ക്യാമറയെ പറ്റിക്കാൻ കാറിനുള്ളിൽ ലൈറ്റ് ഇട്ടിട്ട് കാര്യമുണ്ടോ? ഫോൺ വിളിച്ചില്ലെങ്കിലും ഒരു കൈ സ്റ്റിയറിംഗിൽ ഇല്ലെങ്കിൽ ക്യാമറ പിടിക്കും; കുട്ടിയുടെ തലക്ക് പാകമാകാത്ത ഹെൽമറ്റ് വച്ചാലും പിടി വീഴും; ഒരേ ദിവസം എത്ര ക്യമാറകൾക്ക് മുമ്പിൽ പിഴ കിട്ടിയാലും അവിടെ നിന്നെല്ലാം എസ് എം എസ് കിട്ടും; ഇനി എഐ ക്യാമറയെ പറ്റിക്കാൻ പറ്റുമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മോട്ടർ വാഹനവകുപ്പിന്റെ എഐ (നിർമ്മിതബുദ്ധി) ക്യാമറകളെ കബളിപ്പിക്കാൻ ശ്മിച്ചാലും പിടിക്കില്ല. കാറിനുള്ളിൽ ലൈറ്റ് ഇട്ട് ഓടിച്ചിട്ടും കാര്യമില്ല. കൃത്യമായി ത്ന്നെ കാറിനുള്ളിലെ ദൃശ്യങ്ങൾ എഐ ക്യാമറ പകർത്തും. പിഴ അപ്പോൾ തന്നെ കിട്ടുകയും ചെയ്യും. അതുകൊണ്ട് തന്നെ എ ഐ ക്യാമറകളെ പറ്റിക്കാൻ കഴിയില്ലെന്നതാണ് വസ്തുത. അപ്പുപയോഗിച്ച് ക്യമാറ ഇരിക്കുന്ന സ്ഥളം കണ്ടെത്തി അവിടെ മാന്യന്മാരാകുക എന്ന തന്ത്രവും വിരുതന്മാര് പയറ്റും. അതുകൊണ്ട് എഐ ക്യാമറകളുടെ സ്ഥലം ഇടക്കിടയ്ക്ക് മാറ്റും.
വാഹനത്തിനകത്തു ലൈറ്റ് ഇട്ടാൽ ക്യാമറയ്ക്ക് ദൃശ്യം പകർത്താൻ കഴിയാതെ വരുമെന്ന് വിചാരിക്കേണ്ട. കിട്ടുന്ന ഏതു ദൃശ്യവും പല വിധത്തിൽ തെളിച്ചം കൂട്ടിയും കുറച്ചും കാണാൻ സംവിധാനമുണ്ട്. അതുകൊണ്ട് തന്നെ കാറിനുള്ളിൽ വെളിച്ചമുണ്ടെങ്കിലും എഐ ക്യാമറകളെ അത് ബാധിക്കില്ല. ഈ വിധ അതിബുദ്ധികൾ എ ഐ ക്യാമറയ്ക്ക് മുന്നിൽ വിലപോവില്ല.
ക്യമാറ കണ്ടെത്തുന്ന നിയമ ലംഘനമെല്ലാം വാഹന ഉടമയെ എസ് എം എസ് ആയും അറിയിക്കും. നിയമ ലംഘനം ഉണ്ടായാൽ ഉടൻ അക്കാര്യം എസ്എംഎസ് ആയി ലഭിക്കില്ല. ഈ ചിത്രം കൺട്രോൾ റൂമിൽ വിശകലനം ചെയ്ത് കുറ്റമാണെന്ന് ഉറപ്പു വരുത്തിയ ശേഷമേ എസ്എംഎസ് അയയ്ക്കൂ. രാത്രി നടക്കുന്ന നിയമ ലംഘനമാണെങ്കിൽ രാവിലെ 10ന് ഓഫിസ് തുറന്ന ശേഷമാണു ചിത്രം വിശകലനം ചെയ്യുക. ഏതൊക്കെ ക്യാമറകൾക്കു താഴെക്കൂടി പോകുന്നോ അവിടെ നിന്നെല്ലാം പിഴ ചുമത്തപ്പെടാം. ഓഫിസ് സമയത്താണെങ്കിൽ 10-15 മിനിറ്റിന് അകം എസ് എം എസ് വരും. ഡ്രൈവിങ്ങിനിടെ ഈ എസ്എംഎസ് പരിശോധിക്കാൻ മൊബൈൽ എടുത്താൽ അതും പിഴയായി മാറും.
നിർമ്മിത ബുദ്ധി ക്യാമറകൾ കണ്ടെത്തുന്നതെല്ലാം ചിലപ്പോൾ പിഴവായിക്കൊള്ളണമെന്നില്ല. അക്കാര്യം ഉറപ്പുവരുത്താനാണു ചിത്രങ്ങൾ വിശകലനം ചെയ്യുന്നത്. രണ്ടു കയ്യും സ്റ്റിയറിങ്ങിൽ ഉണ്ടായിരിക്കണം എന്നതാണു ഇപ്പോൾ നിർമ്മിത ബുദ്ധി തിരിച്ചറിയുന്നത്. അതുകൊണ്ട് ഒരു കൈ മാത്രം സ്റ്റിയറിങ്ങിൽ വച്ചുള്ള ഡ്രൈവിങ്ങിന്റെ പടം ക്യാമറ പിടിച്ചെടുക്കും. എന്നാൽ, മറ്റേ കയ്യിൽ ഫോൺ ഇല്ലെന്ന് വിശകലനത്തിൽ വ്യക്തമായാൽ പിഴ ചുമത്തില്ല. ഇത്തരം പ്രശ്നങ്ങൾ വിശകലനത്തിൽ തെളിയും. ഇങ്ങനെ വിശകലനത്തിൽ കണ്ടെത്തുന്ന കാര്യങ്ങൾ കൂടി ചേർത്ത് നിർമ്മിത ബുദ്ധിയെ പിന്നീട് പരിഷ്കരിക്കും.
അമിത വേഗം പിടികൂടാനുള്ള ക്യാമറകളിൽ നമ്പർ പ്ലേറ്റ് മാത്രമാണു തെളിച്ചത്തോടെ ദൃശ്യമായിരുന്നത്. പുതിയ എഐ ക്യാമറകൾ ഇൻഫ്രാ റെഡ് ഉപയോഗിച്ച് വാഹനത്തിനുള്ളിലെ ദൃശ്യങ്ങളും കാണുന്നു. സീറ്റ് ബെൽറ്റ് ഇടാത്തതിനും മൊബൈൽ ഫോൺ ഉപയോഗത്തിനും തെളിവ്കിട്ടുന്നത് അതുകൊണ്ടാണ്. ചെറിയ കുട്ടികൾക്ക് അവർക്ക് പാകമായ ഹെൽമറ്റ് തന്നെ വയ്ക്കാൻ ശ്രദ്ധിക്കണംെ. വീട്ടിൽ ഇരിക്കുന്ന ഏതെങ്കിലും ഹെൽമറ്റ് എടുത്ത് കുട്ടികളുടെ തലയിൽ വച്ചാൽ ക്യാമറയെ പറ്റിക്കാമെങ്കിലും കുട്ടിക്ക് ഇത്തരം ഹെൽമറ്റുകൾ അപകടമുണ്ടാക്കാൻ സാധ്യത ഉണ്ട്. ഇതും ക്യാമറയിൽ തെളിഞ്ഞാൽ പിഴ ഉറപ്പ്.
എഐ ക്യാമറ ഇല്ലാത്തിടത്ത് എന്തു നിയമ ലംഘനവും ആകാം എന്നു കരുതരുത്. ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ കുറ്റകൃത്യങ്ങൾ കുറയുന്നതിനനുസരിച്ച് വേറെ സ്ഥലങ്ങളിലേക്കു മാറ്റും. നിയമലംഘനങ്ങൾ ഏറെ നടക്കാൻ സാധ്യതയുള്ള ഇടവഴികളിൽ പോലും ഭാവിയിൽ ക്യാമറകൾ ഇടം പിടിച്ചേക്കും. ഇതിനെല്ലാമുള്ള ചർച്ചകളും നടപടികളും മോട്ടോർ വാഹന വകുപ്പിൽ നടക്കുന്നുണ്ട്.
ഗതാഗത കുറ്റകൃത്യങ്ങൾ സ്വയം കണ്ടെത്തി പിഴയീടാക്കാൻ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണ ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിച്ചിരുന്നു. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. റോഡപകടം മൂലമുള്ള മരണങ്ങൾ സംസ്ഥാനം നേരിടുന്ന ദുരന്തമായി കണ്ട് അതിനെ ചെറുക്കാൻ കൂട്ടായ പ്രവർത്തനം നടത്തേണ്ടതുണ്ട്. പുതുതലമുറ ഇക്കാര്യത്തിൽ മുൻകൈയെടുക്കണമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞു.
നിയമം പാലിക്കാനുള്ളതാണ്. ആ ഉത്തമ ബോധ്യം നമുക്കെല്ലാവർക്കും വേണം. നമ്മുടെ ഭാഗത്തുനിന്നുണ്ടാകുന്ന പിഴവുമൂലം മറ്റുള്ളവർക്ക് ജീവഹാനിയോ മറ്റു ഗുരുതരമായ പ്രശ്നങ്ങളോ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഇന്നുമുതൽ മെയ് 19 വരെയുള്ള ഒരു മാസം ക്യാമറ വഴി പിടികൂടുന്ന നിയമലംഘനങ്ങൾക്ക് പിഴ ചുമത്തില്ലെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ഒരു മാസം എ.ഐ. ക്യാമറ ബോധവത്കരണ മാസമാണ്. മെയ് 20 മുതലുള്ള നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിത്തുടങ്ങും. ബൈക്കുകളിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ മൂന്നുപേർ യാത്ര ചെയ്താൽ പോലും ക്യാമറയിൽ കുടുങ്ങുമെന്നും അധികൃതർ അറിയിക്കുന്നു.
സംസ്ഥാനത്തുടനീളം 726 അത്യാധുനിക നിരീക്ഷണക്യാമറകളാണ് പ്രവർത്തിക്കുന്നത്. രാത്രിയിലുൾപ്പെടെ നടക്കുന്ന നിയമലംഘനങ്ങൾ വ്യക്തതയോടെ തിരിച്ചറിയാൻ സാധിക്കുമെന്നതാണ് എ.ഐ. ക്യാമറകളുടെ സവിശേഷത. സാധാരണ സി.സി.ടി.വി. ക്യാമറകളെക്കാൾ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങളാണ് ലഭിക്കുക. വാഹനത്തിനകത്ത് ഇരിക്കുന്നവരുടേതടക്കം വ്യക്തമായ ചിത്രം ലഭിക്കും. കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും ഇത്തരം ക്യാമറകൾ സഹായകമാകും. ചിത്രങ്ങൾ അഞ്ചുവർഷത്തേക്ക് സൂക്ഷിക്കാനുള്ള ശേഷി ക്യാമറകൾക്കുണ്ടെങ്കിലും ഒരു വർഷം സൂക്ഷിക്കാനാണ് നിലവിൽ തീരുമാനം.
നിയമലംഘനം കണ്ടെത്തുന്ന ക്യാമറയിൽനിന്നുള്ള ദൃശ്യം തിരുവനന്തപുരത്തുള്ള സെൻട്രൽ കൺട്രോൾ റൂമിലാണ് ആദ്യം എത്തുന്നത്. അവിടെനിന്ന് ജില്ലാ കൺട്രോൾ റൂമിലേക്ക് വിവരങ്ങൾ കൈമാറും. തുടർന്ന് ഉടമകളുടെ മേൽവിലാസത്തിലേക്ക് നോട്ടീസ് എത്തും. വാഹനം രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ ഫോൺ നമ്പറിലേക്ക് പിഴ സംബന്ധിച്ച വിവരം സന്ദേശമായും ലഭിക്കും. നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം പിഴയടച്ചില്ലെങ്കിൽ ഇരട്ടിത്തുക കോടതിയിൽ അടയ്ക്കേണ്ടിവരും. അക്ഷയകേന്ദ്രങ്ങൾ വഴി പിഴ അടയ്ക്കാനുള്ള സംവിധാനമുണ്ട്.
കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ മൂന്ന് പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചാലും എഐ ക്യാമറയിൽ പതിഞ്ഞാൽ പിഴയുണ്ടാകും. കാറിൽ കൈക്കുഞ്ഞുങ്ങളെ പിൻസീറ്റിൽ മുതിർന്നവർക്കൊപ്പമോ ബേബി സീറ്റിലോ ഇരുത്തണമെന്നാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നത്.
പിഴ സംബന്ധിച്ച വിശദാംശങ്ങൾ
ലൈറ്റുകൾ പ്രവർത്തിപ്പിക്കാതിരിക്കുക, നോ പാർക്കിങ്ങിൽ വാഹനം നിർത്തുക, റിയർവ്യൂ മിറർ ഇളക്കിമാറ്റുക- 250
തുടർച്ചയായ വെള്ളവര മുറിച്ചുകടന്നാൽ- 250
സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് ഉപയോഗിക്കാതിരുന്നാൽ- 500
അതിവേഗം (കാർ)- 1500
ഇരുചക്ര വാഹനങ്ങളിൽ രണ്ടിൽക്കൂടുതൽ പേർ യാത്രചെയ്യുക- 2000
ഇൻഷുറൻസില്ലാത്ത വാഹനങ്ങൾ
ആദ്യപിഴ- 2000
തുടർന്ന്- 4000
അപകടകരമായ ഓവർ ടേക്കിങ്
ആദ്യപിഴ- 2000
ആവർത്തിച്ചാൽ കോടതിയിലേക്ക്
ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം- 2000
മൂന്ന് വർഷത്തിനുള്ളിൽ ആവർത്തിച്ചാൽ- 5000 (ബ്ലുടൂത്ത് ഹെഡ്സെറ്റ്, ഇയർപോഡ് നിയമവിരുദ്ധം)
മഞ്ഞവര മുറിച്ചുകടന്നാൽ (അപകടകരമായ ഡ്രൈവിങ്), ലെയ്ൻ ട്രാഫിക് ലംഘനം, നിയമം ലംഘിച്ച് മറികടക്കൽ- 2000
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്