അംബാസിഡറിനും എച്ചഎംടിക്കും എന്തുപറ്റിയതാണ്?
അംബാസിഡർ കാറും എച്ച്എംടി വാച്ചും നമുക്ക് കാട്ടിത്തരുന്ന ആദ്ധ്യായം എന്താണ്. അടുത്തയിടയിലാണ് രണ്ടും എന്നന്നേക്കുമായി പ്രവർത്തനം നിർത്തുവാൻ തീരുമാനിച്ചത്. കെൽട്രോണിന്റെ (KELTRON) ടിവിയും റേഡിയോയും നിർത്തി പോകുന്നതും നമ്മൾ കണ്ടതാണ്. വർഷങ്ങൾ തുടർച്ചയായി ഭീമമായ സാമ്പത്തിക നഷ്ടം സഹിച്ചു കുറെ ജോലിക്കാരെ നിലനിർത്താനായി മാത്രം നിലനിന്നിരുന്ന സ്ഥാപനങ്ങൾ ആരെന്ത് പറഞ്ഞാലും സമൂഹത്തിനു ഒരു ബാധ്യത തന്നെയാണ്. കാലാകാലങ്ങളിൽ നടപ്പാക്കാമായിരുന്ന മാറ്റങ്ങൾ നടത്തുന്നതിന് മേല്പറഞ്ഞ സ്ഥാപനങ്ങളൊക്കെ വൻ വില നല്‍കേണ്ടി വന്നു.
ലോകത്തില ഒരു വികസിത രാജ്യത്തില്ലും നഷ്ടങ്ങൾ കുമിഞ്ഞു കൂടുന്ന സ്ഥപങ്ങളൊന്നും നമ്മുടെ നാട്ടിലെ പോലെ നിലനിർത്തിയതായി കേട്ടിട്ടില്ല. ആദ്യമാദ്യം കുറച്ചു സഹായങ്ങൾ കൊടുക്കും. പിന്നെയും ഫലങ്ങളില്ലെങ്കിൽ അവയ്ക്കൊക്കെ താഴിടുക തന്നെ അവിടെയൊക്കെ കാണുന്നത്. എച്ച്എംടി വാച്ചുകൾ കഴിഞ്ഞ 12 വർഷത്തിലേറെയായി ഭീമ നഷ്ടത്തിലാണ് പ്രവർത്തിച്ചതെന്നു അറിയുന്നു.
അംബാസിഡർ കാറുകളെ സംബന്ധിച്ചു പറയുകയാണെങ്കിൽ കാലാകാലങ്ങളിൽ വേണ്ടരീതിയിലുള്ള വൈവിധ്യകരണം (DIVER SIFICATION ) നടന്നിരുന്നുവെങ്കിൽ കമ്പനി നിലനിർത്തുക തന്നെയല്ല ഒരു പക്ഷെ ഇന്നും രാജ്യത്തെ വാഹന നിർമ്മാതാക്കളുടെ മുൻനിരയിൽ തന്നെ അതിനു നില്കുവാൻ കഴിഞ്ഞേനെ. കുറഞ്ഞപക്ഷം ഭാരതത്തിലെ ഓട്ടോറിക്ഷകളുടെ വിപണി സാധ്യത എങ്കിലും മുന്നിൽകണ്ട് മാറ്റങ്ങൾ വരുത്തുമായിരുന്നു എങ്കിൽ ഇന്ന് ബജാജ് പോലെ തന്നെ ഒരുപക്ഷെ ഓട്ടോ വിപണിയിൽ എങ്കിലും അംബാസിഡർ എന്ന ബ്രാൻഡ് മുൻപന്തിയിൽ നിന്നേനെ. ഇപ്പോഴും ഭാരതത്തിനോട് ചേർന്ന് കിടക്കുന്ന പാക്കിസ്ഥാൻ ഒഴികെയുള്ള സ്ഥലങ്ങളിൽ എല്ലാം ബജാജ് ഓട്ടോകൾക്ക് സാമാന്യം നല്ല വിപണി തന്നെ ഉണ്ട്.
1990 കളിൽ അംബാസിഡർ കാറുകളുടെ ടാക്സി മാർക്കറ്റ് ഇടിഞ്ഞപ്പോൾ തന്നെ കമ്പനി മാറ്റങ്ങളെ കുറിച്ചും വൈവിധ്യകരണത്തെയും കുറിച്ച് ചിന്തിക്കേണ്ടിയിരുന്നു. അന്നുവരെ അംബാസിഡർ മാത്രം കയ്യടക്കിവച്ചിരുന്ന ടാക്സി സെക്ടറിൽ മറ്റ് വാഹനങ്ങൾ വന്നു തുടങ്ങുകയും റോഡുകളിൽ അംബാസിഡർ വാഹങ്ങളുടെ മേൽക്കോയ്മ (UPPERHAND) ചോദ്യം ചെയ്തു തുടങ്ങിയപ്പോഴേ കൊൽക്കത്ത കമ്പനി മറ്റു വഴികളെ കുറിച്ചാലോചിക്കേണ്ടതായിരുന്നു. പക്ഷെ അവർ കണ്ണുംകെട്ടി ഇരുന്ന സമയത്ത് എക്സ്പ്രസ്സ് വേഗത്തിൽ മറ്റുള്ളവർ വളരുകയും അംബാസിഡർ കാറുകളെ കാഴ്ചക്കാർ ആകി മാറ്റുകയും ചെയ്തു എന്നതാണ് സത്യം.
ഏതാണ്ടിതുപോലെ ഒക്കെയാണ് എച്ച് എം ടി വാച്ചുകൾക്കും സംഭവിച്ചിരിക്കുന്നത്. അംബാസിഡർ സ്വകാര്യ മേഖലയിലായിരുന്നു എങ്കിൽ എച്ച് എം ടി പൊതു മേഖലയിലാണെന്നു മാത്രം. 1991ലെ സാമ്പത്തിക ഉദാരവത്ക്കരണത്തോടെ വിദേശ നിർമ്മിത വാച്ചുകളുടെ വലിയ നിലയിലുള്ള കടന്നു കയറ്റവും ടൈറ്റാൻ അടക്കമുള്ള ഇന്ത്യൻ കമ്പനികളുടെ ശക്തമായ മാർക്കറ്റിങ് തന്ത്രങ്ങളെ ചെറുക്കാൻ കഴിയാതെ പോയതുമാണ് എച്ച് എം ടി വാച്ചുകളെ വിപണിയിൽ നിന്നും തുടച്ചു നീക്കിയത്. ഒരു കാലത്ത് ഭാരതത്തിലെ ടി വി മാർക്കറ്റിൽ ശക്തരായിരുന്നു നമ്മുടെ കെൽട്രോൺ. കമ്പനി വിപണിയിൽ നിന്നും പുറത്തു പോയത് പോലും വളരെ വൈകി മാത്രമാണ് നാട്ടുകാർ പോലും അറിഞ്ഞത്. മാറ്റങ്ങളോട് മുഖം തിരിച്ചു നില്‍ക്കാനുള്ള നമ്മുടെ പ്രവണതയും പുതിയവ സ്വീകരിക്കാനുള്ള വൈമുഖ്യതയുമാണ് മേല്പറഞ്ഞ സ്ഥാപനങ്ങൾക്ക് സംഭവിച്ചത്.
ഇനിയും രാജ്യത്തു നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ കെഎസ്ആർടിസി ഉൾപ്പെടെ ഉള്ള പല സഥാപനങ്ങളുടെയും സ്ഥിതി മറ്റൊന്നായിരിക്കുകയില്ല. അടുത്ത കാലത്ത് കോട്ടയം പട്ടണത്തിൽ കൂടി കടന്നു പോകുമ്പോൾ കണ്ട ഒരു കാര്യം പറയാം. കേരള സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജോലിക്കാർ കസ്റ്റമേഴ്സ് ഇല്ലാതെ സുഖം ആയി കിടന്നുറങ്ങുന്നു. അതും ഓണം സീസണിൽ. തൊട്ടടുത്തുള്ള വസ്ത്രവ്യാപാര സ്ഥാപങ്ങള്ളിൽ ഒക്കെ തിരക്കോട് തിരക്ക്. ഇത്തരം വെള്ളാനകളായ (വൈറ്റ് എലെഫന്റ്റ്) പ്രസ്ഥാനങ്ങളെ നിലനിർത്താൻ മുടക്കുന്ന കാശിനു നാല് വാഴ വച്ചാൽ അതിൽ നിന്നെങ്കിലും വലതും പൊതുജനത്തിന് കിട്ടും.
മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞാലെ എത്ര വമ്പന്മാർ വന്നാലും നന്നായി പ്രവർത്തിക്കാൻ കഴിയും എന്നുള്ളതിന്റെ മികച്ച ഉദാഹരണമല്ലെ ഗുജറാത്തിലെ അമുൽ എന്ന സഹകരണ മേഖലയിൽ തുടങ്ങിയ സ്ഥാപനം. ഇത്ര മത്സരമുള്ള ഒരു മേഖല ആയിട്ടുകൂടി ഇന്നും അമുൽ ഉത്പന്നങ്ങൾക്ക് ഭാരത്തിൽ തന്നെയല്ല ഇന്ത്യക്കാർ കൂടുതലുള്ള എല്ലാ വിദേശ വിപണിയിലും നല്ല സാന്നിധ്യമുണ്ട്.
എന്തിന് അമൂൽ തന്നെ പറയണം. നമ്മുടെ ഇന്ത്യൻ കോഫീ ഹൗസ് തന്നെ എടുത്തൽ പോരെ. ഏതാണ്ട് 100 ഓളും ബ്രാഞ്ചുകളുള്ളതിൽ പകുതിയും നഷ്ടത്തിലായിട്ടും ബാക്കി ഉള്ളവ കൊണ്ട് ആ പ്രസ്ഥാനം സാമാന്യം നന്നായി നടക്കുന്നില്ലേ. നമ്മുടെ സർക്കാർ സ്ഥാപനങ്ങിളിൽ എല്ലാം കാന്റീൻ നടത്താൻ ഇപ്പോഴും ആദ്യം അധികാരികൾ അപ്പ്രോച് ചെയ്യുന്നത് ഐ സി എച്ചിനെ അല്ലെ. സ്വകാര്യ ആശുപത്രികൾ വരെ ഇപ്പോൾ ഐ സി എച്ച് ഇന്ന് സ്ഥലം കൊടുക്കാൻ റെഡി ആയി രംഗത്ത് വരുന്നു. കൂടാതെ കെ എസ് ആർ ടി സി ബസ് സ്റ്റാന്റുകളിൽ എല്ലാം കാന്റീൻ തുടങ്ങാനുള്ള ശ്രമവും കമ്പനി നടത്തുന്നു. ഇത്തരം ശ്രമങ്ങൾ നമ്മെ കാണിച്ചു തരുന്നത് വ്യാപാരം നന്നാവാൻ ഒരു എം ബി എയും വേണ്ട പ്രായോഗിക ബുദ്ധിയും കഠിനാധ്വാനവും കാര്യങ്ങളെ മുൻകൂട്ടി കാണാനുള്ള ദീർഘവീക്ഷണവും മതി എന്നുള്ളതാണ്.
അടുത്തകാലത്ത് നടന്ന ഒരു സംഭവം ഞാൻ ഇവിടെ വിവരിക്കട്ടെ. മധ്യ തിരുവിതാംകൂറിലെ ഒരു പ്രമുഖ ടൗണിൽ 40 വർഷത്തിലേറെ പ്രവർത്തിച്ച കെട്ടിടത്തിൽ നിന്ന് ഐ സി എച്ച് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. അതോടൊപ്പം അവിടുത്തെ ജോലിക്കാർ തൊഴിൽരഹിതരാകുകയും ചെയ്തു. ആ കെട്ടിടം പുതുക്കി പണിത ശേഷം അവിടെ മുൻപുണ്ടായിരുന്ന ജോലിക്കാർക്കൊപ്പം ചേർന്ന് മൂന്ന് സ്വകാര്യ സംരംഭകർ അതെ സ്ഥലത്ത് ഇന്ത്യൻ കോഫി ഹൗസിനു സാമ്യമുള്ളതായ പേരോട് കൂടി തുടങ്ങിയ സ്ഥാപനും ഇന്ന് അവിടെ വൻ ഹിറ്റായി മാറി കഴിഞ്ഞു. മുൻപ് കോഫീ ഹൗസിൽ ഉണ്ടായിരുന്ന ജോലിക്കാരുടെ കഠിന ശ്രമവും അവരോടൊപ്പം ചേർന്ന സംരംഭകരുടെ അവസരത്തിനൊത്തുള്ള പ്രവർത്തനവുമാണ് സ്ഥാപനത്തെ വിജയത്തിലേക്ക് നയിച്ച്കൊണ്ടിരികുന്നത്. ഇതും നഷ്ടം മാത്രം കൈമുതലുള്ള കെഎസ്ആർടിസി ഉൾപ്പെടെ ഉള്ള പൊതു മേഖലയിലെ മാനേജർമാർക്കും തൊഴിലാളികൾക്കും ഒരു പ്രചോദനവും മാതൃകയുമാവട്ടെ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍