മന്ത്രിമാരുടെ ഓഫീസുകൾ നോക്കുകുത്തികളാകുമോ? മറ്റു വകുപ്പുകളെയും അടക്കി ഭരിക്കാൻ മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പ്; ജീവനക്കാരുടെ നിയമനവും സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും അടക്കമുള്ള കാര്യങ്ങളിൽ പൊതുഭരണവകുപ്പിനു സമഗ്ര അധികാരം നൽകി ഉത്തരവ്; ഘടക കക്ഷി മന്ത്രിമാരുടെ വകുപ്പിലും കൈകടത്താൻ പിണറായി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിപിഎം പാർട്ടി ശൈലിയിൽ സംസ്ഥാനത്തെ ഭരണ സംവിധാനങ്ങളെയും പിണറായി പരുവപ്പെടുത്തുന്നോ? പൊതുഭരണ വകുപ്പിന്റെ ചുമതലക്കാരനായ മുഖ്യമന്ത്രി മറ്റു മന്ത്രിമാരുടെ വകുപ്പുകളിൽ അടക്കം നേരിട്ടു കൈകടത്താൻ ഇനി മുതൽ അവസരം ലഭിക്കും. ഇതിനായി ജീവനക്കാരുടെ നിയമനവും സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും അടക്കമുള്ള കാര്യങ്ങളിൽ പൊതുഭരണവകുപ്പിനു സമഗ്ര അധികാരം നൽകി ഉത്തരവ് പുരത്തിറക്കി. ഫലത്തിൽ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രിക്ക് നേരിട്ട് ഭരിക്കാവുന്ന അവസ്ഥയിലാണ് കാര്യം.
ജീവനക്കാരുടെ നിയമനവും സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ഉൾപ്പെടെ വർഷങ്ങളായി വകുപ്പു മേധാവികളുടെ ചുമതലയിലുണ്ടായിരുന്ന അധികാരങ്ങൾ സെക്രട്ടേറിയറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാർക്കു കൈമാറി കൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാരുടെ പൂർണനിയന്ത്രണം മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണവകുപ്പിനാണ്. ഇതോടെ ഈ വകുപ്പുകളിലെല്ലാം ഇനി മുതൽ പിണറായി നേരിട്ട് ഇടപെടും.
പൊതുഭരണവകുപ്പിന് ഇതോടെ ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകളിൽ ഉൾപ്പെടെ നിയന്ത്രണം ലഭിക്കും. മറ്റു മന്ത്രിമരുടെ വകുപ്പുകളിൽ മുഖ്യമന്ത്രി കൈകടത്തുന്നതിൽ അതൃപ്തി പുകയുന്നുണ്ട്. ഇതിനെതിരെ സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ രംഗത്തെത്തി. എല്ലാ അധികാരങ്ങളും പൊതുഭരണ വകുപ്പിൽ കേന്ദ്രീകരിക്കേണ്ട ആവശ്യമില്ലെന്നാണ് ഇവരുടെ പക്ഷം. അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാർക്ക് ഇത്രയേറെ അധികാരങ്ങൾ നൽകുന്നത് പൊതുഭരണ അഡീഷനൽ ചീഫ് സെക്രട്ടറി കൺവീനറായ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്.
സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും നിയമിച്ച പൊതുഭരണ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള അഡ്മിനിസ്ട്രേറ്റീവ് കോടതി ഓഫിസർമാർ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാർ, സ്പെഷൽ ഓഫിസർമാർ എന്നിവർക്കാണ് കൂടുതൽ അധികാരം ലഭിക്കുക. പൊതുഭരണ അഡീഷനൽ ചീഫ് സെക്രട്ടറി വി.വേണുവിന്റെ ഉത്തരവു പ്രകാരം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാർക്ക് നൽകിയിട്ടുള്ള ചുമതലകൾ വിശാലമാണ്.
അത് ഇങ്ങനെയാണ്: നിബന്ധനകൾക്കു വിധേയമായി വകുപ്പുകളിലെ വിജിലൻസ് മേധാവിയുടെ ചുമതല, ജീവനക്കാരുടെ നിയമനം, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവയുടെ മേൽനോട്ടം, ജീവനക്കാരുടെ അച്ചടക്കവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ മേൽനോട്ടം, ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് എല്ലാ വർഷവും ജനുവരി ഒന്നിനു മുൻപ് ഇറക്കുന്നതിനു നടപടി സ്വീകരിക്കുക, വകുപ്പു തല പ്രമോഷൻ കമ്മിറ്റി (ഡിപിസി) ഡിസംബറിനകം ചേരുന്നതിനു നടപടി സ്വീകരിക്കുക, കോടതിയലക്ഷ്യത്തിനു സാഹചര്യം ഒരുക്കാതെ ഭരണപരമായ ഫയലുകൾ ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി കൈകാര്യം ചെയ്യുക, നോൺ ഗസറ്റഡ് ജീവനക്കാരുടെ വർഷം തോറുമുള്ള ശമ്പള വർധന, അവധി, സർവീസ് ബുക്ക്, പെൻഷൻ, കുടുംബപെൻഷൻ തുടങ്ങിയവയുടെ ചുമതല.
ഇത്് കൂടാതെ ഇൻഫർമേഷൻ ഓഫിസറുടെ ചുമതലയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർക്കാണ്. ജീവനക്കാരുടെ ആശ്രിത നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വകുപ്പിന്റെ ഓഫിസ് പ്രവർത്തനം സംബന്ധിച്ച ചുമതല, ഓഫിസ് ജീവനക്കാരുടെ കാര്യങ്ങളും കാഷ്ബുക്ക് മേൽനോട്ടവും, പെർമനന്റ് അഡ്വാൻസ് രജിസ്റ്റർ മേൽനോട്ടം, ട്രഷറിയിൽ സമർപ്പിക്കേണ്ട രേഖകളുടെ അധികാരം, വകുപ്പിലെ ജീവനക്കാരുടെ ശമ്പളവും മറ്റ് അധികാരവും, ഒഴിവുകൾ പിഎസ്സിക്കു റിപ്പോർട്ട് ചെയ്യുക, ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ടു പിഎസ്സിയുമായി കത്തിടപാട് നടത്തുക, നിയമനം ലഭിച്ച ജീവനക്കാരുടെ സ്വഭാവ പരിശോധന, സ്ഥാനക്കയറ്റം, ഹയർ ഗ്രേഡ് അനുവദിക്കൽ, നിയമനം സ്ഥിരപ്പെടുത്തൽ, സീനിയോറിറ്റി എന്നിവയുടെ ചുമതല തുടങ്ങിയ ചുമതലകളും ലഭിക്കും.
കൂടാതെ സംവരണസ്പോർട്സ് ക്വോട്ട നിയമനം, ഇഓഫിസ് പ്രവർത്തനം നടപ്പാക്കുക, പഞ്ചിങ്, പൗരാവകാശ രേഖ, ഹരിത പെരുമാറ്റച്ചട്ടം എന്നിവയുടെ ചുമതല, ഭരണ നിർവഹണ റിപ്പോർട്ടുകൾ സർക്കാരിനു സമർപ്പിക്കുക, വിവരാവകാശ രേഖകളുടെയും ഇന്റേണൽ ഓഡിറ്റിങ്ങിന്റെയും ചുമതല, നിയമസഭ, നിയമസഭാ സമിതികൾ, അക്കൗണ്ടന്റ് ജനറൽ (എജി) എന്നിവരുമായുള്ള കത്തിടപാട് തുടങ്ങിയ കാര്യങ്ങളും ലഭിക്കും.
ഭരണത്തിന്റെ വേഗം കൂട്ടുക എന്നതാണ് സർക്കാർ വാദമെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിന് മറ്റു വകുപ്പുകളിൽ നേരിട്ട് ഇടപെടാൻ സാധിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. ഇതിൽ സിപിഐ മന്ത്രിമാർ എതിർപ്പുയർത്താനാണ സാധ്യതയും. അടുത്തിടെ ഹൗസിങ് ബോർഡ് പിരിച്ചുവിടലുമായി ബന്ധപ്പെട്ട കുറിപ്പ് തിരുത്താഞ്ഞതിനെച്ചൊല്ലി മന്ത്രിസഭയിൽ മുൻ ീഫ് സെക്രട്ടറിയോട് കയർത്ത് മന്ത്രി കെ. രാജൻ രംഗത്തുവന്നത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇടതുമുന്നണിക്കും മന്ത്രിസഭയ്ക്കും മുകളിലല്ല ഉദ്യോഗസ്ഥരെന്നും മന്ത്രിമാരുടെ നിർദേശങ്ങൾ നടപ്പാക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്നും മന്ത്രി രാജൻ തുറന്നടിച്ചിരുന്നു.
ഭൂമിയുടെ തരംമാറ്റലുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പിന് ലഭിച്ച പണം വകമാറ്റാനുള്ള നിർദ്ദേശം മുന്നോട്ടുെവച്ച ചീഫ് സെക്രട്ടറിയുടെ നടപടിയെ ചോദ്യം ചെയ്താണ് മന്ത്രി പ്രകോപിതനായത്. ഒരുഘട്ടത്തിൽ മന്ത്രിയെ വിലക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെങ്കിലും വഴങ്ങാത്ത അവസ്ഥ ഉണ്ടായത്. ഭൂമിയുടെ തരംമാറ്റവുമായി ബന്ധപ്പെട്ട് ഫീസ് ഇനത്തിൽ റവന്യൂവകുപ്പ് 800 കോടിയിലധികം രൂപ അടുത്തിടെ സമാഹരിച്ചിരുന്നു. തരംമാറ്റം പൂർത്തിയാകാഞ്ഞതിനാൽ ഫീസ് ഇനത്തിൽ കൂടുതൽ പണം കിട്ടാനുമുണ്ട്. ഈ തുക തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തിലേക്ക് വകമാറ്റാമെന്ന നിർദേശമാണ് ബജറ്റ് സംബന്ധിച്ച് മന്ത്രിസഭയിൽ നടന്ന പ്രാഥമിക ചർച്ചയ്ക്കിടെ ചീഫ് സെക്രട്ടറി വി.പി. ജോയി മുന്നോട്ടുെവച്ചത്. ഇതംഗീകരിക്കാൻ മന്ത്രി കെ. രാജൻ തയ്യാറായില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍