Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല; കൃഷ്ണഗിരിയിൽ മകനെയും അമ്മയെയും ഗൃഹനാഥൻ വെട്ടിക്കൊലപ്പെടുത്തി; മരുമകളുടെ നില ഗുരുതരം; കൊടുംക്രൂരത മകൻ അന്യജാതിക്കാരിയായ പെൺകുട്ടിയെ വിവാഹം കഴിച്ചതിനെന്ന് പൊലീസ്

തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല;  കൃഷ്ണഗിരിയിൽ മകനെയും അമ്മയെയും ഗൃഹനാഥൻ വെട്ടിക്കൊലപ്പെടുത്തി; മരുമകളുടെ നില ഗുരുതരം; കൊടുംക്രൂരത മകൻ അന്യജാതിക്കാരിയായ പെൺകുട്ടിയെ വിവാഹം കഴിച്ചതിനെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊല. കൃഷ്ണഗിരിയിൽ അന്യജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതിന് മകനെയും അമ്മയെയും ഗൃഹനാഥൻ വെട്ടിക്കൊലപ്പെടുത്തി. കൃഷ്ണഗിരി സ്വദേശിയായ ദണ്ഡപാണിയാണ് മകൻ സുഭാഷ് (25), അമ്മ കണ്ണമ്മാൾ (65) എന്നിവരെ വെട്ടിക്കൊന്നത്. സുഭാഷിന്റെ അച്ഛൻ ദണ്ഡപാണിയാണ് ക്രൂരമായ കൊലപാതകം നടത്തിയത്. ആക്രമണത്തിൽ സുഭാഷിന്റെ ഭാര്യ അനുഷയ്ക്കും ഗുരുതരമായി പരിക്കേറ്റുണ്ട്. ഇവർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

മകൻ അന്യജാതിക്കാരിയായ പെൺകുട്ടിയെ വിവാഹം കഴിച്ചതിനെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. പ്രതി ദണ്ഡപാണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതിമാർ കഴിഞ്ഞദിവസം ദണ്ഡപാണിയുടെ അമ്മയായ കണ്ണമാളിന്റെ വീട്ടിലെത്തിയിരുന്നു. ഈ വിവരമറിഞ്ഞ ദണ്ഡപാണി അമ്മയുടെ വീട്ടിലെത്തി മൂവരെയും ആക്രമിക്കുകയായിരുന്നു.

ദണ്ഡപാണിയും മകൻ സുഭാഷും തിരുപ്പൂരിലെ ബനിയൻ കമ്പനിയിലെ ജോലിക്കാരാണ്. ഇവിടെവച്ചാണ് സുഭാഷും അനുഷയും പ്രണയത്തിലായത്. തുടർന്ന് ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചു. അനുഷ അന്യജാതിക്കാരിയായതിനാൽ ദണ്ഡപാണി വിവാഹത്തിന് സമ്മതിച്ചില്ല. പക്ഷേ, അച്ഛന്റെ എതിർപ്പ് മറികടന്ന് ഇരുവരും വിവാഹിതരായി. തുടർന്ന് സുഭാഷും അനുഷയും വീട്ടിൽനിന്ന് മാറിതാമസിച്ചു.

അമ്മയും മുത്തശിയും പിന്തുണച്ചതോടെയാണ് സുഭാഷ് ഈ പെൺകുട്ടിയെത്തന്നെ വിവാഹം കഴിച്ചത്. പിതാവിന്റെ എതിർപ്പിന്റെ പശ്ചാത്തലത്തിൽ വിവാഹത്തിനുശേഷം സുഭാഷ് വീട്ടിൽനിന്ന് മാറിത്താമസിക്കുകയായിരുന്നു.

വിവാഹശേഷം ഇന്നലെയാണ് സുഭാഷും ഭാര്യയും വീട്ടിലെത്തിയത്. പിതാവിന്റെ എതിർപ്പ് വകവയ്ക്കാതെ രാത്രി അവിടെ തങ്ങി. ഉറങ്ങിക്കിടക്കുകയായിരുന്ന സുഭാഷിനെ പുലർച്ചെ ദണ്ഡപാണി കത്തികൊണ്ട് വെട്ടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തി തടയാൻ ശ്രമിച്ച കണ്ണമ്മാളിനെയും ഇയാൾ വെട്ടി. ഇരുവരും തൽക്ഷണം മരിച്ചു. സുഭാഷിനൊപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും വെട്ടേറ്റു. ബഹളം കേട്ട് ഓടിക്കൂടിയ അയൽവാസികളാണ് ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്.

കഴിഞ്ഞദിവസമാണ് സുഭാഷും അനുഷയും മുത്തശ്ശിയായ കണ്ണമാളിനെ സന്ദർശിക്കാനായി ഇവരുടെ വീട്ടിലെത്തിയത്. ഈ വിവരമറിഞ്ഞ ദണ്ഡപാണി, കണ്ണമാളിന്റെ വീട്ടിലെത്തി മൂവരെയും അരിവാൾ കൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ വീട്ടിൽനിന്ന് ഓടിരക്ഷപ്പെട്ടു. ചോരയിൽ കുളിച്ചുകിടന്ന മൂവരെയും പിന്നീട് നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ സുഭാഷിന്റെയും കണ്ണമാളിന്റെയും ജീവൻ രക്ഷിക്കാനായില്ല.

ഒരുമാസത്തിനിടെ കൃഷ്ണഗിരിയിൽ നടക്കുന്ന രണ്ടാമത്തെ ദുരഭിമാനക്കൊലയാണിയത്. മൂന്നാഴ്ച മുൻപ് ബന്ധുവായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് 26-കാരനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കൃഷ്ണഗിരി കിട്ടാംപെട്ടി സ്വദേശിയായ ജഗനെയാണ് ഭാര്യാപിതാവ് ഉൾപ്പെട്ട സംഘം പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊന്നത്. മാർച്ച് 21-ന് കൃഷ്ണഗിരി കെ.ആർ.പി ഡാമിന് സമീപം ദേശീയപാതയിലായിരുന്നു ദാരുണസംഭവം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP