർക്കാർ ഉത്തരവ് ഇറക്കിയത് ഡോ. കെ. പ്രതിഭ ഹൈക്കോടതിയെ സമീപിച്ചതോടെയാണ്.
നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ച ജസ്റ്റിസ് കെ. നാരായണക്കുറിപ്പ് കമ്മിഷന്റെ റിപ്പോർട്ടിൽ ഡോ. കെ. പ്രതിഭ വൈദ്യപരിശോധനാ മാനദണ്ഡങ്ങൾക്കായി പോരാടിയതിനെ കമ്മിഷൻ എടുത്ത് പറഞ്ഞിരുന്നു.
ജസ്റ്റിസ് നാരായണക്കുറിപ്പ് കമ്മിഷൻ റിപ്പോർട്ടിലെ വൈദ്യപരിശോധന ശുപാർശ നടപ്പിലാക്കുവാൻ ഹൈക്കോടതി മുഖേന നിയമ പോരാട്ടം നടത്തി അനുകൂല വിധി ഡോ. കെ. പ്രതിഭ സമ്പാദിച്ചിരുന്നു. ഇതെല്ലാം ഉൾപ്പെടുത്തിയാണ് സർക്കാർ കഴിഞ്ഞ വർഷം പുതിയ മെഡിക്കോലീഗൽ പ്രോട്ടോക്കോൾ പുറപ്പെടുവിച്ചത്.നിലവിൽ മലപ്പുറം താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറാണ് ഡോ. കെ. പ്രതിഭ.
Stories you may Like
- ഡോ. വന്ദന ദാസ് കൊലപാതകം കൃത്യമായ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്
- കൊച്ചുഡോക്ടർക്ക് സംഭവിച്ച ദുരന്തത്തിൽ നൊമ്പരപ്പെട്ട് നാട്
- മുഖ്യമന്ത്രിയും മന്ത്രിമാരും അസംബ്ലി മണ്ഡലങ്ങളിൽ പര്യടനം നടത്തും
- കാമുകിയെ സംശയം, 26കാരി ഹോട്ടലിൽ വെടിയേറ്റു മരിച്ചു; കാമുകൻ അറസ്റ്റിൽ
- ആശുപത്രിയിലെ സിസിടിവിയിൽ നിറയുന്നത് പൊലീസ് അനാസ്ഥ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്