ജാമ്യം ലഭിക്കുമെന്നതിനാൽ കഞ്ചാവു കടത്തുന്നത് ഒരു കിലോയിൽ താഴെ വീതം; കടത്തുകാരുടെ എണ്ണം കൂടി; കൂടുതലും ദിവസക്കൂലിക്കു കടത്തുന്ന വിദ്യാർത്ഥികൾ; റെഡി ടു യൂസ് കഞ്ചാവ് പ്രിയങ്കരം
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: ചുവടുമാറ്റി കളം പിടിക്കാൻ കഞ്ചാവ് മാഫിയ. ശക്തമായ നടപടികളുമായി അധികൃതർ. കഴിഞ്ഞ ദിവസം ഒമ്പതു പേരാണു കഞ്ചാവുകടത്തുന്നതിനിടെ പിടിയിലായത്.
സംസ്ഥാനത്തെ പ്രധാന പാതകൾ വഴി കഞ്ചാവ് കടത്തു ശക്തമായതായുള്ള സൂചനകളേത്തുടർന്ന് ഇടുക്കി-എറണാകുളം ജില്ലകളിൽ എക്സൈസ് അധികൃതർ നടത്തിയ റെയ്ഡിൽ 9 പേർ പിടിയിലായി. കൊച്ചി കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയയിലെ കണ്ണികളാണ് പിടിയിലായിട്ടുള്ളതെന്നും ഇവരിൽനിന്നും മറ്റ് കഞ്ചാവ് കടത്തു സംഘങ്ങളേക്കുറിച്ചും ഇക്കാര്യത്തിൽ ഇക്കൂട്ടർ സ്വീകരിച്ചിട്ടുള്ള പുതിയമാർഗങ്ങളേക്കുറിച്ചും സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എക്സൈസ് അധികതർ അറിയിച്ചു.
വ്യത്യസ്ത സ്ഥലങ്ങളിലായി നടന്ന വാഹന പരിശോധനയിലാണ് 9 യുവാക്കൾ കുടുങ്ങിയത്. തിരച്ചിലിനിടയിൽ വാഹനത്തിൽ നിന്നും ഇറങ്ങിയോടി രക്ഷപ്പെട്ട രണ്ടു യുവാക്കളെ കുറിച്ചുള്ള വിവരങ്ങളും എക്സൈസ് സംഘത്തിന് ലഭിച്ചിട്ടുണ്ട് . വാഹന പരിശോധനക്കിടെ കെ.എസ്.ആർ.ടി.സി ബസിലും ഓട്ടോറിക്ഷയിലും കാറിലുമായി എത്തിയവരാണ് പിടിയിലായത്.
കുമളി-എറണാകുളം കെ.എസ്.ആർ.ടി.സി ബസിലെത്തിയ കോഴിക്കോട് കക്കാട് കാരശ്ശേരി ചാലിൽ റെനിഷ് (25)നെയും ഇയാളുടെ സുഹൃത്ത് മുക്കം താഴെക്കാട്ട് പുൽപറമ്പിൽ ജംഷിദ് (27)നെ കോതമംഗലം ബസ് സ്റ്റാന്റിൽ നിന്നുമാണ് ഉദ്യോഗസ്ഥ സംഘം കസ്റ്റഡിയിലെടുത്തത്. മൂന്നാറിൽ നിന്നും കഞ്ചാവുമായി ഓട്ടോ റിക്ഷയിൽ എറണാകുളത്തേക്ക് വരികയായിരുന്ന മൂന്നാർ കെ. ഡി.എച്ച് വില്ലേജ് അരുവിക്കാട് രഘു (25) കുന്നത്തുനാട് ഐക്കരനാട് വടക്കേതിൽ നിതിഷ്കുമാർ (24) എന്നിവരെ ശോഭനപ്പടിയിൽ നടത്തിയ തിരച്ചിലിലാണ് എക്സൈസ് സംഘം പിടികൂടിയത്. അറക്കപ്പടി തൊള്ളുകുടി സുജിത് (18) കുന്നത്തുനാട് മഴുവന്നൂർ വളയൻചിറങ്ങര കമ്മൻചേരി ശ്രിജിത്ത് (22) എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. ബോഡിമെട്ട് ചെക്ക്പോസ്റ്റ് വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച സംഭവത്തിലാണ് മറ്റ് മൂന്നു പേർ പിടിയിലായത്. എറണാകുളം സ്വദേശികളായ ഏകുന്നം കരിവിളക്കുടിയിൽഷാജി(21), അരീക്കൽ റസാഖ്(21) നെല്ലിക്കുഴി ഇടയാലിക്കുടിയിൽ അഷ്ക്കർ(21)എന്നിവരെയാണ് നെടുങ്കണ്ടത്ത് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇവരിൽ നിന്നും 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ.-ക്യൂ 7859 ഐ-10 കാറും കസ്റ്റഡിയിലെടുത്തു. കമ്പത്ത് ചായ കുടിക്കുന്നതിനിടയിൽ പരിചയപ്പെട്ട തമിഴ്നാട് സ്വദേശിയിൽ നിന്നും രണ്ടായിരം രൂപക്കാണ് കഞ്ചാവ് വാങ്ങിയതെന്നും സ്കൂൾ പഠനകാലം മുതൽ ഉപയോഗിച്ചു ശീലിച്ചതിനാൽ കഞ്ചാവ് എവിടെ കിട്ടിയാലും വാങ്ങാറുണ്ടെന്നുമാണ് യുവാക്കളുടെ വെളിപ്പെടുത്തൽ. പിടിയിലാവുമ്പോൾ മൂവരും കഞ്ചാവ് ലഹരിയിലായിരുന്നെന്നാണ് എക്സൈസ് അധികൃതരിൽ നിന്നും ലഭിക്കുന്നവിവരം. സുഹൃത്തിന് പെണ്ണ് കാണാൻ പോകാനെന്ന് പറഞ്ഞാണ് മൂവർ സംഘം കൊല്ലത്തു നിന്നും കാർ വാടകക്കെടുത്തത്.
കഴിഞ്ഞ ദിവസം കോതമംഗലം ഭാഗത്തുനിന്ന് രണ്ട് യുവാക്കളെ ഊന്നുകൽ പൊലീസ് കഞ്ചാവുമായി പിടികൂടിയിരുന്നു. അടിമാലി കൊന്നത്തടി നെടിയാനിക്കൽ അനൂപ് (25) മലപ്പുറം നന്നമുക്ക് കണ്ടൻ കുളങ്ങര ശിഹാബ്(23) എന്നിവരെയാണ് കഴിഞ്ഞ ദിവസം തലക്കോട് ചെക്ക്പോസ്റ്റിനു സമീപം പൊലീസിന്റെ പിടിയിലായത്. വരും ദിവസങ്ങളിൽ ഇത്തരത്തിൽ റെയ്ഡുകൾ തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. തുടർച്ചയായ ഇത്തരം നീക്കം മൂലം കഞ്ചാവിന്റെ ഒഴുക്ക് ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ കണക്കുകൂട്ടൽ
കൂടിയ അളവിനുപകരം കുറഞ്ഞ അളവിൽ കൂടുതൽ പേരെ നിയോഗിച്ച് കഞ്ചാവ് കടത്തുന്ന രീതിയാണ് മാഫിയസംഘങ്ങൾ ഇപ്പോൾ പിൻതുടരുന്നതെന്നാണ് പിടിയിലായവരിൽ നിന്നും അധികൃതർക്ക് ലഭിച്ച വിവരം. പിടികൂടുന്ന കഞ്ചാവ് ഒരുകിലോയിൽ താഴെയാണെങ്കിൽ കോടതിയിൽ നിന്നും ജാമ്യം ലഭിക്കും. ഇതാണ് ചെറിയ അളവിൽ കഞ്ചാവ് കടത്തൽ വ്യാപകമാവാൻ കാരണം. ദിവസക്കൂലിക്കും ട്രിപ്പുകളുടെ അടിസ്ഥാനത്തിലും വേതനം കൈപ്പറ്റിയാണ് വിദ്യാർത്ഥികളുൾപ്പെടുന്ന സംഘം കഞ്ചാവ് ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്നത്. ആഡംബരവാഹനങ്ങൾ ഒഴിവാക്കി ബൈക്കുകളിലും ഓട്ടോറിക്ഷകളിലും സ്വകാര്യബസുകളിലും മറ്റുമാണ് ഇപ്പോൾ പ്രധാനമായും കഞ്ചാവ് കടത്തുന്നത്. വല്ലപ്പോഴും നടന്നിരുന്ന ഈ പ്രക്രീയ ഇപ്പോൾ അനുദിനമെന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞെന്നും ഇതിനായി സ്കൂൾ വിദ്യാർത്ഥികളുൾപ്പെടുന്ന സംഘം സദാസമയവും സന്നദ്ധരായി രംഗത്തുണ്ടെന്നുമുള്ള വിവരങ്ങളും ഉദ്യോഗസ്ഥസംഘത്തിന് ലഭിച്ചിട്ടുണ്ട്.
കടത്തൽ സംവിധാനങ്ങളിൽ അടുത്തകാലത്ത് മാഫിയ സംഘങ്ങൾ വരുത്തിയ മാറ്റങ്ങളേക്കുറിച്ചും വിൽപ്പന തന്ത്രങ്ങളേക്കുറിച്ചും പുതിയവിവരങ്ങൾ ലഭിക്കുന്നതിനും റെയ്ഡ് സഹായകമായെന്നാണ് അധികൃതരുടെ വിലയിരുത്തൽ. നേരത്തെ ഇലയും കായും പൂവുമെല്ലാം ഒരുമിച്ച് ഉണക്കിയ തിരിരൂപത്തിലാണ് കഞ്ചാവ് ഉപയോക്താക്കളുടെ കൈകളിലെത്തിയിരുന്നത്. എന്നാൽ ഇന്ന് 'റെഡി റ്റു യൂസ്' തരത്തിൽ പൊടിരൂപത്തിലും ഇത് കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നും ഗന്ധം കാര്യമായി പുറത്തുവരാത്തതിനാലാണ് കടത്തു സംഘങ്ങൾ ഈ രീതി പിൻതുടരാൻ കാരണമെന്നുമാണ് അധികൃതരുടെ വെളിപ്പെടുത്തൽ.
ജില്ലയിൽ കഞ്ചാവിന് അടിമപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നുണ്ടെന്നാണ് പരക്കെയുള്ള വിലയിരുത്തൽ. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ കഞ്ചാവ് കടത്തൽ, ഉപഭോഗം എന്നിവയുമായി ബന്ധപ്പെട്ട് പത്തോളം വിദ്യാർത്ഥികളെ എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്. ഹൈറേഞ്ചിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നുമാണ് പ്രധാനമായും കൊച്ചിയിലേക്ക് കഞ്ചാവ് എത്തുന്നത്. അന്യസംസ്ഥാനക്കാരായ തൊഴിലാളികൾ കഞ്ചാവ് എത്തിക്കുന്നതിലും ഉപയോഗിക്കുന്നതിലും ഒരുപടി മുന്നിലാണെന്ന കാര്യം ഏറെ ഗൗരവമുള്ളതാണെന്നും ഇക്കൂട്ടരെ നിയന്ത്രിക്കാൻ അടിയന്തിര നടപടികൾ ആവശ്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ബാർ നിരോധനം കഞ്ചാവ് മാഫിയക്ക് ചാകരക്കോളായി എന്നതാണ് വാസ്തവം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കഞ്ചാവ് ഉപഭോഗം വൻതോതിൽ വർദ്ധിച്ചിട്ടുണ്ടെന്നാണ് എക്സൈസ് അധികൃതർ നൽകുന്ന സൂചന. വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കുമിടയിലാണ് പ്രധാനമായും ഉപഭോക്താക്കൾ ക്രമാതീതമായി വർദ്ധിച്ചിട്ടുള്ളത്. ഇടുക്കി ജില്ലയിലെ രാജാക്കാട്, അടിമാലി, കുമളി, മൂന്നാർ, മറയൂർ എന്നിവിടങ്ങളിൽ നിന്നാണ് മുഖ്യമായും കഞ്ചാവ് എത്തുന്നതെന്നാണ് എക്സൈസ് അധികൃതർക്ക് ലഭിച്ചിട്ടുള്ള വിവരം. ഹൈറേഞ്ചിൽ നിന്നുള്ള കഞ്ചാവിന്റെ ഒഴുക്ക് തടയാൻ എറണാകുളം അസി എക്സൈസ് കമ്മീഷണർ എ എസ്. രഞ്ജിത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച റെയ്ഡ് ഊർജ്ജിത ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍