സിനി സ്റ്റാർ നൈറ്റ് 23' സ്റ്റേജ് ഷോ അമേരിക്കയിലും കാനഡയിലും 2023 ഓണക്കാലത്ത് പര്യടനത്തിനൊരുങ്ങുന്നു
ജോസഫ് ഇടിക്കുള.
ന്യൂ യോർക്ക് : നോർത്ത് അമേരിക്കൻ മലയാള സിനിമാ പ്രേക്ഷക ലക്ഷങ്ങളെ തങ്ങളുടെ മാസ്മരിക പ്രകടനങ്ങൾ കൊണ്ട് ആനന്ദിപ്പിക്കുവാൻ തയ്യാറെടുക്കുകയാണ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഒരു കൂട്ടം അഭിനേതാക്കളും ഗായകരും ഹാസ്യ താരങ്ങളും, ഈ വരുന്ന ഓണക്കാലത്താണ് അമേരിക്കയിലും കാനഡയിലുമായി സ്റ്റേജ് ഷോയുമായി മലയാളത്തിലെ ജനപ്രിയ നായിക അനു സിത്താര, യുവ പിന്നണി ഗായകരായ ജാസി ഗിഫ്റ്റ്, സുദീപ് കുമാർ, അനൂപ് കോവളം, മെറിൻ ഗ്രിഗറി, അഭിനവ മലയാളിയുടെ ഹാസ്യ മുകുളങ്ങളായ ഷാജി മാവേലിക്കര,വിനോദ് കുറിയന്നൂർ, കലാഭവൻ സതീഷ്, സോഫിയാ കലാമണ്ഡലം എന്നിവർ എത്തുന്നത്, ന്യൂ ജേഴ്സി ആസ്ഥാനമായുള്ള സ്റ്റാർ എന്റർടൈന്മെന്റിന്റെ ബാനറിലാണ് അമേരിക്കൻ ഐക്യ നാടുകളിൽ 2023 സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ഈ അനുഗ്രഹീത കലാകാരന്മാർ പര്യടനത്തിനെത്തുവാൻ തയ്യാറെടുക്കുന്നത്.
അനു സിത്താര : 2013-ലാണ് അനു സിത്താര തന്റെ അഭിനയ ജീവിതത്തിലേക്ക് ചുവടു വെച്ചത്. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെ ആദ്യ അരങ്ങേറ്റം. 2013ൽ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ആദ്യമായി അരങ്ങേറ്റം കുറിച്ചു. പിന്നീട് സൂപ്പർഹിറ്റ് ചിത്രമായ ഒരു ഇന്ത്യൻ പ്രണയകഥയിൽ ചെറിയ വേഷം ചെയ്തു. 2015ൽ സച്ചിയുടെ ചിത്രമായ അനാർക്കലിയിൽ ആതിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അതിനുശേഷം ഹാപ്പി വെഡ്ഡിങ്, ക്യാമ്പസ് ഡയറി, മറുപടി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
2017ൽ കുഞ്ചാക്കോ ബോബനൊപ്പം രാമന്റെ ഏദൻന്തോട്ടം എന്ന സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തു. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം വിജയിക്കുകയും പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ നല്ല അഭിപ്രായം നേടുകയും ചെയ്തു. പിന്നീട് അച്ചായൻസ്, സർവോപരി പാലാക്കാരൻ, ആന അലറലോടലറൽ തുടങ്ങിയ ശരാശരി ഹിറ്റ് ചിത്രങ്ങളിൽ നടി അഭിനയിച്ചു. ക്യാപ്റ്റൻ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ അനു പ്രേക്ഷകരിൽ നിന്ന് ഏറെ പ്രശംസ നേടിയിരുന്നു. ക്യാപ്റ്റന്റെ വൻ വിജയത്തിന് ശേഷം ടൊവിനോ തോമസിനൊപ്പം ഒരു കുപ്രസിദ്ധ പയ്യൻ എന്ന സിനിമയിൽ അഭിനയിച്ച അനു മലയാളത്തിലെ അഭിനയത്തിന് പുറമെ, പോട് എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചത്. 2018 ൽ നളൻ കരുതി എന്ന ചിത്രത്തിൽ കരുണാകരനൊപ്പം നായികയായി അഭിനയിച്ചു.
2019ൽ ശുഭരാത്രി എന്ന സിനിമയിൽ ശ്രീജ കൃഷ്ണനായി ദിലീപിനൊപ്പവും അഭിനയിച്ചിട്ടുണ്ട്. ഇതിന്റെ സംവിധാനവും രചനയും നിർവ്വഹിച്ചത് വ്യാസൻ കെ.പി. പിന്നീട് എം. പത്മകുമാർ സംവിധാനം ചെയ്ത മാമാങ്കം എന്ന ആക്ഷൻ നാടകത്തിലും അവർ പ്രത്യക്ഷപ്പെട്ടു. മമ്മൂക്ക, ഉണ്ണി മുകുന്ദൻ, സിദ്ദിഖ് എന്നിവർ അഭിനയിച്ച ഈ സിനിമ 2019-ലെ വമ്പൻ ബ്ലോക്ക്‌ബസ്റ്റർ ആയി മാറി. ചിത്രം ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നു,. 2020-ൽ മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ ഉണ്ണിമായ (അതിഥിവേഷം) ആയി ഒരു അതിഥി വേഷം ചെയ്തതിന് ശേഷം, അനു അവസാനമായി 12ആം മനുഷ്യൻ എന്ന സിനിമയിൽ മെറിൻ ആയി അഭിനയിച്ചു. മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ത്രില്ലർ ചിത്രമായിരുന്നു ഇത്.2019-ൽ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടിയ അനു സിത്താര അനേകം മലയാള സിനിമകളിലും കൂടാതെ തമിഴ് സിനിമകളിലും മികച്ച അഭിനയം കാഴ്ച വയ്ക്കുന്ന ഒരു മികച്ച ഭരതനാട്യം നർത്തകി കൂടിയാണ്, കേരള കലാമണ്ഡലത്തിൽ നിന്ന് ശാസ്ത്രീയ നൃത്തം അഭ്യസിച്ച അനു മികച്ച ക്ലാസിക്കൽ സെമി ക്ലാസിക്കൽ ഡാൻസുകളിലൂടെ കേരളത്തിലും ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലും സ്റ്റേജ് ഷോകളിലെ നിറഞ്ഞ സാന്നിധ്യമാണ്.
ജാസി ഗിഫ്റ്റ് : ചലച്ചിത്ര സംഗീത സംവിധായാകനും പിന്നണി ഗായകനുമായ ജാസി ഗിഫ്റ്റ്, ഫോർ ദി പീപ്പിൾ എന്ന ചിത്രത്തിലെ 'ലജ്ജാവതിയെ' എന്ന ഗാനത്തിന്റെ വിജയത്തിന് ശേഷമാണ് അദ്ദേഹം പ്രശസ്തനായത്,2004-ലെ ഏറ്റവും നല്ല മലയാള ചിത്രമായി മാറിയ ഫോർ ദി പീപ്പിളിന്റെ വിജയത്തിന് കാരണമായ ഗാനങ്ങൾ മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായിരുന്നു, ഈ ചിത്രം പിന്നീട് തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു, കൂടാതെ തെലുങ്കിൽ മല്ലിശ്വരിവേ എന്ന പേരിലും ഈ ഗാനം എല്ലാ ഭാഷകളിലും ഹിറ്റായി മാറി.
മലയാളം, കന്നഡ, തമിഴ്, തെലുങ്ക് സിനിമകൾക്കായി അദ്ദേഹം ഗാനങ്ങൾ രചിക്കുകയും പാടുകയും ചെയ്യുന്ന അദ്ദേഹത്തിന് ബാംഗ്ലൂർ ടൈംസ് ഫിലിം അവാർഡിൽ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് നൽകി ആദരിച്ചു, കുട്ടിക്കാലം മുതൽ സംഗീതത്തിൽ താൽപ്പര്യമുള്ള അദ്ദേഹം പാശ്ചാത്യ സംഗീതത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. ഇളയരാജയെ ആരാധിക്കുകയും ഫ്രെഡി മെർക്കുറിയുടെ ആരാധകനുമായിരുന്ന അദ്ദേഹം ചെറുപ്പം മുതലേ പാശ്ചാത്യ പിയാനോയിൽ മാസ്റ്റർ ആയിരുന്നു, പിന്നീട് പ്രാദേശിക ബാൻഡുകളിൽ പാട്ടും കീബോർഡും വായിക്കാൻ തുടങ്ങി.
ഓസ്‌കാർ ജേതാവ് എം എം കീരവാണി, ,ഹാരിസ് ജയരാജ്, ദേവിശ്രീ പ്രസാദ്, യുവൻ ശങ്കർ രാജ, അനിരുദ്ധ് രവിചന്ദർ തുടങ്ങിയ നിരവധി ദക്ഷിണേന്ത്യൻ സംഗീതജ്ഞർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്, കൂടാതെ ദക്ഷിണേന്ത്യയിൽ നിന്നുള്ള നിരവധി സംഗീത സംവിധായകരുമായി സഹകരിച്ചു. ശ്രേയാ ഘോഷാലും സോനു നിഗവും ചേർന്ന് പാടിയ സഞ്ജു വെഡ്സ് ഗീത എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം ഗാനങ്ങൾ രചിച്ചു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഫിലോസഫിയിൽ ബിരുദാനന്തര ബിരുദവും കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിലോസഫിയിൽ പിഎച്ച്ഡിയും നേടിയിട്ടുണ്ട്. 2021 ഡിസംബർ 24-ന് കേരള സംസ്ഥാന വികസന കോർപ്പറേഷന്റെ ചെയർമാനായി ജാസി ഗിഫ്റ്റിനെ നിയമിച്ചു. കണ്ണൂർ സർവകലാശാലയിൽ നിന്ന് ഇൻഫർമേഷൻ ടെക്നോളജി/ഫിസിക്സിൽ പിഎച്ച്ഡി നേടിയ ഡോ.അതുല്യയാണ് പത്‌നി,.
സുദീപ് കുമാർ : 2012 ലെ കേരളാ സ്റ്റേറ്റ് ഫിലിം അവാർഡ്, 2014 ലെ കേരളം ഫിലിം ക്രിട്ടിക്‌സ് അവാർഡ്, റേഡിയോ മിർച്ചി സൗത്ത് ഇന്ത്യൻ അവാർഡ്,വനിതാ ഫിലിം അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ യുവ ഗായകനാണ് ശ്രീ സുദീപ് കുമാർ,
1975 മെയ് 25 ന് ആലപ്പുഴയിൽ ജനനം, സാഹൊത്യകാരനും വാഗ്മിയുമായ കൈനകരി സുരേന്ദ്രന്റെയും രാജമ്മയുടെയും മൂത്തപുത്രൻ, ആലപ്പുഴ എസ് ഡി കോളേജിൽ നിന്ന് മലയാള സാഹിത്യത്തിലും തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമത്തിലും ബിരുദം, 1998 ൽ ജോണി സാഗരികയുടെ കാസറ്റുകളിൽ പാടിത്തുടങ്ങി സംഗീതരംഗത്ത് ശ്രദ്ധേയയാനായി, വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെ മലയാള പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച്, ഇരുന്നൂറിലധികം ചലച്ചിത്ര ഗാനങ്ങളും ആയിരത്തിലധികം ക്രിസ്തീയ ഗാനങ്ങളും ഉൾപ്പെടെ അയ്യായിരത്തോളം ഗാനങ്ങൾ പാടിയിട്ടുള്ള സുദീപ് കുമാർ ഈ വര്ഷം തന്റെ കരിയറിന്റെ സുവർണ ജൂബിലി ആഘോഷിക്കുകയാണ്, മഹാ സംഗീതജൻ ശ്രീ ജി ദേവരാജൻ മാസ്റ്റർ പുതിയ നൂറ്റാണ്ടിലെ വാഗ്ദാനങ്ങളായി അഞ്ചു യുവ ഗായകരെ തിരഞ്ഞെടുത്തതിൽ ഒരാളാണ് ശ്രീ സുദീപ് കുമാർ, എന്റെ ശാരികേ ( മാടമ്പി) എന്തെടി എന്തെടി ( ശിക്കാർ) ചെമ്പകപ്പൂങ്കാട്ടിലെ ( രതിനിർവേദം) മധുരം ഗായതി ( ബനാറസ്) മനസ് മയക്കി ( അറബിയും ഒട്ടകവും പി മാധവൻ നായരും) തെളിവെയിലഴകിൽ
( മഹേഷിന്റെ പ്രതികാരം) കൊണ്ടോരാം ( ഒടിയൻ ) തുടങ്ങിയ ഗാനങ്ങൾ ഈ അടുത്ത വർഷങ്ങളിൽ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ച ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്, പ്രമുഖ സംഗീത സംവിധായകൻ എം ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ മുപ്പതോളം ഗാനങ്ങൾ ആലപിച്ചിട്ടുള്ള സുദീപ് മലയാളത്തിലെ മിക്കവാറും എല്ലാ സംവിധായകർക്ക് വേണ്ടിയും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്,
ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ സമത്തിന്റെ പ്രസിഡന്റായി പ്രവർത്തിച്ചു വരുന്നു, ഗുരുവായ ശ്രീ ദേവരാജൻ മാസ്റ്ററെ കുറിച്ചെഴുതിയ രാഗം തരംഗിണി എന്ന പുസ്തകം ഒലിവ് ബുക്ക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്, നർത്തകിയും അഭിനേത്രിയുമായ കലാമണ്ഡലം സോഫിയ ജെയിംസ് ആണ് പത്‌നി, രണ്ടു പെൺകുട്ടികൾ മിൻസാര, നിഹാര.
മെറിൻ ഗ്രിഗറി : 'നോക്കി നോക്കി നോക്കി നിന്നു' എന്ന ഒറ്റ ഗാനം കൊണ്ട് തന്നെ മലയാള സിനിമ സംഗീതാസ്വാദകരുടെ മനം കവർന്ന ഗായികയാണ് സ്റ്റാർ സിങ്ങർ സീസൺ സിക്‌സ് വിജയിയായ മെറിൻ, അൾത്താര വിളക്കിന്റെ സൗന്ദര്യവും ആധുനിക സംഗീതത്തിന്റെ വിസ്മയവും ചേരുന്ന 'നസ്രേത്തിൻ നാട്ടിലെ പാവനേ' എന്ന ഗാനം ആലാപന മാധുര്യം കൊണ്ട് പ്രേക്ഷകമനസുകൾ നെഞ്ചിലേറ്റിയ ഗാനമാണ്,
സ്റ്റാർ സിംഗർ ഷോയുടെ ആറാം സീസണിന്റെ കിരീടം നേടിയ പ്രതിഭാധനയായ ഗായിക മെറിൻ ഗ്രിഗറിയെ സ്റ്റാർ സിംഗർ ആരാധകർ ഇപ്പോഴും ഓർക്കുന്നു. ഷോയിലെ ആദ്യത്തെ 100 മാർക്ക് നേടുന്നത് മുതൽ ട്രോഫി ഉയർത്തുന്നത് വരെ, മെറിൻ ഏറ്റവും ഇഷ്ടപ്പെട്ട മത്സരാർത്ഥികളിൽ ഒരാളായിരുന്നു.ആദ്യമായി ലിറ്റിൽ മാസ്റ്റേഴ്‌സ് 2007, പിന്നെ ഏഷ്യാനെറ്റിലെ ജൂനിയർ മ്യൂസിക് റിയാലിറ്റി ഷോ, ഐഡിയ സ്റ്റാർ സിംഗർ സീസൺ സിക്‌സ് വിജയി, ഏഷ്യാനെറ്റിലെ മ്യൂസിക് റിയാലിറ്റി ഷോ എന്നീ നിരവധി ചാനൽ പരിപാടികളുടെ ടൈറ്റിൽ ജേതാവായാണ് മെറിൻ ഗ്രിഗറി എന്ന പാട്ടുകാരി മലയാളിമനസുകളിൽ ഇടം നേടിയത്,
റോമാക്കാർ (കുയിൽ പാടിയ), വേഗം (നീർപളുങ്കിൻ നനവ്), ഓടും രാജ ആടും റാണി (ഇത്തിരിപ്പൂ ചന്തം),തിലോത്തമ (ദീനാനുകമ്പ തൻ), ജോമോന്റെ സുവിശേഷങ്ങൾ (നോക്കി നോക്കി), 1971 അതിരുകൾക്കപ്പുറം (ദൂരെയവാണി), നീരവം (കിളികളായ് പാറുന്ന), കൈതോലച്ചാത്തൻ ( മഴയിൽ നനയും), ജോസഫ് ഉയിരിൻ നാഥനേ), സത്യം പറഞ്ഞാൽ വിശ്വാസിക്കോ (ഇല്ലിക്കൂടിനുള്ളിൽ), ഓർമയിൽ ഒരു ശിശിരം (കൈനീട്ടി ആരോ, പൂന്തേന്നാലിൻ), പൊറിഞ്ചു മറിയം ജോസ് (പേട പടയണ പെരുന്നാൾ), എന്റെ സാന്ത (വെള്ളിപ്പഞ്ഞി കൊട്ടിട്ടു), പുരോഹിതൻ (നസ്രത്തിൻ നാട്ടിൽ), ജാക്ക് ആൻഡ് ജിൽ ( ഇങ്കെയും ഇല്ലത്), വർത്തമാനം (സിന്ദഗി), കുഞ്ഞേൽദോ (മനസ്സു നന്നാവട്ടെ), തമ്പച്ചി (ഈറൻ തൂവാല), മാഡി (ആരീരാരം പാടുവാനേൻ), പത്താം വളവ് (ആരാധന ജീവ നാഥാ) തുടങ്ങി അനേകം സിനിമാ പാട്ടുകൾ, അനേകം ആൽബങ്ങളിലും പാടിയിട്ടുണ്ട്, 2012 മുതൽ ഇന്ത്യയിലും വിദേശത്തുമായി സജീവമായി ഗാനമേളകൾ അവതരിപ്പിക്കുന്നു, സംഗീതജ്ഞനായ ഉസ്താദ് ഫൈയാസ് ഖാനിൽ നിന്ന് ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്നു.,ഗുഡ്നെസ് ടിവിയിലെ ദാവീദിന്റെ കിന്നാരങ്ങളിൽ ജഡ്ജിയായും 'സ രി ഗ മാ പാ കേരളം' എന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ സെലിബ്രിറ്റി മെന്ററുമായാണ് മെറിൻ ഇപ്പോൾ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്.
ഇംഗ്ലീഷ് ലിട്രേച്ചർ പൂർത്തിയാക്കിയ കോഴിക്കോട് കാരിയായ മെറിൻ ഇപ്പോൾ പൈലറ്റായ അങ്കിത് ജോസഫിനും ഏഴ് മാസം പ്രായമുള്ള മകൾ നതാഷയ്ക്കുമൊപ്പം കൊച്ചിയിൽ സ്ഥിരതാമസമാണ്,
അനൂപ് കോവളം : അനൂപ് കോവളം എന്നറിയപ്പെടുന്ന അനൂപ് കുമാർ മലയാള സംഗീത രംഗത്തെ മികച്ച വാഗ്ദാനങ്ങളിലൊന്നാണ്, അർപ്പണബോധത്തോടെ സംഗീത രംഗത്തെ കാണുന്ന അനൂപ് ഏറ്റവും മികച്ച പ്രൊഫഷണൽ സംഗീതജ്ഞരിൽ ഒരാളാണ്. വളരെ ചെറുപ്പത്തിൽ തന്നെ സംഗീത യാത്ര ആരംഭിച്ച അദ്ദേഹം സ്‌കൂൾ കാലഘട്ടത്തിൽ തന്നെ നിരവധി തവണ 'കലാപ്രതിഭ' പട്ടം നേടിയിട്ടുണ്ട്. അതിനുശേഷം നിരവധി റിയാലിറ്റി ഷോകളിൽ ഓർക്കസ്ട്രയെ നയിച്ചുകൊണ്ട് അദ്ദേഹം തന്റെ കഴിവ് പ്രകടിപ്പിച്ചു, ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രിയമായ സ്റ്റാർ സിംഗർ ലോകമെമ്പാടുമുള്ള അനേകം സ്റ്റേജുകളിൽ ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്.
ഒരു മൾട്ടി-ഇൻസ്ട്രുമെന്റലിസ്റ്റ്, ഗായകൻ എന്നീ നിലകളിൽ 20 വർഷത്തിലേറെയായി ഡോ: കെ.ജെ. യേശുദാസ്, എസ്‌പി ബാലസുബ്രഹ്‌മണ്യം, കെ. ചിത്ര, ഹരിഹരൻ തുടങ്ങിയവർക്കൊപ്പം അനേകം വേദികൾ പങ്കിട്ടിട്ടുള്ള സംഗീത സംവിധായകനും പ്രോഗ്രാമറുമാണ് അനൂപ്.ശരത്ത്, ജെറി അമൽദേവ്, ബേണി-ഇഗ്‌നേഷ്യസ്, എം.ജി തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകരുടെ പ്രോഗ്രാമറായി പ്രവർത്തിച്ചിട്ടുണ്ട്. സംഗീത സംവിധായകൻ ശരത്തിന് വേണ്ടി നിരവധി റീ-റെക്കോർഡിങ് ജോലികൾ അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്, നിരവധി ആൽബങ്ങൾക്ക് വേണ്ടിയും ഷോർട്ട് ഫിലിമുകൾക്കും ടെലി സീരിയലുകൾക്കും പരസ്യങ്ങൾക്കും പാട്ടുകൾക്കും റീ-റെക്കോർഡിംഗുകൾക്കുമായി ജിംഗിൾസ് രചിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ്, മഴവിൽ മനോരമ, ഫ്‌ളവേഴ്സ് ടിവി തുടങ്ങിയ ചാനലുകളുടെ നിരവധി റിയാലിറ്റി ഷോകളിൽ ജനപ്രിയ സാന്നിധ്യമാണ്.
ഷാജി മാവേലിക്കര, വിനോദ് കുറിയെന്നൂർ : ഹാസ്യത്തിന്റെ അപാര സാധ്യതകളുമായാണ് മാവേലിക്കര സ്വദേശി ഷാജിയും കോഴഞ്ചേരി സ്വദേശി വിനോദ് കുറിയെന്നുരും മിമിക്രി വേദികളിൽ സജീവമാകുന്നത്,ഏഷ്യാനെറ്റ്, ഫ്‌ളവെഴ്‌സ്,മഴവിൽ മനോരമ, കൈരളി, സൂര്യ, ദൂരദർശൻ തുടങ്ങി മിക്കവാറും എല്ലാ ചാനലുകളിലും ഹാസ്യ പരിപാടികൾ അവതരിപ്പിച്ചു കൊണ്ട് മലയാളിയെ കുടുകുടാ ചിരിപ്പിച്ചു കൊണ്ടാണ് ജനപ്രിയ ഹാസ്യ താരങ്ങളായി ഈ കൂട്ട് കെട്ട് മാറിയത്, അനേകം മലയാള സിനിമകളിലും ഷാജി മാവേലിക്കരയും വിനോദും അഭിനയിച്ചിട്ടുണ്ട്, ഇനിയും റിലീസാകുവാനുള്ള സിനിമകളടക്കം മലയാള സിനിമാരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇവർ യൂട്യുബിലും ഫേസ്‌ബുക്കിലുമൊക്കെ ചാനലുകളുടെ വീഡിയോകളിൽ മില്യൺ വ്യൂസുമായാണ് ഇവർ ജന്മസുകളിൽ ഇടം നേടിയത് ,
കോമഡി ഫെസ്റ്റിവൽ, ഒരു ചിരി ഇരു ചിരി ബമ്പർ ചിരി,കോമഡി സൂപ്പർ നൈറ്റ് കോമഡി കിങ്സ് കോമഡി സ്റ്റാർസ് തുടങ്ങി എല്ലാ മലയാളം ചാനലുകളിലും മാറിമാറി നർമം പൊതിഞ്ഞ തമാശകളുമായി ഇവർ മലയാളക്കരയിലെ പ്രേക്ഷകമനസുകളെ കീഴടക്കിയത്, ചിരിച്ചു തീരും മുൻപേ അടുത്ത കൗണ്ടറുമായി വീണ്ടും ചിരിപ്പിക്കുന്ന ഷാജിയും വിനോദും കൂടി സിനി സ്റ്റാർ നൈറ്റ് 23 യിൽ ചേരുമ്പോൾ ഇതൊരു മികച്ച ഷോ ആകുമെന്നതിൽ സംശയമൊന്നുമില്ല
കലാഭവൻ സതീഷ് - ശബ്ദാനുകരണ കലയിൽ അതികായന്മാർ അരങ്ങു വാഴുന്നിടത്തേക്കാണ് തന്റെതായ ട്രാക്കിലൂടെ കലാഭവൻ സതീഷ് മുന്നേറുന്ന ത്. ഫ്ളവേഴ്സ് ടിവിയിലെ കോമഡി ഉത്സവത്തിൽ 10 മിനിറ്റ് കൊണ്ടു 101 പേരുടെ ശബ്ദം തുടർച്ചയായി അനുകരിച്ചപ്പോഴാണ് സതീഷിനെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങുന്നത്. പിന്നീടു ഫ്ളവേഴ്സ് ടിവിയുടെതന്നെ ഇന്ത്യൻ ഫിലിം അവാർഡിൽ 15 മിനിറ്റിൽ 202 പേരുടെ ശബ്ദം അവതരിപ്പിനും ഈ യുവകലാകാരനു സാധിച്ചു. മിനിസ്‌കിനിൽ നിന്നും യൂട്യൂബിലെത്തി യപ്പോൾ 6 മില്യൺ വ്യൂവേഴ്സിലധികമാണ് ആ പ്രോഗ്രാം നേടിയത്.നൂറ്റൊന്നു പേരും ഞാനും എന്ന ശ്രീകണ്ഠൻ നായരുടെ മിമിക്രിക്കാരോടൊത്തുള്ള പ്രോഗ്രാം കണ്ടപ്പോഴാണ് തനിക്ക് ഇത്തരമൊരു അവതരണ ശൈലി മനസിൽ തോന്നിയെതെന്നു സതീഷ് പറയുന്നു. ആറു സെക്കൻഡു കൊണ്ട് പിക്ചർ മാറിമറയുന്ന സമയത്ത് ശബ്ദാനുകരണം നടത്താം എന്നു പ്ലാൻ ചെയ്തു. ആദ്യമായിട്ടായിരുന്നു ഇത്തരത്തിൽ ഒരു പ്രോഗ്രാം ചെയ്യുന്നത്. ഇതിൽ സിനിമാതാരങ്ങൾ മാത്രമല്ല സാമൂഹികം, സാംസ്‌കാരികം, രാഷ്ട്രീയം തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ളവരുണ്ട്. സതീഷ് അനുകരിച്ചവരുടെ കൂട്ടത്തിൽ ഒ.എൻ.വിയും കുഞ്ഞുണ്ണി മാഷുമൊക്കെയുണ്ടായിരുന്നു.202 പേരുടെ ശബ്ദം അനുകരിച്ചപ്പോൾ കായികതാരങ്ങളും ഗായകരു മൊക്കെയെത്തി, ലാലേട്ടൻ, മഞ്ജു വാര്യർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ അറുപതിനായിരത്തോളം ജനങ്ങളുടെ മുന്നിൽ ലൈവായി പ്രോഗ്രാം ചെയ്യാൻ സാധിച്ചത് ജീവിതത്തിലെ വലിയ നേട്ടമായി കാണുന്നുവെന്നാണ് ഈ കലാകാരൻ പറയുന്നത്. എട്ടാം ക്ലാസു മുതലാണ് സതീഷ് മിമിക്രി ചെയ്യാൻ തുടങ്ങുന്നത്. സ്‌കൂളിലും ആലത്തൂർ എസ്.എൻ കോളേജിലും പഠിക്കുന്ന സമയത്ത് വിവിധ മത്സരങ്ങളിൽ നിന്നും സമ്മാനങ്ങൾ നേടി. മിമിക്രിയെ പ്രൊഫഷനാക്കി തുടങ്ങുന്നത് 18 വയസു മുതലാണ്. തിരുവനന്തപുരത്ത് ഒരു സമിതിയിൽ തുടങ്ങി പിന്നീടു മൂന്നര വർഷത്തോളം കലാഭവന്റെ മിമിക്സ് പരേഡിലും കലാസന്ധ്യയിലും സജീവ സാന്നിധ്യമായി. മനോജ് ഗിന്നസിന്റെ കൊച്ചിൻ നവോദയയിലും പ്രവർത്തിച്ചതിനു ശേഷമാണ് വൺമാൻ ഷോയിലേക്കു കടക്കുന്നത്. ഉണ്ണി മേനോൻ, സ്റ്റീഫൻ ദേവസി തുടങ്ങിയവരുടെ മ്യൂസിക് പ്രോഗ്രാമിൽ സതീഷിന്റെ വൺമാൻ ഷോ ഏറെ ശ്രദ്ധ നേടിയിരുന്നു.
സിനിമയ്ക്കുവേണ്ടിയും ഡബ്ബു ചെയ്യുന്നുണ്ട്. റിലീസായ 'അങ്ങനെ ഞാനും പ്രേമിച്ചു' എന്ന ചിത്രത്തിന്റെ തുടക്കത്തിലുള്ള നരേഷൻ ചെയ്തത് ഇദ്ദേഹമാണ്. സപ്തമശ്രീ തസ്‌കരാഹ എന്ന സിനിമയുടെ തൃശ്ശൂർ സ്ലാങ് മുഴുവൻ പറഞ്ഞു കൊടുക്കുകയും ആ ചിത്രത്തിൽ ചില കഥാപാത്രങ്ങൾക്കു ശബ്ദം കൊടുക്കുകയും ചെയ്തിരുന്നു. ഡോക്യുമെന്ററി, ടെലിഫിലം തുടങ്ങിയവയ്ക്കും വോയിസ് ഓവർ ചെയ്യാറുണ്ട്. പിന്നെ ടിവി ഷോയ്ക്കു ശേഷം ജയറാമേട്ടനും സംവിധായ സിദ്ദിഖ് സാറും സെവൻത് ഡേയുടെ സംവിധായകൻ ശ്യാംധറുമൊക്കെ വിളിച്ച് അഭിനന്ദിച്ചത് ഏറെ സന്തോഷം നൽകി. പിഷാരഡി, സാജൻ പള്ളുരുത്തി, ധർമ്മജൻ തുടങ്ങിയവരും നേരിട്ടു വിളിച്ച് നല്ല അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. സതിഷ് വാചാലനാകുന്നു. 20 വർഷത്തിലധികമായി ഈ മേഖലയിലുണ്ടെങ്കിലും കോമഡി ഉത്സവം ചെയ്തപ്പോഴാണ് കൂടുതൽ പ്രേക്ഷകർ തന്നെ തിരിച്ചറിഞ്ഞതെന്നും ഇദ്ദേഹം പറയുന്നു.
സോഫിയാ കലാമണ്ഡലം : നൃത്തമെന്നത് സോഫിയയ്ക്ക് ഒരു ജീവിതചര്യയാണ്, കലാമണ്ഡലത്തിൽ നിന്ന് ഡിപ്ലോമയും ബിരുദവുമെടുത്ത് ജീവിതം നൃത്തത്തിനായി മാത്രം ഉഴിഞ്ഞു വച്ചിരുന്ന സോഫിയ കലാമണ്ഡലം,
ഒട്ടനേകം വിദ്യാർത്ഥി ഗണങ്ങളുമായി നർത്തകി എന്ന് മാത്രമറിയപ്പെടാൻ ആഗ്രഹിച്ചിരുന്ന സോഫിയാ കലാമണ്ഡലം എന്നറിയപ്പെടുന്ന സോഫിയ സുദീപ് ഇടയ്ക്ക് ആദ്യമായി ഒരു സിനിമയിൽ അഭിനയിച്ചു, നൃത്തമറിയാവുന്ന ഒരാൾ വേണമെന്നതിനാൽ മാത്രം ആ സിനിമയിൽ എത്തിപ്പെട്ടു, ഒരു സമാന്തര സിനിമയായിരുന്നു അത്, കെ.പി. കുമാരന്റെ 'തോറ്റം' എന്ന സിനിമ, വടക്കൻപുരാവൃത്തമായ പൂമാതൈ പൊന്നമ്മയുടെ കഥയായിരുന്നു 'തോറ്റം'. പൂമാതൈയുടെ വേഷമായിരുന്നു സോഫിയയ്ക്ക്. എം.ആർ. ഗോപകുമാർ, ശിവജി തുടങ്ങിയവരും സിനിമയിലുണ്ട്. കാവും തെയ്യവും തിറയുമൊക്കെ പശ്ചാത്തലത്തിൽ വരുന്ന ചിത്രം ദേശീയപുരസ്‌കാരത്തിന്റെ അവസാന റൗണ്ട് വരെ എത്തിയിരുന്നു, നൃത്തമറിയുന്ന ഒരാൾ തന്നെ വേണമായിരുന്നു ആ വേഷം അഭിനയിക്കുവാൻ, സിനിമയെക്കുറിച്ച് അന്ന് വലിയ ധാരണകളൊന്നുമില്ലെങ്കിലും അഭിനയിച്ചു തുടങ്ങിയപ്പോൾ അപരിചിതത്വമൊന്നും സോഫിയയ്ക്ക് തോന്നിയില്ല, നൃത്തമായിരുന്നു എന്നും സോഫിയയുടെ പ്രാണൻ, അതുകൊണ്ട് സിനിമയുടെ നിറക്കൂട്ടുകൾ അത്ര വലുതായി ആകർഷിച്ചില്ല. നല്ല വേഷങ്ങളിലേക്ക് ഇടയ്ക്ക് വിളി വന്നെങ്കിലും സ്വീകരിച്ചില്ല, നൃത്തം മാത്രമായിരുന്നു മനസ്സിൽ, നൃത്താവതരണത്തിന്റെ തിരക്കുള്ള നാളുകളായിരുന്നു പിന്നീട്.
ചില ഇടവേളകളിൽ സിനിമയും സീരിയലുകളും ചെയ്യുകയുണ്ടായി, കലാഭവൻ മണിയുടെ കരുമാടിക്കുട്ടൻ, മീനത്തിൽ താലികെട്ട്, അണുകുടുംബം ഡോട്ട് കോമിൽ നാദിർഷയുടെ ജോഡി ആയും വേഷമിട്ടു, ഏഷ്യനെറ്റിലെ സ്വരരാഗം, സൂര്യ ടി.വിയിലെ ലാലു അലക്സ് അഭിനയിച്ച അവർ ബിലോവ്ഡ് പപ്പ, ശ്രീകുമാരൻ തമ്പിയുടെ ബന്ധുവാര്, ശത്രുവാര്, സ്വാമി അയ്യപ്പൻ തുടങ്ങിയ സീരിയലുകളിൽ മികച്ച വേഷങ്ങൾ ചെയ്തു.
എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ തന്നെ കലാമണ്ഡലത്തിൽ ഡിപ്‌ളോമ പഠനത്തിന് ചേർന്നു. കലാമണ്ഡലം സർവകലാശാലയായപ്പോൾ അവിടെ നിന്നും മോഹിനിയാട്ടത്തിൽ ബിരുദവുമെടുത്തു. കൊച്ചിയിൽ സോഫിയ സ്വന്തമായി നടത്തുന്ന ഡാൻസ് സ്‌കൂളാണ് 'സമർപ്പൺ' . മിക്കവാറും ഡാൻസ് പ്രോഗ്രാമുകളുമായി നൃത്ത രംഗത്തും സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമാണ് സോഫിയ.
എബ്രഹാം തച്ചേരിൽ : മലയാളത്തിലെ പ്രമുഖ ചാനലുകളുടെ എന്റർടൈന്മെന്റ് പ്രോഗ്രാമുകളുടെയും സ്‌ക്രിപ്റ്റ് റൈറ്റർ ആയി അനേകം വർഷങ്ങളായി രംഗത്തുള്ള എബ്രഹാം തച്ചേരിൽ ആണ് സിനി സ്റ്റാർ നൈറ്റ് 23 യുടെ ഡയറക്ടർ, ഏഷ്യാനെറ്റ്, മഴവിൽ മനോരമ, ഫ്ളവേഴ്സ്, അമൃത ടിവി തുടങ്ങി ഒട്ടനേകം ചാനലുകളിലെ കോമഡി സ്റ്റാർസ് സീസൺ വൺ, കോമഡി ഫെസ്റ്റിവൽ, ചിരിമ, തകർപ്പൻ കോമഡി, കോമഡി സൂപ്പർ നൈറ്റ്, കോമഡി മാസ്റ്റേഴ്‌സ് തുടങ്ങി അനേകം ജനപ്രിയ പരിപാടികളുടെ സ്‌കിറ്റ് ഗ്രൂമർ കൂടിയായ എബ്രഹാം തച്ചേരിൽ അനേകം സ്റ്റേജ് ഷോകളും ഡയറക്റ്റ് ചെയ്തിട്ടുണ്ട്, സംഗീതത്തിനും നൃത്തത്തിനും കോമഡിക്കുമൊക്കെ പ്രാധ്യാന്യം കൊടുത്തുകൊണ്ടാണ് ഈ ഷോ ചിട്ടപ്പെടുത്തുന്നതെന്നും അമേരിക്കൻ മലയാളിജകൾക്ക് ഇതൊരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയിരിക്കുമെന്നും എബ്രഹാം തച്ചേരിൽ പറഞ്ഞു,
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കുക - ജോസഫ് ഇടിക്കുള - 201-421-5303. ബോബി വർഗീസ് - 201-669-1477.
വാർത്ത - ജോസഫ് ഇടിക്കുള.
Stories you may Like
- കാപ്പയിൽ അറസ്റ്റിലായ തട്ടിപ്പുകാരി പൂമ്പാറ്റ സിനിയുടെ കഥ
- ഐപിഎൽ താരലേലം നാളെ; ആരാവും ഏറ്റവും സമ്പന്നൻ?
- ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി മിച്ചൽ സ്റ്റാർക്ക്
- രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ നവംബറിൽ
- 24.75 കോടിയുടെ സ്റ്റാർക്കിനെ ആദ്യ കളിയിൽ തല്ലിപ്പറത്തി ക്ലാസൻ, വിമർശനം
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍