വർഷം തോറും ഒരു ലക്ഷം രൂപ വീതം പാർട്ടി ഫണ്ടിലേക്ക് നൽകിയേ തീരു; സിപിഎം ഏരിയാ സെക്രട്ടറിയുടെ തീട്ടൂരത്തിന് വഴങ്ങാതെ വന്നപ്പോൾ പ്രവാസിയായ തോട്ടം ഉടമയോട് പകപോക്കൽ; ശാന്തൻപാറ ജെ സി പ്ലാന്റേഷൻസിലെ പണി തടസപ്പെടുത്തൽ വാർത്തയായതോടെ തോട്ടം ഉടമ ജേക്കബ് തോമസിന് അനുസരിച്ചില്ലെങ്കിൽ പണികിട്ടുമെന്ന് കാട്ടി സിഐടിയു യൂണിയന്റെ നോട്ടീസ്
പ്രകാശ് ചന്ദ്രശേഖർ
ഇടുക്കി: പാർട്ടി ഫണ്ട് നൽകാൻ വിസമ്മതിച്ച പ്രവാസിയായ തോട്ടം ഉടമയ്ക്ക് സിഐടിയു യൂണിയന്റെ നോട്ടീസ്. ഒരു ലക്ഷം രൂപ പാർട്ടി ഫണ്ടിലേയ്ക്ക് നൽകാത്തതിനാൽ തോട്ടം ഉടമയെ കുത്തുപാളയെടുപ്പിക്കാൻ സി പി എം നീക്കം നടത്തുന്നതായി മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. പാർട്ടി ശാന്തൻപാറ ഏരിയ കമ്മറ്റി സെക്രട്ടറി എൻ പി സുനിൽകുമാറിന്റെ അതിരുവിട്ട നടപടികൾ മൂലം ദുരിതത്തിൽ ആയിരിക്കുകയാണെന്നും തോട്ടത്തിലെ പണികൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും തിരുവനന്തപുരം സ്വദേശിയും പ്രവാസിയുമായ ജേക്കബ് തോമസ് പറഞ്ഞിരുന്നു. യൂണിയനുമായി തോട്ടമുടമ ഒപ്പിട്ട കരാർ പ്രകാരം ഉള്ള സ്ഥിരം തൊഴിലാളികളെ ഒഴിവാക്കിയതിന് എതിരെയാണ് സിഐടിയു നോട്ടീസ് നൽകിയിരിക്കുന്നത്.
കരാറിൽ പേരുള്ള നാല് സ്ഥിരം തൊഴിലാളികളെ ഒഴിവാക്കി, തോട്ടവുമായി ബന്ധമില്ലാത്തവരെ തിങ്കളാഴ്ച മുതൽ പണിയെടുപ്പിക്കുന്നു എന്നാണ് സിഐടിയു യൂണിയന്റെ നോട്ടീസിൽ പറയുന്നത്. ഇത് തൊഴിൽ നിയമങ്ങളുടെ ലംഘനവും, തൊഴിലാളി ദ്രോഹമാണെന്നും അവർക്ക് ജോലി നിഷേധിച്ച ദിവസങ്ങളിലെ ശമ്പളം നൽകണമെന്നും സ്ഥിരം തൊഴിലാളികൾക്ക് തുടർന്നു ജോലി നൽകി യൂണിയനുമായി സഹകരിക്കണന്നുമാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. അതേസമയം, താൻ ഇനി ലേബർ കമ്മീഷണറുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാനാണ് താൽപര്യപ്പെടുന്നതെന്ന് തോട്ടം ഉടമ ജേക്കബ് തോമസ് മറുനാടനോട് പറഞ്ഞു.
ഉടുമ്പൻചോലയ്ക്കടുത്ത് മൈലാടുംപാറയിൽ തന്റെയും ഭാര്യ ജെസിയുടെയും പേരിലായി 16 ഏക്കർ ഏലത്തോട്ടമുണ്ടെന്നും ഇവിടെ കൃഷിയുമായി മുന്നോട്ടുപോകണമെങ്കിൽ വർഷം തോറും പാർട്ടി ഫണ്ടായി ഒരു ലക്ഷം രൂപ നൽകണമെന്ന് ശാന്തൻപാറ ഏരിയ കമ്മറ്റി സെക്രട്ടറി എൻ പി സുനിൽകുമാർ നിർദ്ദേശിച്ചെന്നും ഇത് നൽകാത്തതിനാൽ പാർട്ടി തന്നോട് ശത്രുത മനോഭാവത്തോടെ പെരുമാറുകയാണെന്നുമാണ് ജേക്കബ്ബിന്റെ പരാതി.
അനാവശ്യമായ പ്രശ്നങ്ങൾ സൃഷ്ടിച്ച് പാർട്ടി പ്രവർത്തകർ തോട്ടത്തിലെ പണികൾ തടസപ്പെടുത്തുകയാണെന്നും പുറമെ നിന്നും പണിക്കുവിളിക്കുന്ന തൊഴിലാളികളെ ഉപയോഗിച്ചും ഇപ്പോൾ നാശനഷ്ടങ്ങൾ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ജേക്കബ് പറയുന്നു. പിരിവ് ആവശ്യപ്പെട്ട സംഭവത്തിൽ നിയമനടപടിയിലേയക്ക് കടന്നതോടെ പാർട്ടി പ്രവർത്തകർ ജീവനക്കാരോടാണ് വൈരാഗ്യം തീർക്കുന്നതെന്നും ഇന്നലെയുണ്ടായ ആക്രമണത്തിൽ ജീവനക്കാരായ രാജ ,ഗോപൻ എന്നിവർക്ക് പരിക്കേറ്റെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ 3 പേർക്കെതിരെ ഉടുമ്പൻചോല പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും നീതി ലഭിച്ചില്ലന്നാണ് പരാതിക്കാരുടെ നിലപാട്. സ്ഥലത്തുണ്ടായിരുന്ന പാർട്ടിനേതാക്കളെ ഒഴിവാക്കിയാണ് കേസെടുത്തതെന്നും പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നുമാണ് ഇക്കാര്യത്തിൽ പരാതിക്കാരുടെ പ്രതികരണം.
കഴിഞ്ഞ വർഷം ശാന്തൻപാറ ഏര്യകമ്മറ്റി ഓഫീസ് നിർമ്മാണ് ഫണ്ടിലേയ്ക്കായി ഒരു ലക്ഷം രൂപ നൽകണമെന്ന് സുനിൽകുമാർ ആവശ്യപ്പെട്ടു. രസീത് എഴുതി ഏൽപ്പിക്കുകയും ചെയ്തിരുന്നു. ഇത് നൽകാത്തതിനെത്തുടർന്ന് പലതവണ വിളിച്ച് പലതരത്തിൽ സമ്മർദ്ദം ചെലുത്തിയിരുന്നു.
വിഷയം ജില്ലാ സെക്രട്ടറിയേറ്റംഗം വി എൻ മോഹനന്റെ ശ്രദ്ധയിൽപ്പെടുത്തി.25000 രൂപ കെട്ടിട നിർമ്മാണത്തിനായി ഗുഗിൾ പേ വഴി നൽകുകയും ചെയ്തു. ഇതിന് പിന്നാലെ കോടതിയെ സമീപിക്കുകയും പാർട്ടി പ്രവർത്തകർ പിരിവിനും യൂണിയൻ പ്രവർത്തനത്തിനുമായി തോട്ടത്തിൽ പ്രവേശിക്കുന്നത് വിലക്കി കോടതി ഉത്തരവ് നൽകുകയും ചെയ്തു. ആക്രമണ ഭീഷണി കണക്കിലെടുത്ത് കോടതി ഇടപെടലിൽ പൊലീസ് സംരക്ഷണവും ലഭിച്ചിരുന്നു.
ഇന്നലെ പൊലീസ് കാവലിൽ ജോലി ചെയ്യുന്നതിനിടെയാണ് തൊഴിലാളികളെ പാർട്ടി പ്രവർത്തകർ ആക്രമിച്ചത്. ഇത്തരത്തിൽ പാർട്ടി പ്രവർത്തകരുടെ ഭാഗത്തുനിന്നും ഇനിയും ആക്രമണം ഉണ്ടാകുമെന്ന ഭയപ്പാടിലാണ് കഴിയുന്നത്. തോട്ടത്തിൽ പണികൾക്കായി ഇതിനകം വൻതുക ചിലവഴിച്ചു. ഈ തുക ബാങ്കിലിട്ടാൽ കിട്ടുന്ന പലിശയുണ്ടെങ്കിൽ കുടംബം കഴിഞ്ഞുപോകും. ഈ പ്രശ്നങ്ങളൊന്നും അഭിമുഖീകരിക്കേണ്ട ആവശ്യവും ഇല്ല.കൃഷിയോടുള്ള താൽപര്യം കൊണ്ടാണ് തോട്ടം വാങ്ങിയത്.ഇപ്പോൾ ഇതൊന്നും വേണ്ടിയിരുന്നില്ലന്ന് ചിന്തയിലാണ് എത്തിനിൽക്കുന്നത്. ജേക്കബ് വിശദമാക്കി.
എന്നാൽ ഇക്കാര്യം പാർട്ടി ഏര്യ സെക്രട്ടറി നിഷേധിച്ചു. പിരിവിനായി ജേക്കബിനെ സമീപിച്ചിട്ടില്ലന്നും പാർട്ടിക്കാരായ തോട്ടം തൊഴിലാളികളെ പിരിച്ചുവിടുന്നതിനുള്ള നീക്കമാണ് ആരോപണത്തിന് പിന്നിലെന്നുമാണ് സുനിൽകുമാർ മാധ്യമങ്ങൾ വഴി പങ്കുവച്ചിട്ടുള്ള വിവരം.
Stories you may Like
- ബസുടമയും ജീവനക്കാരും തമ്മിലുള്ള തർക്കം തീർക്കാൻ നാളെ യോഗം
- ബസ് ഉടമക്കെതിരായ സിഐടിയു സമരം പിൻവലിച്ചു, നാളെ തൊഴിൽ മന്ത്രിയുമായി ചർച്ച
- ഹോളിവുഡ് സമരത്തിൽ കണ്ണുനട്ട് ചലച്ചിത്ര ലോകം
- ബസിൽ കൊടികുത്തി സമരം; ഉടമയും നേതാക്കളുമായുള്ള ചർച്ച തീരുമാനമാകാതെ പിരിഞ്ഞു
- പാർട്ടി ഓഫിസ് നിർമ്മാണത്തിനായി വാങ്ങിയ 25,000 രൂപ തിരിച്ചു നൽകാൻ സിപിഎം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍